മഞ്ചേശ്വരത്ത് വൻ കവർച്ചാ സംഘം പിടിയിൽ; 4 പേർ ഓടിപ്പോയി, കാറിൽ നിന്നു ഓക്സിജൻ സിലിണ്ടറും ഗ്യാസ് കട്ടറും മാരകായുധങ്ങളും കണ്ടെടുത്തു, പിടിയിലായത് ഉള്ളാൾ, തുംകൂർ സ്വദേശികൾ

കാസർകോട്: മഞ്ചേശ്വരത്ത് കുപ്രസിദ്ധ കവർച്ചാ സംഘം പിടിയിൽ. ഞായറാഴ്ച്ച പുലർച്ചെ മജീർപ്പള്ളത്ത് വച്ചാണ് സംഘം പിടിയിലായത്. പട്രോളിംഗിനിടയിൽ എത്തിയ കാർ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് കവർച്ചാ സംഘം പിടിയിലായത്. ഉള്ളാളിലെ ഫൈസൽ, തുംകൂറിലെ സയ്യദ് അമാൻ എന്നിവരാണ് പിടിയിലായത് . ഇവരെ ചോദ്യം ചെയ്ത് വരുന്നു. രക്ഷപ്പെട്ടവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാറിൽ നിന്നു ഓക്സിജൻ സിലിണ്ടർ, ഗ്യാസ് കട്ടർ, മാരകായുധങ്ങൾ എന്നിവ കണ്ടെടുത്തു. കാസർകോട്ടേക്ക് വൻ കവർച്ചാ സംഘം എത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ …

12 വർഷം കുടുംബത്തോടൊപ്പം സഞ്ചരിച്ച കാറിന് ആചാര പ്രകാരം ‘സംസ്കാരം’; പങ്കെടുത്തത് 1500 പേര്‍; ചെലവായത് 4 ലക്ഷം രൂപ

വാഹനങ്ങളെ കുടുംബാംഗങ്ങളെ പോലെ കരുതുന്നവർ നമുക്കിടയിൽ ഉണ്ടാവാം. നമ്മൾ പഴയ കാറുകൾ ഉപയോഗിക്കാനാകാതെ കേടുവന്നാൽ അവ ഉപേക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നതാണ് സാധാരണയായി ചെയ്യാറ്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി ഉപയോഗിക്കാനാകാത്ത ഒരു പഴയ കാറിന്റെ സംസ്കാരച്ചടങ്ങ് നടത്തിയിരിക്കുകയാണ് ഒരു ഗുജറാത്തി കുടുംബം. 4 ലക്ഷം രൂപ മുടക്കിയാണ് ഈ സംസ്കാരച്ചടങ്ങ് കുടുംബം സംഘടിപ്പിച്ചത്.ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. പന്ത്രണ്ട് വർഷം പഴക്കമുള്ള വാഗൺ ആർ കാറിനാണ് കുടുംബം അന്ത്യയാത്ര ഒരുക്കിയത്. തങ്ങളുടെ നല്ല കാലത്ത് തങ്ങളുടെ യാത്രകളിൽ …

പയ്യന്നൂര്‍ കോളേജ് ഭരണ സമിതി പ്രസിഡണ്ടും കണ്ണൂര്‍ ഡിസിസി ട്രഷററുമായ കെ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ കോളേജ് ഭരണ സമിതി പ്രസിഡണ്ടും കണ്ണൂര്‍ ഡിസിസി ട്രഷററുമായ കെ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. മാടായി സര്‍വീസ് ബാങ്ക് പ്രസിഡന്റ്, കല്യാശേരി നിയോജകമണ്ഡലംയുഡിഎഫ് ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. മാടായി ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനായിരുന്നു. കെപിസി സി പ്രസിഡന്റ് കെ.സുധാകരനുമായി ഏറെ അടുപ്പം പുലർത്തി യിരുന്നു. ഭൗതീകശരീരം കണ്ണൂര്‍ ഡിസിസി ഓഫീസിലും പഴയങ്ങാടി ടൗണിലും പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിലും വെങ്ങര ഗാന്ധി മന്ദിരത്തിലും പൊതു ദര്‍ശനത്തിന് വെച്ചു. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വെങ്ങര …

മുത്തശ്ശിയെ ചെറുമകന്‍ കഴുത്തുമുറുക്കി കൊലപ്പെടുത്തി

കല്‍പ്പറ്റ: യുവാവ് മുത്തശ്ശിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി. വയനാട് നൂല്‍പ്പുഴ വരിക്കേരി റജി നിവാസില്‍ രാഹുല്‍ രാജാ(28)ണ് മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ചീരാല്‍ സ്വദേശിനിയായ കമലാക്ഷി(72) ആണ് കൊല്ലപ്പെട്ടത്. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

കല്‍ബുറഗിയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു

ഹൈദരാബാദ്: കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ കമാല്‍പുര താലൂക്കിലെ മരഗുട്ടി ക്രോസിനു സമീപം പിക്കപ്പ് വാനും കാറുംകൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഭാര്‍ഗവ കൃഷ്ണ (55), ഭാര്യ സംഗീത (45), മകന്‍ ഉത്തം രാഘവന്‍ (28), കാര്‍ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കലബുറഗി ജില്ലയിലെ ഗംഗാപുരദത്ത സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു കുടുംബം. എല്ലാവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പൊലീസെത്തി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് …

തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാതായ സംഭവം; 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്ന് പേര്‍ അറസ്റ്റില്‍

തിരൂര്‍: ഡെപ്യൂട്ടി തഹസില്‍ദാര്‍ പിബി ചാലിബിനെ കാണാതായ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസല്‍ (43) വെട്ടിച്ചിറ സ്വദേശി അജ്മല്‍ (37) എന്നിവരാണ് അറസ്റ്റിലായത്. പോക്‌സോ കേസില്‍പ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ ചാലിബില്‍ നിന്ന് പലതവണയായി പത്തുലക്ഷത്തി മുപ്പതിനായിരം രൂപയോളം വാങ്ങിയിരുന്നു. അതിന് ശേഷവും പ്രതികള്‍ പണം ആവശ്യപ്പെട്ട് ബന്ധപെടുമായിരുന്നുവെന്നും ചാലിബ് പൊലീസില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ചാലിബിന്റെ മൊഴിയെത്തുടര്‍ന്നാണ് ഇവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകീട്ടാണ് മലപ്പുറത്ത് …

ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം പിതാവ് ജീവനൊടുക്കി

ആലപ്പുഴ: ആലപ്പുഴയില്‍ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം പിതാവ് ജീവനൊടുക്കി. ആര്യാടന്‍ തെക്കെപറമ്പില്‍ സുരേഷ് ആണ് മരിച്ചത്. മണ്ണഞ്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം സുരേഷ് തൂങ്ങി മരിക്കുകയായിരുന്നു. 22 വയസുള്ള ഭിന്നശേഷിക്കാരനായ മകനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല. മകനെ തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം സുരേഷ് സ്വയം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം.

പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നു, പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയും; എന്റെ സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് പിപി ദിവ്യ ഫേസ് ബുക്കില്‍

കണ്ണൂര്‍: പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുമെന്ന് പിപി ദിവ്യ. തന്റേതെന്ന പേരില്‍ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളില്‍ പങ്കില്ലെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും പിപി ദിവ്യ പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്റേതല്ലെന്നും മാധ്യമങ്ങളോട് പറാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയി പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന …

മുസ്താഖ് മാലദ്വീപിനെ ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി അനുമോദിച്ചു

ദുബായി: ജീവകാരുണ്യ മേഖലകള്‍ സജീവമാക്കുന്നതില്‍ വ്യവസായികള്‍ നല്‍കുന്ന പിന്തുണകള്‍ക്ക് വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തി ഉണ്ടെന്നും മാതൃകപരവുമാണെന്ന് ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദ് അലി അഭിപ്രായപെട്ടു. ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി മുസ്താഖ് മാലദ്വീപിന് ഖിസൈസ് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റെസ്റ്റോറന്റില്‍ നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. ബഷീര്‍ പള്ളിക്കര അധ്യക്ഷത വഹിച്ചു. വേദി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. അറബ് പ്രമുഖ ഫാത്തിമ …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാസര്‍കോട് സ്വദേശി ദുബായില്‍ മരിച്ചു

ദുബായി: ദുബായ് പൊലീസില്‍ സി.ഐ.ഡി വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്ന കാസര്‍കോട് സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര ബാങ്കോട് സ്വദേശിയും കളനാട് അയ്യങ്കോല്‍ തൊട്ടിയില്‍ താമസക്കാരനുമായ മുജീബ് റഹ്‌മാന്‍(48) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്നു ആഴ്ചകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറുമാസം മുമ്പ് നാട്ടില്‍ വന്ന് തിരിച്ചു പോയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ബാങ്കോട് അബ്ദുള്ളയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഖമറുന്നീസ. മക്കള്‍: മിന്‍ഹാജ്, സൈനബ്. സഹോദരങ്ങള്‍: ബഷീര്‍, ഷംസുദ്ദീന്‍, ഹാജിറ, ജമീല, ഷംസീറ, ഹസീന.

ഉപ്പള ഫിര്‍ദ്ദോസ് നഗറിലെ വീട്ടില്‍ വന്‍ കവര്‍ച്ച; അഞ്ചര പവന്‍ സ്വര്‍ണ്ണവും 15,000 രൂപയും കവര്‍ന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ഉപ്പള മണ്ണംകുഴി ഫിര്‍ദ്ദോസ് നഗറിലെ വീട്ടില്‍ വന്‍ കവര്‍ച്ച. മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് അഞ്ചര പവന്‍ സ്വര്‍ണ്ണവും 15,000 രൂപയും കവര്‍ന്നു. ഫിര്‍ദ്ദോസ് നഗറിലെ സലാല ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വ്യാഴാഴ്ച ദിവസം ബന്ധുവീട്ടില്‍ പോയിരുന്നു. ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയിലെ വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ടിരുന്നു. പണവും സ്വര്‍ണവും മോഷണം പോയതായി മനസിലായതോടെ പൊലീസില്‍ പരാതി നല്‍കി. മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ …

പഠന കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചൂരല്‍ ഉപയോഗിച്ച് അടിക്കും! ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കും; വിദ്യാര്‍ഥിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ മദ്രസ വിദ്യാര്‍ത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈര്‍ അഷ്‌റഫ് ആണ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദ്യാര്‍ത്ഥിയെ ഇയാള്‍ ക്രൂരമായി പൊള്ളലേല്‍പ്പിച്ചത്. ചൂരല്‍ ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നു. പഠന കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തിന് ശേഷം ഉമൈര്‍ കര്‍ണാടകയില്‍ ഒളിവില്‍ ആയിരുന്നു.ഇവിടെനിന്നുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

എടനീര്‍ മഠാധിപതിക്ക് നേരെ നടന്ന ആക്രമണം: കെ.സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി

കാസര്‍കോട്: സംസ്ഥാനത്തെ ഹിന്ദു പുണ്യസ്ഥലങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് വലിയ ആശങ്കകള്‍ ഉണ്ടായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എടനീര്‍ മഠാധിപതി ശ്രീ സച്ചിദാനന്ദഭാരതി തീര്‍ത്ഥ സ്വാമികളുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണവും മഠത്തിലെ മോഷണശ്രമവും സമൂഹത്തിന്റെ സമാധാനവും മത സൗഹാര്‍ദ്ദവും തകര്‍ക്കുന്നതാണ്. വലിയ പരിഭ്രമമാണ് സമൂഹത്തിന് ഉണ്ടായിരിക്കുന്നത്. സ്വാമിജിക്കെതിരെ നടന്ന ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ ദിവസം രാത്രിയില്‍ ബോവിക്കാനം-ഇരിയണ്ണി വഴിയിലൂടെ ഒരു പരിപാടിയില്‍ നിന്ന് മടങ്ങി വരികയായിരുന്ന സ്വാമിജിയുടെ കാര്‍ ഒരു …

ട്രെയിനില്‍ പോണ്ടിച്ചേരി നിര്‍മിത മദ്യകടത്ത്; ടോയ്‌ലറ്റിന് സമീപം 5 ലിറ്റര്‍ മദ്യം ഉപേക്ഷിച്ച നിലയില്‍

കാസര്‍കോട്: ട്രെയിനുകള്‍ വഴി കാസര്‍കോട് ജില്ലയിലേക്ക് പോണ്ടിച്ചേരി നിര്‍മിത മദ്യക്കടത്തും സജീവമായി. കാസര്‍കോട് റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം രജികുമാറും സംഘവും നടത്തിയ പരിശോധനയില്‍ പരശുറാം എക്‌സ്പ്രസ് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 5 ലിറ്റര്‍ മദ്യം ടോയ്‌ലറ്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച സന്ധ്യയ്ക്ക് ട്രെയിന്‍ ബേക്കല്‍ ഫോര്‍ട്ട് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. കറുത്ത ഷോള്‍ഡര്‍ ബാഗിനകത്താണ് മദ്യം സൂക്ഷിച്ചത്. പൊലീസ് പരിശോധന നടത്തുന്നുണ്ടെന്ന വിവരം അറിഞ്ഞ സംഘം മദ്യം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നുവെന്ന് …

കാസര്‍കോട് നഗരസഭയില്‍ ആശാ പ്രവര്‍ത്തകയെ നിയമിക്കുന്നു; അഭിമുഖം ചൊവ്വാഴ്ച, യോഗ്യത ഇതാണ്

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ നാലാം വാര്‍ഡിലെ ആശാ പ്രവര്‍ത്തകയുടെ ഒഴിവിലേക്ക് ആളെ നിയമിക്കുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അഭിമുഖം നടക്കും. പത്താംക്ലാസ് പാസായിരിക്കണമെന്നാണ് പ്രധാനയോഗ്യത. 45 വയസിന് താഴെ പ്രായമുണ്ടായിരിക്കണം. അതത് വാര്‍ഡില്‍ സ്ഥിരതാമസമാക്കിയ വിവാഹിതരോ, വിവാഹ ബന്ധം വേര്‍പെടുത്തിയവരോ, വിധവകളോ, അവിവാഹിതരായ അമ്മമാരോ ആയിരിക്കണം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുന്‍കാല പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ യോടൊപ്പം വയസ് തെളിയിക്കുന്ന …

ഡ്രൈവിങ് ടെസ്റ്റിനായി എത്തിയ യുവാവിന് ഹെല്‍മെറ്റില്ല; സ്‌കൂട്ടറില്‍ എത്തിച്ച പിതാവിന് ലൈസന്‍സുമില്ല; വന്‍ പിഴ ചുമത്തി ആര്‍ടിഒ

കൊച്ചി: കാക്കനാട്ടെ ഗ്രൗണ്ടില്‍ മകനെ ഡ്രൈവിങ് ടെസ്റ്റിനായി സ്‌കൂട്ടറിലെത്തിച്ച പിതാവിന് വന്‍ പിഴ ചുമത്തി ഗതാഗത വകുപ്പ്. പച്ചാളം സ്വദേശി വി.പി. ആന്റണിക്കും മകനുമാണ് ആര്‍ടിഒ വന്‍ പിഴ ചുമത്തിയത്. വെള്ളിയാഴ്ച രാവിലെ മകന്റെ ഡ്രൈവിങ് ടെസ്റ്റിന് ആന്റണി തന്റെ സ്‌കൂട്ടറില്‍ മകനെ പിന്നിലിരുത്തിയാണ് വന്നത്. പിറകിലിരുന്ന മകന്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഇതുകണ്ട ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോള്‍ വാഹനത്തിന് ഇന്‍ഷൂറന്‍സോ, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റോ ഇല്ല. ചോദ്യം ചെയ്തതോടെ ലൈസന്‍സെടുക്കാന്‍ കൊണ്ടുവന്ന പിതാവിന് ഡ്രൈവിങ് ലൈസന്‍സുമില്ലെന്ന് കണ്ടെത്തി. …

പശ്ചിമ ബംഗാളിലെ ഹൗറയ്ക്ക് സമീപം ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറയ്ക്ക് സമീപം ട്രെയിന്‍ പാളം തെറ്റി. സെക്കന്തരാബാദ്- ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 5:31 ഓടെ കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള നാല്‍പൂരിലാണ് പ്രതിവാര പ്രത്യേക ട്രെയിന്‍ അപകടത്തില്‍ പെട്ടത്. പാളം തെറ്റിയ നാല് കോച്ചുകളില്‍ ഒരു പാഴ്‌സല്‍ വാനും ഉള്‍പ്പെടുന്നു. റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. …

മംഗളൂരു വിമാനത്താവളത്തിന് സമീപം പുലി; വനം വകുപ്പ് തെരച്ചിൽ തുടങ്ങി

മംഗളൂരു: വെള്ളിയാഴ്ച പുലർച്ചേ മംഗളൂരു വിമാനത്താവളത്തിന് സമീപം പുലിയെ കണ്ടതിനെത്തുടർന്ന് വനംവകുപ്പ് തെരച്ചിൽ ആരംഭിച്ചു. കാറിൽ സഞ്ചരിക്കുകയായിരുന്ന ഒരു ഉദ്യോഗസ്ഥനാണു പുള്ളിപ്പുലി റോഡ് മുറിച്ചുകടക്കുന്നത് കണ്ടത്. ഉടൻ തൻ്റെ മൊബൈൽ ഫോണിൽ പുലിയുടെ ദൃശ്യങ്ങൾ പകർത്തി. ഫോട്ടോകൾ അപ്പോൾ തന്നെ ഫോറസ്റ്റ് അധികൃതർക്ക് അയച്ചു നൽകി. വിവരത്തെ തുടർന്ന് വനം വകുപ്പ് പുലിയെ കണ്ടെത്താൻ ഒരു സംഘത്തെ പുലിയെ കണ്ട സ്ഥലത്തേക്ക് അയച്ചു. വിമാനത്താവളത്തിന് സമീപത്തെ തിരക്കേറിയ റോഡിനു അരികിലെ കാട്ടിലാണ് പുള്ളിപ്പുലിയെ കണ്ടത്. തിരച്ചിൽ തുടരുന്നതിനാൽ …