പ്രണയം നടിച്ച് സെയില്‍സ് ഗേളിനെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു; സെയിന്‍സ്മാന്‍ പിടിയില്‍

കാസര്‍കോട്: സെയില്‍സ്‌ഗേളായ യുവതിയെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. യുവതി നല്‍കിയ പരാതി പ്രകാരം ബലാത്സംഗത്തിനു കേസെടുത്ത കാസര്‍കോട് ടൗണ്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സീതാംഗോളി സ്വദേശിയായ ശരത് (27) ആണ് പിടിയിലായത്. കാസര്‍കോട്ടെ വ്യാപാര സ്ഥാപനത്തില്‍ സെയില്‍സ്മാനാണ് ശരത്. നഗരത്തില്‍ വെച്ച് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹവാഗ്ദാനം നല്‍കി 25കാരിയായ പരാതിക്കാരിയെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.

സ്‌കൂള്‍ കലോത്സവ വേദിയില്‍ വീണ്ടും വിവാദം; ആദ്യം മംഗലംകളി ടീമിലെ അംഗങ്ങളെ കുറച്ചു, പിന്നാലെ വിധികര്‍ത്താക്കളെ കുറിച്ചും ആശങ്ക

കാസര്‍കോട്: സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ ഉള്‍പ്പെടുത്തിയ മത്സരയിനമായ മംഗലംകളി വിലയിരുത്തല്‍ വിവാദത്തില്‍. ഓരോ ടീമിലും 16 അംഗങ്ങളെ ഉള്‍പ്പെടുത്താമെന്ന് ആദ്യം മാന്വല്‍ പുറത്തിറക്കുകയും പിന്നീട് എണ്ണം യാതൊരു മുന്നറിയിപ്പുമില്ലാതെ 12 ആയി ചുരുക്കിയതും ഉണ്ടാക്കിയ ആശയക്കുഴപ്പവും വിവാദവും തുടരുന്നതിനിടയിലാണ് വിധി കര്‍ത്താക്കളെ സംബന്ധിച്ച ആശയകുഴപ്പവും ഉടലെടുത്തത്.തുടികൊട്ടിപ്പാടിയാണ് ഗോത്രകലാരൂപമായ മംഗലം കളി അവതരിപ്പിക്കുക. 16 പേരടങ്ങിയ സംഘമാണ് ഓരോ ടീമിലുംവേണ്ടത്. 10 പേര്‍ കളിക്കുമ്പോള്‍ ആറു പേര്‍ കൊട്ടാനും പാടാനുമായി വേണം. എന്നാല്‍ 12 പേര്‍ മതിയെന്ന മാന്വല്‍ …

എ.ഡി.എമ്മിന്റെ ആത്മഹത്യ; സിപിഎം നേതാവ് പി.പി ദിവ്യ കീഴടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യാപ്രേരണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം നേതാവും മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ദിവ്യ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കീഴടങ്ങിയത്.പ്രാദേശിക പാര്‍ടിപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ ദിവ്യ കീഴടങ്ങിയത്. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെയായിരുന്നു കീഴടങ്ങല്‍. ദിവ്യയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുള ആവശ്യപ്പെട്ടിരുന്നു.രണ്ടാഴ്ച മുമ്പാണ് നവീന്‍ബാബു ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്തത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം …

മാര്‍ത്തോമ്മാ മെറിറ്റ് അവാര്‍ഡ്: നോര്‍ത്ത് അമേരിക്ക ഭദ്രാസനം നോമിനേഷനുകള്‍ ക്ഷണിക്കുന്നു

-പി.പി ചെറിയാന്‍ ന്യൂയോര്‍ക്: 2024-ലെ മാര്‍ത്തോമ്മാ മെറിറ്റ് അവാര്‍ഡിനു നോര്‍ത്ത് അമേരിക്ക ഭദ്രാസനം നോമിനേഷന്‍ ക്ഷണിച്ചു. ഹൈസ്‌കൂള്‍ ക്ലാസ് വാലിഡിക്ടോറിയന്‍മാരായി ബിരുദം നേടിയവരും അസാധാരണമായ യോഗ്യതകളുള്ളവരും മാര്‍ത്തോമ്മാ ഇടവകകളിലോ സഭകളിലോ അംഗങ്ങളും ആരാധനാ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ഇടവക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡിന് അര്‍ഹതയുള്ളത്. അപേക്ഷകര്‍ ആവശ്യമായ രേഖകളോടൊപ്പം പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 16നു മുമ്പ് ഭദ്രാസന ഓഫീസില്‍ നല്‍കണം

വാനരപ്പട തേങ്ങ പറിച്ചെറിഞ്ഞു; മുളിയാറില്‍ വീട്ടമ്മയുടെ കൈയ്യെല്ല് ഒടിഞ്ഞു

കാസര്‍കോട്: കൂട്ടത്തോടെ എത്തിയ വാനരസംഘം തേങ്ങ പറിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മയുടെ കൈയ്യെല്ല് ഒടിഞ്ഞു. മുളിയാര്‍, ബാവിക്കര, കൊളത്തിങ്കാലിലെ കൃഷ്ണന്‍നായരുടെ ഭാര്യ എ. സാവിത്രിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടയിലായിരുന്നു അക്രമം.സാവിത്രി മാത്രമേ ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുള്ളു. തേങ്ങ വീണ് കൈയ്യെല്ല് പൊട്ടിയതോടെ സാവിത്രി അയല്‍വീട്ടിലേക്ക് ഓടിക്കയറി വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികളാണ് സാവിത്രിയെ ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. അന്‍പതോളം വരുന്ന കുരങ്ങുകളാണ് കൂട്ടത്തോടെയെത്തിയത്. കുരങ്ങുശല്യം പരിഹരിക്കുന്നതിനു നടപടിയില്ലാത്തത് ജനങ്ങള്‍ക്കിടയില്‍ …

അമേരിക്കന്‍ എയര്‍ലൈന്‍സ് നോണ്‍സ്റ്റോപ്പ് ഫ്ലൈറ്റ് 8,300 മൈലുകള്‍ പറന്ന് 16 മണിക്കൂറിന് ശേഷം ലാന്റ് ചെയ്തു

-പി പി ചെറിയാന്‍ ഡാളസ്:അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നേരിട്ടുള്ള വിമാനംAAL7 ശനിയാഴ്ച രാത്രി ഡാളസ്ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട് ഏകദേശം 16 മണിക്കൂറും 8,300 മൈലും സഞ്ചരിച്ച് ബ്രിസ്ബേന്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തുവെന്ന് എയര്‍ലൈനും ഫ്ലൈറ്റ് പാത്ത് ട്രാക്ക് ചെയ്യുന്ന സൈറ്റായ ഫ്ലൈറ്റ്അവെയറും അറിയിച്ചു.രണ്ട് നഗരങ്ങള്‍ തമ്മിലുള്ള ഉദ്ഘാടന നോണ്‍സ്റ്റോപ്പ് കണക്ഷനില്‍ മൂന്ന് പൈലറ്റുമാര്‍, ഒരു റിലീഫ് ക്യാപ്റ്റന്‍, 11 ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ എന്നിവരുണ്ടായിരുന്നുവെന്നു അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു. ബ്രിസ്ബേന്‍ …

നീലേശ്വരം വെടിക്കെട്ട് ദുരന്തം: ഡിവൈ. എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: നീലേശ്വരം, അഞ്ഞൂറ്റമ്പലം, വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.തിങ്കളാഴ്ച രാത്രി 12 മണിയോടെ ഉണ്ടായ ദുരന്തത്തില്‍ 157 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ പത്തോളം പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.വെടിക്കെട്ട് ദുരന്തം സംബന്ധിച്ച് നീലേശ്വരം പൊലീസ് എട്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍ ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ടും സെക്രട്ടറിയും കസ്റ്റഡിയിലാണ്. പടക്കംപൊട്ടിക്കുന്നതിനിടയില്‍ തീപ്പൊരി പടക്കശേഖരത്തിനു മുകളില്‍ വീണതാണ് ദുരന്തകാരണമെന്നാണ് …

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ചില്‍ഡ്രന്‍സ് കലാമത്സരം വിജയികള്‍

-പി പി ചെറിയാന്‍ ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി നടത്തിയ ചില്‍ഡ്രന്‍സ് കലാമത്സരം വിജയികളെ പ്രഖ്യാപിച്ചുകുട്ടികളുടെ കലാമത്സരത്തില്‍ പെന്‍സില്‍ ഡ്രോയിംഗ് 7 വയസും അതില്‍ താഴെയും ഇനത്തില്‍ സെറാ തോമസിന് ഒന്നാം സ്ഥാനവും ജോഷ്വ തോമസ്, ദീത്യ ദീപേഷ് എന്നിവര്‍ക്കു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചു.പത്തുവയസ്സുവരെയുള്ളവര്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗില്‍ ഒന്നാം സമ്മാനം സാത്വിക് ശ്രീജുവിനും രണ്ടാം സമ്മാനം – ഗ്രേസ് മാടമനക്കും ലഭിച്ചു. ജോഹാന്‍ തോമസസിനാണ് …

മഞ്ചേശ്വരത്ത് കടയിലേക്ക് പോയ ആള്‍ കടലില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കടയിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം, കുഞ്ചത്തൂര്‍, സണ്ണടുക്കയിലെ ശേഖര (60) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ കുഞ്ചത്തൂര്‍, കുണ്ടുകൊളക്ക കടലിലാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള തീരദേശ പൊലീസ് കേസെടുത്തു. ഭാര്യ: രാധ. മക്കള്‍: സുജിത്ത്, സുകേഷ്, സുനില്‍.

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സച്ചിതാറൈ മൊഗ്രാല്‍പുത്തൂരിലെ സഹപാഠിയായ നഫീസത്ത് ഷിഫാബയെയും പറ്റിച്ചു; കാസര്‍കോട്ടും ബദിയഡുക്കയിലുമായി മൂന്നു കേസുകള്‍ കൂടി

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുപരമ്പര നടത്തിയ അധ്യാപികയും മുന്‍ ഡിവൈഎഫ്‌ഐ നേതാവുമായ സച്ചിതാറൈയ്‌ക്കെതിരെ പൊലീസ് മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ കടവത്തെ നഫീസത്ത് ഷിഫാബയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. സച്ചിതയും പരാതിക്കാരിയും സഹപാഠികളാണ്. സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 1.40 ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് ഷിഫാബയുടെ പരാതി.എന്‍മകജെ, പെര്‍ളയിലെ നയനകുമാരി (34)യില്‍ നിന്നു 13.90 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കര്‍ണ്ണാടകയില്‍ എഫ്.സി.ഐ.യില്‍ ജോലി …

എഡിഎമ്മിന്റെ മരണം; പി.പി ദിവ്യയ്ക്കു കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യമില്ല, അറസ്റ്റ് ഉണ്ടാകുമോ?

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത ആത്മഹത്യാ പ്രേരണക്കേസില്‍ പ്രതിയായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.രണ്ടാഴ്ച മുമ്പാണ് നവീന്‍ബാബുവിനെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയ നവീന്‍ബാബുവിനു കണ്ണൂര്‍ കലക്ടറേറ്റില്‍ ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ കയറിച്ചെന്ന ദിവ്യ നടത്തിയ പ്രസംഗത്തിനു പിറ്റേന്നാളാണ് നവീന്‍ബാബു ജീവനൊടുക്കിയത്. ദിവ്യ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. …

വെടിക്കെട്ട് ദുരന്തം: ഗുരുതരമായ വീഴ്ചയെന്ന് ജില്ലാ പൊലീസ് മേധാവി ശില്‍പ; അനുമതി തേടിയില്ലെന്ന് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍,ഡിഐജി രാജ്പാല്‍ മീണ ദുരന്തസ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ടു ദുരന്തത്തിനു ഇടയാക്കിയത് ഗുരുതര വീഴ്ച മൂലമാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ അഭിപ്രായപ്പെട്ടു. ചുരുങ്ങിയ സ്ഥലത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് പടക്കങ്ങള്‍ ശേഖരിച്ചുവച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും-അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.വെടിക്കെട്ട് നടത്തിയത് യാതൊരു തരത്തിലുമുള്ള അനുമതിയും കൂടാതെയാണെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തിനു സമീപത്ത് …

വെടിക്കെട്ട് ദുരന്തം: 8 പേര്‍ക്കെതിരെ കേസ്; ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടും സെക്രട്ടറിയും കസ്റ്റഡിയില്‍

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ നീലേശ്വരം പൊലീസ് എട്ടുപേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ടിനെയും സെക്രട്ടറിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നു മൊഴിയെടുത്തു വരികയാണ്. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഓരോ തെയ്യങ്ങളും അരങ്ങിലെത്തുമ്പോള്‍ ഓരോ മാലപ്പടക്കങ്ങള്‍ പൊട്ടിക്കുകയാണ് രീതിയെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പൊലീസിനു നല്‍കിയ മൊഴി. ഇതിനായി ഒരുക്കി വച്ച പടക്കങ്ങള്‍ക്കു മേല്‍ തീപ്പൊരി വീണതാണ് അപകടത്തിനു കാരണമായതെന്നും മൊഴി നല്‍കിയതായി അറിയുന്നു.

വെടിക്കെട്ട് ദുരന്തം; തെയ്യം കാണാനെത്തിയത് 5000ല്‍ അധികം പേര്‍, പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചേറ്റം ദര്‍ശിക്കാന്‍ എത്തിയത് 5000ല്‍ അധികം പേരെന്ന് പ്രാഥമിക കണക്ക്. ക്ഷേത്രമുറ്റത്തും പരിസരങ്ങളിലും ജനസാഗരമായിരുന്നു. ഈ സമയത്താണ് ദുരന്തം ഉണ്ടായത്. കരിമരുന്നു പ്രയോഗമാണെന്നാണ് ആദ്യം കരുതിയിരുന്നത്. അതിനാല്‍ ആള്‍ക്കാര്‍ സ്ഥലത്തു നിന്നു മാറിയില്ല. വലിയ സ്‌ഫോടനവും തീയും പുകയും ഉയര്‍ന്നതോടെയാണ് ആള്‍ക്കാര്‍ക്ക് സംഭവം എന്താണെന്നു വ്യക്തമായതും ഓടിമാറാന്‍ ശ്രമിച്ചതും. പരിക്കേറ്റ 157 പേരില്‍ സ്ത്രീകളും കുട്ടികളുമാണ്. ഇവരില്‍ പലര്‍ക്കും വീഴ്ചയിലാണ് പരിക്കേറ്റത്.

നീലേശ്വരത്തെ വെടിക്കെട്ട് ദുരന്തം; 157 പേര്‍ക്ക് പരിക്ക്, 14 പേരുടെ നില അതീവ ഗുരുതരം, അഞ്ചു പേര്‍ വെന്റിലേറ്ററില്‍

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടയില്‍ തിങ്കളാഴ്ച രാത്രി ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ 157 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേര്‍ വിവിധ ആശുപത്രികളിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. 15 പേര്‍ അതീവ ഗുരുതര നിലയിലും ചികിത്സയിലാണ്. ബിജു, വിഷ്ണു, ഷിബിന്‍രാജ് എന്നിവര്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നു. പൊള്ളലേറ്റ 157 പേരില്‍ നൂറോളം പേരുടെ പരിക്ക് ഗുരുതരമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് മിംസ് ആശുപത്രി, കണ്ണൂര്‍ മിംസ് ആശുപത്രി, ബേബി …

ബദിയടുക്കയിലെ വ്യാപാരി കാന്തിലത്തെ സൂഫി അന്തരിച്ചു

ബദിയടുക്ക: ഖാജാഗ്‌ളാസ് ട്രേഡേഴ്‌സ് ഉടമ കാന്തിലത്തെ സൂഫി(65)അന്തരിച്ചു. ഭാര്യ: റുഖിയ. മക്കള്‍: മുഹമ്മദ് സഹവേസ്, ഫൈസല്‍, സബ്‌നാഷ്, പരേതയായ മുബീന. മരുമക്കള്‍: നൂറുദ്ധീന്‍, ഖലീല്‍, ബന്‍സീറ.സഹോദരന്‍: അബ്ദുല്ലകുഞ്ഞി(ജീലാനി ചിക്കന്‍സെന്റര്‍ ബദിയടുക്ക).

നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

കണ്ണൂര്‍: നിയന്ത്രണം വിട്ട മിനിലോറി ദേഹത്തേക്ക് മറിഞ്ഞു വീണു തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടുപേര്‍ മരിച്ചു. പയ്യന്നൂര്‍, കല്ലേറ്റിന്‍കടവിലെ ദാമോദരന്റെ ഭാര്യ പി.വി ശോഭ (55), പരേതനായ നാരായണന്റെ ഭാര്യ ടി.വി യശോദ (65) എന്നിവരാണ് മരിച്ചത്. ശോഭ സംഭവസ്ഥലത്തും യശോദ ആശുപത്രിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കല്ലേറ്റിന്‍കടവിലെ വി.പി ലേഖ (48)യെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ രാമന്തളി, കുരിശുമുക്കിലാണ് അപകടം. റോഡ് പണിയിലേര്‍പ്പെട്ട തൊഴിലാളികളാണ് …

പനയില്‍ നിന്നു കുളത്തില്‍ വീണു വൃദ്ധന്‍ മരിച്ചു

കാസര്‍കോട്: പനയില്‍ കയറിയ ആള്‍ അതിന്റെ ചുവടിനടുത്തുള്ള കുളത്തില്‍ വീണു മരിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെട്ടണിഗെ, കാക്കബെട്ടു ഹൗസിലെ ബാബുനായിക് (60) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ആദൂര്‍ പൊലീസ് കേസെടുത്തു.