ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് യുഎൻ രക്ഷാസമിതി അംഗീകാരം; ഇസ്രയേലും റഷ്യയും എതിർത്തു

പി പി ചെറിയാൻ

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി
ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഭൂരിപക്ഷ വോട്ടോടെ അംഗീകാറിച്ചു. 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

അറബ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് യുഎസ് പ്രമേയം പാസായത്. സ്ഥിരതയുള്ള ഒരു ഗാസയിലേക്കും ഇസ്രയേലിന് സുരക്ഷ ഉറപ്പാക്കുന്ന അന്തരീക്ഷത്തിലേക്കുമുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് യുഎസിലെ യുഎൻ അംബാസഡർ മൈക്ക് വാൾട്ട്സ് പറഞ്ഞു.

എന്നാൽ ഭാവിയിലെ പലസ്തീൻ രാഷ്ട്രത്തെക്കുറിച്ചുള്ള പ്രമേയത്തിലെ പരാമർശത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എതിർത്തു.

റഷ്യൻ നിലപാട്: പലസ്തീൻ രാഷ്ട്രപദവിയെ കൂടുതൽ ശക്തമായി പിന്തുണയ്ക്കുന്ന സ്വന്തം പ്രമേയം റഷ്യ അവതരിപ്പിച്ചിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു.

ഹമാസ്: യുഎസ് പദ്ധതിയെ തങ്ങളുടെ ജനതയുടെ ദുരിതത്തിന്റെ തുടർച്ചയായും അധിനിവേശശ്രമമായും ഹമാസ് വിശേഷിപ്പിച്ചു.

മനുഷ്യദുരിതം: ഈ രാഷ്ട്രീയ നീക്കങ്ങൾക്കിടയിലും, കഠിനമായ ശൈത്യകാലം ഗാസയിലെ പലസ്തീൻ ജനതയുടെ ദുരിതം വർദ്ധിപ്പിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page