തുപ്പുന്ന് ചരിതം

തുപ്പുന്ന് ചരിതം ഈ ഉപകരണം കണ്ടവരുണ്ടോ? എന്റെ ഉമ്മുമ്മ ഉപയോഗിച്ചതാണിത്. അതിനു മുമ്പേ അവരുടെ ഉമ്മ ഉപയോഗിച്ചതായിരിക്കാം. എന്റെ ഉമ്മുമ്മ മരിച്ചിട്ട് 40 വര്‍ഷമായി. മരിക്കുമ്പോള്‍ 85 വയസ്സായിരുന്നു. അങ്ങനെയാണെങ്കില്‍ ഉമ്മുമ്മ ജീവിച്ചിരിപ്പുണ്ടെങ്കില്‍ 125 വയസ്സാവും. അവരുടെ ഉമ്മ മരിച്ചിട്ട് 75 വര്‍ഷമെങ്കിലും ആയിക്കാണും. അപ്പോള്‍ ഈ ‘തുപ്പുന്ന്’ രണ്ട് നൂറ്റാണ്ട് പഴക്കം കാണും തീര്‍ച്ച. ചിലപ്പോള്‍ അതിനും മുമ്പാവാന്‍ സാധ്യതയുണ്ട്. പഴയ വസ്തുക്കള്‍ സൂക്ഷിച്ചു വെക്കാന്‍ എനിക്ക് വളരെ താല്‍പര്യമാണ്. ഇതിന് വായും നാക്കും ഉണ്ടെങ്കില്‍ …

ജില്ലാ ജയിലിലെ സംഘട്ടനം; പരിക്കേറ്റ ബദിയഡുക്ക സ്വദേശിയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ ഉണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ ബദിയഡുക്ക, ബേള, പെരിയടുക്കത്തെ പി.എസ് മനുവിന്റെ നില അതീവ ഗുരുതരം. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലേക്ക് മാറ്റി. അബ്കാരി കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്നു പി.എസ് മനു. ഇയാളെ അതേ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പോക്‌സോ കേസില്‍ പ്രതിയായ ശരണ്‍ എന്നയാളാണ് ആക്രമിച്ചത്. നിസാര കാര്യത്തിന്റെ പേരില്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. മനുവിനെ അക്രമിച്ചതിന് ജയില്‍ സൂപ്രണ്ട് വിനീത് പി. പിള്ളയുടെ പരാതിയില്‍ മൈലാട്ടി, …

ലോറിയുടെ പിന്നിലിടിച്ച ബൈക്ക് കലുങ്കിലിടിച്ച് മറിഞ്ഞു; രണ്ടു യുവാക്കള്‍ മരിച്ചു

സുള്ള്യ: ലോറിയുടെ പിന്നിലിടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കുടക്, ഹരഗന്തൂര്‍ സ്വദേശികളായ രക്ഷിത്(22), മഞ്ജു (23) എന്നിവരാണ് മരിച്ചത്. കുടക്, കൊടകരെഹള്ളി, മാരുതി നഗറിലാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരുകിലെ കലുങ്കില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വീടിനു തീപിടിച്ച് ബാറുടമയും ബി.ജെ.പി നേതാവായ ഭാര്യയും മരിച്ചു; രണ്ടു മക്കള്‍ രക്ഷപ്പെട്ടത് കുളിമുറിയില്‍ അഭയം തേടിയതിനാല്‍

മംഗ്‌ളൂരു: വീടിനു തീപിടിച്ച് ബാറുടമയും ബി.ജെ.പി പ്രാദേശിക നേതാവായ ഭാര്യയും മരിച്ചു. രണ്ടു മക്കള്‍ കുളിമുറിയില്‍ അഭയം തേടിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉഡുപ്പിയിലെ ഒരു ബാര്‍ ആന്റ് റസ്റ്റോറന്റ് ഉടമ രമാനന്ദ ഷെട്ടി (50), ഭാര്യ അശ്വിനി ഷെട്ടി(48) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം. ദമ്പതികള്‍ വീടിന്റെ മുകള്‍ നിലയിലും രണ്ടുമക്കള്‍ താഴത്തെ നിലയിലുമാണ് ഉറങ്ങിക്കിടന്നിരുന്നത്. വീട്ടിനകത്തു പുക നിറഞ്ഞതോടെ കുട്ടികള്‍ ഉണര്‍ന്നു. രണ്ടു പേരും കുളിമുറിയില്‍ കയറി പരിസരവാസികളെ ഫോണ്‍ ചെയ്ത് വിവരം …

17കാരിയെ പീഡിപ്പിച്ച കിനാനൂരിലെ 40 കാരന്‍ അറസ്റ്റില്‍

  കാസര്‍കോട്: പതിനേഴുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. കിനാനൂര്‍, കരിമ്പുവളപ്പിലെ കെ.വി ധനേഷി(40)നെയാണ് നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഭാര്യയും മക്കളുമുള്ള പ്രതി, പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്കു വിധേയയാക്കിയിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.  

ത്രേസ്യാമ്മയുടെ കൈക്കരുത്തിനു മുന്നില്‍ യുവാക്കള്‍ കീഴടങ്ങി; മാല പൊട്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

  കഴുത്തില്‍ നിന്നു മൂന്നരപ്പവന്‍ തൂക്കമുള്ള മാല പൊട്ടിച്ചോടാനുള്ള യുവാക്കളുടെ ശ്രമത്തെ കടയുടമയായ സ്ത്രീ പരാജയപ്പെടുത്തി. രണ്ടുപേരെയും പിടിച്ചു നിര്‍ത്തി പൊലീസിനു കൈമാറി. ബംഗ്ളൂരു സ്വദേശികളായ രോഹിത് (25), അശോക് (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കര്‍ണാടക നെല്ലിയാടി അണ്ടഹൊളയിലാണ് സംഭവം. സ്‌കൂട്ടറിലെത്തിയ യുവാക്കള്‍ ത്രേസ്യാമ്മ(60)യുടെ ഉടമസ്ഥതയിലുള്ള ഡ്രൈഫ്രൂട്ട് കടയിലെത്തി. ഫ്രൂട്സുകള്‍ തെരഞ്ഞെടുക്കുന്നുവെന്ന വ്യാജേന ഇരുവരും കടയില്‍ ചുറ്റിക്കറങ്ങി. ഇതിനിടയിലാണ് ത്രേസ്യാമ്മയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അക്രമികളില്‍ ഒരാളുടെ കൈയ്യില്‍ …

പെര്‍വാഡും നാങ്കിയിലും കടലാക്രമണം രൂക്ഷം; 25 തെങ്ങുകള്‍ നിലംപതിച്ചു

  കാസര്‍കോട്: കുമ്പള കോയിപ്പാടി, പെര്‍വാഡ്, നാങ്കി കടപ്പുറങ്ങളില്‍ കടലാക്രമണം രൂക്ഷമായി. പെര്‍വാഡും നാങ്കിയിലും 25 വോളം തെങ്ങുകള്‍ കടലെടുത്തു. ഇത്രത്തോളം തെങ്ങുകള്‍ ഏതുനിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയിലാണ്. ഈ പ്രദേശങ്ങളിലെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. കടലാക്രമണങ്ങളില്‍ നിന്ന് തീരദേശവാസികളെ സുരക്ഷിതമായി സംരക്ഷിക്കാനേര്‍പ്പെടുത്തിയിരുന്ന കടല്‍ഭിത്തി തകര്‍ന്നു. 200 മീറ്ററോളം തീരം കടലടുത്തതായി തീരദേശവാസികള്‍ പറയുന്നു. നാങ്കിയില്‍ തീരദേശനിയമത്തിന് വിരുദ്ധമായി നിര്‍മിച്ച സ്വകാര്യ റിസോര്‍ട്ട് കഴിഞ്ഞദിവസം കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇത്തരത്തില്‍ തീരദേശത്ത് നിര്‍മിച്ച മറ്റൊരു റിസോര്‍ട്ടും കടലാക്രമണ ഭീഷണിയിലാണ്.

ബേക്കലില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഒരാള്‍ പിടിയില്‍

കാസര്‍കോട്: മദ്രസയിലേക്കു നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ കെട്ടിടത്തിലെ മുറിയില്‍ പൂട്ടിയിട്ട് വായില്‍ തുണി തിരുകി പീഡിപ്പിച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വൈദ്യ പരിശോധന നടത്തുന്നതോടെ നാടിനെ നടുക്കിയ കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ജൂണ്‍ 18ന് രാവിലെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. മദ്രസയിലേക്ക് നടന്നു പോവുകയായിരുന്നു 11 വയസുകാരി. ഇതിനിടയില്‍ വാഹനത്തിലെത്തിയ ഒരാള്‍ കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി …

സ്‌കൂള്‍ വരാന്തയില്‍ ചോര കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തി; മാവോയിസ്റ്റ് യുവതിയുടെ കുഞ്ഞെന്ന അഭ്യൂഹത്തിനു വിരാമം

കാസര്‍കോട്: അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍, പഞ്ചിക്കല്ല് എ.യു.പി സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തി. അവശനിലയില്‍ കണ്ടെത്തിയ അവിവാഹിതയായ യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആദൂര്‍ പൊലീസ്, ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വീടുകള്‍ കയറിയിറങ്ങി നടത്തിയ പരിശോധനയിലാണ് ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സ്‌കൂള്‍ വരാന്തയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. …

പശുവിനും രക്ഷയില്ല; മേയാന്‍ കെട്ടിയ പശുവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം

  കാസര്‍കോട്: പിലിക്കോട് കൊല്ലോറൊടിയില്‍ ക്ഷീര കര്‍ഷകന്‍ പുല്ല് മേയാന്‍ കെട്ടിയ പശുവിനെ കുറ്റികാട്ടില്‍ വരിഞ്ഞു കെട്ടിയ നിലയില്‍ കണ്ടെത്തി. പശുവിനെ കാണാതായതിന് തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കാലും വാലും മൂക്ക് കയറും വലിഞ്ഞു മുറുക്കി കെട്ടി വെച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം കുറ്റിക്കാട്ടില്‍ നിന്നും ഒരാള്‍ ഓടിരക്ഷപ്പെട്ടതായി ശ്രദ്ധയില്‍പെട്ടുവെന്ന് ഉടമസ്ഥന്‍ പറയുന്നു. പശുവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാനുള്ള ശ്രമത്തിനിടെയാണ് ഉടമസ്ഥനെ കണ്ട് ആള്‍ രക്ഷപ്പെട്ടതെന്നാണ് വിവരം. മൃഗഡോക്ടര്‍ സ്ഥലത്തെത്തി പരിശോധിച്ച് പ്രാഥമിക ചികിത്സ …

കര്‍ക്കിടകം പിറന്നു; ഇനി രാമായണ മാസത്തിന്റെ പുണ്യ ദിനങ്ങള്‍

  ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ ശീലുകളുടെയും രാമദര്‍ശനത്തിന്റെയും പുണ്യകാലം. ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ ശീലുകള്‍ മുഴങ്ങും. നാലംബല ദര്‍ശനത്തിന്റെ പുണ്യകാലം കൂടിയാണ് ഓരോ കര്‍ക്കടക മാസവും. കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് വിശ്വാസം. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും. കൊല്ലവര്‍ഷത്തിന്റെ അവസാന മാസം കൂടിയാണ് കര്‍ക്കിടകം. മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന ഒരു കാലഘട്ടം. തൊഴില്‍രഹിതവും വിളസമൃദ്ധിയില്ലായ്മയും നിറയുന്ന കാലം. …

പോക്സോ കേസ്: മൊഴി മാറ്റിയില്ലെങ്കില്‍ ഇരയെയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണി; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: പോക്സോ കേസില്‍ മൊഴി മാറ്റി പറഞ്ഞില്ലെങ്കില്‍ ഇരയേയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. കുമ്പള, ബംബ്രാണവയലിലെ വരുണ്‍രാജ് ഷെട്ടി(30)യെ ആണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ്കുമാറും സംഘവും ചൊവ്വാഴ്ച രാവിലെ അറസ്റ്റു ചെയ്തത്. വരുണ്‍ രാജിന്റെ സഹോദരനും കാപ്പ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കിരണ്‍രാജ് ഷെട്ടി പോക്സോ കേസില്‍ പ്രതിയാണ്. 2018 ല്‍ കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത …

കനത്തമഴ: വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു; കണ്ണൂരില്‍ വീട്ടമ്മ വെള്ളക്കെട്ടില്‍ വീണു മരിച്ചു

പാലക്കാട്: കനത്ത മഴയില്‍ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പാലക്കാട്, കോട്ടേക്കാട്, കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആലത്തൂരിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒറ്റമുറി വീട്ടിലാണ് കിടപ്പുരോഗിയായ സുലോചനയും മകന്‍ രഞ്ജിത്തും താമസിച്ചിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. രാത്രി പെയ്ത കനത്ത മഴയില്‍ വീടിന്റെ പിന്‍ഭാഗത്തെ ചുമര്‍ ഇടിഞ്ഞ് ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയുടെയും മകന്റെയും ദേഹത്തേക്ക് വീണാണ് അപകടം. ഈ വിവരം …

സ്വിച്ചിടുന്നതിനിടയില്‍ ഷോക്കേറ്റു; മായിപ്പാടിയില്‍ വീട്ടമ്മ മരിച്ചു

കാസര്‍കോട്: സ്വിച്ചില്‍ നിന്നു വൈദ്യുതാഘാതമേറ്റ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. മായിപ്പാടി, കുതിരപ്പാടി, കാര്‍ത്തിക നിലയത്തിലെ ഗോപാലഗട്ടിയുടെ ഭാര്യ ഹേമാവതി(53)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴര മണിയോടെയാണ് അപകടം. വീടിനു പുറത്തു ഭക്ഷണം പാകം ചെയ്യാന്‍ പ്രത്യേക ഷെഡാണ് ഉപയോഗിച്ചിരുന്നത്. ഇവിടേക്കുള്ള ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടയില്‍ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ലോക്ക് നിര്‍മ്മാണ കേന്ദ്രത്തില്‍ പാചകക്കാരിയായി ജോലി …

രണ്ടു വര്‍ഷത്തിനിടയില്‍ 42 സ്ത്രീകളെ കൊന്ന് മൃതദേഹങ്ങള്‍ വെട്ടി നുറുക്കി ക്വാറിയില്‍ തള്ളി; സീരിയല്‍ കില്ലര്‍ അറസ്റ്റില്‍, കൊല്ലപ്പെട്ടവരില്‍ ഭാര്യയും

നെയ്‌റോബി: രണ്ടു വര്‍ഷത്തിനുള്ളില്‍ ഭാര്യയെ ഉള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കൊലയാളി അറസ്റ്റില്‍. കോളിന്‍സ് ജുമൈസി(33)യാണ് ബാറില്‍ വെച്ച് ടിവിയില്‍ യൂറോകപ്പ് മത്സരം കാണുന്നതിനിടയില്‍ അറസ്റ്റിലായത്. 2022ന് ശേഷം ഇയാള്‍ 42 സ്ത്രീകളെയാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ രണ്ടു സ്ത്രീകളെ കൊലപ്പെടുത്തി നെയ്‌റോബിയിലെ വീട്ടിനു സമീപത്തുള്ള ക്വാറിയില്‍ തള്ളിയതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. യുവതികളെ പല രീതിയിലാണ് കോളിന്‍സ് ജുമൈസി വശീകരിച്ച് തന്റെ താമസസ്ഥലത്ത് എത്തിച്ചിരുന്നത്. മൃഗീയമായി …

ബാര്‍ ഹോട്ടലില്‍ നിന്നു ചാടി യുവാവ് ജീവനൊടുക്കി; കാരണം ദുരൂഹം

  കൊച്ചി: കൊച്ചി കടവന്ത്രയില്‍ ബാര്‍ ഹോട്ടലിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില, പൊന്നുരുന്നി സ്വദേശി ക്രിസ്ജോര്‍ജ്ജ് (23)ആണ് മരിച്ചത്. വിവരമറിഞ്ഞെത്തിയ കൊച്ചി സൗത്ത് പൊലീസ് നടത്തിയ മൃതദേഹ പരിശോധനയില്‍ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ‘ഞാന്‍ മരിക്കുന്നു’വെന്നു മാത്രമാണ് കുറിപ്പില്‍ ഉള്ളത്. എന്നാല്‍ ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണം എന്താണെന്നു വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

സമൂഹ മാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കും: അഡ്വ. പി. കുഞ്ഞായിഷ

കാസര്‍കോട്: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നത് വര്‍ധിച്ചു വരിക യാണെന്നും ഇത്തരം പരാതികളില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. തെരഞ്ഞെടുക്കപ്പെട്ട വനിതാ ജനപ്രതിനിധികളെയടക്കം സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നത് സംബന്ധിച്ച പരാതികള്‍ വനിതാ കമ്മിഷന് മുന്‍പാകെ വരികയാണ്. കാസര്‍കോട് ജില്ലയില്‍ നടത്തിയ അദാലത്തില്‍ ഇത്തരത്തിലുള്ള രണ്ടു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ അംഗം പറഞ്ഞു. കാലാലയങ്ങളിലും …

പ്രതിശ്രുത വധുവും മാതാപിതാക്കളും സഹോദരനും വാഹനാപകടത്തില്‍ മരിച്ചു; അപകടം വിവാഹത്തിന് ഒരു ദിവസം മുമ്പ്

  റിയാദ്: വിവാഹത്തിനു ഒരു ദിവസം മാത്രം ബാക്കിയായിരിക്കെ യുവതിയും മാതാപിതാക്കളും സഹോദരനും വാഹനാപകടത്തില്‍ മരിച്ചു. സൗദി അറേബ്യയിലെ അല്‍ ജനഫ് പ്രവിശ്യയിലെ ത്വബര്‍ജലിലാണ് അപകടം. സൗദി പൗരനായ ബസ്സാം അല്‍ ശറാരി, ഭാര്യ അമാനി അല്‍ശറാരി, മകന്‍ ബിതല്‍, മകള്‍ ഹംസി എന്നിവരാണ് മരിച്ചത്. ഹംസിന്റെ വിവാഹം നടക്കാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെയാണ് അപകടം ഉണ്ടായത്. അല്‍ ഈമാന്‍ ജുമാമസ്ജിദില്‍ മയ്യത്ത് നമസ്‌കാരം നടത്തിയ ശേഷം മൃതദേഹങ്ങള്‍ ത്വബര്‍ജലില്‍ ഖബറടക്കി.