അഹമ്മദാബാദ് വിമാനദുരന്തം: 110 പേര്‍ മരിച്ചു; മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരം, രക്ഷാ പ്രവര്‍ത്തനം തുടരുന്നു, യാത്രക്കാരില്‍ മലയാളിയും

അഹമ്മദാബാദ്: അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ വിമാനദുരന്തത്തില്‍ 110 പേര്‍ മരിച്ചു. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
230 യാത്രക്കാരും 12 ക്രൂ ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 50ല്‍ അധികം പേര്‍ യു.കെ പൗരന്മാരാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടവിവരമറിഞ്ഞ് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ അഹമ്മദാബാദിലേക്കു തിരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. ദുരന്തത്തെത്തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളം അടച്ചിട്ടു. അപകടത്തില്‍പ്പെട്ടവരില്‍ ഒരു മലയാളിയും ഉള്ളതായാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page