ആറു മാസം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു; 23 പവനും 43 ലക്ഷം രൂപയും വായ്പയെടുത്ത കാറുമായി യുവാവ് മുങ്ങി; കാസര്‍കോട് ഉള്‍പ്പെടെ തട്ടിപ്പ് നടത്തിയ ആള്‍ക്കെതിരെ കേസ്

കാസര്‍കോട്: ഭര്‍ത്താവ് മരിച്ച സ്ത്രീയെ വിവാഹം കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ലോഡ്ജില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും സ്വര്‍ണ്ണവും 43 ലക്ഷം രൂപയും തട്ടിയെടുത്ത് മുങ്ങിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശിയായ സലീല്‍ എന്ന ആള്‍ക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. സലീലിനെതിരെ കാസര്‍കോട്, കണ്ണൂര്‍, ജില്ലകളില്‍ നിരവധി തട്ടിപ്പ് കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ-“കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ മധ്യവയസ്‌കയുടെ ഭര്‍ത്താവ് ആറു മാസം മുമ്പാണ് മരിച്ചത്. ഈ ബന്ധത്തില്‍ രണ്ടു പെണ്‍കുട്ടികളുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം ഭാര്യ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഇതിനിടയില്‍ കണ്ണൂരില്‍ വച്ചാണ് മധ്യവയസ്‌കയായ സ്ത്രീയെ സലീലിനെ പരിചയപ്പെട്ടത്. തന്റെ സങ്കടങ്ങളെല്ലാം മധ്യവയസ്‌ക സലീലിന്റെ മുന്നില്‍ അവതരിപ്പിച്ചു. ഇതു കേട്ടതോടെ സലിന്‍ ആശ്വസിപ്പിക്കുകയും വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന വാഗ്ദാനവുo നല്‍കി. ഖത്തീബാണെന്ന വ്യാജേന ഒരാളെ കൊണ്ട് ഫോണ്‍ വിളിപ്പിക്കുകയും പരാതിക്കാരിയുമായുള്ള വിവാഹം കഴിഞ്ഞതായി വിശ്വസിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇരുവരും ലോഡ്ജില്‍ എത്തി. അവിടെ വച്ച് ബലാത്സംഗം ചെയ്യുകയും കൈവശം ഉണ്ടായിരുന്ന 23 പവന്‍ സ്വര്‍ണ്ണവും അഞ്ചു ലക്ഷം രൂപയും സലീല്‍ കൈക്കലാക്കി. പിന്നീട് പരാതിക്കാരിയുടെ പേരില്‍ ഉണ്ടായിരുന്ന 35 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി വില്‍പ്പന നടത്തിച്ച് ആ പണവും സലീല്‍ കൈക്കലാക്കി. അതിനു ശേഷം പരാതിക്കാരിയുടെ പേരില്‍ വായ്പയായി കാര്‍ വാങ്ങി. പ്രസ്തുത കാറും കൊണ്ട് സലീല്‍ മുങ്ങിയതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് പരാതിക്കാരിക്ക് മനസ്സിലായത്.” സംഭവത്തില്‍ കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറു മാസം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു; 23 പവനും 43 ലക്ഷം രൂപയും വായ്പയെടുത്ത കാറുമായി യുവാവ് മുങ്ങി; കാസര്‍കോട് ഉള്‍പ്പെടെ തട്ടിപ്പ് നടത്തിയ ആള്‍ക്കെതിരെ കേസ്

You cannot copy content of this page