ബീഡിക്കുറ്റി വിഴുങ്ങിയ 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു

അബദ്ധത്തില്‍ ബീഡിക്കുറ്റി വിഴുങ്ങിയ 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. മംഗളൂരു അഡയാറിലാണ് ദാരുണ സംഭവം. ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ അനീഷ് കുമാറാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. പിതാവ് വീട്ടിനുള്ളില്‍ ഉപേക്ഷിച്ച ബീഡിക്കുറ്റി കുഞ്ഞ് ഇഴഞ്ഞ് നീങ്ങി എടുത്ത് വിഴുങ്ങുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ മാതാവ് ലക്ഷ്മി ദേവിയും ഭര്‍ത്താവും ചേര്‍ന്ന് ഉടന്‍ കുട്ടിയെ വെന്‍ലോക്ക് ആശുപത്രിയില്‍ എത്തിച്ചു. ഞായറാഴ്ച രാവിലെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. പിതാവിന്റെ അശ്രദ്ധ മൂലമാണ് …

ജ്വല്ലറിയിലേക്ക് വിട്ടോളൂ…പൊന്നിന് വില ഇടിഞ്ഞേ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണം താഴ്ന്നത് ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരമാണ്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് ജിസിസി രാജ്യങ്ങള്‍ മുഖേന അമേരിക്കയെ അറിയിച്ചതാണ് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയത്. ഇന്നു പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയാണ് വില. ഗ്രാമിന് 105 രൂപ കുറഞ്ഞ് 9,200 രൂപയിലെത്തി. ശനിയാഴ്ച സ്വര്‍ണവിലയില്‍ പവന് 200 രൂപ വര്‍ധിച്ചിരുന്നു. തുടര്‍ച്ചയായി നാല് ദിനമാണ് സ്വര്‍ണവില വര്‍ധിച്ചിരുന്നത്. ജൂണ്‍ 13ന് മാത്രം …

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്; പ്രതികളായ രണ്ടു പൊലീസുകാർ കസ്റ്റഡിയിൽ

കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ടു പൊലീസുകാർ കസ്റ്റഡിയിൽ. ഡ്രൈവർമാരായ ഷൈജിത്തും, സനിത്തുമാണ് കസ്റ്റഡിയിൽ ഉള്ളത്. താമരശ്ശേരിയിൽ വച്ചാണ് നടക്കാവ് പൊലീസ് ഇവരെ കസ്റ്റഡയിലെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു.തുടർന്നായിരുന്നു ഇരുവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. അതേസമയം പ്രതികളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും. നടത്തിപ്പുകാരായ മൂന്നു പേർ …

അതിതീവ്ര മഴ ഇന്നും തുടരും; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. …

നടി കാവ്യ മാധവന്റെ പിതാവ് നീലേശ്വരം പള്ളിക്കര സ്വദേശി പി മാധവൻ ചെന്നൈയിൽ അന്തരിച്ചു, സംസ്കാരം കൊച്ചിയിൽ

ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) ചെന്നൈയിൽ അന്തരിച്ചു. നീലേശ്വരം പള്ളിക്കര സ്വദേശിയും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്നു. ഭാര്യ: ശ്യാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്. ബാലതരാമായി കാവ്യ വെള്ളിത്തിരയിലെത്തിയതു മുതല്‍ മകള്‍ക്ക് പിന്തുണയുമായി മാധവന്‍ കൂടെയുണ്ടായിരുന്നു. മകള്‍ മഹാലക്ഷ്മിയുടെ പഠനാര്‍ഥം കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോള്‍ മാധവനും കൂടെപ്പോവുകയായിരുന്നു. കാവ്യയുടെ സഹോദരനായ മിഥുനും കുടുംബവും ഓസ്ട്രേലിയയില്‍ നിന്ന് എത്തിയതിന് ശേഷം 19 നാണ് സംസ്‌കാരം. കൊച്ചി ഇടപ്പള്ളിയിലാണ് …

കോഴിക്കോട് മെഡിക്കൽ കോളജിൽ തലയോട്ടിയും അസ്ഥികൂടവും ഉപേക്ഷിച്ച നിലയിൽ; ഫൊറൻസിക് പരിശോധന നടത്തും

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തലയോട്ടിയും അസ്ഥികൂടവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണ പ്ലാന്റിനു സമീപമാണ് തിങ്കളാഴ്ച ഉച്ചയോടെ തലയോട്ടിയും അസ്ഥികൂടവും കണ്ടത്. ഒരു വലിയ സഞ്ചിയിലാണ് ഇവ ഉണ്ടായിരുന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.അസ്ഥികൂടത്തിലും മറ്റും മാർക്കർപേന ഉപയോഗിച്ച് വരച്ചിട്ടുണ്ട്. പഠനാവശ്യത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് പരിശോധന നടത്തുന്നതോടെ ഇതു സംബന്ധിച്ച് വ്യക്തത ലഭിക്കും. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നൽകുന്ന …

ഇസ്രയേൽ-ഇറാൻ സംഘർഷം: ടെഹ്റാനിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നു, 110 വിദ്യാർഥികളുമായി അർമീനിയൻ അതിർത്തിയിലേക്കു ബസ് യാത്ര തിരിച്ചു

ടെഹ്റാൻ/ടെൽഅവീവ്: ഇറാൻ തലസ്ഥാനമായ ടെഹ്റാൻ പിടിക്കാൻ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 3000 വിദ്യാർഥികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് കണക്ക്. ഒരു സംഘത്തെ ഉടൻ അർമേനിയയിലേക്ക് മാറ്റും. ഇറാൻ വ്യോമാതിർത്തി അടച്ചതിനാൽ വിമാനമാർഗം ഒഴിപ്പിക്കുക സാധ്യമല്ലാത്തതിനാൽ കരമാർഗമാകും ഇവരെ മാറ്റുക. ഇതിന്റെ ഭാഗമായി 110 വിദ്യാർഥികളുമായി ഒരു ബസ് അർമീനിയയിലേക്കു യാത്ര തിരിച്ചെന്നാണ് വിവരം. ഇവിടെനിന്നും വിമാനമാർഗം ഇന്ത്യയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. നേരത്തേ ഇതുസംബന്ധിച്ച് അർമീനിയൻ വിദേശകാര്യമന്ത്രിമായി ഇന്ത്യൻ വിദേശകാര്യമന്ത്രി …

റെഡ് അലർട്ട്; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കാസർകോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു.ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും …

വെള്ളരിക്കുണ്ടിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി, ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

കാസർകോട്: അതിതീവ്ര മഴയെ തുടർന്ന് വെള്ളരിക്കുണ്ട് താലൂക്കിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജില്‍ വെസ്റ്റ്എളേരി പഞ്ചായത്തിലെ പറമ്പ ഗവ. എല്‍. പി സ്‌കൂളിലും വെസ്റ്റ് എളേരി വില്ലേജിലെ കോട്ടമല എംജി യുപി സ്കൂളിലും ആണ് ക്യാമ്പുകൾ ആരംഭിച്ചത്. മറ്റു താലൂക്കുകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണിയിലുള്ള കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നുണ്ട്.നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ സ്കൂളുകൾക്ക് ക്യാമ്പുകൾ അവസാനിക്കുന്നത് വരെ അവധി നൽകിയതായി ജില്ലാ കളക്ടർ കെ …

ദേശീയപാതയിലെ മണ്ണിടിച്ചൽ; സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സി പി എം

കാസർകോട്: ദേശീയപാതയിൽ ജനജീവിതത്തിന് ഭീഷണിയാവുന്ന മണ്ണിടിച്ചൽ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ. നിർമാണ പ്രവൃത്തി നടക്കുന്ന ദേശീയപാത 66ൽ ചട്ടഞ്ചാൽ ബേവിഞ്ചയിൽ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചലിന്റെ പശ്ചാത്തലത്തിലാണ് ഫോൺ മുഖാന്തിരം മുഖ്യമന്ത്രിയോട് ഇക്കാര്യം അഭ്യർഥിച്ചത്. നേരത്തെ മട്ടലായി, വീരമലക്കുന്ന് പരിസരങ്ങളിലുണ്ടായ മണ്ണിടിച്ചലാണ്‌ ഇവിടെയും ആവർത്തിച്ചത്. ദേശീയപാതക്കിരുവശവും താമസിക്കുന്നവരുടെയും യാത്രക്കാരുടെയും സുരക്ഷയിൽ ആശങ്കയുണ്ട്. അനധികൃതമായ മണ്ണെടുപ്പും സുരക്ഷ ഉറപ്പാക്കാതെയുള്ള അശാസ്ത്രീയ നിർമിതിയിലും ആശങ്കയുണ്ടെന്നും സാഹചര്യങ്ങൾ വിദഗ്‌ധർ വിലയിരുത്തി …

വീടിനു സമീപം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കല്ലുവെട്ട് കുഴിയിൽ വീണ് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം, സംഭവം ബാഡൂരിൽ

കാസർകോട്: കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വീടിനു സമീപത്തെ കല്ലുവെട്ട് കുഴിയിൽ വീണ് എട്ടു വയസ്സുകാരി മുങ്ങി മരിച്ചു. എൻമകജെ ബാഡൂർ ഓണബാഗിലു സ്വദേശി മുഹമ്മദിന്റെയും ഖദീജത്ത് കുബ്റയുടെയും മകൾ ഫാത്തിമ ഹിബ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ കല്ലുവെട്ട് കുഴിയിൽ വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട വീട്ടുകാരും പരിസരവാസികളും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ആറുമണിയോടെ കുട്ടിയെ പുറത്തെടുത്ത് കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസർകോട് …

ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തല കൊണ്ട് തകർത്തു പുറത്തേക്ക് ചാടി യുവാവിന്റെ സാഹസം, ഗുരുതര പരുക്ക്

മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻ വശത്തെ ചില്ല് തകർത്തു പുറത്തേക്ക് ചാടിയ യുവാവിനു ഗുരുതര പരുക്ക്. ഝാർഖണ്ഡ് സ്വദേശി മനോജ് കിഷനാണ് തല കൊണ്ട് ചില്ല് തകർത്തു പുറത്തേക്ക് ചാടിയത്. മാനന്തവാടിയിലേക്കുള്ള ബസിൽ കോഴിക്കോടു നിന്നാണ് ഇയാൾ കയറിയത്. ബസ് മാനന്തവാടി ദ്വാരകയിലൂടെ കടന്നു പോകുന്നതിനിടെയാണ് സംഭവം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. ബസിൽ കയറിയതു മുതൽ ഇയാൾ അസ്വസ്ഥത …

കൊക്കച്ചാലില്‍ തോട്ടില്‍ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി; ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കാസര്‍കോട്: ബന്തിയോട്, കൊക്കച്ചാലിലെ തോട്ടില്‍ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്തിയോട്, കൊക്കച്ചാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താ(8)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വീടിന് മുന്‍വശത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്നാണ് വീടിന് സമീപത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തോട്ടില്‍ തെരച്ചില്‍ ആരംഭിച്ചു. മൂന്നരയോടെ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ തോട് രണ്ടായി പിരിയുന്ന സ്ഥലത്ത് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ …

ജിയോ നെറ്റ് വര്‍ക്ക് തകരാറിലായി, കേരളത്തില്‍ ഉള്‍പ്പെടെ സേവനം തടസപ്പെട്ടു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനരഹിതമായി.കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ജിയോ നെറ്റ്വര്‍ക്ക് കിട്ടുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.59 ഓടെയാണ് സേവനം തടസപ്പെട്ടതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.ജിയോ മൊബൈല്‍, ജിയോഫൈബര്‍, വോയ്സ് കണക്റ്റിവിറ്റി സേവനങ്ങളില്‍ തടസം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടിരുന്നു. കേരളത്തിന് പുറമെ മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡീഗഡ് എന്നിവയുള്‍പ്പെടെ നിരവധി പ്രധാന നഗരങ്ങളിലെ ഉപയോക്താക്കളെ തടസം ബാധിച്ചു. എന്നാല്‍ തടസത്തിന് എന്താണ് കാരണമെന്ന് റിലയന്‍സ് …

ബീവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് വിലകൂടിയ മദ്യം കവര്‍ന്ന ഒഡീഷ സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍: പാറക്കണ്ടി ബീവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് മദ്യം കവര്‍ന്ന രണ്ടുപേരെ ടൗണ്‍ പൊലീസ് പിടികൂടി.ഒഡീഷ സ്വദേശികളായ വിശ്വജിത്ത് സമല്‍ (37), രവീന്ദ്രനായക്ക് (27) എന്നിവരാണ് ടൗണ്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഈമാസം എട്ടിന് വൈകിട്ട് 6.45 ഓടെയായിരുന്നു കവര്‍ച്ച. ഔട്ട്ലെറ്റിന്റെ പ്രീമിയര്‍ കൗണ്ടറിലെത്തിയ ഇവര്‍ 750 മില്ലിയുടെയും ഒരു ലിറ്ററിന്റെയും ഓരോ കുപ്പി വിസ്‌ക്കി, 750 മില്ലിയുടെ ഒരു കുപ്പി റം എന്നിവയാണ് മോഷ്ടിച്ചത്. 7330 രൂപ വിലമതിക്കുന്ന മദ്യമാണ് സമര്‍ത്ഥമായി തട്ടിയെടുത്തത്. …

ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ മണ്ണും മരവും വീണു, ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു, സംഭവം ധര്‍മ്മത്തടുക്ക തലമുഗറില്‍

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ മണ്ണും മരവും വീണു. ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ബാഡൂര്‍ ധര്‍മ്മത്തടുക്ക തലമുഗറിലാണ് അപകടം. തലമുഗര്‍ സ്വദേശി ഹാരിസാണ് അല്‍ഭുതകരമായി രക്ഷപ്പെട്ടത്. ഹാരിസ് വീട്ടില്‍ നിന്നും വരുന്നതിനിടെ തലമുഗറിലെ കുന്ന് ഇടിഞ്ഞ് റോഡില്‍ വീഴുകയായിരുന്നു. ഒപ്പം മരവും മണ്ണും ഹാരിസിന്റെ കാറിന് മുകളില്‍ വീണു. പെട്ടെന്ന് തന്നെ കാറില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെടാനായി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് കാര്‍ പുറത്തെടുത്തു. …

തെക്കില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗതം നിരോധിച്ചു

തെക്കില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗതം നിരോധിച്ചു കാസര്‍കോട്: ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന തെക്കില്‍ ബേവിഞ്ച സ്റ്റാര്‍ നഗറില്‍ മണ്ണിടിഞ്ഞു. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരോധിച്ചു. തിങ്കളാഴ്ച 12 മണിയോടെയാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഈ സമയത്ത് ഒരു സ്വകാര്യബസ് കടന്നുപോയിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഈ സ്ഥലത്തിന്റെ സമീപത്തെ സോയില്‍ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തിയാണ് തകര്‍ന്ന് റോഡില്‍ വീണത്. മണ്ണിടിയുന്ന കുന്നിന് മുകളില്‍ നാലോളം വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. …

കാറ്റും മഴയും; ഉപ്പള പച്ചിലമ്പാറയില്‍ വീട് തകര്‍ന്നു

കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും ഉപ്പള പച്ചിലമ്പാറയില്‍ വീട് തകര്‍ന്നു. ഉപ്പളയില്‍ തട്ടുകട നടത്തുന്ന മൊയ്തിന്റെ ഓടിട്ട വീടാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെ തകര്‍ന്നത്. മൊയ്തിനും ഭാര്യയും മക്കളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വലിയൊരു ശബ്ദം കേട്ടപ്പോള്‍ വീട്ടുകാര്‍ ഇറങ്ങിയോടുകയായിരുന്നു. ചുമരില്‍ വലിയ വിള്ളലുണ്ടായി. വീടിന്റെ അടുക്കളഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.