ലോക മുസ്ലിങ്ങള്‍ അറഫാ സംഗമത്തില്‍

മക്ക: ലോകമാസകലമുള്ള ഹാജിമാര്‍ വ്യാഴാഴ്ച അറഫാത്തില്‍ സംഗമിക്കും. പ്രാര്‍ത്ഥന കൊണ്ടു പരിശുദ്ധമാക്കിയ മനസ്സുമായാണ് വിശ്വാസികള്‍ മക്കയില്‍ നിന്ന് അറഫാത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മിനായിയില്‍ നിന്ന് ബുധനാഴ്ച രാത്രി മുതല്‍ ഹാജിമാര്‍ അറഫാ മൈതാനിയെ ലക്ഷ്യം വച്ചു യാത്ര പുറപ്പെട്ടിരുന്നു.
ഇന്ത്യന്‍ തീര്‍ത്ഥാടക സംഘം ഹജ്ജിന്റെ ആദ്യ ദിനമായ ബുധനാഴ്ച മിനായിലെത്തി. ജുമാ നിസ്‌കാരത്തോടെ അറഫാത്തിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന ഖുതുബയോടെയാണ് അറഫാ സംഗമം ആരംഭിച്ചത്. സൂര്യാസ്തമയം വരെ വിശ്വാസ സമൂഹം അറഫയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകും. നാളെ രാവിലെ മിനായില്‍ തിരിച്ചെത്തി ജംറയില്‍ കല്ലേറു കര്‍മ്മത്തിലും ബലി കര്‍മ്മത്തിലും പങ്കെടുക്കും. ബലി പെരുന്നാളിനു കല്ലേറു കര്‍മ്മം പൂര്‍ത്തിയാക്കും. മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തി ത്വവാഹ് ചെയ്യും. പെരുന്നാള്‍ ദിവസം പുതുവസ്ത്രങ്ങള്‍ അണിഞ്ഞു വിശ്വാസ നഗരത്തെ വര്‍ണാഭമാക്കും. സൂര്യാസ്തമയത്തോടെ വീണ്ടും മിനായില്‍ തിരിച്ചെത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page