കുമ്പളയില്‍ മൂന്ന് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍; പിടിയിലായത് തളങ്കര, പെര്‍വാഡ്, ധര്‍മ്മത്തടുക്ക സ്വദേശികള്‍

കാസര്‍കോട്: പിടികിട്ടാപ്പുള്ളികളായ മൂന്നു പേരെ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.കുമ്പള, പെര്‍വാഡ് കടപ്പുറത്തെ മുഹമ്മദലി, തളങ്കരയിലെ അച്ചു എന്ന അബ്ദുല്‍ ഹാരിഫ്, ധര്‍മ്മത്തടുക്കയിലെ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്. അച്ചുവിനെതിരെ നരഹത്യാശ്രമത്തിനും മുഹമ്മദലി അടിപിടിക്കേസിലും മുഹമ്മദ് അഷ്‌റഫ് ചെക്ക് കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ വിനോദ്, മഹേഷ്, വിപിന്‍ ചന്ദ്രന്‍, ശരത്, പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.

പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി അരുംകൊല; ഗള്‍ഫിലേക്ക് മുങ്ങിയ മുഖ്യപ്രതിയടക്കം ആറു പേര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ്, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

കാസര്‍കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതിയടക്കമുള്ള ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. ക്രൈംബ്രാഞ്ച് കാസര്‍കോട് യൂണിറ്റ് ഡിവൈ.എസ്.പി പി മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ബലേനോ കാര്‍ തിങ്കളാഴ്ച പൈവളിഗെയില്‍ നിന്നു കണ്ടെടുത്തിരുന്നു. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി അസ്‌കര്‍ അലിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഈ കാറാണ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്നു നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും …

ഓണ്‍ലൈന്‍ പരിചയം പ്രണയമായി; ഒടുവില്‍ 22കാരിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജുകളിലെത്തിച്ച് പീഡനം, കാമുകനെതിരെ ബലാത്സംഗത്തിനും ഗര്‍ഭഛിദ്രത്തിന് ഒത്താശ ചെയ്ത സുഹൃത്തിനുമെതിരെ കേസ്

കാസര്‍കോട്: ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കാഞ്ഞങ്ങാട്ടെത്തിച്ച് വിവിധ ലോഡ്ജുകളില്‍ വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കാമുകനും ഗര്‍ഭഛിദ്രത്തിനു സഹായം ചെയ്തു കൊടുത്ത സുഹൃത്തിനുമെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 22കാരിയാണ് പരാതിക്കാരി. കാഞ്ഞങ്ങാട് സ്വദേശിയായ മുഹമ്മദ് സിനാന്‍ ഓണ്‍ലൈന്‍ വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറി. 2024 ഫെബ്രുവരി മാസത്തില്‍ യുവതിയെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തിയ മുഹമ്മദ് സിനാന്‍ ഒരു ലോഡ്ജ് മുറിയില്‍ വച്ച് പീഡിപ്പിച്ചു. ആഗസ്ത് മാസം വരെയുള്ള …

ഇസ്രായേല്‍ അക്രമം:ഗാസയില്‍ 87 പേര്‍ കൊല്ലപ്പെട്ടു: പലസ്തീന്‍

-പി പി ചെറിയാന്‍ ദേര്‍ അല്‍-ബാല, ഗാസ സ്ട്രിപ്പ്: വടക്കന്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 87 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തുവെന്ന് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.രണ്ടാഴ്ചയായി വടക്കന്‍ ഗാസയില്‍ ഹമാസ് വീണ്ടും സംഘടിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കുകയായിരുന്നു.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിനു നേരെ ഹമാസ് ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ജനവാസ മേഖലയായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹിസ്ബുള്ളയ്ക്ക് അവിടെ ശക്തമായ സാന്നിധ്യമുണ്ട്, എന്നാല്‍ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമില്ലാത്ത സാധാരണക്കാരും …

നോര്‍ത്ത് ടെക്സസ് മലയാളി പോസ്റ്റ്ല്‍ ജീവനക്കാരുടെ പ്രഥമ പിക്നിക് അവിസ്മരണീയമായി

-പി പി ചെറിയാന്‍ ഡാളാസ്: അമേരിക്കയിലെ നോര്‍ത്ത് ടെക്സസ് ഡാളാസ് കോപ്പല്‍ പോസ്റ്റ്ല്‍ സര്‍വീസ് മലയാളി ജീവനക്കാരുടെ പ്രഥമ പിക്നിക് അവിസ്മരണീയ അനുഭവമായി. 14നു കോപ്പല്‍ ആന്‍ഡ്രൂ ബ്രൗണ്‍ പാര്‍ക്കില്‍ നടന്ന പിക്നിക് കോപ്പല്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍ ബിജു മാത്യൂ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ ബിജു മാത്യൂ മലയാളികളുടെ ഈ കൂട്ടായ്മയെ അനുമോദിച്ചു. കുട്ടായ്മയുടെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.മലയാളികളുടെ ഇഷ്ട വിഭവങ്ങള്‍ ആയ കപ്പപ്പുഴുക്ക്, കട്ടന്‍കാപ്പി, കൊഴുക്കട്ട, പരിപ്പുവട, സംഭാരം, എന്നിവ കൂട്ടായ്മയില്‍ വിതരണം …

ഇറങ്ങിയത് പുലി തന്നെ; കൂട് സ്ഥാപിക്കാന്‍ നടപടി തുടങ്ങി, പുലി എത്തിയത് കര്‍ണ്ണാടകയില്‍ നിന്നെത്തിയ ലോറിയിലൂടെയെന്നു സംശയം

കണ്ണൂര്‍: തളിപ്പറമ്പ് ടൗണിനു സമീപത്ത് ഇറങ്ങിയത് പുലിയാണെന്നു സ്ഥിരീകരിച്ചു. കണ്ണൂര്‍, ആര്‍.ആര്‍.ടീം, വയനാട് ക്യാമറ ട്രാപ്പ് ടീം എന്നിവര്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് കണിക്കുന്നില്‍ കാണപ്പെട്ടത് പുലിയാണെന്നു സ്ഥിരീകരിച്ചത്.ഒരാഴ്ച മുമ്പാണ് സ്ഥലത്ത് പുലിയെ കണ്ടതായുള്ള വിവരം ആദ്യം പുറത്തുവന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ ഒരാളാണ് പുലിയെ കണ്ടത്. വിവരം പുറത്തു വന്നതോടെ നാട്ടുകാര്‍ ഭീതിയിലായി. വിവരമറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുപ്പം-കീഴാറ്റൂര്‍ നിര്‍ദ്ദിഷ്ട ബൈപ്പാസില്‍ കണിക്കുന്ന് ക്ഷേത്രത്തിനു സമീപത്തു നടത്തിയ പരിശോധനയില്‍ പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. …

അബൂബക്കര്‍ സിദ്ദിഖ് കൊലക്കേസ്; തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍, ക്രൈംബ്രാഞ്ച് സംഘമെത്തി കാര്‍ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: പുത്തിഗെ, മുഗു റോഡിലെ അബൂബക്കര്‍ സിദ്ദിഖിനെ ഗള്‍ഫില്‍ നിന്നു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെ കേസിലെ നിര്‍ണ്ണായക തെളിവായ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ബലേനോ കാറാണ് തിങ്കളാഴ്ച ഉച്ചയോടെ പൈവളിഗെയ്ക്കു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈ.എസ്.പിയെ കൂടാതെ എസ്.ഐ രഞ്ജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് …

ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചരണം പാലക്കാട്ടാണെന്നാ വിചാരം? എങ്കില്‍ തെറ്റി: അമേരിക്കയിലെ സ്ഥിതി അറിയണോ?

പി.പി ചെറിയാന്‍ ഫിലാഡല്‍ഫിയ: പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലുമൊക്കെ വലിയ തിരഞ്ഞെടുപ്പു പ്രചരണമാണെന്നു കരുതുന്നവരുണ്ടാവാം. എങ്കില്‍ അവര്‍ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പു പ്രചരണം കത്തിക്കയറുന്നതു കാണുന്നതും കേള്‍ക്കുന്നതുമുണ്ടാവില്ല.താന്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ ഫാസ്റ്റ് ഫുഡ് മേഖലയില്‍ ജോലി ചെയ്തിരുന്നെന്നു തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമലാഹാരിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതു കമലക്കനുകൂല തരംഗമായേക്കുമെന്നു സംശയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ് തൊട്ടടുത്ത ദിവസം 25000ത്തില്‍പ്പരം പാചകത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന പെന്‍സില്‍വാനിയയിലെ ഫെസ്റ്റര്‍വില്ലെട്രെവോസിലെ ഒരു മക്ഡൊണാള്‍ഡ് …

മദ്രസാ ബോര്‍ഡുകള്‍ പിരിച്ചുവിടല്‍; തുടര്‍നടപടികള്‍ സുപ്രിം കോടതി സ്‌റ്റേ ചെയ്തു

ന്യൂദെല്‍ഹി: മദ്രസാ ബോര്‍ഡുകള്‍ പിരിച്ചു വിടണമെന്നും മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശയിന്മേല്‍ തുടര്‍ നടപടിയെടുക്കുന്നത് സുപ്രിം കോടതി സ്‌റ്റേ ചെയ്തു. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയത്. ഇതിനെതിരെ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രിംകോടതി സ്‌റ്റേ അനുവദിച്ചു കൊണ്ട് ഉത്തരവായത്. സ്‌റ്റേ അനുവദിച്ചതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു.

പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ടെക്സാസ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

-പി.പി ചെറിയാന്‍ ഡാളസ്(ടെക്സാസ്):യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് ടെക്സാസ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങിത്തുടങ്ങി. ടെക്‌സാസില്‍ 2-മുതല്‍ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 5 നാണു രാജ്യവ്യാപകമായി പൊതുതിരഞ്ഞെടുപ്പ്. നേരത്തെയുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ 21മുതല്‍ ആരംഭിച്ച് നവംബര്‍ 1 വരെ നടക്കും. നോര്‍ത്ത് ടെക്സാസില്‍ ബാലറ്റില്‍ നിരവധി പ്രധാന മത്സരങ്ങളുണ്ട്. നിലവിലെ റിപ്പബ്ലിക്കന്‍ ടെഡ് ക്രൂസും ഡെമോക്രാറ്റിക് ചലഞ്ചര്‍ കോളിന്‍ ഓള്‍റെഡും തമ്മിലുള്ള കടുത്ത മത്സരമുള്ള യുഎസ് സെനറ്റ് മത്സരം വോട്ടര്‍മാര്‍ തീരുമാനിക്കും. ഡാളസില്‍ വിവിധ നഗര ചാര്‍ട്ടര്‍ നിര്‍ദ്ദേശങ്ങളും …

ജിഹ്വാഗ്രേ കാളകൂടം! | Narayanan Periya

നാരായണന്‍ പേരിയ തല ചൊറിയാന്‍ മുട്ടിയാല്‍ എന്തു ചെയ്യും? അമര്‍ത്തി മാന്തും, തെല്ലൊരു ശമനം കിട്ടും വരെ. നാവ് ചൊറിഞ്ഞാലോ? അതും ഇതും പുലമ്പിക്കൊണ്ടേയിരിക്കും; അത് ഒരു രോഗലക്ഷണമാണ്, ചികിത്സയുണ്ട്-മുഖമടച്ച് ഒരു വീക്ക്, നല്ല കനത്തില്‍.വളരെ കരുതലോടെ ഉപയോഗിക്കേണ്ട അവയവമാണ് നാവ്. നമ്മുടെ ശരീരത്തില്‍ നാവിന്റെ ഘടന തന്നെ അങ്ങനെയാണ്. സൂക്ഷിച്ചേ അത് ഇളക്കാവു. നമ്മുടെ ‘വദനഗഹ്വര’ത്തില്‍-അതായത്, വായ എന്ന ഗുഹയില്‍-കട ഭാഗം ഉറപ്പിച്ച്, ശേഷം മുമ്പോട്ടു നീട്ടാന്‍ തക്ക വിധത്തില്‍. നീട്ടുന്നതിനും അതിരുണ്ട്-ദന്തനിര എന്ന വേലിക്കെട്ട്. …

ഭര്‍തൃമതിയെ ബലാത്സംഗം ചെയ്തതായി പരാതി; യുവാവിനെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഭര്‍തൃമതിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. നീലേശ്വരം, പാലാത്തടം സ്വദേശിയായ മുരളി(40)ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.20വയസ്സുകാരിയാണ് പരാതിക്കാരി. ഭര്‍ത്താവിനൊപ്പം ജീവിച്ചു വരുന്നതിനിടയില്‍ രണ്ടു തവണ ബലാത്സംഗം ചെയ്തുവെന്നു കാണിച്ചാണ് യുവതി പരാതി നല്‍കിയത്. യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കുണ്ടംകുഴി, വേളാഴി, മോലോത്തുങ്കാലിലെ ശ്യാംസുന്ദര്‍(64) ഹൃദയാഘാതം മൂലം മരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഭാര്യ: രമണി. മക്കള്‍: ശ്രീലക്ഷ്മി, പി. നാരായണന്‍. മരുമകന്‍: ഉണ്ണികൃഷ്ണന്‍. സഹോദരങ്ങള്‍: ബലരാമന്‍ നമ്പ്യാര്‍ (പെരിയ), രജനി (നീലേശ്വരം), ജയശ്രീ (പെരിയ), വിജയശ്രീ (കാഞ്ഞങ്ങാട്), പരേതനായ ചിതാനന്ദന്‍.

നാലു തവണ വരെ ലൈംഗികബന്ധത്തിനു നിര്‍ബന്ധം, സമ്മതിച്ചില്ലെങ്കില്‍ പുലരും വരെ പ്രഭാഷണം കേള്‍പ്പിക്കല്‍; നവവധുവിന്റെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ കേസ്

കാസര്‍കോട്: നാലു മാസം മുമ്പ് വിവാഹിതയായ യുവതിയെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയാക്കിയെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെയാണ് കേസ്. കര്‍ണ്ണാടക, വിട്‌ല സ്വദേശികളാണ് പ്രതികള്‍.2024 ജൂണ്‍ മാസം ആറിനാണ് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ വിവാഹം കഴിഞ്ഞത്. കല്യാണ സമയത്ത് പത്തുപവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു.കല്യാണത്തിനു ശേഷം ഇരുവരും വിട്‌ളയിലെ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് ആരോടും സംസാരിക്കാനോ പുറത്തുപോകാനോ സമ്മതിച്ചില്ലെന്നു പരാതിയില്‍ പറയുന്നു. രാത്രിയും പകലും മുഴുവന്‍ വീട്ടിനകത്താക്കി വാതില്‍ പുറത്തു …

കുറ്റിക്കോലില്‍ യുവാവ് തൂങ്ങി മരിച്ചു

കാസര്‍കോട്: കുറ്റിക്കോല്‍, പുണ്യംകണ്ടത്തെ പരേതനായ മാലിങ്കന്റെ മകന്‍ രാജന്‍ (40) തൂങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു വീടിനു സമീപത്തെ മരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. അമ്മ: ശാരദ. ഭാര്യ: അമ്പിളി. സഹോദരങ്ങള്‍: ലക്ഷ്മി, ലളിത, ഓമന.ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

മദ്യലഹരിയില്‍ ബഹളം പതിവ്; സഹികെട്ട പിതാവ് മകനെ അടിച്ചുകൊന്നു

ബംഗ്‌ളൂരു: മദ്യലഹരിയില്‍ വീട്ടിലെത്തി ബഹളം വയ്ക്കുന്നത് പതിവാക്കിയ മകനെ അച്ഛന്‍ അടിച്ചുകൊന്നു. മണ്ട്യസ്വദേശിയും ബംഗ്‌ളൂരു നാഗദേവനഹള്ളിയില്‍ താമസക്കാരനുമായ രാജേഷ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജേഷിന്റെ പിതാവും പാചകവിദഗ്ധനുമായ ലിംഗപ്പ (58)യെ പൊലീസ് അറസ്റ്റു ചെയ്തു. ലോറി ഡ്രൈവറാണ് രാജേഷ്. വൈകുന്നേരം മദ്യലഹരിയിലെത്തുന്ന ഇയാള്‍ ബഹളം വയ്ക്കുന്നത് പതിവാണ്. മദ്യലഹരിയില്‍ വീട്ടിലേയ്ക്ക് വരരുതെന്ന് പല തവണ താക്കീത് നല്‍കിയിരുന്നുവത്രെ. ഇതു വകവയ്ക്കാതെ രാജേഷ് കഴിഞ്ഞ ദിവസവും വീട്ടിലെത്തി ബഹളം വച്ചു. ഇതില്‍ പ്രകോപിതനായ ലിംഗപ്പ മരക്കഷ്ണമെടുത്ത് തലയ്ക്കടിച്ചു …

രാധ 2012ല്‍ മകനൊപ്പം കാസര്‍കോട്ട് പൊലീസ് പിടിയിലായി; 2016ല്‍ കാരക്കുണ്ടില്‍ നിന്നു കാണാതായി,വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിച്ചത്….

കാസര്‍കോട്: 2012ല്‍ രണ്ടു വയസ്സുള്ള മകനെയും കൊണ്ട് കാസര്‍കോട് നഗരത്തില്‍ അലഞ്ഞുനടക്കുന്നതിനിടയിലാണ് രാധ പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ സംസാരശേഷിയില്ലെന്ന് വ്യക്തമായി. കോടതി നിര്‍ദ്ദേശ പ്രകാരം രാധയെയും മകനെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റി. രാധയുടെ സ്വദേശം എവിടെയാണെന്നു പോലും അന്ന് അറിഞ്ഞിരുന്നില്ല. മകന്റെ പഠിത്തം വിഷയമായപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടു. അങ്ങനെ 2016ല്‍ രാധയെയും മകനെയും കാരക്കുണ്ട് ഡോണ്‍ ബോസ്‌കോ വിദ്യാലയത്തിലേക്കു മാറ്റി. 2019 ജൂണ്‍ 30ന് കൂടെ ഉണ്ടായിരുന്നവര്‍ പ്രാര്‍ത്ഥനയ്ക്കു പോയ തക്കത്തില്‍ രാധ …

എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യ: കുടുംബത്തെ അനുശോചനം അറിയിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ കുടുംബത്തെ അനുശോചനം അറിയിച്ചു. സീല്‍ ചെയ്ത കവര്‍ പത്തനംതിട്ട സബ് കലക്ടറുടെ കൈവശമാണ് നല്‍കി വിട്ടത്. അദ്ദേഹമാണ് നവീന്‍ബാബുവിന്റെ കുടുംബത്തിനു കൈമാറിയത്.‘നവീന്റെ കൂടെയുള്ള മടക്കയാത്രയില്‍ മുഴുവന്‍ ഞാനോര്‍ത്തത് നിങ്ങളെ കാണുമ്പോള്‍ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്. നവീനിന്റെ മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടുമാറിയിട്ടില്ല. ‘എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും …