നിലമ്പൂരിൽ ഇന്ന് വോട്ടെടുപ്പ്, ശുഭപ്രതീക്ഷയിൽ മുന്നണികൾ, മത്സര രംഗത്ത് 10 സ്ഥാനാർഥികൾ

മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇന്ന് വിധിയെഴുത്ത്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്. 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന വനത്തിൽ 3 ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 2,32,381 വോട്ടർമാരാണുള്ളത്. ഇതിൽ 1,13,613 പുരുഷന്മാരും 1,18,760 സ്ത്രീകളും 8 ട്രാൻസ്ജെൻഡർമാരുമുണ്ട്.10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും എൽഡിഎഫിന്റെ എം. സ്വരാജും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ കൈവിട്ട കുത്തക മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് …

കണ്ണൂർ കക്കാട് പുഴയില്‍ കാല് തെറ്റി വീണ ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കക്കാട് പുഴയില്‍ കാല് തെറ്റി വീണ ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം. കക്കാട് സ്വദേശി നാഷിദ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാല്‍ തെറ്റിയ കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.വി പി മഹമൂദ് ഹാജി മെമ്മോറിയല്‍ സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. നസീറാണ് മരിച്ച നാഷിദിന്റെ പിതാവ്. മാതാവ്: സാഹിദ. …

ആശങ്ക വേണ്ട, ധൈര്യമായി മീൻ കഴിക്കാം, മുങ്ങിയ കപ്പലിലെ രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് പഠനം

കൊച്ചി: കൊച്ചി കടലിൽ മുങ്ങിയ എംഎസ് സി എൽസ-3 കപ്പലിലെ കണ്ടെയ്നറുകളിലെ രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്നും മത്സ്യസമ്പത്ത് സുരക്ഷിതമാണെന്നും പഠനം. മീനുകൾ കഴിക്കുന്നതിൽ ആശങ്ക വേണ്ടെന്നും കേരള, മത്സ്യ, സമുദ്രപഠന സർവകലാശാല (കുഫോസ്) നടത്തിയ പഠനം വ്യക്തമാക്കുന്നു.അപകടം കടലിലെ വെള്ളത്തിന്റെ സ്വഭാവത്തെയും മത്സ്യസമ്പത്തിനെയും അതിന്റെ ആവാസ വ്യവസ്ഥയെയും എങ്ങനെ ബാധിച്ചുവെന്ന് അറിയാനാണ് പഠനം നടത്തിയത്. പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത്. കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നത്. ഇതിൽ ഒന്നിൽ കാത്സ്യം …

ഹെല്‍ത്ത് സെന്ററില്‍ നിന്നു ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പി കഷണം: അന്വേഷണത്തിനു ഉത്തരവിട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

പാലക്കാട്: മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്നു ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പി കഷണം കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനാണ് ഗുളിക ലഭിച്ചത്. പനിയുള്ളതിനാല്‍ പാരസെറ്റമോള്‍ ഗുളിക പകുതി കഴിക്കാന്‍ നിര്‍ദേശിച്ചു. വീട്ടില്‍ വന്ന് ഗുളിക രണ്ടായി ഒടിച്ചപ്പോഴാണ് കമ്പിക്കഷണം കണ്ടത്.സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹെല്‍ത്ത് സെന്ററിലെത്തി പരിശോധന നടത്തും. ഗുളികയുടെ വിതരണം എവിടെ നിന്നാണെന്നും സ്റ്റോക്ക് ഉള്‍പ്പെടെ കാര്യങ്ങളും പരിശോധിക്കും.മരുന്ന് കമ്പനിക്കെതിരെ ആരോഗ്യ വകുപ്പിന് പരാതി …

വിള്ളല്‍; വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോണ്‍ സര്‍വേ, നാളെ ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കും

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍ ഉണ്ടായ ബേവിഞ്ച, മട്ടലായി, വീരമല കുന്നുകളില്‍ നാളെ ഡ്രോണ്‍ സര്‍വേ നടത്തും. വിള്ളല്‍ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഡ്രോണ്‍ സര്‍വ്വേ നടത്തുന്നത്. ഇക്കാര്യം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അറിയിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. വൈദ്യുതി ലൈനുകള്‍ തകരാര്‍ ആയിട്ടുണ്ടെങ്കില്‍ അത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. പുഴകളിലും മറ്റു ജലാശയങ്ങളിലും അപകടങ്ങള്‍ ഒഴിവാക്കാന്‍ …

‘പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ‘പൊതു’ അല്ല’; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ലെന്ന് കേരള ഹൈക്കോടതി. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു സംവിധാനമായി കാണാനാകില്ല. ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്കുള്ളതാണ് എന്നും ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പെട്രോളിയം ട്രേഡേഴ്സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഹര്‍ജിയിലാണ് നടപടി.പൊതുജനങ്ങള്‍ക്കു പമ്പിലെ ശുചിമുറി ഉപയോഗിക്കാനായി തുറന്നു നല്‍കണമെന്ന് ഉടമകളെ നിര്‍ബന്ധിക്കരുതെന്നു സംസ്ഥാനസര്‍ക്കാരിനും തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേഷനും കോടതി നിര്‍ദേശം നല്‍കി. ശുചിമുറി വിഷയത്തില്‍ തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേഷന്‍, സംസ്ഥാന സര്‍ക്കാര്‍ …

കൊട്ടിയൂര്‍ ബാവലി പുഴയില്‍ കാണാതായ ചിത്താരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കൊട്ടിയൂര്‍: കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തി ബാവലി പുഴയില്‍ കാണാതായ ചിത്താരി സ്വദേശിയായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയില്‍ നിന്നും ചിത്താരി സ്വദേശി അഭിജിത്തിന്റെ (30) മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കൊട്ടിയൂര്‍ അമ്പലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ പുഴക്കടവില്‍ തങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തീര്‍ത്ഥാടനത്തിന് എത്തിയ രണ്ടുപേരെയായിരുന്നു ബാവലി പുഴയില്‍ കാണാതായത്. കോഴിക്കോട് അത്തോളി സ്വദേശിയായ നിശാന്തിന്റെ …

നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്; നിശബ്ദപ്രചാരണത്തില്‍ മുഴുകി സ്ഥാനാര്‍ഥികള്‍

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരില്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ വോട്ടുതേടുന്ന തിരക്കിലാണ്. കലാശക്കൊട്ടില്‍ പരമാവധി ആവേശം പ്രകടിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍ എല്ലാം. ഇന്ന് അടിയൊഴുക്കുകളുടെ കളമൊരുക്കലും കൂട്ടിക്കിഴിക്കലിന്റെയും ദിനമാണ്. ഇടതും വലതും തമ്മില്‍ നേരിട്ടുള്ള മത്സരത്തിനാണ് നിലമ്പൂരില്‍ കളമൊരുങ്ങിയിരിക്കുന്നതെന്നാണ് പൊതു വിലയിരുത്തല്‍.നിശബ്ദ പ്രചരണത്തിലെ അടിയൊഴുക്കുകളിലാണ് മുന്നണികള്‍ കണ്ണു വയ്ക്കുന്നത്. മഴയെ അതിജീവിച്ചും പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണികളും പ്രവര്‍ത്തകരും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അന്‍വറും, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മോഹന്‍ ജോര്‍ജും പിടിക്കുന്ന വോട്ടുകളും, …

കിളിയളം ചാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി

കാസര്‍കോട്: കരിന്തളം കിളിയളം ചാലില്‍ രണ്ട് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. 70 വയസോളം പ്രായം വരുന്ന പുരുഷന്റെതാണ് മൃതദേഹം. വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് എസ്ഐ, രതീശന്റെ നേതൃത്വത്തില്‍ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. കാഞ്ഞങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സെത്തി മൃതദേഹം ചാലില്‍ നിന്ന് പുറത്തെടുത്തു. ഇന്‍ക്വസ്റ്റിന് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രദേശവാസികളുടേതല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മലയോര മേഖലയില്‍ മഴക്കെടുതിയില്‍പെട്ട ആളുടെതാകാമെന്ന് സംശയിക്കുന്നു.

ശ്രീതുവിന്റെ വഴിവിട്ട ബന്ധത്തിന് മകള്‍ തടസം, രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് മാതാവെന്ന് കുറ്റമേറ്റ അമ്മാവന്റെ മൊഴി; പ്രതികള്‍ക്ക് നുണ പരിശോധന

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ് വഴിത്തിരിവില്‍. കുഞ്ഞിനെ കൊന്നത് കുട്ടിയുടെ മാതാവ് തന്നെയെന്ന് പ്രതി ഹരികുമാറിന്റെ നിര്‍ണായക മൊഴി. തിരുവനന്തപുരം റൂറല്‍ എസ്.പി കെ.എസ് സുദര്‍ശനോട് ജയിലില്‍ വെച്ചാണ് ദേവേന്ദുവിന്റെ അമ്മാവന്‍ മൊഴി നല്‍കിയത്. ഇതോടെ മാതാവ് ശ്രീതുവിനെയും ഹരികുമാറിനെയും നുണപരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ് കോടതിയുടെ അനുമതി തേടി. എന്നാല്‍ ശ്രീതു ഈ ആരോപണം നിഷേധിച്ചു. നേരത്തെ ശ്രീതുവിന് കുട്ടിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് …

അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; എയര്‍ബാഗ് കീറിപ്പോയി, രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: ദേശീയപാതയിലെ ജെപ്പിനമോഗരുവില്‍ അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം. മംഗളൂരു കദ്രി സ്വദേശിയും ഡ്രൈവറുമായ അമന്‍ റാവു(22), എന്‍.എസ്.യു.ഐ ജില്ലാ വൈസ് പ്രസിഡന്റും ദെരൈബയില്‍ സ്വദേശിയുമായ ഓംശ്രീ പൂജാരി(24) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ ജെപ്പിനമോഗരു സൗത്ത് പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം. മൂന്നുയുവാക്കളുമായി കാറില്‍ തലപ്പാടിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും. ഡിവൈഡറിലിടിച്ച് കാര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റുള്ളവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഇവരെ …

നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി എടുത്തു നടക്കുന്നതിനിടെ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി എടുത്തു നടക്കുന്നതിനിടെ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണു പരിക്കേറ്റ നാലുവയസുകാരന്‍ മരിച്ചു. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്റെയും ധന്യയുടെയും ഏക മകനായ ഇമാനാ(4)ണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്.നഴ്സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുങ്ങിയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും …

ആദ്യം മധുരിക്കും പിന്നീടും മധുരിക്കും; കുട്ടികൾക്കായി ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക, ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ ഉദ്ഘാടന ചടങ്ങ് നടക്കും.കുട്ടികൾക്കിടയിൽ മാനസിക സംഘർഷങ്ങൾ, ആത്മഹത്യ, ലഹരി ഉപയോഗം എന്നിവ വർധിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.റേഡിയോ നെല്ലിക്ക ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും കേൾക്കാനാകും. തുടക്കത്തിൽ പ്രതിദിനം 4 മണിക്കൂറുള്ള പരിപാടികളാണ് സംപ്രേഷണം ചെയ്യുക. തിങ്കൾ മുതൽ വെള്ളി വരെ വിനോദവും വിജ്ഞാനവും …

ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു, അഞ്ചു ദിവസം വ്യാപക മഴ, കാസർകോടും കണ്ണൂരും ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായി കേരളത്തില്‍ മഴ ശക്തമാകും. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി മാറി. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിന് മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ …

സ്റ്റഡി ലീവിന് വീട്ടിലെത്തി, മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് 19കാരി തൂങ്ങിമരിച്ചു

കോഴിക്കോട്: ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് പയ്യോളി ബീച്ച് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കറുവക്കണ്ടി മനോജിന്റെ മകള്‍ മഞ്ജിമ(19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ജോലിക്ക് പോയിരുന്ന മനോജ് ഉച്ചയ്ക്ക് 11.30 ഓടെ വീട്ടില്‍ തിരികെയെത്തിപ്പോഴാണ് മഞ്ജിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് കണ്ണൂരിലെ സ്ഥാപനത്തില്‍ പഠിച്ചുവരികയായിരുന്നു മഞ്ജിമ. ഒരാഴ്ച മുമ്പാണ് പഠനാവധിക്ക് വീട്ടിലെത്തിയത്. ഈ മാസം …

കർണാടക സ്വദേശിയായ യുവതി കോഴിക്കോട്ട് ദുരൂഹ സാഹചര്യത്തിൽ, മൈസൂരുവിൽ നിന്നെത്തിയത് 3 മലയാളികൾക്കൊപ്പം

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ കർണാടക സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. ഈങ്ങാപ്പുഴ എലോക്കരയിൽ ദേശീയ പാതയോരത്താണ് യുവതിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മലയാളികളായ 3 പേർക്കൊപ്പമാണ് മൈസൂരുവിൽ നിന്ന് കാറിൽ എത്തിയതെന്ന് യുവതി പറഞ്ഞു. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്കു കൊണ്ടു പോയി.

ഇസ്രയേൽ-ഇറാൻ സംഘർഷം: ടെഹ്റാനിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു തുടങ്ങി; ആദ്യ സംഘം ഇന്ന് ഡൽഹിയിലെത്തും

ടെഹ്റാൻ: ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് 110 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചു. ഇന്നു വിമാനത്തിൽ ഡൽഹിയിലെത്തിക്കും. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽ നിന്നു റോഡു മാർഗമാണ് ഇവരെ അർമീനിയയിൽ എത്തിച്ചത്. ഇറാനിൽ 1500 ഇന്ത്യൻ വിദ്യാർഥികൾ ഉണ്ടെന്നാണ് കണക്ക്. ഭൂരിഭാഗവും കശ്മീർ സ്വദേശികൾ. ഇവരെ അർമീനിയ, യുഎഇ വഴി ഇന്ത്യയിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. കഴിയുമെങ്കിൽ സ്വന്തം നിലയ്ക്ക് ടെഹ്റാൻ വിടാനും എംബസി നിർദേശിച്ചിട്ടുണ്ട്.

നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് അമ്മയായ 21കാരിയുടെ കുറ്റസമ്മതം, മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീട്ടിലെ പറമ്പിൽ ഉപേക്ഷിച്ചു

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ നിന്നു കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് 22 വയസ്സുകാരിയായ അമ്മ കുറ്റസമ്മതം നടത്തി. കാമുകനിൽ നിന്നാണ് ഗർഭിണിയായത്. പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചു. അനക്കമില്ലാതായപ്പോൾ മൃതദേഹം അടുത്ത പുരയിടത്തിൽ കൊണ്ടു പോയി കളഞ്ഞു.പ്രസവിക്കുന്ന സമയത്ത് ആരും ഒപ്പമുണ്ടായിരുന്നില്ല. വീട്ടുകാർക്ക് താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4നാണ് പ്രസവം നടന്നത്. പൊക്കിൽക്കൊടി മുറിച്ചു മാറ്റിയതിനു ശേഷം കുഞ്ഞിനെ ശുചിമുറിയിൽ വച്ചു. …