സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രണ്ടുഘട്ടം, ഡിസംബര്‍ 9 നും 11 നും, കാസര്‍കോട്ട് 11ന്, 13 ന് വോട്ടെണ്ണല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 9 നും 11നും വോട്ടെടുപ്പ് നടക്കും. 13 ന് വോട്ടെണ്ണും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9 നാണ് വോട്ടെടുപ്പ്. തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 14 ന് നിലവില്‍ വരും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 21 …

കുട്ടി മരിച്ചിട്ടും മാതാവ് സന്തോഷവതി; ഫോണില്‍ അയല്‍ക്കാരിയായ ലെസ്ബിയന്‍ പങ്കാളിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍, കുഞ്ഞിനെ കൊലപ്പെടുത്തിയത് പങ്കാളിയുടെ നിര്‍ബന്ധത്തിന് വഴങ്ങി, സംഭവം പുറത്തായത് ഭര്‍ത്താവിന്റെ സംശയം

ചെന്നൈ: കൃഷ്ണഗിരിയിലെ ആറുമാസം പ്രായമായ കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചുകൊന്നത് അയല്‍ക്കാരിയായ ലെസ്ബിയന്‍ പങ്കാളിക്കൊപ്പം ജീവിക്കാനെന്ന് പൊലീസ്. അയല്‍ക്കാരി സുമിത്രയുടെ നിര്‍ബന്ധ പ്രകാരമാണ് മാതാവ് ഭാരതി ക്രൂരകൃത്യം ചെയ്തത്. ഇരുവരും തമ്മില്‍ മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇത് ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. മൂന്നാമത്തെ കുട്ടി പിറന്നതോടെ ഭാരതിക്ക് സുമിത്രയുമായി സംസാരിച്ച് ഇരിക്കാന്‍ സമയംതികയാതെ വന്നു. അങ്ങനെ കുഞ്ഞ് ഇരുവര്‍ക്കും വിലങ്ങുതടിയായി. താനുമായുള്ള ബന്ധം തുടരണമെന്നും കുട്ടിയെ കൊലപ്പെടുത്താണമെന്നും ആവശ്യപ്പെട്ട് സുമിത്ര നിരന്തരം ഭാരതിയെ ശല്യപ്പെടുത്തിയിരുന്നു.ഇതേത്തുടര്‍ന്ന് മുലപ്പാല്‍കൊടുക്കുന്ന സമയത്ത് …

വീട്ടുപറമ്പില്‍ നിന്ന് തീപൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു

കാസര്‍കോട്: വീട്ടുപറമ്പില്‍ നിന്ന് തീപൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു. പിലിക്കോട് വയലിലെ മത്സ്യത്തൊഴിലാളി പുതിയടവന്‍ മാധവി(73) ആണ് മരിച്ചത്. ഈമാസം 2 ന് വൈകുന്നേരം വീട്ടു പറമ്പില്‍ നിന്നാണ് തീപ്പൊള്ളലേറ്റത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ ഞായറാഴ്ച മരിച്ചു. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭര്‍ത്താവ്: പരേതനായ കാര്യത്ത് കണ്ണന്‍. മകന്‍: പി.ചന്ദ്രന്‍ (പ്രവാസി), മരുമകള്‍: എം. ഉഷ, സഹോദരങ്ങള്‍: പി.പൊക്കന്‍, പി.ശ്വാമള (തടിയന്‍ കൊവ്വല്‍), പരേതനായ പി. തമ്പാന്‍. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയോടെ …

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നെഞ്ചുവേദനയെ തുടര്‍ന്ന്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവ് ഫെര്‍ണാണ്ടസാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഐസിയുവില്‍ നിന്നും രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിതിനെ തുടര്‍ന്നാണ് ഞായറാഴ്ച വൈകുന്നേരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ ജനല്‍ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസിലാണ് പ്രതി പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് രാജീവെന്ന് പൊലീസ് …

ഉപ്പളയെ പരിഭ്രമിപ്പിച്ച ഗള്‍ഫുകാരന്റെ വീടിന് നേരെ നടന്ന വെടിവെപ്പ് സംഭവം വഴിത്തിരിവില്‍; വെടിവെച്ചത് വീട്ടുകാരനായ 14 കാരന്‍

കാസര്‍കോട്: ഉപ്പളയിലെ ഗള്‍ഫുകാരന്റെ വീടിന് നേരെ ശനിയാഴ്ച നടന്ന വെടിവെപ്പ് സംഭവം വഴിത്തിരിവില്‍. വെടിവെച്ചത് വീട്ടുകാരനായ 14 കാരനാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ നാട്ടുകാരെയും പൊലീസിനെയും അമ്പരിപ്പിച്ച ആശങ്ക നീങ്ങി. ഞായറാഴ്ച വൈകീട്ട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുപറഞ്ഞത്. വെടിവെക്കാനുപയോഗിച്ച എയര്‍ഗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ടാണ് വീടിന് നേരെ വെടിവപ്പ് നടന്നതെന്നാണ് പരാതിയുണ്ടായിരുന്നത്. സംഭവ സമയം ഗള്‍ഫുകാരന്റെ മകനായ 14 കാരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും രണ്ടുമക്കളും വിവിധ ആവശ്യങ്ങള്‍ക്കായി …

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാർത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടാകും. എത്രഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നതടക്കമുള്ള വിശദവിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വിവരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. പലയിടങ്ങളിലും സ്ഥാനാർഥി പ്രഖ്യാപനവും പുരോഗമിക്കുകയാണ്. 2020 ഡിസംബർ 21നാണ്‌ നിലവിലുള്ള ഭരണസമിതികൾ ചുമതലയേറ്റത്‌. പുതിയ സമിതികൾ ഡിസംബർ 21ന്‌ ചുമതലയേൽക്കണം. 941 പഞ്ചായത്ത്‌, 152 ബ്ലോക്ക്‌ പഞ്ചായത്ത്‌, 14 ജില്ലാ …

റിട്ട.എസ് ഐ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു, മരണപ്പെട്ടത് കൊടക്കാട് വേങ്ങാപ്പാറ സ്വദേശി

കാസർകോട്: കൊടക്കാട്ടെ റിട്ട.എസ്.ഐ പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചു. കൊടക്കാട് വേങ്ങപ്പാറ തന്നി മംഗലത്ത് ഗോവിന്ദവാര്യരുടെ മകൻ രാമചന്ദ്ര വാര്യർ (65) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ രാമചന്ദ്ര വാര്യരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം പാലക്കാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റെയിൽവെ പൊലീസ് നടപടികൾ സ്വീകരിച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂരിലുമുൾപെടെ എസ്.ഐ ആയും എ.എസ് ഐ ആയും സേവനമനുഷ്ച്ചിഠിട്ടുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. …

ഉപ്പളയിലെ വീടിനു നേരെ വെടിവയ്പ്പ്: വിരലടയാള വിദഗ്ധർ സ്ഥലം സന്ദർശിച്ചു

കാസർകോട്: ഉപ്പള, ഹിദായത്ത് ബസാറിൽ വീടിനു നേരെ വെടിയുതിർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിരലടയാള വിദഗ്ധർ ഞായറാഴ്ച ഉച്ചയോടെ വീട് സന്ദർശിച്ചു. മഞ്ചേശ്വരം പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഗൾഫുകാരനായ അബൂബക്കറിന്റെ വീട്ടിനു നേരെ ശനിയാഴ്ച രാത്രിയാണ് വെടിവയ്പ്പ് ഉണ്ടായത്. കാറിലെത്തിയ നാലംഗ സംഘം നടത്തിയ വെടിവെയ്പ്പിൽ വീടിന്റെ ബാൽക്കണിയുടെ ചില്ല് തകർന്നിരുന്നു. പരിശോധനയിൽ വീടിന്റെ ബാൽക്കണിയിൽ അഞ്ച് പെല്ലറ്റുകൾ കണ്ടെടുത്തു. മഞ്ചേശ്വരം ഇൻസ്പെക്ടർ പി. അജിത്ത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പ്രമുഖരെ അണിനിരത്തി ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രമുഖരെ ഉള്‍പ്പെടുത്തി 67 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുന്‍ കായിക താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ പദ്മിനി തോമസും വിവി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും. തിരുമല വാര്‍ഡില്‍ ദേവിമ, കരമനയില്‍ കരമന അജി, നേമത്ത് എംആര്‍ ഗോപന്‍ എന്നിവരും സ്ഥാനാര്‍ത്ഥികളാകും. പേരുര്‍ക്കടയില്‍ ടിഎസ് അനില്‍കുമാറും കഴക്കൂട്ടത്ത് അനില്‍ കഴക്കൂട്ടവുമായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി. …

അബു അരീക്കോടിന്റെ ആത്മഹത്യ; കാരണം ലോണ്‍ ആപ്പുകളുടെ ഭീഷണിയോ? പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: നിയമ വിദ്യാര്‍ഥിയും യൂട്യൂബറുമായ അബു അരീക്കോടിന്റെ ആത്മഹത്യ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ലോണ്‍ ആപ്പ് തട്ടിപ്പാണ് അബുവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇടത് സൈബര്‍ ഇടങ്ങളില്‍ സജീവമായിരുന്ന അബു അരീക്കോട് എന്ന വി അബൂബക്കറിനെ ശനിയാഴ്ചയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ അബു ലോണ്‍ ആപ്പുകളുടെ തട്ടിപ്പില്‍ കുടുങ്ങിയിരുന്നതായി ആരോപണം …

ജപ്പാനില്‍ വന്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേത്തുടര്‍ന്ന് മേഖലയില്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. സമുദ്രത്തില്‍ 10 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരു മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ തീരമേഖലയില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.പ്രധാന ഭൂകമ്പത്തിന് ശേഷം കുറഞ്ഞത് 5.1 തീവ്രതയുള്ള …

ഭര്‍ത്താവിനെ വേണ്ട, ലെസ്ബിയന്‍ പങ്കാളിയെ മതി; ബന്ധത്തിന് തടസമായ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ചു കൊന്നു

ചെന്നൈ: തമിഴ്നാട്ടില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ആരോപിച്ച് രംഗത്തെത്തിയപ്പോഴാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതേ തുടര്‍ന്ന് മാതാവും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റിലായി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് കൊല നടന്നത്. മുലയൂട്ടുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു മാതാവ് പ്രചരിപ്പിച്ചത്. അന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ …

ബിബിഎ വിദ്യാര്‍ഥിനി കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് കുടുംബം

കോതമംഗലം: ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാങ്കുളം സ്വദേശി നന്ദന(19) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലെ മുറിയിലാണ് നന്ദനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് നന്ദനയെ കണ്ടത്. അവധി ആയതിനാല്‍ മിക്ക കുട്ടികളും വീട്ടിലേക്ക് പോയിരുന്നു. ഭക്ഷണം കഴിക്കാനായി അടുത്ത മുറിയിലെ സുഹൃത്ത് രാവിലെ എട്ടുമണിയോടെ വാതിലില്‍ തട്ടിയെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരത്തെ …

പ്രസവത്തിനെത്തിയ യുവതി മരിച്ചു; ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

തിരുവനന്തപുരം: പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി ബന്ധുക്കള്‍. എസ്എടി ആശുപത്രിക്ക് എതിരെയാണ് ആരോപണം. കരിക്കകം സ്വദേശിയായ ശിവപ്രിയ അണുബാധ മൂലമാണ് മരിച്ചത്. ഇന്‍ഫക്ഷന്‍ ഉണ്ടായത് ആശുപത്രിയില്‍ നിന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് 26 നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് വീണ്ടും വരികയായിരുന്നു. നില വഷളായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബ്ലഡ് കള്‍ച്ചറില്‍ ഇന്‍ഫക്ഷന്‍ എന്ന് കണ്ടെത്തി. വെന്റിലേറ്ററില്‍ …

ട്രെയിന്‍ യാത്രക്കിടെ കാഞ്ഞങ്ങാട്ടെ വ്യാപാരിയുടെ ബാഗും ഫോണും കവര്‍ന്നു; മോഷ്ടാവ് പിടിയില്‍

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ കാഞ്ഞങ്ങാട്ടെ വ്യാപാരിയുടെ ബാഗും ഫോണും കവര്‍ന്ന മോഷ്ടാവ് പിടിയില്‍. ഓങ്ങല്ലൂര്‍ കുന്നുംപുറത്ത് വീട്ടില്‍ സൈനുല്‍ ആബുദ്ദീന്‍ (39) ആണ് പിടിയിലായത്. ജന്മനാ സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്തയാളാണ് പ്രതി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടു നിന്നും എറണാകുളത്തേക്ക് മംഗള എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വ്യാപാരിയും കാഞ്ഞങ്ങാട് സ്വദേശിയുമായ സികെ ആസിഫിന്റെ ഒന്നേകാല്‍ ലക്ഷത്തിലധികം വില വരുന്ന ഐഫോണും, 7000 രൂപയിലധികം പണവും അടങ്ങിയ ബാഗാണ് ഇയാള്‍ മോഷ്ടിച്ചത്. എസി കമ്പാര്‍ട്ട്‌മെന്റിലായിരുന്നു സി കെ ആസിഫ് യാത്ര …

മരിച്ചെന്ന് കരുതി ബന്ധുക്കള്‍ ചിതയൊരുക്കി, ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ കാലനക്കം, പിന്നീട് സംഭവിച്ചത്

മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി മൃതദേഹം വീട്ടിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരുമ്പോള്‍ ആള്‍ക്ക് ജീവന്‍. സംസ്‌കാര ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് സംഭവം. കര്‍ണാടക ഗഡാഗ്-ബെറ്റാഗേരി സ്വദേശി 38 വയസുകാരനായ നാരായണിനാണ് പുനര്‍ജന്മം കിട്ടിയത്. ധാര്‍വാഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നാരായണിന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവത്തിനു ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആണ് നടത്തിയത്. നിലഗുരുതരമായതിനാല്‍ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ മുന്‍കൂട്ടി ബന്ധുക്കളെ അറിയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ച നാരായണ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വീട്ടുകാരെ അറിയിച്ചു. …

‘തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ 20 വയസുള്ള പെണ്‍കുട്ടി’; പരാതി നല്‍കുമെന്ന് നടി അനുപമ പരമേശ്വരന്‍

ചെന്നൈ: വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതായി നടി അനുപമ പരമേശ്വരന്‍. സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കിയതോടെ തമിഴ്നാട്ടുകാരിയായ 20 വയസുള്ള പെണ്‍കുട്ടിയാണ് ഇത് ചെയ്തതെന്ന് വ്യക്തമായി. വിദ്വേഷം പ്രചരിപ്പിക്കുക എന്നത് മാത്രമായിരുന്നു ഇവരുടെ ഉദ്ദേശം. ഓണ്‍ലൈനില്‍ ഇത്തരമൊരു ലക്ഷ്യം വെച്ചുള്ള ഉപദ്രവം കാണുന്നത് വളരെ വിഷമമുണ്ടാക്കുന്ന ഒന്നായിരുന്നു. പ്രായം കണക്കിലെടുത്ത്, പെണ്‍കുട്ടിയുടെ ഭാവിയെയോ മനസമാധാനത്തെയോ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ അവരുടെ വ്യക്തിവിവരം വെളിപ്പെടുത്തുന്നില്ല. നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് നടി …

ജിമ്മില്‍ പോയി നടന്നുവരികയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു

തൊടുപുഴ: കാറിടിച്ച് 17 കാരന് ദാരുണാന്ത്യം. ഇളംദേശം സ്വദേശി വട്ടവനാപ്പറമ്പില്‍ ലിജോ ജോയി ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയടെയാണ് അപകടം. ലിജോ ജോയി ജിമ്മില്‍ പോയി വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു. മുന്നില്‍ പോയ ലോറിയെ ഓവര്‍ടേക്ക് ചെയ്തു വന്ന കാര്‍ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ലിജോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കലയന്താനി സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ജോയിയുടെയും ലൗലിയുടെയും മകനാണ്. സഹോദരന്‍: ലിന്‍ജോ.