പ്രശസ്ത റോബോട്ടിക്സ് വിദഗ്ധനും മൈസൂറിൽ ഹോളോ വേൾഡ് എന്ന സ്ഥാപനത്തിൻറെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ആൾ അതേ മേഖലയിൽ വിദഗ്ദ്ധയായ ഭാര്യയെയും 14 വയസ്സുള്ള മൂത്ത മകനേയും വെടിവെച്ചു കൊന്നശേഷം അമേരിക്കയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു ; സംഭവ സമയത്ത് വീട്ടിൽ ഇല്ലാതിരുന്ന ഏഴ് വയസ്സുകാരനായ ഇളയ മകൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു

വാഷിംഗ്ടൺ: പ്രശസ്ത റോബോട്ടിക്സ് വിദഗ്ധനായ ഇന്ത്യക്കാരൻ അതേ മേഖലയിൽ വിദഗ്ധയായ ഭാര്യയെയും പതിനാലുകാരനായ മൂത്ത മകനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വാഷിംഗ്ടൺ ന്യൂ കാസ്റ്റിലിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു. കർണാടക സ്വദേശിയായ ഹർഷവർധ ( 57) ൻ എന്നയാളാണ് ഭാര്യ സ്വേത പന്ന്യം ( 44 ) , 14 വയസ്സുള്ള മൂത്തമകൻ എന്നിവരെ വെടി വച്ചു കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. താമസസ്ഥലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് ഇവരെ കാണപ്പെട്ടത്. ഹ ർഷവർധൻ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു. വീട്ടിൽ …

മയക്കുമരുന്ന് ഇടപാട് എക്സൈസിനെ അറിയിച്ച രണ്ടുപേരെ മാഫിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി; പോലീസ് അന്വേഷണം

കൊച്ചി: മയക്കു മരുന്നു ഇടപാടിനെ കുറിച്ച് അധികൃതർക്ക് വിവരം കൈമാറിയ രണ്ടുപേരെ ലഹരി മാഫിയ തട്ടിക്കൊണ്ടു പോയതായി പരാതി. കളമശ്ശേരിയിൽ താമസക്കാരായ സൗരവ്, ആദിൽ എന്നിവരെയാണ് കാണാതായത്. ലഹരി മാഫിയ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയത് എന്ന് പരാതിയുണ്ട്. കളമശ്ശേരിയിലെ താമസസ്ഥലത്ത് നിന്നാണ് ലഹരി മാഫിയ സംഘം ഇവരെ വാഹനത്തിൽ കയറ്റി കൊണ്ടുപോയത് എന്ന് പറയുന്നു. പോലീസ് അന്വേഷണം ഊർജ്ജപ്പെടുത്തിയിട്ടുണ്ട് .അതേസമയം അധികൃതർ ലഹരി വേട്ട ഊർജ്ജതമാക്കിയതോടെ മയക്കുമരുന്ന് മാഫിയ എന്തിനും തയ്യാറായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്

കേരളത്തിൻ്റെ ഭാവിക്കു ഉറച്ച അടിത്തറയായ വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം മേയ് രണ്ടിനു 11 മണിക്ക് : പദ്ധതി നാടിനു സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിഏഴു മണിക്കു തലസ്ഥാനത്ത് എത്തുന്നു; ഇന്ന് ഉച്ചക്ക് രണ്ടു മുതൽ നാളെ ഉച്ചക്ക് രണ്ടു മണി വരെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : രാജ്യത്തെഏറ്റവും വലിയ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാഴാഴ്ച സന്ധ്യക്ക് 7 മണിക്ക് തിരുവനന്തപുരത്തെത്തും. ആന്ധ്രയിൽ നിന്നാണ് അദ്ദേഹം എത്തുന്നത് . ഇന്ന് രാത്രി അദ്ദേഹം രാജഭവനിൽ തങ്ങും . വെള്ളിയാഴ്ച രാവിലെ ഹെലികോപ്റ്ററിൽ അദ്ദേഹം വിഴിഞ്ഞത്തെത്തും.തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നേരിൽ കാണും. 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ് . 12 30ന് സമാപിക്കും .ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ഏഴുപേർ ഉണ്ടായിരിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗമാണ് അവരെ തീരുമാനിക്കുക . സംസ്ഥാന …

അനക്കമില്ലാതെ യുവാവ്; മുംബൈയിൽ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിൽ മൃതദേഹം

കൊച്ചി: മുംബൈയിൽ നിന്നു കേരളത്തിലേക്കു വന്ന ട്രെയിനിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ലോകമാന്യതിലക്-തിരുവനന്തപുരം നോർത്ത് ട്രെയിനിലാണ് സംഭവം.യാത്രക്കാരനായ യുവാവിന് രാവിലെ മുതൽ അനക്കമില്ലായിരുന്നു. ട്രെയിൻ പിറവം റോഡ് സ്റ്റേഷനിലെത്തിയതോടെ സംശയം തോന്നിയ മറ്റു യാത്രക്കാർ ഗാർഡിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ യുവാവ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.ഗോവയിൽ നിന്നാണ് യുവാവ് ട്രെയിനിൽ കയറിയതെന്നാണ് സൂചന. കണ്ണൂർ വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റ് പോക്കറ്റിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഉദുമ പടിഞ്ഞാറിലെആസ്യുമ്മ അന്തരിച്ചു

കാസർകോട്:ഉദുമ പടിഞ്ഞാറിലെ പരേതനായ മമ്മൂട്ടി അബ്ദുൾ ഖാദറിൻ്റെ ഭാര്യ ആസ്യുമ്മ(78)അന്തരിച്ചു. മക്കൾ:മുഹമ്മദ് മുനീർ. ഇബ്രാഹിം (ഷാർജ ) മൈമൂന.മറിയ , ഫാത്തിമ. മരുമക്കൾ: മുഹമ്മദ് പരേതനായ കൊളുത്തുങ്കാൽ അബ്ദുൾ റഹ്മാൻ. മുഹമ്മദ് മേൽപറമ്പ് , അഫ്സത്ത് , മൈമൂന. ഫർഹാന.

വിദ്വേഷ പ്രസംഗം; ആർ.എസ്.എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് :പൊലിസിൽ പരാതി നൽകി

മഞ്ചേശ്വരം: പ്രകോപനപരമായരീതിയിൽ വിദ്വേഷ പ്രസംഗം നടത്തിയ ആർ.എസ്.എസ് നേതാവു കല്ലട്ക്ക പ്രഭാകര ഭട്ടിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടു ക്കണമെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വോർക്കാടിയിലെ ശ്രീ മാതാ സേവ ആശ്രമത്തിൽ നടന്ന ചടങ്ങിലാണ് പ്രകോപനപരമായി അദ്ദേഹം പ്രസംഗിച്ചതെന്നു അറിയിപ്പിൽ പറഞ്ഞു.യാതൊരു പ്രകോപനവും കൂടാതെയാണ് പ്രഭാകര ഭട്ട് മത സ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയത്.കലാപ ആഹ്വാനം നടത്തുക വഴി,മത സൗഹാർദവും ഐക്യവും തകർത്ത് നാട്ടിലും സമൂഹത്തിലും ഛിദ്രത വളർത്തണമെന്ന ലക്ഷ്യത്തോടെ ബോധപൂർവമായായിരുന്നു പ്രസംഗമെന്നു പരാതിയിൽ പറഞ്ഞു. …

ജാതി സെൻസസിനു തയ്യാറായി കേന്ദ്ര സർക്കാർ; പൊതുസെൻസസിനൊപ്പം ജാതി വിവരങ്ങൾ ശേഖരിക്കും

ന്യൂഡൽഹി: രാജ്യത്ത് അടുത്ത പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.പ്രത്യേക ജാതി സെൻസസ് നടത്തുന്നതിനു പകരം പൊതു സെൻസസിനൊപ്പം ഇതിന്റെയും കണക്കെടുക്കുകയാണ് ചെയ്യുക. ചില സംസ്ഥാനങ്ങളിൽ നടന്ന ജാതി സർവേ അശാസ്ത്രീയമാണ്. കോൺഗ്രസ് എന്നും ജാതി സെൻസസിനെ എതിർത്തിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം നടത്തിയ സെൻസസുകളിലൊന്നും ജാതി സെൻസസ് നടത്തിയിരുന്നില്ല. എന്നാൽ രാഷ്ട്രീയമായി കോൺഗ്രസ് ഇതിനെ ഉപയോഗിച്ചതായും മന്ത്രി കുറ്റപ്പെടുത്തി.ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് …

പ്രധാനമന്ത്രി വ്യാഴാഴ്ച വരാനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ (വ്യാഴം)കേരളത്തിലെത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. 24 മണിക്കൂറിനകം ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ പേരിലുള്ള സന്ദേശത്തിൽ പറയുന്നത്. ഇന്നലെ രാത്രിയോടെ 3 മെയിലുകളിലായാണ് ഭീഷണി ലഭിച്ചത്. ശുചിമുറിയിലും എക്സിറ്റ് പോയിന്റിലും ബോംബ് വയ്ക്കുമെന്ന് ഇതിൽ പറയുന്നു. വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമർപ്പിക്കാനായി പ്രധാനമന്ത്രി നാളെയാണ് തിരുവനന്തപുരത്ത് എത്തുക. ഇതോടെ വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയുന്നതു വരെ കർശന ജാഗ്രത തുടരും. ഈ ദിവസങ്ങളിൽ …

അഭിഭാഷകയുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും ആത്മഹത്യ: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

കോട്ടയം: അയർക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നീറിക്കാടി സ്വദേശി ജിമ്മി, പിതാവ് തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ചോദ്യം ചെയ്യലിനു വിളിപ്പിച്ച പൊലീസ് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ആത്മഹത്യാപ്രേരണക്കുറ്റവും ഗാർഹിക പീഡനവും തെളിയിക്കുന്ന നിർണായക തെളിവുകൾ ലഭിച്ചതോടെയാണിത്.ഏപ്രിൽ 15നാണ് ഹൈക്കോടതി അഭിഭാഷകയും മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ ജിസ്മോൾ തോമസ് (34) മക്കളായ നോഹ(5), നോറ(2) എന്നിവരുമായി പുഴയിൽ ചാടി മരിച്ചത്. പിന്നാലെ ജിസ്മോൾ …

ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അതിജീവിതയുടെ അമ്മയെ തല്ലിക്കൊന്നു

ഗുവാഹത്തി: അസമിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസിലെ പ്രതി, പരാതി നൽകിയ അതിജീവിതയുടെ അമ്മയെ തല്ലിക്കൊന്നു. 30 വയസ്സുകാരനായ മുഖ ബസുമത്രിയാണ് പരാതി നൽകിയതിനു പ്രതികാരമായി 40 വയസ്സുകാരിയെ കൊലപ്പെടുത്തിയത്. 2 വർഷങ്ങൾക്കു മുൻപാണ് പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിനു ഇവർ ബസുമത്രിക്കെതിരെ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കേസിലെ പ്രധാന സാക്ഷിയും ഇവരായിരുന്നു. 2024ൽ പ്രാദേശിക കോടതി ഇയാൾക്കു തടവുശിക്ഷ വിധിച്ചു. ജയിലിലായിരുന്ന ഇയാൾക്കു 2 മാസം മുൻപാണ് ഹൈക്കോടതി …

വേടന് ആശ്വാസം; പുലിപ്പല്ല് കേസിൽ ഉപാധികളോടെ ജാമ്യം

കൊച്ചി: പുലിപ്പല്ല് കൈവശംവച്ച കേസിൽ റാപ്പർ വേടനെന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കു പെരുമ്പാവൂർ കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടു പോകരുതെന്ന് ഉൾപ്പെടെ ഉപാധികളോടെയാണ് ജാമ്യം. പുലിപ്പല്ലാണെന്ന് അറിയാതെയാണ് ആരാധകനിൽ നിന്നു സമ്മാനമായി ഇതു വാങ്ങിയതെന്നും വേടൻ കോടതിയെ അറിയിച്ചു. ഇതു നൽകിയയാളെ അറിയില്ല. ഇയാളെ കണ്ടെത്താൻ സഹകരിക്കാം. ഏതു വ്യവസ്ഥയും അംഗീകരിക്കാമെന്നും വേടൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ വേടൻ തെളിവു നശിപ്പിച്ചേക്കുമെന്നും രാജ്യം വിട്ടു പോയേക്കാമെന്നും അതിനാൽ ജാമ്യം നൽകരുതെന്നും വനം വകുപ്പും വാദിച്ചു. ഇരു പക്ഷത്തിന്റെ …

ഉപ്പള ഗേറ്റിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; കാഞ്ഞങ്ങാട് സ്വദേശിയായ ഡ്രൈവർ മരിച്ചു

കാസർകോട്: കാസർകോട് – മംഗ്ളൂരു റൂട്ടിൽ ഉപ്പള ദേശീയപാതയിലെ ഉപ്പള ഗേറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു . മോഹനൻ എന്ന ആളാണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 5:30 മണിയോടെയാണ് അപകടം. മോഹനൻ ഓടിച്ച ഓട്ടോറിക്ഷയും ഡസ്റ്റർ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു . അപകടത്തിന്റെ ശബ്ദം കേട്ട് എത്തിയ പരിസരവാസികളാണ് പൂർണമായും തകർന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ മോഹനനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രക്ഷപ്പെടുത്താനായില്ല. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ …

ട്രംപിന്റെ ആദ്യത്തെ 100 ദിവസം ആഘോഷം: വൈറ്റ്ഹൗസ് പ്രാര്‍ത്ഥനാലയമായി

-പി പി ചെറിയാന്‍വാഷിംഗ്ടണ്‍ ഡി സി: വിശ്വാസ നേതാക്കള്‍ വൈറ്റ് ഹൗസില്‍ ആരാധിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ 100 ദിവസങ്ങള്‍ ആഘോഷിച്ചു: വൈറ്റ് ഹൗസ് പ്രാര്‍ത്ഥനയുടെ ഒരു ഭവനമായി മാറുകയായിരുന്നു.വൈറ്റ് ഹൗസിലെ ആദ്യ 100 ദിവസാഘോഷത്തിന്റെ ഔദ്യോഗിക സമാപനം, 100 വിശ്വാസ നേതാക്കളെ യേശുവിനെ പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും മൈതാനത്ത് ക്ഷണിച്ചുകൊണ്ടായിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരത്തിലെ ആദ്യ 100 ദിവസങ്ങള്‍ അമേരിക്കയില്‍ വ്യാപകമായ മാറ്റങ്ങള്‍ക്കു വഴിവച്ചതായി ആഘോഷം എടുത്തുകാട്ടി. നിയമവിരുദ്ധ കുടിയേറ്റത്തിന്റെ വേലിയേറ്റം തടഞ്ഞു. പാഴാവുന്ന സര്‍ക്കാര്‍ …

ജോര്‍ജിയയിലെ മുന്‍ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂ അമേരിക്കയുടെ ചൈനയിലെ അംബാസഡര്‍

വാഷിംഗ്ടണ്‍: യുഎസ്, മുന്‍സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെ ചൈനയിലേക്കുള്ള അംബാസഡറായി തെരഞ്ഞെടുത്തു ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനര്‍നിര്‍വചിക്കാന്‍ ഭീഷണിയാകുന്ന ഒരു താരിഫ് തര്‍ക്കത്തില്‍ യുഎസും ചൈനയും കുടുങ്ങിക്കിടക്കുന്നിനിടയിലാണ് പെര്‍ഡ്യൂവിന്റെ നിയമനം. ജോര്‍ജിയയില്‍ നിന്ന് ഒരു തവണ യുഎസ് സെനറ്ററായി സേവനമനുഷ്ഠിച്ച റിപ്പബ്ലിക്കന്‍ അംഗമായ പെര്‍ഡ്യൂ, ചില ഡെമോക്രാറ്റിക് അംഗങ്ങളുടെ കൂടി പിന്തുണയോടെ 67-29 വോട്ടുകള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.ചൈനയോടുള്ള നമ്മുടെ സമീപനം സൂക്ഷ്മവും പക്ഷപാതരഹിതവും തന്ത്രപരവുമായിരിക്കണം,’ പെര്‍ഡ്യൂ പറഞ്ഞു.ഡിസംബറില്‍ പെര്‍ഡ്യൂവിനെ തിരഞ്ഞെടുത്ത പ്രസിഡന്റ് ഡൊണാള്‍ഡ് …

ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ ആക്രമിക്കും: പാക് മന്ത്രി ഭീതിയില്‍; യു.എന്നിനെ വിവരമറിയിച്ചു

കറാച്ചി: ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ പാക്കിസ്ഥാനെ ആക്രമിക്കുമെന്നു പാക്കിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്താത്തുള്ള തരാര്‍ പ്രസ്താവിച്ചു.24 മണിക്കൂറിനും 36 മണിക്കൂറിനും ഇടയില്‍ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമെന്നാണ് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം കിട്ടിയിട്ടുള്ളതെന്നു കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ പങ്കുണ്ടെന്നാരോപിച്ചാണിതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേ സമയം നിയന്ത്രണ രേഖക്കടുത്തു നിന്നു ഭീകരാക്രമികളെ ജീവനോടെ പിടിക്കണമെന്നു ഇന്ത്യ, ഇന്ത്യന്‍ സേനയോടു നിര്‍ദ്ദേശിച്ചു. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കാളിത്തം ലോകത്തെ അറിയിക്കാന്‍ ഇതാവശ്യമാണെന്നു സൈനികര്‍ക്കു നല്‍കിയ നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചു. പഹല്‍ഗാം ഭീകരാക്രമണം: സംഘര്‍ഷം ഒഴിവാക്കണമെന്ന് …

ജമ്മു-കാശ്മീർ അക്രമങ്ങളോട് പ്രതികരിക്കാൻ ഇന്ത്യൻ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി; കേന്ദ്ര മന്ത്രിസഭാ സുരക്ഷാസമിതി വ്യാഴാഴ്ച ; കേന്ദ്ര മന്ത്രിസഭായോഗവും വ്യാഴാഴ്ച ചേരുന്നു

ശ്രീനഗർ : ജമ്മു കാശ്മീരിൽ പാകിസ്ഥാൻ പിന്തുണയോടെ ഭീകരർ നടത്തുന്ന അക്രമങ്ങളോടു പ്രതികരിക്കാൻ സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചു. ദേശീയ സുരക്ഷ സംബന്ധിച്ച സർക്കാരിൻറെ പരമോന്നത തീരുമാനമെടുക്കൽ സ്ഥാപനമായ സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി ഇന്ന് (വ്യാഴം) യോഗം ചേരാനി രിക്കെയാണ് ഇന്നലെ ഉന്നത സൈനിക മേധാവികളുടെ യോഗത്തിൽ പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിക്ക് പുറമേ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഗോവൽ, ചീഫ് ഓഫ് …

അന്തർ സംസ്ഥാന മയക്കു മരുന്നു കടത്തു സംഘത്തിലെ രണ്ടു പ്രധാന കണ്ണികൾ ബദിയടുക്ക പൊലീസ് പിടിയിൽ

കാസർകോട്:കേരളത്തിലേക്ക് വൻ തോതിൽ രാസലഹരിയായ എം‌ഡി‌എം‌എ വിൽപനക്കെത്തിക്കുന്ന പ്രധാന പ്രതികളായ രണ്ടു പേർ അറസ്റ്റിൽ. ബംഗ്ളൂരുവിൽ നിന്നും കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന കോഴിക്കോട്, ചാലപ്പുറം, പെരുംകുഴി പാടം ചെറൂട്ടി ഹൗസിലെ പി . രഞ്ജിത്ത് (30), മടിക്കേരി, കുഞ്ചില,പ്ലാരിക്കെ റോഡിലെ എം.എ സവാദ്( 25 ) എന്നിവരെയാണ് ബദിയടുക്ക പൊലീസ് ഇൻസ്പെക്ടർ സുധീറുംസംഘവും പിടികൂടിയത്.ബദിയടുക്ക പൊലീസ് 2025 ജനുവരി നാലിന് എൻമകജെ ,പെർള ചെക്ക്പോസ്റ്റിനു മുൻവശത്ത് വച്ച് 83.890 ഗ്രാം എം‌ഡി‌എം‌എ പിടിച്ച കേസ്സിന്റെ …

സമുദായത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന പണ്ഡിത വേഷധാരികളെ കരുതിയിരിക്കുക:എ.അബ്ദുൽ റഹ്മാൻ

കാസർകോട്: സമുദായത്തിൽ കുത്തിത്തിരുപ്പുണ്ടാക്കുന്ന മുസ്‌ലിം സമൂഹം ഏറ്റവുമധികം പ്രയാസങ്ങളും പ്രതിസന്ധികളുo നേരിടുന്ന വർത്തമാന കാലഘട്ടത്തിൽ മുസ്‌ലിം ശത്രുക്കൾക്ക് ആവേശം പകരുന്ന രീതിയിൽ സമുദായത്തിനിടയിൽ ഭിന്നിപ്പും കുത്തിത്തിരിപ്പുമുണ്ടാ ക്കാൻ ശ്രമിക്കുന്നവരെ സമുദായം കരുതിയിരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ അഭ്യർത്ഥിച്ചു കേന്ദ്ര സർക്കാരിൻ്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട്ട് നടത്തിയ പ്രതിഷേധ മഹാറാലിയെ അവഹേളിക്കുന്ന തരത്തിൽ ഒരു പണ്ഡിത വേഷധാരി നടത്തിയ പരാമർശം വിശ്വാസി സമൂഹത്തെയാണ് അവഹേളിച്ചതെന്ന് …