ഏഴ് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി: അമ്മ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

പി പി ചെറിയാൻ

ഓഹിയോ:ഓഹിയോയിൽ ഏഴ് വയസ്സുകാരനായ വില്ല്യം ഇവാൻസ് എന്ന കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ അമ്മ കെയ്റ്റ്‌ലിൻ ഇവാൻസ്, ഇവരുടെ കൂടെ താമസിച്ചിരുന്ന നെസ്സ കീനി, കിർബി റാങ്കിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.

വീട്ടിലെ അലമാരയ്ക്കുള്ളിൽ കൈകാലുകൾ ഡക്ട് ടേപ്പ് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി കുട്ടി ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കും, പൊള്ളലേൽപ്പിച്ചുള്ള പീഡനങ്ങൾക്കും, വെള്ളത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങൾക്കും ഇരയായതായി കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസ് അന്വേഷിച്ച മുതിർന്ന ഉദ്യോഗസ്ഥൻ തന്റെ 30 വർഷത്തെ സർവീസിനിടയിലെ ഏറ്റവും ഭയാനകമായ സംഭവം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

മൂന്ന് പ്രതികൾക്കെതിരെയും കൊലപാതകം, കുട്ടികളോടുള്ള ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കോടതി മൂവർക്കും 1.1 മില്യൺ ഡോളർ വീതം ജാമ്യത്തുക നിശ്ചയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page