തുടര്‍ച്ചയായുള്ള വൈദ്യുതി തടസം: പരിഹാരം കാണാന്‍ ജില്ലയിലേക്ക് പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കണം

കാസര്‍കോട്: ജില്ലയില്‍ തുടര്‍ച്ചയായുള്ള വൈദ്യുതി തടസ്സത്തിന് പരിഹാരം കാണുന്നതിന് ജില്ലയില്‍ അനുമതി ലഭിച്ച വൈദ്യുതി പദ്ധതികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതു സംബന്ധിച്ച് മൊഗ്രാല്‍ ദേശീയ വേദി അധികൃതര്‍ക്ക് നിവേദനം നല്‍കി. ജില്ലയിലെ വൈദ്യുതി വിതരണത്തിന് കാലപഴക്കം ചെന്ന സംവിധാനങ്ങളാണ് ഇപ്പോഴുള്ളത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം. ഒരു ചാറ്റല്‍ മഴ പെയ്താലോ കാറ്റടിച്ചാലോ വൈദ്യുതി തടസ്സപ്പെടുന്ന സംവിധാനങ്ങള്‍ മാറേണ്ടതുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന സംവിധാനങ്ങളിലേക്ക് കെഎസ്ഇബി മാറണം. നിലവിലെ സംവിധാനത്തില്‍ ഉദ്യോഗസ്ഥ- ജീവനക്കാരുടെ കുറവ് പദ്ധതിയുടെ വേഗതയ്ക്ക് തടസ്സമാകുന്നുമുണ്ട്. മാത്രവുമല്ല ചന്ദ്രഗിരിയില്‍ നിന്ന് വടക്കോട്ടേക്ക് വൈദ്യുതി പദ്ധതികള്‍ക്ക് നാമമാത്രമായ ഫണ്ടേ അനുവദിക്കുന്നുള്ളൂ എന്ന ആക്ഷേപവുമുണ്ട്. ഇതിന് പരിഹാരം ഉണ്ടാകണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെയും, ജില്ലാ വികസന പാക്കേജിലും ജില്ലയിലേക്ക് ലഭിക്കുന്ന വൈദ്യുതി പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ പ്രത്യേക ടാസ്‌ക് ഫോര്‍സിന്റെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി സര്‍ക്കാറില്‍ ജനപ്രതിനിധികള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ദേശീയവേദിയുടെ നിവേദനത്തില്‍ പറയുന്നു.
മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ കാസര്‍കോട് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍, എസ്ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ നാഗരാജ് ഭട്ട് എന്നിവര്‍ക്ക് നിവേദനം നല്‍കി. സെക്രട്ടറി എംഎ മൂസ, ട്രഷറര്‍ പിഎം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ജോയിന്‍ സെക്രട്ടറി ബിഎ മുഹമ്മദ് കുഞ്ഞി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എംഎ അബൂബക്കര്‍ സിദ്ദീഖ്, അബ്ദുല്ല കുഞ്ഞി നടുപ്പളം എന്നിവരാണ് നിവേദനം സമര്‍പ്പിക്കാന്‍ എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page