കയ്യൂര്‍ ചെറിയാക്കരയില്‍ കര്‍ഷകന്‍ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: കയ്യൂര്‍ ചെറിയാക്കരയില്‍ കര്‍ഷകനെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിയില്‍ ഹൗസിലെ ടി ബാലകൃഷ്ണനാ(65)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വീടിന്റെ ടെറസില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ബാലകൃഷ്ണനെ ബന്ധുക്കള്‍ കെട്ടഴിച്ച് കയ്യൂര്‍ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: വിജയകുമാരി. (ആശുപതി അറ്റന്‍ഡര്‍, ചെറുവത്തൂര്‍ സി.എച്ച്.എസ്.സി). മക്കള്‍: ബവിഷ, അഭിശങ്കര്‍(തൃക്കരിപ്പൂര്‍ പോളിടെക്‌നിക്ക് വിദ്യാര്‍ഥി). മരുമകന്‍: അജയ് തോമസ് (മാനന്തവാടി). സഹോദരങ്ങള്‍: വസന്ത (ഞണ്ടാടി), സതി, സുരേശന്‍ (പ്രധാനാധ്യാപകന്‍ ജി.യു.പി.എസ് കൂവാറ്റി).

ആവശ്യപ്പെട്ട സാധനം നല്‍കിയില്ല; കുമ്പള പേരാലില്‍ ഒരുസംഘം കട അടിച്ചു തകര്‍ത്തു, സഹോദരങ്ങളെ വടികൊണ്ട് അടിച്ചുകൊലപ്പെടുത്താന്‍ ശ്രമം, 4 പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: ആവശ്യപ്പെട്ട സാധനം നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരുസംഘം കട തകര്‍ത്തു. സഹോദരങ്ങളെ വടികൊണ്ട് അടിച്ചുകൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ മൊഗ്രാല്‍ പേരാലിലെ സിഎം സ്റ്റോഴ്‌സിലാണ് അക്രമം നടന്നത്. കടയുടമ പേരാലിലെ അബ്ദുല്‍ റഹ്‌മാ(26)നും സഹോദരനായ ബിഎം രിഫായി(19)യുമാണ് അക്രമത്തിനിരയായത്. വൈകീട്ട് അക്രമികളില്‍ ഒരാള്‍ കടയില്‍ പച്ചക്കറി വാങ്ങാനെത്തിയിരുന്നു. സാധനമില്ലാത്തതിനാല്‍ തിരിച്ചയച്ചിരുന്നു. പിന്നീട് സംഘമായി എത്തി സാധനം നല്‍കിയില്ലെന്നാരോപിച്ച് കടയുടമയുമായി തര്‍ക്കിക്കുകയും കടയിലെ സാധനങ്ങളും മറ്റും വലിച്ചെറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച …

കിണറിൽ മോട്ടോർ നന്നാക്കാൻ ഇറങ്ങിയ യുവാവ് തിരിച്ചു കയറുന്നതിനിടെ വീണ് കുടുങ്ങി; ഫയർഫോഴ്സിന്റെ സമയോചിത ഇടപെടൽ, യുവാവിനെ സാഹസീകമായി രക്ഷപ്പെടുത്തി

കാസർകോട്: കിണറിൽ മോട്ടോർ നന്നാക്കാൻ ഇറങ്ങിയ തിരിച്ചു കയറുന്നതിനിടെ വീണ യുവാവിനെ കാസർകോട് അഗ്നിരക്ഷാസേന രക്ഷിച്ചു. ഉളിയത്തടുക്ക എസ് പി നഗറിലെ ഷിഹാബ് (45) ആണ് കിണറിൽ വീണത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. മോട്ടോർ ബ്ലോക്കായതിനെ തുടർന്നാണ് എസ് പി നഗറിലെ ഫൈസൽ ഇബ്രാഹിം എന്നയാളുടെ 18 കോൽ താഴ്ച്ചയും 3 കോൽ വെള്ളവുമുള്ള കിണറിൽ മെക്കാനിക്കായ ശിഹാബ് ഇറങ്ങിയത്. നന്നാക്കിയശേഷം തിരിച്ചു കയറുമ്പോൾ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ഉടൻ വീട്ടുകാർ കാസർകോട് അഗ്നിശമനസേനയെ …

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിങ് ഏരിയയിൽ വൻ തീപിടിത്തം; 200 ലധികം ബൈക്കുകൾ കത്തിനശിച്ചു

തൃശൂര്‍: റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിങ് ഏരിയയിൽ വൻ തീപിടിത്തം. 200 ലധികം ബൈക്കുകളും കത്തിനശിച്ചു. ഞായറാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി. അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ഏകദേശം 600 ബെെക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. പ്ലാറ്റ് ഫോം …

മദീനക്കടുത്ത് വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം; അപകടം മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ

റിയാദ്​: മദീനക്ക് സമീപത്തു നടന്ന വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലി​ന്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലി​ന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരെ സാരമായ പരിക്കുകളോടെ മദീനയിലെ കിങ്​ ഫഹദ്​, സൗദി ജർമൻ എന്നീ ആശുപത്രികളിൽ …

പള്ളം സ്വദേശിയും മുൻ പ്രവാസിയുമായിരുന്ന അഹമ്മദ് അന്തരിച്ചു

കാസർകോട്: പള്ളം സ്വദേശിയും ഡ്രൈവറുമായിരുന്ന ബങ്കരക്കുന്നിലെ അഹ്മദ് എന്ന ആമു (75) അന്തരിച്ചു. മുൻ പ്രവാസിയായിരുന്നു. തളങ്കര ഇസ്ലാമിയ ടൈൽ കമ്പനി ഉടമ കെഎസ് ഹബീബ് ഹാജിയുടെ ദീർഘകാലം ഡ്രൈവറായിരുന്നു. കുമ്പോൽ തങ്ങളുടെയും ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ ഗഫൂർ (ദുബൈ), ഫസീല, നുസൈബ, ഷുഹൈബ് (കുവൈത്ത്) മരുമക്കൾ: ബഷീർ വിദ്യാനഗർ, സലാം പന്നിപ്പാറ, ജസ്രിയ ഹൊന്നമൂല, മസ്മൂമ ഉളിയത്തടുക്ക. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽഖാദർ, ആമിന, മൈമൂന, പരേതരായ മമ്മു, ഇബ്രാഹിം, ജമീല.

തൊണ്ടിമുതല്‍ കേസ്; മുൻമന്ത്രി ആന്റണി രാജുവിന് മൂന്നുവർഷം തടവും പിഴയും, എംഎൽഎ പദവി നഷ്ടമാകും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്നുവർഷം തടവും പിഴയും ശിക്ഷ. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതി …

വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി 18 കാരി

ലഖ്നൗ: വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മധ്യവയസ്കനെ 18കാരി വെട്ടിക്കൊലപ്പെടുത്തി. കേസിൽ പെൺകുട്ടിയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സ്വയം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് മൊഴി നൽകി. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ മുർവാൾ ഗ്രാമത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സുഖ്‌രാജ് പ്രജാപതി (50) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 3:30 ഓടെ ഒരു വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് മാരകമായ മുറിവേറ്റ നിലയിലായിരുന്നു …

യുവ അഭിഭാഷക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ജിത ബി പിള്ളയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 23 വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറര മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ അഞ്ജിതയെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആലപ്പുഴ ജില്ലാ കോടതിയിലടക്കം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് , പോസ്റ്റ്‌മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം കണ്ടെത്താൻ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു.

സാന്‍ഡ് വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പരാതി; കൊച്ചിയിലെ ഭക്ഷണശാലയില്‍ കുട്ടികള്‍ക്ക് നേരെ കത്തി വീശിയ മാനേജറുടെ പണി പോയി

കൊച്ചി: സാന്‍ഡ് വിച്ചില്‍ ചിക്കന്‍ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തിവീശിയ മാനേജറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൊച്ചിയിലെ ചിക്കിങ് ഔട്ട്ലെറ്റ് മാനേജര്‍ മുണ്ടംവേലി സ്വദേശി ജോഷ്വായ്‌ക്കെതിരെയാണ് കമ്പനിയുടെ നടപടിയെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതിന് പിന്നാലെയാണ് മാനേജരെ പുറത്താക്കിയ വിവരം കമ്പനി അറിയിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഓര്‍ഡര്‍ ചെയ്ത സാന്‍ഡ് വിച്ചില്‍ ചിക്കന്‍ കുറവാണെന്ന് പരാതിപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പരാതി തര്‍ക്കത്തിലെത്തിയപ്പോള്‍ മാനേജര്‍ പ്രകോപിതനായി കത്തിയെടുത്ത് കുട്ടികളുടെ നേരെ …

ഡി ജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് തകര്‍ത്ത സംഭവം; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പത്തനംതിട്ടയില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഡി ജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് തകര്‍ത്തെന്ന പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ടയില്‍ ഡി ജെ പാര്‍ട്ടിയിലെ പൊലീസ് ഇടപെടലുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഇടപെടലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ന്യൂ ഇയര്‍ ആഘോഷത്തിനിടെ സ്റ്റേജിലേക്ക് കയറിയ പൊലീസുകാരന്‍ ഡിജെ കലാകാരന്‍ അഭിരാം സുന്ദറിന്റെ ലാപ്ടോപ്പിന് ചവിട്ടുന്ന …

റഷ്യ, നെതര്‍ലാന്റ് എന്നിവടങ്ങളിലേക്ക് വിസ വാഗ്ദാനം; കൊല്‍ക്കത്ത സ്വദേശികളുടെ 10.5 ലക്ഷം തട്ടി, രാജപുരത്തെ ദമ്പതികള്‍ക്കെതിരെ കേസ്

കാസര്‍കോട്: റഷ്യ, നെതര്‍ലാന്റ് എന്നിവടങ്ങളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 3 ഉദ്യോഗാര്‍ഥികളുടെ പണം തട്ടിയ രാജപുരത്തെ ദമ്പതികള്‍ക്കെതിരെ കേസ്. കൊല്‍ക്കത്തയിലെ റോയര്‍ അപ്ലിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം നടത്തുന്ന അഫാഖ് റോയറുടെ പരാതിയിലാണ് രാജപുരം പൊലീസ് കേസെടുത്തത്. രാജപുരത്ത് ആവേ മറിയ ജോബ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന സാജന്‍ ഫിലിപ്പ്, ഭാര്യ എന്നിവര്‍ക്കെതിരെയാണ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തത്. പരാതിക്കാരന്റെ കക്ഷികളായ 3 പേര്‍ക്ക് നെതര്‍ലാന്റിലേക്കും റഷ്യയിലേക്കും ജോലി ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കി വര്‍ക്ക് എഗ്രിമെന്റ്, ജോബ് പെര്‍മിറ്റ് എന്നിവ …

തിരുവോണം ഹോട്ടലില്‍ ഊണിനൊപ്പം മദ്യവും കിട്ടും; ബിജുമോന്റെ പുതുവല്‍സര വിപണി പൂട്ടിച്ച് എക്‌സൈസ്

എരുമേലി: 76 കുപ്പി മദ്യവുമായി ഹോട്ടലുടമ പിടിയില്‍. കറിക്കാട്ടൂര്‍ സ്വദേശി വി.എസ് ബിജുമോന്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. പുതുവര്‍ഷ ദിനത്തോട് അനുബന്ധിച്ച് ഇരട്ടി ലാഭത്തില്‍ വില്‍പന നടത്താന്‍ ഉദ്ദേശിച്ചാണ് തിരുവോണം ഹോട്ടലിന്റെ ഉടമയായ ബിജുമോന്‍ ‘വീട്ടില്‍ ഊണി’ന്റെ മറവില്‍ മദ്യം സൂക്ഷിച്ചത്. ബവ്‌കോയില്‍നിന്നും പലതവണയായി ക്യൂനിന്ന് മദ്യം വാങ്ങി വീട്ടില്‍ ശേഖരിച്ച് കൂടിയ വിലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും സെയില്‍സ് വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്കും വില്‍പന നടത്തുകയായിരുന്നു ഇയാള്‍. വീടിന്റെ മുകളിലത്തെ നിലയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇവിടെ മിനിബാര്‍ നടത്തുന്നുണ്ടെന്ന് …

വിവാഹം നിശ്ചയിച്ച യുവതിക്ക് ജന്മദിന ആശംസ അയച്ചു; പ്രതിശ്രുതവരനും സംഘവും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു

ബംഗളൂരു: യുവതിക്ക് ജന്മദിന ആശംസയറിയിച്ച് സാമൂഹികമാധ്യമം വഴി സന്ദേശമയച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റുമരിച്ചു. ചിക്കമഗളൂരു തരികെരെ താലൂക്കിലെ ഉദെവ സ്വദേശി മഞ്ജുനാഥാണ് (28) മരിച്ചത്. പിറന്നാള്‍ ദിവസം ആശംസകള്‍ നേര്‍ന്ന് യുവതിയുടെ ഫോട്ടോ യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മഞ്ജുനാഥും യുവതിയും നേരത്തെ സൗഹൃദത്തിലായിരുന്നു. പിറന്നാള്‍ ആശംസ ഇട്ടതറിഞ്ഞ പ്രതിശ്രുതവരന്‍ വേണുവും സുഹൃത്തുക്കളും മഞ്ജുനാഥ നേരിട്ട് കാണാന്‍ ക്ഷണിച്ചു. ബുധനാഴ്ച വൈകുന്നേരം ടൗണിലെ ഒരു അണ്ടര്‍പാസിനടുത്തേക്ക് വരാന്‍ …

കാസര്‍കോട് നഗരത്തിലെ ലോട്ടറി സ്റ്റാളിന് തീപിടിച്ചു; ഫോട്ടോസ്റ്റാറ്റ് കടയിലേക്കും തീ പടര്‍ന്നു

കാസര്‍കോട്: കാസര്‍കോട് പഴയ സ്റ്റാന്‍ഡിലെ താലൂക്ക് ഓഫീസിന് മുന്നിലുള്ള ലോട്ടറി സ്റ്റാളിനും സമീപത്തെ ഫോട്ടോ സ്റ്റാറ്റ് കടയ്ക്കും തീപിടിച്ചു. വ്യാഴാഴ്ച അര്‍ധ രാത്രി 12 ഓടെയാണ് സംഭവം. ലോട്ടറി സ്റ്റാളില്‍ തീപടരുന്നത് കണ്ട നാട്ടുകാര്‍ അന്ഗിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സേനയെത്തി തീയണച്ചെങ്കിലും ലോട്ടറി സ്റ്റാള്‍ പൂര്‍ണമായും കത്തിയിരുന്നു സമീപത്തെ ലയണ്‍സ് കമ്മ്യൂണിക്കേഷന്‍ എന്ന ഫോട്ടോസ്റ്റാറ്റ് കടയിലെ മെഷീനുകളും ടൈപ്പ് റൈറ്റിങ് മെഷിനും മറ്റ് ഉപകരണങ്ങളും കത്തിയിരുന്നു. കല്ലങ്കൈ സ്വദേശി ഡികെ പണ്ഡിറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. എങ്ങനെയാണ് …

പുതുവര്‍ഷത്തലേന്ന് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 125 കോടി രൂപയുടെ മദ്യം, ഒന്നാംസ്ഥാനം ഈ ഔട്ട്‌ലറ്റിന്, ഏറ്റവും കുറവ് കഞ്ഞിക്കുഴി ഔട്ട്‌ലറ്റിന്

തിരുവനന്തപുരം: പുതുവര്‍ഷത്തിന്റെ തലേദിവസം മലയാളികള്‍ കുടിച്ചുതീര്‍ത്തത് 125 കോടി രൂപയുടെ മദ്യം. ബവ്‌റിജസ് കോര്‍പറേഷന് 16.93 കോടി രൂപയുടെ അധിക വില്‍പനയാണ് നടന്നത്. ഔട്ലെറ്റുകളിലും വെയര്‍ ഹൗസുകളിലുമായി ഡിസംബര്‍ 31ന് വിറ്റതിന്റെ കണക്കാണിത്. 2024 ഡിസംബര്‍ 31ന്റെ വില്പന 108.71 കോടിയായിരുന്നു. കടവന്ത്ര ഔട്ലെറ്റ് 1.17 കോടിയുടെ വില്‍പനയുമായി ഏക കോടിപതിയായി. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം), മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). 4.61 ലക്ഷം രൂപയുടെ കച്ചവടവുമായി തൊടുപുഴ കഞ്ഞിക്കുഴി ഔട്ട്‌ലറ്റ് ഏറ്റവും …

മദ്യലഹരിയിൽ സീരിയൽ നടൻ സിദ്ധാർഥ് ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ചു; അപകടം നടന്നത് ഒരാഴ്ച്ച മുമ്പ്

കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട കാൽനടക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജാണ് ((60) മരിച്ചത്.കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ഡിസംബർ 24 ന് വൈകിട്ടായിരുന്നു അപകടം. രാത്രി എംസി റോഡിൽ നാട്ടകം കോളേജ് കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന നടൻ നാട്ടുകാർക്ക് നേരെയും ആക്രമണത്തിന് ഒരുങ്ങിയിരുന്നു. ചോദ്യം ചെയ്ത നാട്ടുകാരുമായി സിദ്ധാർഥ് തർക്കിക്കുന്ന വിഡിയോ പുറത്ത് …

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചന്തേരയിലെ യുവതി മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു. ചന്തേരയിലെ ചുമട്ടു തൊഴിലാളി എം.വിജേഷിൻ്റെ ഭാര്യ എം.കെ. ദിവ്യ (27) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ചന്തേര ഇ. എം.എസ്.ഗ്രന്ഥാലയത്തിൽ മൃതദേഹം പൊതുദർശനത്തിനു വക്കും.10 മണിക്ക് സംസ്കാരം. കുടക് സ്വദേശി കേശവയുടേയും കനകയുടേയും മകളാണ്.ഏക മകൾ ആഷിക.