യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്

കാസര്‍കോട്: ചീമേനി ചെമ്പ്രകാനത്ത് പഞ്ചായത്ത് ജീവനക്കാരിയായ യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. കുട്ടികള്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. കൊലയ്ക്ക് ശേഷം യുവതി തൂങ്ങിയുമാണ് മരിച്ചത്. ഒരുകുട്ടിയുടെ കഴുത്തില്‍ ഷാള്‍ കൊണ്ട് ഉരസിയ പാടുണ്ട്. ഷാല്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലിസ് പറയുന്നത്. കേസന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ കെ.സലീമിം കാരവല്‍ ഓണ്‍ലൈന്‍ മീഡിയയോട് പറഞ്ഞു. യുവതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ പ്രശ്‌നമായിരിക്കാം യുവതിയെ കടുംക്കൈ പ്രയോഗത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കടുത്ത മാനസിക പ്രയാസം നേരിട്ട യുവതി മക്കളെ അപായപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ 9 ന് ചൊവ്വാഴ്ച ഉച്ചക്ക് 12.30 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കെഎസ്ഇബി നീലേശ്വരം ചോയ്യംകോട് സെക്ഷന്‍ ഓഫീസിലെ സബ് എന്‍ജിനീയര്‍ ടി എസ് രഞ്ജിത്തിന്റെ ഭാര്യയും പെരിങ്ങോം പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയുമായ കെ. സജന(32), മക്കളായ ഗൗതം(9), തേജസ് (6) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സജനയെ വീട്ടിന് പിറക് വശത്ത് ടെറസില്‍ തൂങ്ങിമരിച്ച നിലയിലും ഗൗതമിനെയും തേജസിനെയും വീടിന്റെ രണ്ടാം നിലയിലെ ബെഡ് റൂമിലെ തറയിലിലുമാണ് മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ച്ച ഉച്ചക്ക് 12.30ഓടെ ഭര്‍തൃ പിതാവ് ശിവശങ്കരന്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സജ്‌നയെ തൂങ്ങിമരിച്ചതായും കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page