കാഞ്ഞങ്ങാട് രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇതര സംസ്ഥാന തൊഴിലാളികളെന്ന് സംശയം

കാസർകോട്: കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളെന്നാണ് സംശയം. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപത്തെ പടിഞ്ഞാറെ റെയിൽ ട്രാക്കിലാണ് ട്രെയിൻ തട്ടിമരിച്ച നിലയിൽ യുവാക്കളെ കണ്ടെത്തിയത്. ട്രെയിന്‍ തട്ടിയാണ് മരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ സമീപം കണ്ടെത്തിയ എ ടി എം കാര്‍ഡില്‍ സന്ദേഹ് മാലിക്ക് എന്ന പേരാണുള്ളത്. അതുകൊണ്ടുതന്നെ മരിച്ച ഇരുവരും ഉത്തരേന്ത്യയില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണെന്നാണ് സംശയം. …

ബന്തിയോട് മുട്ടം ഗേറ്റിലെ അപകടം; പരിക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു

കാസര്‍കോട്: ബന്തിയോട് മുട്ടം ഗേറ്റിനു സമീപം വാഹന അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. മഞ്ചേശ്വരം ബഡാജെ മേലങ്കടി റോഡ് സ്വദേശി മുഹമ്മദ് ആമീൻ മഹറൂഫ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ദേശീയപാത മുട്ടം ഗേറ്റിൽ വച്ച്ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പര്‍ ലോറി ബൈക്കിൽ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഉപ്പള നയ ബസാർ സ്വദേശി മുഷ്ഹാബി(21)നെയും സുഹൃത്ത് മഹറൂഫിനെയും ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ 12 മണിയോടെ …

മുഖ്യപ്രതി സിൻജോ ജോൺസൺ ബ്ലാക്ക് ബെൽറ്റ്; കൈവിരലുകൾ കൊണ്ട് സർവ്വശക്തിയും ഉപയോഗിച്ചു സിദ്ധാർത്ഥന്റെ കണ്ഠനാളം അമര്‍ത്തി; വെള്ളം പോലും ഇറക്കാൻ ആയില്ല; കൊല അതിക്രൂരം !

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന്റെഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യ പ്രതി സിൻജോ ജോൺസൻ തൻ്റെ കരാട്ടെയിലുള്ള മികവാണ് സിദ്ധ‍ാ‍‍ര്‍ത്ഥനെ മർദ്ദിക്കാനായി പുറത്തെടുത്തത്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റായ സിൻജോ ഒറ്റച്ചവിട്ടിന് സിദ്ധാർഥനെ താഴെയിട്ടു. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തി. ഇതാണ് വെള്ളം പോലും ഇറക്കാനാകാത്ത നിലയിലെത്തിച്ചത്. പോസ്റ്റുമോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. ഇത് ശരിവെക്കുന്ന മൊഴി ദൃക്സാക്ഷികളായ വിദ്യാർഥികളും നൽകിയിട്ടുണ്ട്. പഠിച്ച കഴിവുകൾ എല്ലാം പയറ്റി നോക്കിയിട്ടുണ്ട്. …

എം എസ് എഫിന്റെ കാസർകോട് കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: വയനാട്, പൂക്കോട്ടെ വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് കലക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.കാസര്‍കോട് ഗവ. കോളേജിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റിനു മുന്നിലെത്തിയപ്പോള്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.മാര്‍ച്ച് എന്‍എ നെല്ലിക്കുന്ന് എം …

അഡ്യനടുക്ക ബാങ്ക് കവര്‍ച്ച; ബായാര്‍ സ്വദേശിയടക്കം 4 പേര്‍ പിടിയില്‍; ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ന്നത് 2 കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും

കാസര്‍കോട്: കര്‍ണ്ണാടക, ബാങ്കിന്റെ അഡ്യനടുക്ക ശാഖയില്‍ നിന്നു കവര്‍ന്നത് രണ്ടു കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും. ബാങ്ക് കൊള്ളയടിച്ച കേസില്‍ ബായാര്‍ സ്വദേശിയടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍.ഫെബ്രുവരി ഏഴിനു രാത്രിയിലായിരുന്നു പെര്‍ളയില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയുള്ള അഡ്യനടുക്ക ബാങ്കില്‍ കവര്‍ച്ച നടന്നത്. രാത്രി 12 മണിയോടെ കേരള രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘം ബാങ്കിന്റെ പിന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ മുറിച്ചാണ് ബാങ്കിനകത്തു കടന്നത്. അത്യാധുനിക രീതിയിലുള്ള ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണവും …

ഹാജി മലങ്കിൽ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കി

മുംബൈ: ഹാജി മലങ്ക് ദർഗ്ഗ സിയാറാത്തിനു പോകുകയായിരുന്ന എറണാകുളം, കുമാരപുരം സ്വദേശി മൊയ്‌ദീൻ കുട്ടി (62) ചൊവ്വാഴ്ച യാത്രയ്ക്കിടയിൽ മരിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ വിമാനമാർഗം നാട്ടിലെത്തിച്ചു കബറടക്കി. കല്യാൺ മീര ആശുപതിയിൽ സക്ഷിച്ചിരുന്ന മൃതദേഹം ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു പ്രാഥമിക കർമ്മങ്ങൾക്കു ശേഷം കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. സെക്രട്ടറി ഹനീഫ കോബനൂർ, വടാല ബ്രാഞ്ച് ഭാരവാഹികളായ ഷൌക്കത്ത് അലി, കാസിം കുട്ടി, മാനേജർ റസാക്ക്, എന്നിവരും ഒപ്പമുണ്ടായിരുന്നവരും മയ്യിത്ത് പരിപാലനത്തിന് നേതൃത്വം …

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; മരണം ‘ ഒരു സർക്കാർ ഉൽപന്നം’ സിനിമ മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കേ

ആരോഗ്യവകുപ്പ് ജീവനക്കാരനും തിരക്കഥാകൃത്തുമായ നിസ്സാം റാവുത്തര്‍ (49 )അന്തരിച്ചു. താന്‍ തിരക്കഥ എഴുതിയ ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം എന്ന സിനിമ മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കെയാണ് ആകസ്മിക വിയോഗം. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. പുതിയ ചിത്രത്തിന്റെ പ്രോമോ വീഡിയോയടക്കം പങ്കുവെച്ച് ഇന്നലെ രാത്രി വൈകിയും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമൊക്കെ സജീവമായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം കൂടുതലും കാസര്‍കോട്ടായിരുന്നു. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ എഫ്. എച്ച്.സി, കുമ്പള ഗവ: ആശുപത്രി …

പൊലീസ് ട്രാഫിക് നിയമം ലംഘിച്ചാൽ എന്തു ചെയ്യും ?

കാസർകോട്: നിയമം കാത്തു സൂക്ഷിക്കേണ്ടവർ തന്നെ നിയമം ലംഘിച്ചാൽ എന്തു ചെയ്യും? ചിലർ നോക്കിനിൽക്കും. അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നു ധരിച്ചു മറ്റു ചിലർ കണ്ണടച്ചു നടന്നു പോവും, മൂന്നാമതൊരു കൂട്ടർ നിയമലംഘനത്തിന്റെ നേർസാക്ഷ്യംപകർത്തി നാട്ടിലെല്ലാം പ്രചരിപ്പിക്കും. നിയമത്തിന്റെ അവസ്ഥ എല്ലാവരും അറിയണമല്ലോ. ചൊവ്വാഴ്ച വൈകിട്ട് കുമ്പള ടൗണിലെ സർക്കിളിനടുത്തും അത്തരമൊരു അനുഭവമുണ്ടായി. ഒരു പൊലീസ് ജീപ്പ് ട്രാഫിക് ലൈനിനുള്ളിൽ പൂർണ്ണമായും റോഡിൽത്തന്നെ നിറുത്തിയിട്ടു. അതിനുശേഷം അതിലുണ്ടായിരുന്നവർ ചായ കുടിക്കാൻ പോയെന്നു ദൃക്സാക്ഷികൾ പറയുന്നു. ഇത്തരത്തിൽ വണ്ടി …

വീട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തില്‍ കുരുങ്ങി പത്തു വയസ്സുകാരന് ദാരുണാന്ത്യം

കാസർകോട്: വീട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തില്‍ കുരുങ്ങി പത്തു വയസ്സുകാരൻ മരിച്ചു. കണ്ണൂർഇരിണാവ് പുത്തരിപ്പുറം സ്വദേശി കെ.വി.ജലീലിന്റെയും ആയിഷയുടെയും ഏകമകന്‍ കെ.വി.ബിലാല്‍ (10) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഇരിണാവ് ഹിന്ദു എല്‍.പി.സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഉച്ചക്ക് 12 മണിക്ക് ഹിന്ദു എല്‍ പി. സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം ആനാം കൊവ്വല്‍ മുഹ്‌യദ്ധീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

ഭരണി കുഞ്ഞിയെ അരിയിട്ട് വാഴിച്ചു; അമേയക്ക് ഇത് രണ്ടാം യോഗം

കാസർകോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി കുറിക്കൽ ചടങ്ങ് നടന്നു. ഭരണി കുഞ്ഞായി പി.വി. അമേയയെ ദേവി സമക്ഷം അരിയിട്ട് വാഴിക്കൽ ചടങ്ങും നടന്നു. ഭരണികുഞ്ഞാകാൻ അമേയയ്ക്ക് ഇത് രണ്ടാം നിയോഗമാണ്. അടിച്ചു തളിക്ക് ശേഷം ഭണ്ഡാരവീട്ടിലെ പടിഞ്ഞാറ്റയിൽ ബാലികയെ പലകയിൽ ഇരുത്തി ആചാരസ്ഥാനികരും മറുത്തുകളി പണിക്കരും ക്ഷേത്ര ഭരണ സമിതി പ്രസിഡന്റും അരിയും കുറിയുമിട്ട് അനുഗ്രഹിച്ച് ഭരണികുഞ്ഞായി വാഴിച്ചു. തറയിലച്ചനും അനുയായികളും ബാലികയുടെ വീട്ടിലെത്തി ബന്ധുക്കളോടൊപ്പം ഭണ്ഡാര വീട്ടിലേക്ക് നിയുക്ത ഭരണി കുഞ്ഞിയെ കൂട്ടികൊണ്ടു …