ദത്തെടുത്ത മകളെ തട്ടിക്കൊണ്ടുപോയതില്‍ മനംനൊന്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു; പ്രതികളെ പിടികൂടിയത് കാസര്‍കോട് നിന്ന്

മംഗളൂരു: ദത്തെടുത്ത മകളെ തട്ടിക്കൊണ്ടുപോയതില്‍ മനംനൊന്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ദമ്പതികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തതിന് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക ഷിര്‍വ സ്വദേശി ഗിരീഷ് (20), കൂട്ടാളികളായ രൂപേഷ് (22), ജയന്ത് (23), മേജൂര്‍ സ്വദേശി മുഹമ്മദ് അസീസ് എന്നിവരെയാണ് കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കുമ്പളയിലുള്ള ഒരു വീട്ടില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെയും പൊലീസ് മോചിപ്പിച്ചു. ഉഡുപ്പി കൗപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവം നടന്നത്. കൗപ്പിലെ സാമൂഹ്യ പ്രവര്‍ത്തകനായ ലീലാധര്‍ ഷെട്ടിയും ഭാര്യയും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് 16 വര്‍ഷം മുമ്പ് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. ഈ പെണ്‍കുട്ടിയെണ് കഴിഞ്ഞ ബുധനാഴ്ച കാണാതായത്. കാണാതായ വിഷമത്തില്‍ മനംനൊന്ത് ലീലാധര്‍ ഷെട്ടിയും ഭാര്യയും അന്നുരാത്രി വീട്ടില്‍ തൂങ്ങിമരിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് കാപ്പ് പൊലീസ് ആത്മഹത്യയ്ക്കും ആളെ കാണാതായതിനും കേസെടുത്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കാസര്‍കോട് ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഞായറാഴ്ച കര്‍ണ്ണാടകയില്‍ നിന്നുള്ള പൊലീസ് സംഘം കുമ്പളയിലെത്തി അന്വേഷണം നടത്തി. അപ്പോഴാണ് ഒരു വീട്ടില്‍ താമസിക്കുന്നതായി സൂചന ലഭിച്ചത്. വൈകീട്ട് നാട്ടുകാരുടെ സാഹയത്തോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗിരീഷിനെതിരെ പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗിരീഷിന്റെ മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെയും പോക്സോ കേസുണ്ട്. ഉഡുപ്പി എസ്.പി ഡോ. അരുണ്‍ കെ, എ.എസ്.പി സിദ്ധലിംഗപ്പ, കാര്‍ക്കള ഡി.വൈ.എസ്.പി അരവിന്ദ കല്ലഗുജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page