കാസര്‍കോട്: പതിനേഴ് വയസ്സുള്ള ആണ്‍കുട്ടിയെ മൂന്നു മാസക്കാലം നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ പള്ളിവികാരിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. ഫാദര്‍ പോള്‍ തട്ടുപറമ്പി(45)നെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. 2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള കാലയളവില്‍ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പരാതി.
പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
