വഴക്കിനിടെ ഭാര്യയെ കൊന്ന് കിണറ്റിലിട്ട് മൂടി, പിടിക്കപ്പെടാതിരിക്കാന്‍ മന്ത്രവാദവും മൃഗബലിയും; യുവാവ് അറസ്റ്റില്‍

ബംഗളൂരു: വീട്ടുവഴക്കിനിടെ ഭാര്യയെ കൊന്ന് കിണറ്റിലിട്ട ഭര്‍ത്താവ് അറസ്റ്റില്‍. അലഗാട്ട സ്വദേശി വിജയും മാതാപിതാക്കളുമാണ് അറസ്റ്റിലായത്. 28 കാരിയായ ഭാരതിയുടെ കൊലയ്ക്കുശേഷം പിടിക്കപ്പെടാതിരിക്കാന്‍ ഭാര്യയെ കാണാനില്ലെന്ന പരാതിയും നല്‍കി. തുടര്‍ന്ന് യുവതിയുടെ ആത്മാവിനെ തളച്ചെന്ന് വരുത്തി മൃഗങ്ങളെയും ബലി നല്‍കുകയും ചെയ്തു. ഭാര്യയെ കാണാനില്ലെന്ന വിജയ്‌യുടെ പരാതിയില്‍ അന്വേഷണം നടത്തിയ കടൂര്‍ പൊലീസ് ഇയാള്‍ ഭാരതിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന്
കൃഷി സ്ഥലത്തെ കുഴല്‍ കിണറിനകത്ത് 12 അടി ആഴത്തില്‍ കുഴിച്ചുമൂടിയ മൃതദേഹം കണ്ടെടുത്തു. കൊലയ്ക്ക് കൂട്ടുനിന്നു എന്നാരോപിച്ച് വിജയ്‌യുടെ പിതാവ് ഗോവിന്ദപ്പയെയും മാതാവ് തായമ്മയെയും പൊലീസ് കസ്റ്റഡിയിലെത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന് ശേഷം ഇയാള്‍ ചെയ്ത അതിക്രമം പൊലീസ് കണ്ടെത്തിയത്. ഭാര്യയുടെ ആത്മാവ് പ്രേത രൂപത്തില്‍ വന്നാല്‍ മാത്രമേ താന്‍ പിടിക്കപ്പെടുവെന്ന് വിശ്വസിച്ച വിജയ്, ഭാരതിയുടെ പേര് ചെമ്പ് തകിടിയില്‍ രേഖപ്പെടുത്തി, പ്രദേശത്തുകാര്‍ ദൈവ സാന്നിധ്യം കല്‍പിച്ച് കരുതി ആരാധിക്കുന്ന മരത്തില്‍ തറച്ച് കയറ്റി. തുടര്‍ന്ന് വീട്ടിനകത്ത് ഭാര്യയുടെ ഫോട്ടോ സ്ഥാപിച്ചശേഷം ഫോട്ടോയിലെ കണ്ണിന്റെ ഭാഗത്ത് ഒരു ആണിയും ഇയാള്‍ അടിച്ചു കയറ്റി. പിടിക്കപ്പെടില്ലെന്ന് ഒന്നു കൂടി ഉറപ്പാക്കാന്‍ മൂന്ന് മൃഗങ്ങളെയും വിജയ് ബലി നല്‍കി. പൊലീസെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്നവര്‍ പോലും സംഭവം അറിഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ വിജയ് നിലവില്‍ റിമാന്‍ഡിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഓക്‌സിജന്‍ മാസ്‌ക്ക് ഊരിയാല്‍ ജീവന്‍ പോകുമെന്ന് മംഗ്‌ളൂരു ഡോക്ടര്‍; നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചിതയൊരുക്കി, മാസ്‌ക്ക് മാറ്റി ഏറെ നേരം കഴിഞ്ഞപ്പോള്‍ കാലുകള്‍ക്ക് അനക്കം, കുമ്പള കഞ്ചിക്കട്ട സ്വദേശിയായ വയോധികന്‍ ജന. ആശുപത്രിയില്‍ ചികിത്സയില്‍
വീട്ടില്‍ മറ്റാരും ഇല്ലാത്ത തക്കത്തില്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയ വെള്ളച്ചാലിലെ ഖാലിദ് മുസ്ലിയാറെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു

You cannot copy content of this page