സത്യം പുറത്ത് വരും: ഡിജിപിക്കും എഡിജിപിക്കും പരാതിയുമായി ഉണ്ണി മുകുന്ദൻ

കൊച്ചി: മാനേജർ വിപിൻ കുമാറിനെ മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി നടൻ ഉണ്ണി മുകുന്ദൻ. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സത്യം പുറത്തു വരുമെന്നും നടൻ പ്രതികരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റിൽ വച്ച് മുഖത്തും തലയ്ക്കും നെഞ്ചത്തും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് വിപിൻ പരാതി നൽകിയത്. ടൊവിനോ തോമസ് ചിത്രം ‘നരിവേട്ട’ യെ പ്രശംസിച്ച് പോസ്റ്റിട്ടതാണ് പ്രകോപനത്തിനു കാരണമെന്നും വിപിൻ ആരോപിച്ചിരുന്നു. …

ദേശീയപാതാ തകർച്ച; നടപടിയെടുത്ത് കേന്ദ്രം, പ്രോജക്ട്‌ ഡയറക്ടറെ സസ്‌പെന്റ് ചെയ്തു, സൈറ്റ്‌ എൻജിനിയറെ പിരിച്ചു വിട്ടു

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തിൽ എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൻ്റേതാണ് തീരുമാനം. കരാറുകാരന്‍ മേല്‍പ്പാലം സ്വന്തം ചെലവില്‍ പുനര്‍നിര്‍മിക്കണമെന്നും കേന്ദ്രത്തിന്‌റെ ഉത്തരവില്‍ പറയുന്നു. സുരക്ഷാ കണ്‍സള്‍ട്ടന്‌റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. കുരിയാട് ദേശീയപാത തകര്‍ന്നതില്‍ അന്വേഷണ സമിതി വ്യാഴാഴ്ച കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് …

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പഴം പൊരിയും ചായയും വാങ്ങി തരാം എന്ന് പറഞ്ഞ് വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ കേസ്; പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000 രൂപ പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്കള പാണളം സ്വദേശി ഉസ്മാൻ എന്ന ഉക്കംപെട്ടിഉസ്മാ(63)നെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക കഠിന തടവും അനുഭവിക്കണം. മധൂർ 2ഉളിയത്തടുക്കയിൽ താമസിച്ചു വരുന്ന 14 വയസ്സ് പ്രായമുള്ള മാനസിക ക്ഷമത കുറവുള്ള പെൺകുട്ടിയെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. രക്ഷിതാക്കളുടെ അറിവോ …

അതിതീവ്ര മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 30ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, തുടങ്ങിയവയ്ക്ക് നാളെ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

സാമൂഹ്യ മാധ്യമം വഴി കലാപാഹ്വാനം; വാട്സാപ്പിൽ ശബ്ദ സന്ദേശം ഇട്ട ആൾ പിടിയിൽ

കാസർകോട്: വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി മത സ്പർദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച ആളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയും ഇപ്പോൾ ചൗക്കി കാരോട് സ്കൂളിനു സമീപം താമസക്കാരനുമായ അബ്ദുൾ ലത്തീഫ്(47 ) ആണ് പിടിയിലായത്. കുമ്പള- മഞ്ചേശ്വരം ഭാഗത്തുള്ള പൊതുജന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ വോയിസ് സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഢിയുടെ നിർദ്ദേശ പ്രകാരം സൈബർ …

അധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു

ജി.പി.എം ഗവ: കോളേജ് മഞ്ചേശ്വരം മഞ്ചേശ്വരം: ജി.പി.എം ഗവ: കോളേജില്‍ 2025-26 അധ്യയന വര്‍ഷം കോമേഴ്സ്, കന്നഡ വിഷയങ്ങളില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്റ്റര്‍ നമ്പറും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ യുജിസി നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. യുജിസി നെറ്റ് യോഗ്യതയുള്ളവരുടെ …

ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. ആനാവൂര്‍ സ്‌കൂളിലാണ് സംഭവം. പാറശ്ശാല ജിഎച്ച്എസ്എസിലെ ഗണിതശാസ്ത്ര അദ്ധ്യാപികയാണ് വിനോദിനി. ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനാണ് ആനാവൂര്‍ സ്‌കൂളില്‍ അധ്യാപിക എത്തിയത്. രാവിലെ 11 മണിക്ക് കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ ക്ലാസ്മുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സഹ അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും മറ്റും ചേര്‍ന്ന് ഉടനെ വിനോദിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രി മോര്‍ച്ചറിയിലേക്ക് …

മൊഗ്രാല്‍പുത്തൂരില്‍ കിണറില്‍ വീണ ആട്ടിന്‍കുട്ടിയെ അഗ്‌നിശമന സേന രക്ഷിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായത് അഗ്‌നിശമന സേന. വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. മൊഗ്രാല്‍ പുത്തൂര്‍ കുളംങ്കരയില്‍ 20 കോല്‍ ആഴവും 15 കോല്‍ വെള്ളവും ആള്‍മറയുള്ളതുമായ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് ആട്ടിന്‍കുട്ടി വീണത്. സമീപവാസികള്‍ ഏറെ വൈകിയാണ് ഈ സംഭവം അറിയുന്നത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി കാസര്‍കോട് നിന്ന് അഗ്‌നിരക്ഷാ സേനയെത്തി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലന്റെ നേതൃത്വത്തില്‍ റസ്‌ക്യൂ …

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് അടക്കം 8 ജില്ലകളില്‍ അതിതീവ്ര മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കാസര്‍കോട് അടക്കം 8 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തി പ്രാപിച്ചിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ ഓറഞ്ചും, …

തമിഴ് നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു, മലയാള സിനിമയിലും അഭിനയിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു. 75 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ വച്ച് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും നിരവധി തെലങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1949 ഡിസംബര്‍ 20 ന് തമിഴ്നാട്ടിലെ മന്നാര്‍ഗുഡിയില്‍ ആണ് ജനനം. 1974ല്‍ പുറത്തിറങ്ങിയ അവള്‍ ഒരു തൊടര്‍ക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. 1979-ല്‍ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി. കമല്‍ഹാസന്‍, …

ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, വാട്‌സാപ്പില്‍ നിരന്തരം ശല്യം, വഴങ്ങാതെ വന്നപ്പോള്‍ അപവാദ പ്രചരണവും, വിജേഷ് കുമാര്‍ നമ്പൂതിരിയെ പൊലീസ് പിടികൂടി

കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട യുവതിയെ നിരന്തരം ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചെറുതാഴം സ്വദേശി പുതുമന ഇല്ലത്തെ വിജേഷ് കുമാര്‍ നമ്പൂതിരിയെയാണ് (42)യെയാണ് കസബ പോലീസ് പിടികൂടിയത്.ട്രെയിന്‍ യാത്രക്കിടെ ഇയാള്‍ മാങ്കാവ് സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ നമ്പര്‍ വാങ്ങി വാട്‌സാപ്പില്‍ മെസേജ് അയച്ചും, ഇടക്കിടെ വിളിച്ച് ശല്യം തുടങ്ങി. ഫോണ്‍ ബ്ലോക്ക് ചെയ്തതോടെ ഫേസ്ബുക്കിലും വാട്സാപ്പിലും പിന്തുടര്‍ന്ന് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ …

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഭര്‍തൃമതിയും കാമുകനും കിണറ്റില്‍ ചാടി ജീവനൊടുക്കിയ നിലയില്‍

ഭര്‍തൃമതിയെയും കാമുകനെയും കിണറ്റില്‍ ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. മൂഡബിദ്രി തെങ്കമിജാരു ബഡഗുമിജാരു സ്വദേശി നമിക്ഷാ ഷെട്ടി (29), കാമുകന്‍ നിദോഡി സ്വദേശിയും ഡ്രൈവറുമായ പ്രശാന്ത് എന്നിവരാണ് മരിച്ചത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും ആ സൗഹദം പിന്നീട് പ്രണയത്തിലേക്ക് വളര്‍ന്നുവെന്നും പൊലീസ് പറയുന്നു. അടുത്തിടെ ഇവരുടെ പ്രണയം പുറത്തറിഞ്ഞിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നു. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. നമിക്ഷ വിവാഹിതയും രണ്ട് ആണ്‍മക്കളുടെ മാതാവുമായിരുന്നു. ഭര്‍ത്താവ് സതീഷ് …

മോഷ്ടിക്കാന്‍ കയറി, വീട്ടുകാർ ഉണർന്നപ്പോൾ തിടുക്കത്തിൽ സ്വന്തം ഫോൺ മറന്ന് പകരം വീട്ടിലെ മറ്റൊരു ഫോൺ എടുത്തു സ്ഥലം വിട്ടു, കള്ളനെ പിന്തുടർന്ന് പിടികൂടി പൊലീസ്

തൃശൂര്‍: മോഷ്ടിക്കാന്‍ കയറിയ കള്ളൻ വീടിനകത്ത് മൊബൈല്‍ ഫോണ്‍ മറന്നുവച്ചു. പകരം വീട്ടിലെ മറ്റൊരു ഫോൺ എടുത്ത മോഷ്ടാവിനെ അതേ ഫോൺ പിന്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനെയാണ് (37) ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ്‌ ജോമോന് അബദ്ധം പിണഞ്ഞത്. ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയപ്പോൾ തിരക്കിനിടെ സ്വന്തം ഫോൺ മറന്നു വീട്ടിലെ ഫോൺ എടുത്തു സ്ഥലം വിടുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശ്ശൂർ നോര്‍ത്ത് ചാലക്കുടി ചെങ്ങിനിമറ്റം ബാബുവിന്റെ …

ഓടിക്കൊണ്ടിരുന്ന ബസിലേക്കു ആൽമരം വീണു: ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

വണ്ടൂർ: മലപ്പുറത്ത് ബസിനു മുകളിൽ ആൽമരം Send ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മമ്പാട് തെക്കുംപാടം കുറുങ്കാട്ടിൽ ശ്രീമാനിവാസിൽ കെ. അതുൽദേവാണ് (19) മരിച്ചത്. ബുധനാഴ്ച രാത്രി 10.30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. തെക്കുംപാടം കുറുങ്കാട്ടിൽ മുരളിയുടെയും താരയുടെയും മകനാണ്. ശ്രീലക്ഷ്മി, അമൽദേവ്, കമൽദേവ്, വിമൽദേവ് എന്നിവർ സഹോദരങ്ങളാണ്. മൂർക്കാട് ഐടിഐയിലെ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഐടിഐയിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വൈകിട്ട് 4.30ന് വണ്ടൂരിനും പോരൂരിനും ഇടയിൽ പുളിയക്കോട് വച്ച് …

പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി 52 കാരിക്ക് ദാരുണാന്ത്യം

മംഗളൂരു: പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി വീട്ടമ്മ മരിച്ചു. മൂഡ്ബിദ്രിക്ക് സമീപമുള്ള ഇരവൈലുവിലെ ലില്ലി ഡിസൂസ(52)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആണ് അപകടം. ശക്തമായ കാറ്റിലും മഴയിലും വീടിനോട് ചേർന്നുള്ള കന്നുകാലി തൊഴുത്തിന് സമീപം മുകളിലൂടെയുള്ള വൈദ്യുതി ലൈൻ പൊട്ടി വീണിരുന്നു. വീണുകിടക്കുന്ന വൈദ്യുത കമ്പിയിൽ വൈദ്യുതി പ്രവഹിക്കുന്നത് അറിയാത ചവിട്ടിയപ്പോൾ വൈദ്യുതാഘാതമേറ്റു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. സ്കോമിന്റെ (മംഗലാപുരം വൈദ്യുതി വിതരണ കമ്പനി) അശ്രദ്ധയാണ് ദാരുണമായ മരണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഉത്തരവാദിയായ മെസ്കോം ഉദ്യോഗസ്ഥനെ …

രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ തുരങ്കപ്പാത വരുന്നു; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിന്റെ അനുമതി

ന്യൂഡൽഹി: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപ്പാത വ്യവസ്ഥകൾ പാലിച്ച് നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. 60 ഉപാധികളോടു കൂടിയാണ് കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി പദ്ധതി നടപ്പിലാക്കാൻ ശുപാർശ നൽകിയത്. മേയ് 14,15 തീയതികളിൽ ചേർന്ന സമിതി യോഗത്തിലാണ് തീരുമാനം.വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല. ഇതോടെ നിർമാണ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാൻ കഴിയും. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗർഭ പാതയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നേരത്തേ പാരിസ്ഥിതിക പ്രശ്നം …

10 വയസ്സുള്ള 2 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പൊലീസ് നടപടിക്കെതിരെ വിമർശനം

എറണാകുളം: നെട്ടൂരിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ 10 വയസ്സുള്ള 2 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഇരുചക്രവാഹനത്തിലാണ് അക്രമി എത്തിയത്. ഇയാൾ മാസ്ക് ധരിച്ചിരുന്നു. പിന്നിൽ ഒരു വാൻ നിർത്തിയിട്ടിരുന്നു. മിഠായി നൽകി പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. കൂടെ വന്നില്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും കുട്ടികൾ പറയുന്നു. കുട്ടികൾക്കു മുന്നിൽ ഇയാൾ നഗ്നത പ്രദർശനം നടത്തിയതായും പരാതിയുണ്ട്. പൊലീസിനെ വിവരം അറിയിച്ചെങ്കിലും നാളെ കൂടുതലായി പരിശോധിക്കാമെന്ന ഒഴുക്കൻ പ്രതികരണമാണ് ലഭിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു.

വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസ്സുകാരനായ മകന് ചോറ് കൊടുക്കുന്നതിനിടെ പാമ്പ് വന്ന് കടിച്ചു; 28 കാരിക്ക്‌ ദാരുണാന്ത്യം

തൃശ്ശൂർ: വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്നയാണ് മരിച്ചത്. 28 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലിൽ പാമ്പ് കടിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.