പൊറോട്ട കഴിച്ച ശേഷം അസ്വസ്ഥത; പിന്നാലെ കുഴഞ്ഞുവീണ മൽസ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ പൊറോട്ട കഴിക്കുന്നതിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. അടിമലത്തുറ സിൽവ ഹൗസിൽ മുത്തപ്പൻ (36) ആണ് മരിച്ചത്. ചപ്പാത്തിന് സമീപമുള്ള ഹോട്ടലിൽ ആണ് സംഭവം. ഞായറാഴ്ച രാവിലെ 9.30 ഓടെ ചപ്പാത്ത് ജങ്ഷനിലുളള ഹോട്ടലിൽ മുത്തപ്പനും സുഹൃത്തുക്കളായ നാല് മത്സ്യത്തൊഴിലാളികളും എത്തിയിരുന്നു. തുടർന്ന് ഇവർ പെറോട്ട വാങ്ങി കഴിക്കുന്നതിനിടയിൽ ശാരീരിക അസ്വസ്ഥയുണ്ടായ മുത്തപ്പൻ കുഴഞ്ഞുവീണു. മറ്റുളളവർ ഇദ്ദേഹത്തെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു. നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിഴിഞ്ഞം പൊലീസ് മേൽനടപടി …

ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീൻ ഉൾപ്പെടെ രണ്ടുപേർക്കെതിരെ വീണ്ടും കേസ്

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപവുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീൻ ഉൾപ്പെടെ രണ്ടുപേർക്കെതിരെ വീണ്ടും കേസ്. പ്രതിമാസം 10% ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം നിക്ഷേപം വാങ്ങിയശേഷം നൽകാതെ വിശ്വാസവഞ്ചന കാട്ടി എന്നാണ് പരാതി. തളങ്കര പള്ളിക്കാൽ റോഡിൽ കുണ്ടു വളപ്പിൽ ന്യൂമാൻ കുഞ്ഞഹമ്മദ് ഹാജിയുടെ പരാതിയിലാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്ന ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ആയിരുന്ന എംസി കമറുദ്ദീൻ, പൂക്കോയ …

ഭാര്യ അധ്യാപിക, 14 വർഷമായി ശമ്പളമില്ല; മകന്റെ പഠനത്തിന് പണമില്ല, മനംനൊന്ത 47കാരൻ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട: എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട നാറാണംമുഴിയിലാണ് സംഭവം. നാറാണംമുഴി സ്വദേശി വി ടി ഷിജോ(47) ആണ് ജീവനൊടുക്കിയത്. നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ. 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസില്‍ നിന്ന് തുടര്‍നടപടിയുണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ പറഞ്ഞു. മകന്റെ എൻജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ. ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാൽ ഇതിന് …

എം കെ സാനു ഇനി ഓര്‍മ; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി കേരളം, സംസ്കാരം പൂർത്തിയായി

കൊച്ചി: മലയാള സാഹിത്യ-സാംസ്‌കാരിക രംഗത്തെ അതികായന്‍ എം കെ സാനു ഇനി ഓര്‍മ. ഔദ്യോഗിക ബഹുമതികളോടെ കേരളം വിടനല്‍കി. വൈകീട്ട് നാല് മണിക്ക് രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. മന്ത്രിമാരും ജനപ്രതിനിധികളും ശിഷ്യഗണങ്ങളും അവസാനമായി ഒരു നോക്കുകാണാനായി, പ്രണാമം അർപ്പിക്കാനായി എത്തിച്ചേർന്നിരുന്നു. നിരവധി തലമുറകളുടെ ജീവിതവഴികളില്‍ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങി വിവിധ രംഗത്തെ …

ധര്‍മസ്ഥല കൂട്ടസംസ്‌കാരം; രേഖകള്‍ നശിപ്പിച്ചെന്ന് വിവരാവകാശ മറുപടി, ജനരോഷം രൂക്ഷമാകുന്നു

മംഗളൂരു: ധര്‍മസ്ഥല കൂട്ടസംസ്‌കാര കേസില്‍ 2000 ത്തിനും 2015നും ഇടയില്‍ ബല്‍ത്തങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണ രജിസ്റ്റര്‍ നശിപ്പിച്ചെന്ന് വിവരാകാശ രേഖ വെളിപ്പെടുത്തി. ഇത് ധര്‍മസ്ഥല കൂട്ട സംസ്‌കാര കേസില്‍ ജനരോഷം ആളിക്കത്തിക്കുന്നു. ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും സംശയകരവുമായ നിരവധി മരണങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഔദ്യോഗീക രേഖ നശിപ്പിച്ചെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജയന്ത് അതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നു പ്രത്യേക അന്വേഷണ സംഘത്തോട് പരാതിപ്പെട്ടു. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം അനധികൃതമായി …

‘സഹകരിച്ചാല്‍ ഭക്ഷണവും താമസവും സൗജന്യമാക്കാം’; വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ബംഗളൂരുവില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ബംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനി ബംഗളൂരുവില്‍ ബലാത്സംഗത്തിനിരയായി. സോളദേവനഹള്ളിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഷ്റഫിന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു പെണ്‍കുട്ടി. ബലമായി കാറില്‍ കയറ്റി നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം പിജിയില്‍ തിരികെയെത്തിച്ചുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അഷ്‌റഫിന്റെ വീട്ടില്‍ പത്ത് ദിവസം മുന്‍പാണ് താന്‍ താമസിക്കാനെത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ശനിയാഴ്ച …

അധ്യാപകനെ കുടുക്കാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി; മൂന്നു പേര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിന്റെ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. സാഗര്‍ പാട്ടീല്‍, നാഗനഗൗഡ പാട്ടീല്‍, കൃഷ്ണ മദാര എന്നിവരാണ് പ്രതികള്‍. കര്‍ണാടക ബെലഗാവി ജില്ലയിലെ ഹൂലിക്കട്ടിയിലാണ് സംഭവം. സ്‌കൂളിലെ പ്രധാന അധ്യാപകനെ കുടുക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സംഘം ഇതു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 13 വര്‍ഷത്തിലേറെയായി സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്ന പ്രധാനാധ്യാപകന്‍ സുലെമാന്‍ ഗൊരിനായകയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുക എന്നതായിരുന്നു ലക്ഷ്യമെന്ന് സവദത്തി പൊലീസ് പറയുന്നു. ശ്രീരാമ സംഘടനയുമായി ബന്ധമുള്ള സാഗര്‍ …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ പിടികൂടി, കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് 10-ാം നമ്പര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍. ഞായറാഴ്ച രാവിലെ ജയിലധികൃതര്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഫോണ്‍ കണ്ടെത്തിയത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും പലതവണ കണ്ണൂര്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു. കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതോടെയാണ് ജയിലിനുള്ളില്‍ പരിശോധന കര്‍ശനമാക്കിയത്. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ പുറത്തുവന്നെങ്കിലും ഗോവിന്ദച്ചാമിയുടെ …

കൊല്ലത്ത് പൊലീസുകാരന്‍ ആത്മഹത്യചെയ്തു

കൊല്ലം: കൊട്ടാരക്കരയില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആനന്ദ ഹരിപ്രസാദാണ് മരിച്ചത്. കുടുംബ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല, വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തിന്റെ മാതാവ് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത മാനസീക വിഷമത്തിലായിരുന്നുവെന്ന് …

കാസര്‍കോട് ആര്‍.ടി.ഒയുടെ ഡിജിറ്റല്‍ ഡ്രൈവിംഗ് ടെസ്റ്റ് കെട്ടിടം കാട് മൂടി നശിക്കുന്നു

കാസര്‍കോട്: സംസ്ഥാന ഗതാഗത വകുപ്പ് നാലു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ച് ബേള കുമാരമംഗലത്ത് നിര്‍മ്മിച്ച ഡിജിറ്റല്‍ ഡ്രൈവിംഗ് ടെസ്റ്റിനാ യുള്ള കെട്ടിടവും, അനുബന്ധ സാമഗ്രികകളും കാട് മൂടി നശിക്കുന്നു. ജില്ലയില്‍ സര്‍ക്കാര്‍ തുടങ്ങുന്ന മിക്ക സ്ഥാപനങ്ങളുടെയും അവസ്ഥ ഇതുതന്നെയാണെന്നാണ് ആക്ഷേപം. 2021 ല്‍ ഗതാഗത വകുപ്പ് മന്ത്രിയാണ് കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചത്. സ്ഥാപനം തുടങ്ങാന്‍ മാത്രമേ താല്‍പര്യമുണ്ടാവുന്നുള്ളൂ, അത് നിലനിര്‍ത്തുന്നതിനാ വശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. കോടികള്‍ മുടക്കിയുള്ള സ്ഥാപനം അടച്ചു …

എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മദ്രസാ അധ്യാപകന്‍ റിമാന്റില്‍; ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും

കണ്ണൂര്‍: എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ മദ്രസാ അധ്യാപകന്‍ റിമാന്റില്‍. ഇയാളെ ചോദ്യം ചെയ്യുന്നതിനായി തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ സിദ്ദീഖ് നഗര്‍ സ്വദേശി മുഹമ്മദ് ഷാഹിദാണ് കേസിലെ പ്രതി. ശനിയാഴ്ച രാവിലെയാണ് ഇയാള്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ എട്ടുമണിയോടെ ക്ലാസ് മുറിയില്‍ വെച്ച് മൂന്നാം ക്ലാസുകാരിയായ കുട്ടിയുടെ വസ്ത്രം അഴിച്ചു സ്വകാര്യ ഭാഗത്ത് …

വടക്കന്‍ ജില്ലകളില്‍ വീണ്ടും അതിശക്തമായ മഴയെത്തുന്നു; നാളെ കാസര്‍കോട് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിന് വീണ്ടും മഴ ഭീഷണി. ഇന്ന് മുതല്‍ നാല് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതില്‍ തന്നെ ഓഗസ്റ്റ് 5 ന് സംസ്ഥാനത്ത് അതിതീവ്ര മഴക്കുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അടുത്ത 4 ദിവസവും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, …

വിദ്യാര്‍ത്ഥിയുടെ സത്യസന്ധത; കളഞ്ഞു കിട്ടിയ പണവും എടിഎം കാര്‍ഡുകളുമടങ്ങുന്ന പഴ്‌സ് ഉടമയ്ക്ക് തിരികെ ലഭിച്ചു

കാസര്‍കോട്: വഴിയില്‍നിന്ന് കളഞ്ഞു കിട്ടിയ പണവും എടിഎം കാര്‍ഡുകളുമടങ്ങുന്ന പഴ്‌സിന്റെ ഉടമസ്ഥനെ കണ്ടെത്തി കൈമാറി. വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി എം.ദേവ് കിരണിന്റെ സത്യസന്ധതയില്‍ എടനീര്‍ മഠത്തിന് സമീപത്തെ എം.അബ്ദുല്‍ ഖാദറിനാണ് നഷ്ടപ്പെട്ട പഴ്‌സ് തിരിച്ചുകിട്ടിയത്. ശനിയാഴ്ച രാവിലെ ആറരയോടെ കളിക്കാന്‍ പോകുന്നതിനിടെ പടുവടക്കം പാതയോരത്ത് നിന്നാണ് കുട്ടിക്ക് പഴ്‌സ് ലഭിച്ചത്. 2,850 രൂപയും മൂന്ന് എടിഎം കാര്‍ഡുകളും പാന്‍ കാര്‍ഡുകളും പഴ്‌സിലുണ്ടായിരുന്നു. ഉടമയെ കണ്ടെത്തി നല്‍കുന്നതിന് സമീപവാസിയായ മാധ്യമപ്രവര്‍ത്തകന്‍ പി. കെ. വിനോദ് …

കോട്ടിക്കുളത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, ആളെ തിരിച്ചറിഞ്ഞിട്ടില്ല

കാസര്‍കോട്: കോട്ടിക്കുളത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാംപ്ലാറ്റ് ഫോമിന്റെ തെക്കുവശത്തെ ട്രാക്കിലാണ് 40 വയസ് പ്രായം വരുന്ന ആളുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമെന്നാണ് വിവരം. സ്റ്റേഷന്‍ മാസ്റ്റര്‍ കെപി ഹരിഹരന്‍ നമ്പൂതിരിയുടെ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സര്‍വകലാശാല വിസി നിയമനം: ‘സുപ്രീംകോടതി വിധി അനുസരിച്ച് നിയമനങ്ങള്‍ നടത്തണം, ഗവര്‍ണറുമായി ചര്‍ച്ചകള്‍ തുടരും’: മന്ത്രി പി രാജീവ്

തിരുവനന്തപുരം: താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മന്ത്രിമാര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, നിയമ മന്ത്രി പി രാജീവ് എന്നിവരാണ് രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. താല്‍ക്കാലിക വി സി നിയമനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉപഹര്‍ജിയുമായി നീങ്ങവെയാണ് സുപ്രധാന കൂടിക്കാഴ്ച. സമവായ ശ്രമം ലക്ഷ്യമിട്ടാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത്. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ അറിയിച്ചുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. …

മയക്കുമരുന്ന് ഇടപാട് നടത്തിയതിന് തെളിവ് ലഭിച്ചു; യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ സഹോദരന്‍ അറസ്റ്റില്‍

കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരന്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ലഹരി ഇടപാടില്‍ പങ്കുണ്ടെന്ന് മറ്റൊരു പ്രതിയുടെ കുറ്റസമ്മത മൊഴി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച ലഹരിമരുന്നു കേസുമായി ബന്ധപ്പട്ട് കുന്ദമംഗലം സ്വദേശി റിയാസിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയില്‍ നിന്നാണ് ബുജൈറിന്റെ ബന്ധം വ്യക്തമായതെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു. റിയാസും ബുജൈറും ലഹരി …

വിവാഹേതര ബന്ധത്തിന് തടസം; ഗുണ്ടയായ ഭര്‍ത്താവിനെ കൊന്ന് അഴുക്കുചാലില്‍ തള്ളി; 34 കാരിയും കാമുകനായ 28 കാരനും പിടിയിലായത് ഒരുവര്‍ഷത്തിന് ശേഷം

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ആലിപുര്‍ സ്വദേശിനിയായ സോണിയ (34), കാമുകന്‍ സോനിപത് സ്വദേശിയായ രോഹിത് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ഒളിവിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹരിയാനയിലെ സോനിപത്തില്‍ കഴിഞ്ഞ വര്‍ഷം ആണ് കൊല നടന്നത്. കൊല്ലപ്പെട്ട പ്രീതം പ്രകാശ് (42) ആലിപുരിലെ കുപ്രസിദ്ധ ഗുണ്ടയായിരുന്നെു. സോണിയയ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും ഇതിന് തടസം നിന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. …

നിരവധി സ്ത്രീകളെ വകവരുത്തിയതായി സൂചന; ക്ഷേത്രദര്‍ശനത്തിന് പോയ സിന്ധു പിന്നെ മടങ്ങിവന്നില്ല; ഇവരും സെബാസ്റ്റ്യന്റെ ഇരയോ?

കോട്ടയം: ഏറ്റുമാനൂരില്‍നിന്നുകാണാതായ ജെയ്നമ്മയെ കൊലപ്പെടുത്തിയതായ മൊഴിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തലയില്‍ സ്ത്രീകളെ കാണാതായ കേസുകള്‍ പുനഃപരിശോധിക്കുന്നു. നിരവധി സ്ത്രീകളെ വകവരുത്തിയതായാണ് പൊലീസിന് സൂചന ലഭിച്ചത്. 4 കേസുകളാണ് പൊലീസ് അന്വേഷിക്കാന്‍ പോകുന്നത്. 2002 ല്‍ കാണാതായ ബിന്ദു പത്മനാഭന്‍, 2012 ല്‍ കാണാതായ ഐഷ, 2024 കാണാതായ സിന്ധു എന്നിവരുമായി സെബാസ്റ്റ്യന് ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. അഞ്ച് വര്‍ഷം മുമ്പ് കാണാതായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13-ാംവാര്‍ഡ് വള്ളാക്കുന്നത്ത് വെളി സിന്ധു(ബിന്ദു43) അടക്കം 16 വര്‍ഷത്തിനിടെ കാണാതായ …