നായകന്‍ കാസര്‍കോട്ടെ അസ്ഹറുദ്ദീന്‍! കേരളത്തിന്റെ രഞ്ജി കിരീട സ്വപ്നത്തിന് തിളക്കമേറുന്നു

കാസര്‍കോട്: കേരള ക്രിക്കറ്റിനെ ഇനി നയിക്കുന്നത് കാസര്‍കോട്ടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. കേരളത്തെ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് നയിച്ചാണ് സച്ചിന്‍ ബേബി നായകസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. ബേബിക്ക് പകരമാണ് അസ്ഹറുദ്ദീന്‍ എത്തുന്നത്. ബുധനാഴ്ച്ച കാര്യവട്ടത്ത് തുടങ്ങുന്ന രഞ്ജി ട്രോഫി പുതിയ സീസണില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ ആദ്യ എതിരാളികള്‍. കേരളം റണ്ണറപ്പായ കഴിഞ്ഞ സീസണില്‍ ഒരു സെഞ്ചുറിയടക്കം 635 റണ്‍സുമായി ടീമിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍.
ദുലീപ് ട്രോഫിയില്‍ ദക്ഷിണമേഖല ടീമിനെ നയിച്ചതും അസ്ഹറുദ്ദീനായിരുന്നു.
അസറിനൊപ്പം, സൂപ്പര്‍ താരം സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ബാബ അപരാജിത്, വല്‍സന്‍ ഗോവിന്ദ്, ഷോണ്‍ റോജര്‍ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് കേരളത്തിനുള്ളത്. എംഡി നിഥീഷ്, എ.ന്‍പി ബേസില്‍, ഏദന്‍ ആപ്പിള്‍ ടോം, അതിഥി താരം അങ്കിത് ശര്‍മ എന്നിവരാണ് 15 അംഗ സ്‌ക്വാഡിലെ ബോളര്‍മാര്‍. കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച അമയ് ഖുറേസിയ തന്നെയാണ് ഹെഡ് കോച്ച്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page