എറിഞ്ഞത് മാങ്ങയ്ക്ക്, കൊണ്ടത് വന്ദേ ഭാരതിന്; ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നതിന് കാരണം വ്യക്തമാക്കി പൊലീസ്; കണ്ടെത്തിയ പ്രതികളെ കണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ അമ്പരന്നു

കഴിഞ്ഞദിവസം ഇരവിപുരം കാവല്‍പ്പുരക്ക് സമീപം വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലേറുണ്ടായ സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. പത്തില്‍ താഴെ പ്രായമുള്ള നാലുപേരാണ് ആക്രമണത്തിന് പിന്നില്‍. റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാവിലെ മാങ്ങയ്ക്ക് കുട്ടികള്‍ എറിഞ്ഞ കല്ലാണ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ചില്ല് തകര്‍ത്തത്. ആര്‍പിഎഫും റെയില്‍വേ പൊലീസും തിങ്കളാഴ്ച നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇരവിപുരം കാവല്‍പ്പുരക്ക് സമീപത്ത് വച്ചാണ് ശനിയാഴ്ച വൈകിട്ട് 4.45ന് കല്ലേറ് നടന്നത്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന്റെ ബി 6 ബോഗിയിലെ ചില്ലകളാണ് തകര്‍ന്നത്. കല്ലെറിഞ്ഞ കുട്ടികളെല്ലാം 10 വയസ്സിന് താഴെ പ്രായമുള്ളവരായതിനാലും അബദ്ധത്തിലാണ് ട്രെയിനിന് കല്ല് കൊണ്ടതെന്ന് വ്യക്തമായതിനാലും മറ്റു നടപടികളൊന്നും എടുക്കാതെ കുട്ടികളെ പറഞ്ഞുവിട്ടു. കുട്ടികള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page