കുവൈറ്റിലെ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചെന്ന് സൂചന; മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു; നിരവധി മലയാളികൾ ആശുപത്രിയിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ പ്രധാനമന്ത്രിയുടെ ധന സഹായം

കുവൈറ്റ് സിറ്റി: മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 25 ഓളം മലയാളികൾ മരിച്ചതായി സൂചന. മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളുൾപ്പെടെ 49 പേർ മരിച്ചതായാണ് വിവരം. 41 മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 26 പേരെയാണ് തിരിച്ചറിഞ്ഞത്. മരിച്ച 49 പേരിൽ പേരുകൾ പരിശോധിച്ചതിൽ നിന്ന് 20ൽ അധികം മലയാളികളുണ്ടായേക്കാം എന്നാണ് സംശയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവരിൽ മുപ്പതോളം പേർ മലയാളികളാണ്.മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. …

കുവൈറ്റിലെ തീപിടിത്തം; മരിച്ചവരിൽ രണ്ട് കാസർകോട് സ്വദേശികളും

കാസർകോട്: ഇന്ന് പുലർച്ചെ കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ രണ്ട് കാസർകോട് സ്വദേശികളും. ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത്( 34), പിലിക്കോട് സ്വദേശിയും എളബച്ചിയിൽ താമസക്കാരനുമായ കുഞ്ഞിക്കേളു പൊന്മലേരി ((58) എന്നിവരാണ് മരിച്ചത്. ബന്ധുക്കൾക്കാണ് ഈ വിവരം ലഭിച്ചത്. ചെങ്കള കുണ്ടടുക്കത്തെ രവീന്ദ്രൻ്റെയും രമണിയുടെയും മകനാണ് രഞ്ജിത്ത്. കഴിഞ്ഞ എട്ട് വർഷമായി കുവൈത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഒരു വർഷം മുമ്പ് വീടിൻ്റെ പാല് കാച്ചൽ ചടങ്ങിന് എത്തിയിരുന്നു.സഹോദരങ്ങൾ: രജീഷ് ( ഗൾഫ് ) രമ്യ. പിലിക്കോട് …

കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ 21 പേർ ഇന്ത്യക്കാർ; 11 മലയാളികൾ; മരിച്ചവരിൽ കാസർകോട് സ്വദേശിയും

കുവൈറ്റ്‌ സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 പേർ ഇന്ത്യക്കാർ. 11 പേർ മലയാളികൾ. ഇതില്‍ തിരിച്ചറിഞ്ഞത് കാസർകോട് ചെങ്കള സ്വദേശി രഞ്ജിത്ത് കുണ്ടടുക്ക(34)ത്തെ ആണ്. പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീറിനെയും തിരിച്ചറിഞ്ഞു. നിലവിൽ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയിൽ വയ്യാങ്കരയിലാണ് താമസം. തീ പിടിത്തത്തിൽ മരണപ്പെട്ട 49പേരിൽ 21 പേരെയാണ് തിരിച്ചറിഞ്ഞത്. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ,കേളു പൊന്മലേരി,സ്റ്റീഫിൻ …

അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കു സാധ്യത; കാസര്‍കോട് ജില്ലയില്‍ 16 വരെ യല്ലോ അലേര്‍ട്ട്

അടുത്ത 3 മണിക്കൂറില്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 16 …

ആ ശുഭ വാര്‍ത്ത ഉടന്‍ കേള്‍ക്കും; സൗദി ജയിലിലെ അബ്ദുറഹീമിന്റെ മോചനം അടുത്തു; അവസാന കടമ്പയും പൂര്‍ത്തിയായി

ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചു. സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചതായി സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അറിയിച്ചു. ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റിന് നല്‍കിയ ഒന്നര കോടി സൗദി റിയാലിന്റെ ചെക്കും വാദിഭാഗത്തിന്റെ അറ്റോര്‍ണി ഗവര്‍ണറേറ്റിലെത്തി ഒപ്പുവെച്ച അനുരഞ്ജന കരാറും അനുബന്ധ രേഖകളും കോടതിയിലെത്തിക്കുക എന്നതായിരുന്നു അവസാന കടമ്പ. പെരുന്നാള്‍ അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തിദിനമായ തിങ്കളാഴ്ചയാണ് ഇതെല്ലാം കോടതിയില്‍ എത്തിയതെന്ന് റഹീമിന്റെ കുടുംബത്തിന്റെ പവര്‍ …

‘വയനാട് തുടരണോ റായ്ബറേലി തുടരണോ’?;താന്‍ വലിയൊരു ധര്‍മ്മ സങ്കടത്തിലാണെന്ന് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: രണ്ടുലോക സഭാമണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട താന്‍ അതില്‍ ഏത് വിടണം, ഏത് സ്വീകരിക്കണം എന്നതിനെക്കുറിച്ച് ധര്‍മ സങ്കടത്തിലാണെന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് രാഹുല്‍ ഗാന്ധി തുറന്നു പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനുള്ള വ്യവസ്ഥയൊന്നും തനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരോക്ഷമായി വിമര്‍ശിച്ചുകണ്ട്. അദ്ദേഹം പറഞ്ഞു. തന്റെ ദൈവം ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളാണെന്ന് രാഹുല്‍ തുടര്‍ന്ന് പറഞ്ഞു. ആ ദൈവമേ ഇതിലേതുവേണമെന്ന് തന്നോട് തുറന്നു പറയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. …

കുവൈറ്റിലെ തീപ്പിടിത്തം; മരിച്ചവരുടെ എണ്ണം 41 ആയി; മരിച്ചവരില്‍ 5 മലയാളികളും; 43 പേര്‍ ആശുപത്രിയില്‍

ദുബായി: തെക്കന്‍ കുവൈറ്റിലെ മംഗഫ് നഗരത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചതായി ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് പറഞ്ഞു. ഇതില്‍ 5 പേര്‍ മലയാളികളാണെന്നാണ് സൂചന. 43 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു. തെക്കന്‍ കുവൈറ്റിലെ മംഗഫില്‍മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് ബുധനാഴ്ച പുലര്‍ച്ചെ തീപ്പിടിത്തം ഉണ്ടായത്. താഴത്തെ നിലയിലുള്ള അടുക്കളയില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പറയുന്നു. ഇത് അതിവേഗം പടര്‍ന്നു. കെട്ടിടത്തിനുള്ളില്‍ …

18ാം ലോകസഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍; രാജ്യസഭ 27ന്

ന്യൂഡല്‍ഹി: 18ാം ലോക്സഭയിലെ അംഗങ്ങളുടെ ആദ്യ സമ്മേളനം 24ന് ആരംഭിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവ മുഖ്യ അജണ്ട. പാര്‍ലിമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. രാജ്യ സഭയുടെ 264ാമത് സമ്മേളനം ജൂണ്‍ 27ന് ആരംഭിക്കും. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കു പുറമെ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെ സംയുക്ത സഭയിലെ അഭിസംബോധന, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം, അടുത്ത എന്‍ഡിഎ സര്‍ക്കാരിന്റെ നയപ്രഖ്യാപനം എന്നിവ സമ്മേളനത്തിലുണ്ടാകുമെന്ന് കരുതുന്നു. ആദ്യ സമ്മേളനം ജുലൈ മൂന്നുവരെ നീണ്ടു നില്‍ക്കും. …

കുമ്പളയില്‍ മാലിന്യ നിക്ഷേപത്തിന് പ്രത്യേക കൂടുകളുണ്ട്; പക്ഷെ മാലിന്യം വലിച്ചെറിയുന്നത് യാത്രക്കാര്‍ കാത്തിരിക്കുന്ന ഇടങ്ങളില്‍

കാസര്‍കോട്: കുമ്പള-ബദിയടുക്ക റോഡില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. പെര്‍ള, പേരാല്‍ കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങളും വലിച്ചെറിയുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ഇരുമ്പു കൂട് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കുപ്പികള്‍ അതിനകത്ത് നിക്ഷേപിക്കുന്നതിന് പകരം പുറമെ വലിച്ചെറിയുന്നതാണ് പ്രശ്നം ഗുരുതരമാക്കാന്‍ ഇടയാക്കുന്നതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. കുപ്പികള്‍ നിക്ഷേപിക്കേണ്ട കൂട്ടിനകത്തേക്ക് മറ്റു മാലിന്യങ്ങളും മോശമായ പഴങ്ങളടക്കമുള്ളവയും വലിച്ചെറിയുന്നതും പ്രശ്നം ഗുരുതരമാക്കുന്നു. സന്ധ്യ …

രവീന്ദ്രന്‍ കൊടക്കാടിന്റെ പാടശേഖരത്തില്‍ വിരിയും ഇരുപത്തിമൂന്നോളം നെല്ലിനങ്ങള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ തെക്കേ അറ്റത്ത് കണ്ണൂരിനോടരിക് ചേര്‍ന്നു കിടക്കുന്ന കൊടക്കാട് പാടശേഖരത്തില്‍ വിരിപ്പ് കൃഷിയുടെ നാട്ടി നടീല്‍ തുടങ്ങി. കര്‍ഷക വിദ്യാപീഠം അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ കൊടക്കാട്ടെ പ്രമുഖ നെല്‍ കര്‍ഷകന്റെ പാടത്ത് ഇരുപത്തിമൂന്ന് ഇനങ്ങളിലുള്ള നെല്ലിനങ്ങളാണ് കൃഷിയിറക്കുന്നത്. നേരത്തേ തന്നെ പ്രത്യേകം തയ്യാറാക്കിയ ഞാറ്റടികള്‍ പരിചയസമ്പന്നരായ നാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ പ്രത്യേകം, പ്രത്യേകമായി നട്ടു. പരമ്പരാഗത നാടന്‍ ഇനങ്ങളായ ഞവര, കറുത്ത ഞവര, കരിനെല്ല്, കലബാട്ടി, രാംലി, കല്ലടിയാരന്‍, ചോമാല, ചെന്താടി, രക്തശാലി, മല്ലിക്കുറുവ, കൃഷ്ണ …