പൂട്ടിയിട്ട വാടക വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അഴുകിയ മൃതദേഹം; മൃതശരീരം കണ്ടത് ഭാര്യ ജോലി കഴിഞ്ഞ് എത്തിയപ്പോൾ;ഹൃദയാഘാതമാകാം മരണകാരണമെന്ന് സംശയം

കാസ‍ർകോട്: നീലേശ്വരം പട്ടേനയിൽ പൂട്ടിയിട്ട വാടകവീട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.  ടൈൽസ് തൊഴിലാളിയായ ഉത്തർ പ്രദേശ് സ്വദേശി ധർമ്മപാൽ ഓജസിന്റെ മകൻ അരവിന്ദനെ (40)യാണ് പട്ടേന ഗ്യാസ് ഗോഡൗണിന് സമീപത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഹോം നഴ്സായ ഭാര്യ  സരസമ്മ ജോലി സ്ഥലത്തു നിന്നും രാവിലെ വീട്ടിലെത്തിയപ്പോൾ ദുർഗന്ധം കൊണ്ട് വീട്ടിനടുത്തേക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് സരസമ്മ വന്ന ഓട്ടോറിക്ഷാ ഡ്രൈവർ പട്ടേനയിലെ സാമൂഹ്യ പ്രവർത്തകനായ ഇ.കെ സുനിൽകുമാറിനെ വിവരം അറിയിച്ചു.സുനിൽകുമാർ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ നീലേശ്വരം പോലിസ് എത്തി വാതിൽ തുറന്നപ്പോഴാണ് അരവിന്ദന്റ ചീഞ്ഞളിഞ്ഞ മുതദേഹം കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഭാര്യ ജോലിക്ക് പോയാൽ വീട്ടിൽ അരവിന്ദൻ തനിച്ചാണ്.ഈ കുടുംബം വർഷങ്ങളായി ഇവിടെ ജോലി നോക്കി വരുന്നവരായിരുന്നു. പൊലീസ് തുടർ നടപടി സ്വീകരിച്ചു വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയ പാത നിര്‍മ്മാണം അവസാന ഘട്ടത്തോടടുക്കുമ്പോള്‍ മൊഗ്രാലില്‍ ഉള്‍നാടന്‍ കോണ്‍ക്രീറ്റ് റോഡുകള്‍ വാട്ടര്‍ അതോറിറ്റികിളച്ചു മറിക്കുന്നു: നാട്ടില്‍ കുടിവെള്ളവുമില്ല, വഴി നടക്കാനും വയ്യ, വാഹനങ്ങള്‍ കുഴിയില്‍ വീണു തകരുന്നു

You cannot copy content of this page