നടന്‍ സെയ്ഫ് അലിഖാനെ ഫ്‌ലാറ്റില്‍ കയറി കുത്തിയ പ്രതിയെ പിടികൂടി

മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ ഫ്‌ലാറ്റില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി.
പ്രതിയെ ഇപ്പോള്‍ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്യുകയാണ്. 20 സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അക്രമത്തിന് ശേഷം പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു. മോഷണ ശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്ന് സയ്ഫ് അലിഖാന്റെ മക്കളുടെ കാര്യങ്ങള്‍ നോക്കുന്ന മലയാളി നഴ്‌സ് ഏലിയമ്മ ഫിലിപ്പ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരാണ് പ്രതിയെ ആദ്യം കാണുന്നതും നേരിട്ടതും. നടന്റെ ഇളയ മകനെ ആക്രമിക്കാന്‍ പ്രതി ശ്രമിച്ചു. ചെറുക്കാന്‍ ശ്രമിച്ചതോടെയാണ് താനും ആക്രമിക്കപ്പെട്ടത്. എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ പണം എന്നു പറഞ്ഞു. എത്ര വേണമെന്ന് ചോദിച്ചപ്പോള്‍ ഒരു കോടി എന്നും പ്രതി പറഞ്ഞതായി ഏലിയാമ്മ മൊഴിനല്‍കി. പ്രതിയെ കണ്ടാല്‍ തിരിച്ചറിയുമെന്നും ഏലിയാമ്മ പറഞ്ഞു. മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ ആകും എന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച നട്ടെല്ലിന്റെ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. കത്തിയുടെ ഭാഗം നീക്കം ചെയ്തു. മറ്റു പരിക്കുകളില്‍ പ്ലാസ്റ്റിക് സര്‍ജറി അടക്കം പൂര്‍ത്തിയായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മയക്കുമരുന്നു-മദ്യക്കടത്തു തുടരുമ്പോള്‍ അതിര്‍ത്തി മേഖലയിലെ എക്‌സൈസ് ഓഫീസില്‍ ഇന്‍സ്‌പെക്ടറില്ല; പുതിയ ഇന്‍സ്‌പെക്ടര്‍ എത്തിയാല്‍ ഓഫീസിലേക്കു കടക്കാന്‍ മാര്‍ഗ തടസ്സവും

You cannot copy content of this page