കസബ അഴിമുഖത്ത് നങ്കൂരമിട്ട വഞ്ചി കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു

  കാസര്‍കോട്: കസബ അഴിമുഖത്ത് നങ്കൂരമിട്ട വഞ്ചി കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. കസബ കടപ്പുറത്തെ അമ്മ പായ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വഞ്ചിയാണ് തകര്‍ന്നത്. ബുധനാഴ്ച വൈകീട്ട് നങ്കൂരമിട്ടിരുന്നു. രാത്രിയിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ പെട്ട് തകരുകയായിരുന്നു. ശക്തമായ തിരമാലയില്‍ വഞ്ചി തീരത്തെ പാറകളിലിടിച്ചാണ് തകര്‍ന്നത്. 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് ഉടമകള്‍ പറയുന്നു.

മുട്ടത്തൊടിയില്‍ സ്വകാര്യവ്യക്തിയുടെ കാട്ടില്‍ വാറ്റ് ചാരായ നിര്‍മാണം; 800 ലിറ്റര്‍ വാഷ് എക്‌സൈസ് പിടികൂടി

  കാസര്‍കോട്: മുട്ടത്തൊടി ഉജംകോട് സ്വകാര്യവ്യക്തിയുടെ കാട്ടില്‍ വാറ്റ് ചാരായ നിര്‍മാണം കണ്ടെത്തി. കാസര്‍കോട് എക്‌സൈസ് ഇന്റ്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. ചാരായം വാറ്റുന്നതിന് വേണ്ടി വെള്ളം, വെല്ലം, നവസാരം എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് പുളിപ്പിച്ച് പാകപ്പെടുത്തിയ നിലയിലായിരുന്നു 800 ലിറ്റര്‍ വാഷ്. അതേസമയം ആരാണ് നിര്‍മാണത്തിന് പിന്നിലെന്ന് കണ്ടെത്തയിട്ടില്ല. പ്രതിയെ കുറിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ …

വെള്ളുടയില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ എത്തിയവരെ ജനകീയ സമരസമിതി തടഞ്ഞു; സ്ഥലത്ത് പൊലീസുമായി ഉന്തും തള്ളും: സമരസമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  കാസര്‍കോട്: വെള്ളുടയില്‍ ദുര്‍ഗ ഭഗവതി ക്ഷേത്രപരിസരത്ത് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ എത്തിയ കമ്പനി അധികൃതരെ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനെ തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ടി.ദാമോധരന്‍, കെപി ഷൈന്‍, എ സന്തോഷ് കുമാര്‍ നേതൃത്വത്തിലുള്ള നൂറോളം പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സോളാര്‍ കമ്പനി അധികൃതര്‍ സ്ഥലത്തെത്തുമെന്നറിഞ്ഞ് സ്ത്രീകള്‍ അടക്കമുള്ള നൂറോളം ആളുകള്‍ സ്ഥലത്ത് …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടപെട്ട് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാടിയത് ഗുരുതരമായ പ്രശ്‌നങ്ങള്‍ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. സെപ്റ്റംബര്‍ 10-ന് …

റാണിപുരത്ത് ട്രക്കിങ് വഴിയില്‍ കൊമ്പന്‍; ഇന്നത്തെ ട്രക്കിങ്ങ് താല്‍ക്കാലികമായി നിര്‍ത്തി

  കാസര്‍കോട്: റാണിപുരത്ത് സഞ്ചാരികള്‍ യാത്ര ചെയ്യുന്ന പാതയ്ക്ക് സമീപം മാനിപ്പുറത്ത് കൊമ്പന്‍ എത്തി. വിനോദ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് വ്യാഴാഴ്ച റാണിപുരത്ത് വനത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. എല്ലാ ദിവസം രാവിലെ വന സംരക്ഷണ സമിതി വാച്ചര്‍മാര്‍ മാനിപ്പുറത്ത് ആനയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിന് വേണ്ടി പരിശോധന നടത്താറുണ്ട്. പരിശോധനയില്‍ ആനയില്ല എന്ന് ഉറപ്പാക്കിയിട്ടാണ് സഞ്ചാരികളെ കടത്തിവിടാറ്. രാവിലെ നടത്തിയ പരിശോധനയിലാണ് മാനിപ്പുറത്ത് ആനയുടെ സാന്നിദ്ധ്യം മനസിലാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രക്കിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് വനം വകുപ്പ് …

ഉപ്പളയിലെ ഗതാഗത സ്തംഭനം: പൊറുതിമുട്ടി വിദ്യാര്‍ത്ഥികളും രോഗികളും; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

  കാസര്‍കോട്: ഗതാഗത സ്തംഭനത്തില്‍ വീര്‍പ്പുമുട്ടി ഉപ്പള. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും, തടസ്സപ്പെടുത്തിയുമാണ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയുള്ള ദേശീയപാത നിര്‍മ്മാണമെന്നാണ് പരക്കെ ആക്ഷേപം. ഇതിനെതിരെ സന്നദ്ധ സംഘടനകളും, രാഷ്ട്രീയപാര്‍ട്ടികളും വലിയ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ബന്തിയോട് നിന്ന് തുടങ്ങുന്ന ഗതാഗത തടസം ഉപ്പള വരെ നീളുകയാണ്. ഉപ്പള ടൗണ്‍ കടന്ന് കിട്ടാന്‍ എടുക്കുന്ന സമയം രണ്ടു മണിക്കൂറിലേറെയാണ്. ഇത്രയും വലിയ ഗതാഗത തടസം നേരിടുമ്പോഴും ഉപ്പളയിലെ പൊലീസ് ഹൈഡ് പോസ്റ്റ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ടിക്കറ്റ് നിരക്കില്‍ …

ന്യുമോണിയ ബാധിച്ച് കാഞ്ഞങ്ങാട്ടെ എട്ടുവയസുകാരന്‍ മരിച്ചു

  കാസര്‍കോട്: ന്യുമോണിയ ബാധിച്ച് കാഞ്ഞങ്ങാട് അരയിയിലെ എട്ടുവയസുകാരന്‍ മരിച്ചു. മുഹമ്മദ് നിസാറിന്റെയും ജസീനയുടെയും മകന്‍ മുഹമ്മദ് ഷാസില്‍ സയാന്‍(എട്ട്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. പനിയെ തുടര്‍ന്ന് നാലുദിവസം മുമ്പ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ അരയി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കം നടന്നു. ബോവിക്കാനം എ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ദു:ഖ …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബാവിക്കര സ്വദേശി മരിച്ചു

  കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബാവിക്കര സ്വദേശി മരിച്ചു. ബാവിക്കര മണയംഗോഡ് പരേതനായ സുല്‍ത്താന്‍ അബ്ദുല്ലയുടെ മകന്‍ അശ്രഫ് (50)ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. ബുധനാഴ്ച രാത്രി മരണപ്പെട്ടു. അവിവാഹിതനാണ്.  ഖദീജയാണ് മാതാവ്. സഹോദരങ്ങള്‍: ബീഫാത്തിമ, മറിയമ്മ, ആയിഷ, സുഹ്‌റ, സഫിയ, അബ്ദുല്‍ ഖാദര്‍, ഉനൈസ്, സിദ്ധീഖ്. ഖബറടക്കം ബാവിക്കര ജമാഅത്ത് പള്ളിയില്‍.  

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് വൈദ്യുതി മുടങ്ങും

  കണ്ണൂര്‍: അരീക്കോട് 400 കെവി സബ്‌സ്‌റ്റേഷനിലെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്ത് 22ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സബ്‌സ്‌റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കെഎസ്ഇബി കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. പ്രവൃത്തി മൂലം അരീക്കോട്-കാഞ്ഞിരോട്, അരീക്കോട്-ഓര്‍ക്കാട്ടേരി എന്നീ 220 കെവി ലൈനുകള്‍ തടസ്സപ്പെടുന്നതിനാലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. അഴീക്കോട് പഞ്ചായത്തില്‍ വ്യാഴാഴ്ച കുടിവെള്ള വിതരണം മുടങ്ങും

ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ വന്‍ തീപിടിത്തം; 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്, അന്വേഷണത്തിന് ഉത്തരവിട്ടു 

  ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ വന്‍ തീപിടിത്തം. അനകപ്പല്ലേയിലെ മരുന്ന് കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തില്‍ 17പേര്‍ മരിക്കുകയും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ മരിച്ച ഏഴുപേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ അനകപ്പല്ലേയിലെയും അച്യുതപുരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൊഴില്‍ മന്ത്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. പ്ലാന്റില്‍ രണ്ടുഷിഫ്റ്റുകളിലായി …

നിയമന ഉത്തരവിൽ ഒപ്പിട്ടില്ല; ഡോക്‌ടറുടെ മുറി പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പൂട്ടിയിട്ടു, പാണത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ

    കാസർകോട്: പാലിയേറ്റിവ്‌ നഴ്സിന്റെ നിയമന ഉത്തരവിൽ ഉപ്പിട്ടില്ലെന്ന് ആരോപിച്ചു പനത്തടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസറുടെ മുറി പൂട്ടിട്ടു. അതേസമയം മെഡിക്കൽ ഓഫീസർ മുറിയിൽ ഉണ്ടായിരുന്നില്ല. ഡോക്ടറുടെ പരാതിയിൽ രാജപുരം സിഐയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഒടുവിൽ താക്കോൽ തിരികെ നൽകാൻ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് വഴങ്ങുകയായിരുന്നു. ബുധനാഴ്ച രാവിലെ 11 മണിയോട് കൂടി പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പാലിയേറ്റീവ് നഴ്സിന്റെ കരാർ പുതുക്കി നൽകണമെന്ന് പഞ്ചായത്ത് …

ആശ്വാസം! കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തി

  തിരുവനന്തപുരം:  കഴക്കൂട്ടത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ മലയാളി അസോസിയേഷൻ പ്രവർത്തകർ കണ്ടെത്തിയത്. 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് ആശ്വാസകരമായ വാർത്ത എത്തിയത്. അസം സ്വദേശിനിയായ 13-കാരി തസ്മിദ് തംസുവിനെ താംബരം എക്സ്പ്രസിൽനിന്നാണ് ബുധനാഴ്ച രാത്രി ഒമ്പതരയോടെ കണ്ടെത്തിയത്. മലയാളി സമാജം അംഗങ്ങളാണ് ട്രെയിനിലെ ബർത്തിൽ ഒറ്റയ്ക്കു കിടക്കുകയായിരുന്ന കുട്ടിയെ തിരിച്ചറിഞ്ഞത്‌. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ഇപ്പോൾ …

പ്രമുഖ കമ്പനികളുടെ ഓഹരി വാങ്ങിത്തരാമെന്ന് വാഗ്ദാനം; കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ചു തട്ടിയത് 75 ലക്ഷത്തോളം രൂപ; ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ കാസർകോട് സൈബർ പൊലീസ് വലയിലാക്കി

  കാസർകോട്: പ്രമുഖ കമ്പനിയുടെ ഓഹരികൾ വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്തു പടന്ന സ്വദേശിയുടെ 75 ലക്ഷത്തോളം രൂപ തട്ടിയ ഓൺലൈൻ തട്ടിപ്പ് സംഘത്തെ കോഴിക്കോട് എത്തിച്ചു കാസർകോട് സൈബർ പൊലീസ് നാടകീയമായി പിടികൂടി. കേസിലെ രണ്ടാം പ്രതി തമിഴ്നാട് സ്വദേശി ഗണേശൻ (41), മൂന്നാം പ്രതി തമിഴ്നാട് സ്വദേശി ഹമാദ് സയ്യിദ് കെൾവെട്രെ (35) എന്നിവരെയാണ് കാസർകോട് ജില്ലാ പൊലീസ് മേധാവി ബിജോയിയുടെ നിർദ്ദേശ പ്രകാരം സൈബർ പൊലീസ് പിടികൂടിയത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ …

ദേശീയപാത ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് വീണ്ടും ഗതാഗതം നിരോധിച്ചു

  കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ജില്ലയില്‍ ആഗ്‌സത് 21ന് ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ്സുകള്‍ ഉള്‍പ്പടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ചട്ടഞ്ചാൽ ദേശീയപാതയിൽ നിന്ന് ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്കാണ് ഗതാഗതം തിരിച്ചുവിടുന്നത്. കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിൽനിന്നും കാസർകോട് പുതിയ ബസ്‌സ്റ്റാൻഡിൽനിന്നും കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലൂടെ ചരക്കുവാഹനങ്ങൾ കടന്നുപോകണം.

വിവാഹത്തിന് വധു എത്തിയപ്പോഴാണ് 20 വര്‍ഷം മുമ്പ് നഷ്ടമായ മകളാണെന്ന് തിരിച്ചറിഞ്ഞത്; ശേഷം സംഭവിച്ചത്

മകന്റെ വിവാഹത്തിന് വധുവിനെ ആനയിക്കാനെത്തിയപ്പോള്‍ മാതാവ് ഒന്നു ഞെട്ടി. പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നഷ്ടപ്പെട്ട മകളാണെന്ന് മാതാവ് പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈയില്‍ ജന്മനായുള്ള ഒരു പ്രത്യേക അടയാളം കണ്ടപ്പോഴാണ് മകളെ ഓര്‍മവന്നത്. കിഴക്കന്‍ ചൈനയിലെ സുഷൗ പ്രവിശ്യയില്‍ 2021 -ലാണ് ഈ അസാധാരണ സംഭവം നടന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിന് ശേഷം, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ ഈ സംഭവം പങ്കുവയ്ക്കപ്പെട്ടതോടെ അത് ഏറെ പേരുടെ ശ്രദ്ധനേടി. അന്ന് വിവാഹ ഘോഷയാത്രയെ സ്വീകരിക്കാനായി വധു, എത്തിയപ്പോഴാണ് …

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തിലും മലയോരമേഖലകളിലും മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലക്ഷദ്വീപ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതുണ്ടെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് …

പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷിറിയയിലെ ആറുവയസുകാരി മരിച്ചു

  കാസര്‍കോട്: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആറു വയസുകാരി മരിച്ചു. ഷിറിയ ബത്തേരിയിലെ ഖലീല്‍-ഹഫ്‌സ ദമ്പതികളുടെ മകള്‍ ഫാത്തിമ(6) ആണ് മരിച്ചത്. ഉപ്പള എ.ജെ.ഐ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ പനിമൂര്‍ച്ഛിക്കുകയും സംസാരിക്കാന്‍ പറ്റാതാവുകയും ചെയ്തതോടെയാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സഹോദരന്‍: സിറാജ്.

പരപ്പയിലെ മോഷണങ്ങള്‍; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ രതീഷിനെ അറസ്റ്റുചെയ്തു

കാസര്‍കോട്: പരപ്പയിലെ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസിലും, മലബാര്‍ ഹോട്ടലിലും കഴിഞ്ഞദിവസം മോഷണം നടത്തിയ പ്രതിയെ പൊലീസ് 48 മണിക്കൂറിനുള്ളില്‍ പൊക്കി. പനത്തടി പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് എന്ന ബണ്ടിചോര്‍ രതീഷിനെ( 67)യാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ വെള്ളരിക്കുണ്ട് എസ്‌ഐ ശ്രീദാസ് പുത്തൂര്‍, എസ്‌ഐ ജയരാജന്‍ ഗ്രേഡ് എസ്‌ഐ രാജന്‍, പൊലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, നൗഷാദ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കൊലപാതക കേസുകള്‍ …