യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത, പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര ചെറൂര്‍ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് വീട്ടിലെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ചൊവ്വാഴ്ച ഖബറടക്കം നടത്തും. പത്തുവര്‍ഷം മുമ്പാണ് നിസാറുമായുള്ള വിവാഹം നടന്നത്. ഭര്‍തൃവീട്ടില്‍വച്ച് കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കളുമായി തര്‍ക്കം നടന്നിരുന്നു. ഇതിന് ശേഷമാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ ബന്ധുക്കള്‍ …

മദ്യപിച്ച് അടുപ്പം കൂടി, യുഎസ് പൗരനെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദിച്ചു; സ്വർണവും പണവും കവർന്ന യുവാക്കൾ അറസ്റ്റിൽ, കേരള പൊലീസിന് യുഎസ് പൗരന്‍റെ അഭിനന്ദനം

കൊച്ചി: ഐടി കമ്പനി തുടങ്ങാനുള്ള ചർച്ചകൾക്കായി കൊച്ചിയിലെത്തിയ യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദിച്ച് പണവും മോഷ്ടിച്ച 2 യുവാക്കൾ അറസ്റ്റിൽ. മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് സാഹസികമായി പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇവരെന്നു പൊലീസ് പറഞ്ഞു. യുഎസ് പൗരനും ന്യൂയോർക്കിൽ ഐടി പ്രഫഷനലുമായ ഒഡീഷ സ്വദേശി ഇൻഫോപാർക്കിൽ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വെള്ളിയാഴ്ചയാണ് കൊച്ചിയിൽ എത്തിയത്. മറൈൻ ഡ്രൈവിലെ ഷൺമുഖം …

രാഹുല്‍ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ എത്തി വഴിപാട് നടത്തി: കോവിലിൽ പ്രാർത്ഥിച്ചാൽ കേസ് ശുഭകരമായി അവസാനിക്കുമെന്ന് വിശ്വാസം, നടൻ ദിലീപും മുമ്പ് വന്നിരുന്നു

കോട്ടയം : ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ നടയില്‍ ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തിങ്കളാഴ്ച വൈകുന്നേരമാണ് രാഹുല്‍ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തില്‍ വഴിപാട് നടത്തിയശേഷം അദ്ദേഹം മടങ്ങി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഈ മാസം 18-ാം തീയതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ജഡ്ജിയമ്മാവന്‍ നടയില്‍ ദര്‍ശനം നടത്തിയത്. ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മൂൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചയുടനെ വിശദമായ …

അയ്യപ്പ ദർശനം കഴിഞ്ഞ് മടങ്ങവേ ദുരന്തം; തീർത്ഥാടകർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിലിടിച്ചു, രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലം: എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഏഴ് വയസുകാരൻ ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം പൂജപ്പുര നെടുമ്പുറത്ത് വീട്ടിൽ ബിച്ചു ചന്ദ്രശേഖരൻ (38), സുഹൃത്ത് സതീഷ് (45) എന്നിവരാണ് മരിച്ചത്. ബിച്ചുവിന്റെ മകൻ ദേവപ്രകാശിന് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ നിലമേൽ വാഴോട്ടായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന കാറും തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയ്ക്കു പോയ കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ …

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിബി ജി റാം ജിബില്‍ ആവുന്നു; അണ്‍സ്‌കില്‍ഡ് തൊഴിലാളികള്‍ക്ക് മുഴുവന്‍ ഫണ്ടും കേന്ദ്രം നല്‍കും

ന്യൂഡല്‍ഹി: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെ വികസിത് ഭാരത് ജി രാം ജിബില്‍(വിബി ജിരാംജിബില്‍-2025) എന്നു പുനര്‍നാമകരണം ചെയ്യുന്നു. വികസിത് ഭാരത്-ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക മിഷന്‍(ഗ്രാമീണ്‍) അല്ലെങ്കില്‍ വിബി ജി രാം ജിബില്‍ 2025 എന്നീ പേരുകളില്‍ ഒന്നായിരിക്കും പദ്ധതിയ്ക്ക് പുതുതായി നല്‍കുക. പുതിയ ഘടനയോടുകൂടിയായിരിക്കും പദ്ധതി നടപ്പാവുക. പദ്ധതിയനുസരിച്ച അണ്‍സ്‌കില്‍ഡ് തൊഴിലാളികള്‍കള്‍ക്കുള്ള മുഴുവന്‍ പ്രതിഫലവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. 2027ല്‍ ഇന്‍ഡ്യയെ വികസിത ഇന്‍ഡ്യയാക്കി വളര്‍ത്തുന്നതിനുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതിയുടെ ഘടനയും സാമ്പത്തീക കൈമാറ്റ …

ബോണ്ടി ബീച്ചില്‍ നടന്ന കൂട്ടവെടിവെപ്പിന് പിന്നില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള പിതാവും മകനും

സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ബോണ്ടി ബീച്ചില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പിതാവും മകനുമെന്ന് പൊലീസ്. പാക്കിസ്ഥാന്‍ സ്വദേശികളായ നവീദ് അക്രം(50) അദ്ദേഹത്തിന്റെ 24 വയസ്സുള്ള മകന്‍ സാജിദ് അക്രം എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു.രണ്ട് പേര്‍ മാത്രമാണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും സംഭവത്തില്‍ കൂടുതല്‍ കുറ്റവാളികളെ തേടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അക്രമികളില്‍ ഒരാളായ നവീദ് ആക്രമിനെ സംഭവ സ്ഥലത്തുതന്നെ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നതായാണ് വിവരം. രണ്ടാമത്തെ പ്രതി സാജിദ് അക്രം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഒറ്റരാത്രികൊണ്ട് അന്വേഷണത്തില്‍ …

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറിയില്‍ വച്ച് പരസ്യമായി മദ്യപിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു; ആറു വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍, സംഭവം തമിഴ് നാട്ടില്‍

മധുര: ക്ലാസ് മുറിയില്‍ ഇരുന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികള്‍ മദ്യപിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ 6 വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി. തിരുനെല്‍വേലിയിലെ പാളയംകോട്ടൈയിലുള്ള മുരുകന്‍കുറിച്ചിയിലെ എയ്ഡഡ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. വീഡിയോയില്‍, അവര്‍ സ്‌കൂള്‍ മുറിയിലെ തറയില്‍ ഇരുന്നു ഡിസ്‌പോസിബിള്‍ കപ്പുകളില്‍ മദ്യം ഒഴിച്ച് കുടിക്കുന്നത് കാണാം. യൂനിഫോമിലുള്ള 6 വിദ്യാര്‍ഥിനികളാണ് പരസ്യമായി മദ്യപിച്ചത്. അവരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ ഇത് പകര്‍ത്തിയതായും മറ്റൊരു ആണ്‍കുട്ടി വഴി സോഷ്യല്‍ മീഡിയയില്‍ …

സമസ്ത നൂറാം വാര്‍ഷികം: 28 ന് സന്ദേശ യാത്രയ്ക്ക് സ്വീകരണം; സ്വാഗത സംഘം രൂപീകരിച്ചു

കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ശതാബ്ദി സന്ദേശ യാത്രക്ക് ജില്ലയില്‍ സ്വീകരണം നല്‍കുന്നതിന്റെ ഭാഗമായി പ്രാദേശിക സ്വാഗത സംഘം രൂപീകരിച്ചു. 28 ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തു കോയ തങ്ങള്‍ നയിക്കുന്ന യാത്ര ജില്ലയിലെത്തും. ഉച്ചക്ക് 12 മണിക്ക് തളങ്കരയില്‍ യാത്രയെ സ്വീകരിക്കും.സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം …

പ്ലസ് ടു വിദ്യാര്‍ത്ഥികളെ കമ്പിയും തടിയും കൊണ്ട് മര്‍ദിച്ച് അധ്യാപകന്റെ ക്രൂരത; ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തു

പയ്യന്നൂര്‍: പഴയങ്ങാടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെ കമ്പിയും തടിയും കൊണ്ട് മര്‍ദ്ദിച്ച് അധ്യാപകന്റെ ക്രൂരത. ട്രെയിനി അദ്ധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പഴയങ്ങാടി പൊലീസ് കേസെടുത്തത്. പയ്യന്നൂര്‍ ബോയ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകന്റെയും സുഹൃത്തിന്റെയും മര്‍ദനത്തിനിരയായത്. ഡിസംബര്‍ 9 നാണ് മര്‍ദ്ദനമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംസാരിക്കാനെന്ന വ്യാജേന അദ്ധ്യാപകനും സുഹൃത്തുക്കളും ആണ്‍കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയിരുന്നു. ഈ അധ്യാപകനും ടൂറില്‍ പങ്കെടുത്തിരുന്നു. ബസില്‍ …

നീലേശ്വരത്ത് തെയ്യത്തിന്റെ അടിയേറ്റ് യുവാവ് വീണു; ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കാസര്‍കോട്: പള്ളിക്കരയിലെ ഒരു ക്ഷേത്രത്തിലെ ഉല്‍സവാഘോഷത്തിനിടെ തെയ്യത്തിന്റെ അടിയേറ്റ് യുവാവ് വീഴുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നീലേശ്വരം പള്ളിക്കര പാലരെകീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിനിടയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയില്‍ പൂമാരുതന്‍ ദൈവത്തിന്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെ തെയ്യത്തിന്റെ അടിയേല്‍ക്കുകയായിരുന്നു. വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ ആളുകള്‍ എടുത്തുകൊണ്ട് പോവുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പരിക്കേറ്റ നീലേശ്വരം സ്വദേശി മനുവിനെ അപ്പോള്‍ തന്നെ ആളുകള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം …

കള്ളാര്‍ പുഞ്ചക്കര കോട്ടക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുലിയുടെ ജഡം, വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ സ്ഥലത്തെത്തും

കാസര്‍കോട്: കള്ളാര്‍ പുഞ്ചക്കര കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുലിയുടെ ജഡം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് നാട്ടുകാര്‍ കോട്ടക്കുന്നിലെ ചാരാത്ത് ഷാജിയുടെ ആളൊഴിഞ്ഞ പറമ്പില്‍ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നു കരുതുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്ന് വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.ബി ഇല്യാസ് റാവുത്തര്‍ സ്ഥലത്തെത്തും. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എംപി …

കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

കാസര്‍കോട്: കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു. 12 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചു. കണ്ണൂരില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായരുന്ന കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തില്‍പെട്ടത്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിനകത്താണ് അപകടം. കണ്ണൂരില്‍ നിന്നും വന്ന ബസ്, സ്റ്റാന്‍ഡില്‍ നിന്നും പയ്യന്നൂരിലേക്ക് യാത്ര തിരിച്ച ബസിന്റെ വശത്ത് ഇടിക്കുകയായിരുന്നു. വനിതാകണ്ടക്ടര്‍, ഡ്രൈവര്‍ …

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ആയ ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് ശിവദാസ് ശ്രദ്ധേയനായത്.

എഴുത്തുകാരനും എം മുകുന്ദന്റെ ജ്യേഷ്ഠനുമായ എം രാഘവന്‍ അന്തരിച്ചു

മാഹി: പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന്‍ അന്തരിച്ചു. 95 വയസായിരുന്നു. എഴുത്തുകാരന്‍ എം മുകുന്ദന്റെ ജ്യേഷ്ഠനാണ്. ഫ്രഞ്ച് അധീന മയ്യഴിയില്‍ ഹോട്ടല്‍ ഉടമയായിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, പുതുച്ചേരി സര്‍ക്കാരിന്റെ മലയാളരത്‌നം ബഹുമതി എന്നിവ ലഭിച്ചിട്ടുണ്ട്.മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983-ല്‍ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയില്‍ നിന്ന് വിരമിച്ചു. നനവ്, വധു, സപ്തംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം …

നഴ്‌സുമാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; തലശേരിയില്‍ 27 കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ നഴ്‌സുമാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. പാനൂര്‍ പാറാട് സ്വദേശി മുഹമ്മദ് അജ്മല്‍(27) ആണ് തലശ്ശേരി പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് ഇയാള്‍ അതിക്രമിച്ച് കയറിയത്. പിന്നീട് യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ എസ്.ഐ. കെ. അശ്വതിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയുടെ ചിത്രം …

ബേള കട്ടത്തങ്കടിയില്‍ നിരവധിപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു; കടിച്ചത് പേപ്പട്ടിയെന്ന് സംശയം

കാസര്‍കോട്: നീര്‍ച്ചാല്‍ ബേള കട്ടത്തങ്കടിയില്‍ തെരുവ് നായയുടെ ആക്രമണം. നിരവധി പേര്‍ക്ക് കടിയേറ്റു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. നായയുടെ കടിയേറ്റ കട്ടത്തങ്കടിയിലെ പ്രസന്ന(45), സിറിള്‍ മാസ്റ്റര്‍(50), സ്റ്റീഫന്‍(40), മേരി മൊന്തേരോ(60), ഫെബി(45), അന്‍വിന്‍(13), അജിത്ത്(8), സരിത(25) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വീട്ടിലേക്ക് പോവുകയായിരുന്നവരാണ് നായയുടെ ആക്രമണത്തിന് ഇരയായത്. നിരവധി പശുക്കളെയും വളര്‍ത്തുപട്ടികളെയും ഈ നായ കടിച്ചതായും വിവരമുണ്ട്. ആക്രമിച്ച നായയ്ക്ക് പേ വിഷബാധയുണ്ടെന്നു സംശയിക്കുന്നു. പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് …

ശബരിമല തീര്‍ഥാടകരുടെ കാര്‍ ബൈക്കിലിടിച്ചു; ഹേരൂര്‍ സ്വദേശിയായ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

കാസര്‍കോട്: ശബരിമലയ്ക്ക് പോയി മടങ്ങുകയായിരുന്ന കാര്‍ ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരപരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഉദ്യാവരം പത്താം മൈലിലാണ് അപകടം. ഹേരൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫി(31)നാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലപ്പാടി ഭാഗത്തുനിന്ന് ഉപ്പള ഭാഗത്തേയ്ക്ക് ബൈക്കില്‍ വരികയായിരുന്നു അഷ്‌റഫ്. കാസര്‍കോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍. ബൈക്ക് ദിശതെറ്റി മംഗളൂരു ഭാഗത്തേയ്ക്ക് പോകുന്ന റോഡില്‍ സഞ്ചരിക്കുകയായിരുന്നുവെന്നാണ് വിവരം. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ബിജെപി നേതൃത്വത്തിൽ തലമുറ മാറ്റം; ദേശീയ വർക്കിംഗ് പ്രസിഡൻറ് 45 കാരൻ നിതിൻ നബിൻ

പാട്ന: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡണ്ടായി യുവാവായ നിതിൻ നബിനെ ബി.ജെ.പി. പാർലമെൻ്റി ബോർഡ് നിയോഗിച്ചു .ഉടൻ പ്രാബല്യത്തിൽ വരുത്തിക്കൊണ്ടാണ് നിയമനം. ബി.ജെ.പിയിൽ തലമുറമാറ്റത്തിൻ്റെ തുടക്കമാണ് നബിൻ്റെ നിയമനമെന്നു ദേശീയ സെക്രട്ടറി അരുൺ സിംഗ് വെളിപ്പെടുത്തി. പാട്നയിൽ ചേർന്ന ബി.ജെ.പി. പാർലമെൻററി ബോർഡ് യോഗമാണ് നിതിൻ നബിനെ പാർട്ടി വർക്കിംഗ് പ്രസിഡൻ്റായി നിയോഗിച്ചത്. പാർട്ടി സിഡൻ്റ് ജെ.പി നദ്ദയുട പിന്തുടർച്ചക്കാരനാവും ഇദ്ദേഹമെന്നു കരുതുന്നു. നിതിൻ നബിൻ ബിഹാറിൽ അഞ്ചു തവണ എം.എൽ.എ. ആയിരുന്നു. രണ്ടു തവണ മന്ത്രിയായും …