അംഗീകാരമില്ലാത്തതും അനധികൃതവുമായ പ്രമാണങ്ങളുമായികപ്പൽ ജോലി നേടിയവർ കുടുങ്ങും; വ്യാജ പരിശീലനവും സർട്ടിഫിക്കറ്റുകളും വിൽപ്പനയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾഉണ്ടെന്ന് ഡി. ജി യുടെ കണ്ടെത്തൽ, കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്
കാസർകോട്: യോഗ്യതയില്ലാതെ പരിശീലനമോ തെളിയിക്കാവുന്ന കഴിവോ ഇല്ലാതെ കപ്പലിൽ ജോലിക്കായി നിയമിക്കുന്നതിനെ തടയാൻ കേന്ദ്ര ഷിപ്പിങ് മന്ദ്രാലയത്തിന്റെ കീഴിലുള്ള മുംബൈയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് നടപടികൾ ആരംഭിച്ചു. കപ്പൽ ഉടമകൾ, മാനേജർന്മാർ, ആർ പി എസ് എൽ ( റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് സർവീസ് ലൈസൻസ്) ഏജൻസികൾ, കപ്പൽ ജീവനക്കാർ മറ്റ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലേക്കാണ് 6 പേജുള്ള നിർദ്ദേശ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഡി ജി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. കോട്ടിക്കുളം മർച്ചന്റ് ക്ലബ്ബിലും വെള്ളിയാഴ്ച …