‘കേട്ടറിഞ്ഞതല്ല കണ്ടറിഞ്ഞ ഗുജറാത്ത്’ ഗുജറാത്തിനെ കുറിച്ചുള്ള തന്റെ തെറ്റിധാരണ മാറിയെന്ന യുവതിയുടെ എഫ്ബി പോസ്റ്റ് വൈറൽ; ഷെറിൻ പി ബഷീർ എന്ന യുവതിയുടെ പോസ്റ്റാണ് വൈറലായത്; തന്റെ പൊളിറ്റിക്സിൽ രൂപം കൊണ്ട ക്യാപ്സൂളുകളുടെ ഓളത്തിൽ താൻ പണ്ട് പറഞ്ഞതിനും തർക്കിച്ചതിനെല്ലാം മാപ്പ് പറഞ്ഞു കൊണ്ടാണ് യുവതി പോസ്റ്റ് ആരംഭിക്കുന്നത്

റയിൽ വേ ട്രാക്കിൽ ഇരുന്ന് കാഷ്ഠിക്കുന്ന മനുഷ്യരെയൊന്നും തന്നെ തനിക്ക് അവിടെ കാണാൻ സാധിച്ചില്ലെന്നും മറിച്ച് വൃത്തിയോടെ ഇരിക്കുന്ന ഹൈ ടെക് നഗരങ്ങളാണ് ഗുജറാത്തിലേതെന്നും യുവതി കുറിപ്പിൽ പറയുന്നു. സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയെ പണ്ട് കുറ്റം പറയുകയും കളിയാക്കിയതിലും ഇന്ന് കുറ്റബോധമുണ്ടെന്നും, അവിടെ നടക്കുന്ന സ്ത്രീ ശാക്തീകരണം മാതൃകാപരമാണെന്നും യുവതി കുറിച്ചു.

കാക്കക്ക് തൂറാൻ ഉണ്ടാക്കിയ പ്രതിമയല്ല അത്, നിരവധി പേരുടെ ആശ്രയമാണ്. മൂവായിരം കോടി മുടക്കി പണിത് രണ്ട് വർഷത്തിനകം 118 കോടിയിൽ അധികം വരുമാനം ഉണ്ടാക്കാൻ സാധിച്ചു. ദിവസവും പതിനായിരങ്ങൾ സന്ദർശിക്കുന്ന സ്ഥലത്തിന്റെ പരിപാലനവും യുവതി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കാവുന്ന ഒരു ശിൽപ മാതൃക ലോകത്തിൽ നമുക്ക് മാത്രമായി ഉണ്ടായിട്ട് നമ്മൾ എത്ര അധമമായിട്ടാണ് അതിനെ ഇകഴ്ത്തിക്കൊണ്ടേയിരിക്കുന്നതെന്നും അതോർത്ത് ലജ്ജയും സങ്കടവും തോന്നുന്നുവെന്നും ഷെറിൻ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം…

കഴിഞ്ഞ ഒരാഴ്ചയായി ഗുജറാത്തിലുണ്ട്!!

റയിൽ വേ ട്രാക്ക് ൽ ഇരുന്ന് കാഷ്ഠിക്കുന്ന മനുഷ്യരെ ഞാൻ കണ്ടില്ല, മറിച്ച് നേരം പുലരും മുൻപേ ഒരു തരി ചപ്പോ ചവറോ ഇല്ലാതെ വൃത്തിയിൽ ശുദ്ധമായിരിക്കുന്ന ഹൈ ടെക് നഗരത്തെ, അഹമ്മദാബാദ് നെ കണ്ടു…
ചുറ്റിലും അവർ എന്തോ പുകയ്ക്കുന്നുണ്ട് നല്ല മണം പരക്കുന്നുണ്ട് മൊത്തത്തിൽ…

ഇന്ന് യാത്രകൾക്ക് ഒടുക്കം എന്നോണം ഏറെ കോളിളക്കം ഉണ്ടാക്കിയ നർമദ ബച്ചാവോ ആന്ദോളൻ ന്റെ നർമ്മദാ നദിയുടെ കരയിൽ, ലോകത്തിലേക്ക് വച്ച് ഏറ്റവും വലിയ എഞ്ചിനീയറിങ് വൈദഗ്ധ്യം നേരിൽ കണ്ടു..

സർദാർ വല്ലഭായ് പട്ടേൽ നെ അത് പോലെ ഒരു കൂറ്റൻ പ്രതിമയുടെ രൂപത്തിൽ ഒട്ടും രൂപ ഭാവ മാറ്റം ഇല്ലാതെ അദ്ദേഹത്തെ നേരിൽ കണ്ടാൽ എങ്ങനെയാണോ അതേ പോലെ…

നമ്മുടെ നാട്ടിൽ ഉണ്ടാക്കിയ നായനാർ മുരളി തുടങ്ങി പലതിന്റെയും കഥ നമ്മൾ നേരിൽ കണ്ടതാണ്…

ദിവസവും പതിനായിരങ്ങൾ ആണ് വരുന്നത്, തിക്കും തിരക്കും ഉണ്ടെങ്കിലും well managed and organised ആയത് കൊണ്ട് നമുക്ക് അത് അലോസരം ഉണ്ടാക്കില്ല..
മുറുക്കാൻ തുപ്പലോ മിഠായി തോലോ ഇല്ലാത്ത വടക്കേ ഇന്ത്യ ആർക്കെങ്കിലും സങ്കൽപ്പിക്കാൻ എങ്കിലും സാധിക്കുമോ ?
ഇല്ലെങ്കിൽ നിങ്ങൾ ഇവിടെ വന്ന് കാണണം, വൃത്തിയും വെടിപ്പും അമ്മാതിരിയാണ്..
35,000 പേര് വരെ വരുന്ന ദിവസങ്ങൾ ഉണ്ട്…
ആ ഇടം ആണ് ഇങ്ങനെ well maintain ആക്കിയിരിക്കുന്നത് എന്നോർക്കണം..
മൂവായിരം കോടി മുടക്കി പണിതിട്ട് 2 വർഷം കഴിഞ്ഞപ്പോളേക്കും 118 കോടിയിൽ അധികം വരുമാനം ഉണ്ടാക്കി എന്ന് തെളിവ് സഹിതം പറയുമ്പോൾ ഊഹിക്കാമല്ലോ അത് ഉണ്ടാക്കിത്തരുന്ന വരുമാനം..

കാക്ക തൂറാൻ ഒരു പ്രതിമ എന്നായിരുന്നല്ലോ “വാദം”…

ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കാവുന്ന ഒരു ശിൽപ മാതൃക ലോകത്തിൽ നമുക്ക് മാത്രം സ്വന്തം ആയുണ്ടായിട്ട് നമ്മൾ എത്ര അധമമായിട്ടാണ് അതിനെ ഇകഴ്ത്തിക്കൊണ്ടേയിരിക്കുന്ന ത് എന്നോർക്കുമ്പോൾ ലജ്ജയും സങ്കടവും തോന്നുന്നു…

Built and operate പരിപൂർണ്ണമായും L/T ആണ്..
വെറും പട്ടിക്കാട് ആയി കിടന്നിരുന്ന ഒരു മലഞ്ചെരിവ് നെ ലോകം മൊത്തം കൗതുകത്തോടെ നോക്കുന്ന ഒരു ഇടം ആക്കി മാറ്റാൻ കഴിഞ്ഞത് ചെറിയ ഒരു കാര്യമേ അല്ല…

പനയോല മറച്ച് മൃഗങ്ങൾക്കൊപ്പം കിടന്നിരുന്ന അവിടങ്ങളിലെ ആദിവാസി ഗോത്ര മനുഷ്യരെയെല്ലാം പുനരധിവസിപ്പിച്ചത് അവിടെയുള്ള എല്ലാ ജോലികളും അവർക്ക് തന്നെ പങ്ക് വച്ച് കൊടുത്താണ്, വഴിയോര കച്ചവടം മുതൽ ക്ലീനിങ് സെക്യൂരിറ്റി എന്ന് വേണ്ട 100% അവർ തന്നെ ഇതിന്റെ ഗുണ ഭോക്താക്കൾ..
ഇന്നവർ താമസിക്കുന്നത് അടച്ചുറപ്പുള്ള വീട്ടിൽ അന്തസോടെയാണ്…
പട്ടാളക്കാർ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർ ആണ്…

എനിക്കേറ്റവും പ്രിയങ്കരമായി തോന്നിയത്, 300 ഓളം വരുന്ന പിങ്ക് ഇലക്ട്രിക് ഓട്ടോ ഓട്ടിക്കുന്നത് ആദി വാസി പെൺകുട്ടികൾ ആണ്…
110₹ pick and drop ന്
practically possible ആയ women empowerment ഇതല്ലാതെ വേറെ എന്താണ്!!
വനിതാ മതിലിൽ നിന്ന് വെയിൽ കൊണ്ട സ്ത്രീകളുടെ മുഖത്ത് കാണാത്ത ഒരു കൂറ്റൻ ആത്മാഭിമാന ബോധം ഓരോ സ്ത്രീ മുഖത്തും കാണാം…

Financial freedom അവരെ എത്ര മാറ്റിയിരിക്കുന്നു…

കാര്യങ്ങൾ ഇവിടം കൊണ്ടൊന്നും തീരുന്നില്ല, 10 ദിവസം ഞാൻ അറിഞ്ഞ ജീവിതങ്ങളുടെ നേർ ചിത്രങ്ങൾ കൂടി പറയാൻ ഉണ്ട്, പറയാൻ ഏറെ ഉണ്ട്…

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page