കോഴിക്കോട്: ഗര്‍ഭസ്ഥശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്ത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ശിശു മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35) വെന്റിലേറ്ററിലാണ്. പ്രസവത്തിനായി ഈ മാസം
ഏഴിനാണ് അശ്വതിയെ ഉള്ളേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന വരാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച മരുന്നുവച്ചിരുന്നു. വേദന വരാത്തതിനാല്‍ ബുധനാഴ്ചയും മരുന്നുവച്ചു. വേദന വന്നതോടെ സാധാരണ രീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ രാത്രിയോടെ വേദന അസഹനീയമായപ്പോള്‍
സിസേറിയന്‍ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ചെയ്യാന്‍ ഡോക്ടര്‍ തയാറായില്ലെന്നു പറയുന്നു. പിന്നീട്
വ്യാഴാഴ്ച പുലര്‍ച്ചെ അശ്വതിയെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നതാണ് കണ്ടതെന്നും അല്‍പസമയത്തിന് ശേഷം ഗര്‍ഭപാത്രം തകര്‍ന്നു കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകും എന്നാണ് പിന്നീട് ബന്ധുക്കളെ അറിയിച്ചത്. ആശങ്കയിലായ ബന്ധുക്കള്‍ അതിനു അനുമതി നല്‍കുകയായിരുന്നു. ശസ്ത്രക്രിയക്കു ശേഷം ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട്
48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതിയില്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണ്
ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബന്ധുക്കള്‍ ഉള്‍പ്പെടെ സിസേറിയന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ കെട്ടില്ലെന്നാണ് പരാതി.