മൊഗ്രാലില്‍ സര്‍വീസ് റോഡ് അടച്ചു: നാട്ടുകാര്‍ വീണ്ടും ദുരിതത്തില്‍

കുമ്പള: മൊഗ്രാല്‍ ഹൈപ്പര്‍മാര്‍കറ്റിന് സമീപവും, കൊപ്ര ബസാറിലും കലുങ്ക് നിര്‍മ്മാണ ജോലി പുനഃരാരംഭിച്ചതോടെ മൊഗ്രാല്‍ സര്‍വീസ് റോഡ് വീണ്ടും അടച്ചു. എത്ര ദിവസത്തേക്കാണെന്ന് മുന്നറിയിപ്പില്ലാതെയാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. ഇതുമൂലം നാട്ടുകാരും ബസ് യാത്രക്കാരും വീണ്ടും ദുരിതത്തിലായി.ഒരുമാസം മുമ്പും മൊഗ്രാല്‍ സര്‍വീസ് റോഡ് അടച്ചിരുന്നു. ഏഴു ദിവസത്തേക്കാണ് അടച്ചതെങ്കിലും കലുങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരും, നിര്‍മ്മാണ കമ്പനി അധികൃതരും തര്‍ക്കിച്ചതോടെ ജോലി നിര്‍ത്തിവെക്കുകയായിരുന്നു. ഇതുമൂലം ഒരു മാസമാണ് സര്‍വീസ് റോഡ് അടച്ചത്. പിന്നീട് വാര്‍ഡ് മെമ്പര്‍ റിയാസ് ഇടപെട്ട് …

പണം കൈമാറ്റത്തിനു ഇനി സമയം കളയണ്ട: യുപിഐ ഇടപാടുകൾ ഉടൻ സൂപ്പർ ഫാസ്റ്റാകും

ന്യൂഡൽഹി: ജൂൺ 16 മുതൽ യുപിഐ ഇടപാടുകൾ വേഗത്തിലാക്കുമെന്ന് നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ) അറിയിച്ചു. നിലവിൽ പേയ്മെന്റ് പൂർത്തിയാക്കാൻ 30 സെക്കൻഡ് വേണ്ടിവരുന്നത് 15 സെക്കൻഡായി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഒപ്പം പേയ്മെന്റുകളുടെ സ്ഥിതി വിവരങ്ങൾ പരിശോധിക്കാനും അക്കൗണ്ടുകൾ കണ്ടെത്താനുള്ള സമയം 10 സെക്കൻഡായും കുറയും.ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകൾക്കു ഇതു ബാധകമാകും. ഇതുസംബന്ധിച്ച് ഫോൺപേ, പേടിഎം, ബാങ്കുകൾ എന്നിവയ്ക്കു എൻപിസിഐ നിർദേശം നൽകിയിട്ടുണ്ട്.അതിനിടെ യുപിഐ ഇടപാടുകളിൽ ഏപ്രിൽ മാസത്തിൽ 34 % വർധന രേഖപ്പെടുത്തി. ഏപ്രിലിൽ …

ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പണം വാങ്ങി പാക്കിസ്താനു ചോർത്തി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ജയ്പുർ: പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശിയായ യുവാവ് പിടിയിൽ. രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിയിലെ ഇന്ത്യൻ സൈനിക നീക്കങ്ങളുടെ വിവരങ്ങൾ ചോർത്തി നൽകിയ ജയ്സാൽമർ സ്വദേശി പത്താൻ ഖാനെയാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയിൽ നിന്നു പണം വാങ്ങിയായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്.2013 ൽ പാക്കിസ്താൻ സന്ദർശിച്ച ഇയാൾ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് അതിർത്തിയിലെ പാക് ഉദ്യോഗസ്ഥർക്ക് നേരിട്ടും സമൂഹ മാധ്യമങ്ങൾ വഴിയും വിവരങ്ങൾ കൈമാറുകയായിരുന്നു. …

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു

അഹമ്മദാബാദ്: മുൻ കേന്ദ്രമന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (79) അന്തരിച്ചു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.മാർച്ച് 31ന് വീട്ടിൽ പൂജ നടത്തുന്നതിനിടെ ഗിരിജ വ്യാസിനു പൊള്ളലേറ്റിരുന്നു. വിളക്കിൽ നിന്നു വസ്ത്രത്തിലേക്കു തീ പടരുകയായിരുന്നു. തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.2013-2014 കാലയളവിൽ മൻമോഹൻസിങ് മന്ത്രിസഭയിൽ നഗര, ദാരിദ്ര്യനിർമാർജ്ജന വകുപ്പ് മന്ത്രിയായിരുന്നു. 1991-1993 കാലയളവിൽ നരസിംഹ റാവു മന്ത്രിസഭയിൽ വാർത്താ പ്രക്ഷേപണ വകുപ്പ് സഹമന്ത്രിയായി. 2005 മുതൽ …

ബജ്‌ പെയിൽ ഒരു സംഘമാളുകൾ യുവാവിനെ തടഞ്ഞു നിറുത്തി ക്രൂരമായി കൊലപ്പെടുത്തി; ബജ് പെയിലും സമീപ പ്രദേശങ്ങളിലും അതീവ പൊലീസ് ജാഗ്രത:പ്രതികൾക്കു വേണ്ടി വ്യാപക തെരച്ചിൽ

മംഗളൂരു:ബജ്പെയിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെ ഒരു സംഘമാളുകൾ യുവാവിനെ തടഞ്ഞു നിറുത്തി ക്രൂരമായി കൊലപ്പെടുത്തി. മംഗളൂരു സിറ്റി പൊലീസ് പരിധിയിലുള്ള കിന്നിപ്പടവ് ക്രോസിനു സമീപത്താണ് ദാരുണ സംഭവമുണ്ടായത്. അഞ്ചു സുഹൃത്തുക്കൾക്കൊപ്പം വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സുഹാഷ് ഷെട്ടി എന്ന യുവാവിനെയാണ് സംഘംമൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് അക്രമിച്ചതെന്നു ദൃക്സാക്ഷികൾ പറയുന്നു. കുത്തും അക്രമവുമേറ്റു യുവാവ് നിലത്തു വീണതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടു. പിക്കപ്പ് വാനിലും സ്വിഫ്ട് കാറിലും എത്തിയ സംഘമാണ് അക്രമിച്ചതെന്നു പറയുന്നുണ്ട്. അക്രമി സംഘത്തിൽ ആറുപേരുണ്ടായിരുന്നു വെന്നു ദൃക്സാക്ഷികൾ പറഞ്ഞു. …

ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയം: പാക് അധീന കശ്മീരിലെ മദ്രസകൾ അടച്ചു, വാഗ അതിർത്തിയിൽ കുടുങ്ങി പാക്കിസ്താൻ പൗരന്മാർ

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക് അധീന കശ്മീരിലെ മദ്രസകൾക്കു 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. പാക്കിസ്താൻ മതകാര്യ വകുപ്പാണ് അവധി പ്രഖ്യാപിച്ചത്. മദ്രസകളെ ഇന്ത്യൻ സൈന്യം ലക്ഷ്യം വച്ചേക്കാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിലാണി തെന്നു വകുപ്പ് ഡയറക്ടർ ഹാഫിസ് നസീർ അഹമ്മദ് പറഞ്ഞു. പാക് അധീന കശ്മീരിൽ 445 മദ്രസകളിൽ 26,000 വിദ്യാർഥികളുണ്ടെന്നാണ് കണക്ക്.അതിനിടെ പാക്കിസ്താനിലെ എംഎഫ് സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങൾ സംപ്രേഷണം ചെയ്യുന്നതിനു വിലക്കേർപ്പെടുത്തി. ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നു പാക്കിസ്താൻ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ …

കുഞ്ചത്തൂരിൽ ഓട്ടോ ഡ്രൈവറെ വെട്ടി കൊല്ലാൻ ഉപയോഗിച്ച കൊടുവാൾ കണ്ടെടുത്തു;ആയുധം കണ്ടെത്തിയത് ഫയർഫോഴ്സിന്റെ സഹായത്തോടെ കിണറ്റിൽ നടത്തിയ പരിശോധനയിൽ

കാസർകോട്:മംഗ്ളൂരുവിലെ ഓട്ടോ ഡ്രൈവർ കർണാടക മുൽക്കി സ്വദേശി മുഹമ്മദ് ശരീഫി ( 52 ) നെ കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാൾ കിണറ്റിൽ നിന്നു കണ്ടെത്തി. കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിഞ്ഞിരുന്നപ്രതി കർണ്ണാടക, സുരത്‌ക്കല്ല് സ്വദേശിയായ അഭിഷേക് ഷെട്ടി (25) യെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ത്തിനു ഉപയോഗിച്ച കത്തി മഞ്ചേശ്വരം, കുഞ്ചത്തൂർ, മാഞ്ഞിനഗുഡ്ഢയിലെ കിണറ്റിൽഉപേക്ഷിച്ചതായി മൊഴി നൽകി യത്. ഇതേ തുടർന്ന് വ്യാഴാഴ്ച്ച ഉപ്പള ഫയർ ഫോഴ്സിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കൊടുവാൾ കിണറ്റിൽ നിന്നു …

ആസിഡ് കുടിച്ച് അഞ്ചുവയസ്സുകാരൻ ഗുരുതര നിലയിൽ

പാലക്കാട് : അറിയാതെ ആസിഡ് കുടിച്ച അഞ്ചു വയസ്സുകാരനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കല്ലടിക്കോട് ചൂരക്കോട്ടെ ജംഷാദിന്റെ മകൻ ഫൈസാനാണ് അബദ്ധത്തിൽ ആസിസ് കുടിച്ചത്. അരിമ്പാറ ചികിത്സയ്ക്ക് വീട്ടിൽ പ്ലാസ്റ്റിക് കുപ്പിയിൽ വാങ്ങി സൂക്ഷിച്ചുവച്ചിരുന്നതായിരുന്നു ആസിഡ് ഗുരുതരമായി പൊള്ളലേറ്റ ഫൈസാൻ പാലക്കാട്ട് സ്വകാര്യ ആശുപത്രിയിലാണ് ചികിൽസയിലുള്ളത്.

13 വയസ്സുകാരനായ വിദ്യാർഥിയുമായി ഒളിച്ചോടിയ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ; പോക്സോ കേസെടുത്തു; പ്രണയമെന്ന സംശയത്തിൽ പൊലീസ്

സൂററ്റ്: 13 കാരനായ വിദ്യാർഥിയുമായി ഒളിച്ചോടിയ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. ഗുജറാത്തിലാണ് സംഭവം.23 കാരിയായ മാൻസിയെന്ന അധ്യാപികയാണ് പൊലീസിന്റെ പിടിയിലായത്.മാൻസി 5 വർഷമായി കുട്ടിക്കു ട്യൂഷൻ നൽകിയിരുന്നു. ഏപ്രിൽ 25ന് കുട്ടിയെ കാണാതായി. ഇതോടെ മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണത്തിൽ കുട്ടി മാൻസിയോടൊപ്പം സൂറത്ത് റെയിൽവേ സ്റ്റേഷനിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ ട്രെയിനിൽ തിരക്ക് കൂടുതലായതിനാൽ ഇവർ ബസ് മാർഗം അഹമ്മദാബാദിലേക്കു പോയി. അവിടെ ഹോട്ടലിൽ താമസിച്ച ശേഷം ഡൽഹിയിലേക്കും പിന്നീട് ജയ്പുരിലേക്കും പോകുകയായിരുന്നു. …

പതിനായിരം രൂപയുടെ പന്തയം ജയിക്കാൻ വെള്ളം ചേർക്കാതെ 5 കുപ്പി മദ്യം കഴിച്ചു; 21 വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: സുഹൃത്തുക്കളുമായി പന്തയം വച്ച് 5 കുപ്പി മദ്യം വെള്ളം ചേർക്കാതെ കുടിച്ച യുവാവ് മരിച്ചു. കർണാടക കോളാറിലെ മുളബാഗിൽ സ്വദേശിയായ കാർത്തിക് (21) ആണ് മരിച്ചത്. സുഹൃത്തുക്കളുമായുള്ള പതിനായിരം രൂപയുടെ പന്തയത്തിൽ വിജയിക്കാനാണ് കാർത്തിക് 5 കുപ്പി മദ്യം വെള്ളം ചേർക്കാതെ കുടിച്ചത്. ഇതോടെ ആരോഗ്യസ്ഥിതി വഷളായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഒരു വർഷം മുൻപ് വിവാഹിതനായ കാർത്തിക്കിനു 8 ദിവസം മുൻപാണ് കുഞ്ഞു പിറന്നത്.സുഹൃത്തുക്കളോട് തനിക്കു വെള്ളം ചേർക്കാതെ 5 ഫുൾ …

എനിക്കെങ്ങനെ ഞാൻ അല്ലാത്തവൻ കഴിയും ? സമ്മർദത്തിനു വഴങ്ങില്ല; ആശ സമരത്തിനു പിന്തുണയുമായി മല്ലികാ സാരാഭായ്:റിലെ നിരാഹാരം സമരം അവസാനിപ്പിച്ചു, ഇനിരാപ്പകൽ സമരയാത്ര

തൃശൂർ: ആശ പ്രവർത്തകരുടെ സമരത്തെ പിന്തുണയ്ക്കുന്നതിനെതിരായ സർക്കാർ സമ്മർദത്തിനു വഴങ്ങാതെ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായ നർത്തകി മല്ലികാസാരാഭായ്. സമരത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധം മല്ലികാ സാരാഭായ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 1000 രൂപ അയച്ചു കൊടുത്തായിരുന്നു ഉദ്ഘാടനം. നേരത്തേ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നു ഇവരെ പിന്തിരിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. പിന്നാലെ അതൃപ്തി പരസ്യമാക്കി മല്ലികാ സാരാഭായ് സമൂഹമാധ്യമത്തിൽ പോസ്റ്റുമിട്ടു.ചാൻസലറായതിനാൽ പരിപാടിയിൽ പങ്കെടുക്കുന്നതിനും സ്വന്തം അഭിപ്രായം പറയുന്നതിലും വിലക്കേർപ്പെടുത്താൻ ശ്രമം നടക്കുന്നതായായിരുന്നു …

എട്ടര ലിറ്റർ കർണാടക ബിയറുമായി തിമ്പാറയിലെ ബാലകൃഷ്ണ ഷെട്ടി അറസ്റ്റിൽ

കുമ്പള :മംഗൽപ്പാടി തിമ്പാറയിലെ ടി ബാലകൃഷ്ണ ഷെട്ടിയെ എട്ടര ലിറ്റർ കർണാടക ബീയ റുമായി എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.തിമ്പാറയിൽ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എക്സ്സൈസ് അറിയിച്ചു. കുമ്പള എക്സ്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ അനീഷ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ അഖിലേഷ് എം എം അവിനാശ് എന്നിവരും സംഗത്തിലുണ്ടായിരുന്നു

പെൻഷൻ മറ്റൊരാൾക്കു നൽകിയതിലെ പ്രതികാരം; ഭാര്യയെ വയോധികൻ കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വയോധികൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചിരട്ടക്കോണം സ്വദേശിനി ഓമനയമ്മയാണ്(74) കൊല്ലപ്പെട്ടത്. ഭർത്താവ് കുട്ടപ്പനെ (78) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും കിടന്നിരുന്ന മുറിയുടെ വാതിൽ തുറക്കാത്തതോടെ മകളും മരുമകനും ഏറെ നേരം തട്ടിവിളിച്ചിരുന്നു. ഒടുവിൽ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടന്നിരുന്ന ഓമനമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി കുട്ടപ്പനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.കശുവണ്ടി തൊഴിലാളിയായ ഓമനമ്മ അടുത്തിടെയാണ് വിരമിച്ചത്. പെൻഷനായി ലഭിച്ച തുക കുട്ടപ്പനറിയാതെ മറ്റൊരാൾക്കു നൽകിയിരുന്നു. ഇതിനെ ചൊല്ലി ഇരുവരും …

കൈവശം മതിയായ ഭക്ഷണവും അവശ്യവസ്തുക്കളും; പഹൽഗാം ഭീകരർ ഇപ്പോഴും കശ്മീരിലുണ്ടെന്ന് റിപ്പോർട്ട്. മറ്റു പ്രദേശങ്ങൾ കൂടി ആക്രമണത്തിനു പരിഗണിച്ചിരുന്നതായും കണ്ടെത്തൽ

ശ്രീനഗർ: പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ വെടിവച്ചു കൊന്ന നാലംഗ ഭീകര സംഘം കശ്മീരിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്. ആക്രമണം നടന്ന ദക്ഷിണ കശ്മീരിൽ തന്നെ ഇവർ ഒളിവിൽ കഴിയുന്നതായി എൻഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇവരുടെ പക്കൽ മതിയായ ഭക്ഷണവും അവശ്യ വസ്തുക്കളുമുണ്ടെന്നും അതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒളിവിൽ തുടരാൻ സാധിക്കുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഭീകരരെയും ഇവരുടെ സഹായികളെയും കണ്ടെത്താൻ മേഖലയിൽ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.അതിനിടെ ആക്രമണത്തിനു 2 ദിവസം മുൻപേ …

കള്ളവോട്ട് തടയാൻ വോട്ടർ പട്ടികയെ ജനന, മരണ ഡാറ്റ ബാങ്കുകളുമായി ബന്ധിപ്പിക്കും, വമ്പൻ മാറ്റങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യക്ഷമത വർധിപ്പിക്കാൻ വമ്പൻ മാറ്റങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിന്റെ ഭാഗമായി വോട്ടർ പട്ടികയെ ജനന, മരണ ഡാറ്റ ബാങ്കുകളുമായി ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മരണപ്പെടുന്ന വ്യക്തികളെ വോട്ടർപട്ടികയിൽ നിന്നു നീക്കം ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകുന്നതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഇതോടെ പല സംസ്ഥാനങ്ങളിലും കള്ളവോട്ട് വ്യാപകമായതായും കമ്മിഷനു പരാതി ലഭിച്ചിരുന്നു.ഒപ്പം വോട്ടർ സ്ലിപ്പിൽ വ്യക്തവും കൃത്യവുമായി വിവരങ്ങൾ ഉൾപ്പെടുത്തും. സുതാര്യത ഉറപ്പാക്കാനും പോളിങ് സ്റ്റേഷൻ കണ്ടെത്താൻ വോട്ടർമാരെ സഹായിക്കാനും ലക്ഷ്യമിട്ടാണിത്.വോട്ടർമാരെ …

സമ്മർദത്തിനു വഴങ്ങില്ല; ആശ സമരത്തിനു പിന്തുണയുമായി മല്ലികാ സാരാഭായ്, കാസർകോട് നിന്ന് തിരുവനന്തപുരം വരെ രാപകൽ സമരയാത്രയുമായി ആശമാർ

തൃശൂർ: ആശ പ്രവർത്തകരുടെ സമരത്തെ പിന്തുണയ്ക്കുന്നതിനെതിരായ സർക്കാർ സമ്മർദത്തിനു വഴങ്ങാതെ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായ നർത്തകി മല്ലികാസാരാഭായ്. സമരത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധം മല്ലികാ സാരാഭായ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 1000 രൂപ അയച്ചു കൊടുത്തായിരുന്നു ഉദ്ഘാടനം. നേരത്തേ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നു ഇവരെ പിന്തിരിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. പിന്നാലെ അതൃപ്തി പരസ്യമാക്കി മല്ലികാ സാരാഭായ് സമൂഹമാധ്യമത്തിൽ പോസ്റ്റുമിട്ടു.ചാൻസലറായതിനാൽ പരിപാടിയിൽ പങ്കെടുക്കുന്നതിനും സ്വന്തം അഭിപ്രായം പറയുന്നതിലും വിലക്കേർപ്പെടുത്താൻ ശ്രമം നടക്കുന്നതായായിരുന്നു …

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വില സിലിണ്ടറിനു 15 രൂപ കുറച്ചു

ന്യൂഡെല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 15 രൂപ കുറവു വരുത്തി. 19 കിലോ സിലിണ്ടറിന്റെ വിലയിലാണ് കുറവു വരുത്തിയത്. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വില കുറച്ചിട്ടില്ല. വാണിജ്യാവശ്യങ്ങള്‍ക്കു പാചക വാതക വിലക്കുറവ് ഇന്നു നിലവില്‍ വന്നു. കഴിഞ്ഞ മാസവും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് വില കുറച്ചിരുന്നു. സിലിണ്ടറിന് 41 രൂപയാണ് കുറച്ചിരുന്നത്. അതേ സമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില ഏപ്രിലില്‍ 50 രൂപ വര്‍ധിപ്പിക്കുകയായിരുന്നു.

പുതിയ ബാബറി മസ്ജിദിന്റെ ആദ്യ ഇഷ്ടിക പാക് സൈനികന്‍ സ്ഥാപിക്കും; പ്രകോപന പരാമര്‍ശങ്ങളുമായി പാക് സെനറ്റര്‍

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകിക്കൊണ്ടാരിക്കുന്നതിനിടെ അയോധ്യ രാമക്ഷേത്രത്തിനെതിരെ പ്രകോപന പ്രസംഗവുമായി പാക്കിസ്താന്‍ സെനറ്റര്‍. അയോധ്യയിലെ പുതിയ ബാബറി മസ്ജിദിന്റെ ആദ്യ ഇഷ്ടിക പാക്കിസ്താന്‍ സൈനികര്‍ സ്ഥാപിക്കുമെന്നും അതിനു അധികം കാത്തിരിക്കേണ്ടി വരില്ലെന്നുമാണ് പാക് സെനറ്റായ പല്‍വാഷ മുഹമ്മദ് സായ് ഖാന്റെ വെല്ലുവിളി. ആദ്യത്തെ ബാങ്കുവിളി സൈനിക മേധാവി അസിം മുനീര്‍ നല്‍കുമെന്നും പാക് സെനറ്റില്‍ അവര്‍ പറഞ്ഞു. ഇന്ത്യയും പാക്കിസ്താനുമായി യുദ്ധം ഉണ്ടായാല്‍ സിഖ് സൈനികര്‍ പാക്കിസ്താനെ ആക്രമിക്കില്ല. കാരണം അവര്‍ക്ക് …