മദ്യലഹരിയിൽ കൂട്ടുകാരന്റെ മകനായ 12 വയസ്സുകാരെ പീഡിപ്പിച്ചു, പ്രതിക്ക് 23 വർഷം തടവുശിക്ഷ

തിരുവനന്തപുരം: കൂട്ടുകാരന്റെ മകനായ 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചയാൾക്കു 23 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെട്ടുകാട് സ്വദേശി ശേഖരനാണ്(42) ശിക്ഷ ലഭിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 13 മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. 2019 ഓണാവധി കാലത്താണ് സംഭവം. അച്ഛനുമായി മദ്യപിക്കാൻ ഇയാൾ കുട്ടിയുടെ വീട്ടിലെത്തി. മദ്യപിച്ച ശേഷം ഇവിടെ തങ്ങി. തുടർന്ന് രാത്രിയിൽ ഉറങ്ങി കിടന്നിരുന്ന കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പേടിയും നാണക്കേടും കാരണം …

വിവാഹ വീട്ടിൽ ലൈറ്റ് സ്ഥാപിക്കുന്നതിനിടയിൽ ഇലക്‌ട്രീഷ്യൻ വീണു മരിച്ചു

കണ്ണൂർ:വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം. ചമ്പാട് അരയാക്കൂൽ തോട്ടുമ്മലിലാണ് സംഭവം. എലാങ്കോട് പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസാണ് (29)മരിച്ചത്. ഏണി ഉപയോഗിച്ച് മുകളിൽ കയറി ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്നു ഉനൈസ്. ഇതിനിടയിൽ വീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഉനൈസിനെ ഉടൻ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതനായ അബ്ദുൽ റഹ്മാൻ്റെയും സുലൈഖയുടെയും മകനാണ്. റസ്നയാണ് ഭാര്യ. മകൾ:റിഫ.സഫ് വാൻ സഹോദരനാണ്.

കടബാധ്യത: വായ്പ നൽകിയവർ ഭീഷണിപ്പെടുത്തിയെന്നു പരാതി: 77 കാരൻ തൂങ്ങി മരിച്ചു

കാസർകോട് : കടബാധ്യതയെത്തുടർന്നാണെന്നു പറയുന്നു, 77 കാരൻ തൂങ്ങിമരിച്ചു.മുണ്ട്യത്തടുക്ക തോപുരയിലെ യൂസഫ് (77) ആണ് തൂങ്ങി മരിച്ചത്. ബുധനാഴ്ച വൈകിട്ട് വീട്ടിനുള്ളിലായിരുന്നു ആത്മഹത്യ.യൂസഫും മകൻ അബ്ദുൾ ഖാദറും ഭാര്യയും കുട്ടികളുമാണ് വീട്ടിൽ താമസം. സംഭവ സമയത്ത് കുട്ടികൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളുവെന്നു പറയുന്നു. പെൺമക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ധനകാര്യസ്ഥാപനത്തിൽ നിന്നു യൂസഫ് വൻതുക വായ്പയെടുത്തിരുന്നുവെന്നു നാട്ടുകാർ പറയുന്നു. തുക ഇപ്പോൾ അരക്കോടിയോളമായിട്ടുണ്ടെന്നും സംസാരമുണ്ട്.ഈ തുകയുമായി ബന്ധപ്പെട്ടു വായ്പ നൽകിയവർ കഴിഞ്ഞദിവസം യൂസഫിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്.ഭാര്യ പരേതയായ മറിയമ്മ …

നക്സലുകൾക്കെതിരെയും കടുത്ത നടപടിയുമായി സുരക്ഷാസേന: ഛത്തീസ്ഗഢിൽ 17 ദിവസം നീണ്ട ദൗത്യത്തിൽ 26 നക്സലുകളെ വധിച്ചു

ന്യൂഡൽഹി/ റായ്പുർ: ഛത്തീസ്ഗഡിൽ വൻ നക്സൽ വേട്ട നടത്തി സുരക്ഷാസേന. തെലങ്കാന-ഛത്തീസ്ഗഢ് അതിർത്തിയിലെ കാരെഗുട്ട ഹിൽസിൽ 26 നക്സലുകളെ വധിച്ചു. ഏപ്രിൽ 21ന് ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായാണിത്. ഈ വർഷം ഇതുവരെ നക്സലുകൾക്കെതിരെ നടക്കുന്ന വലിയ സൈനിക നടപടിയാണിത്. സിആർപിഎഫും ഛത്തീസ്ഗഢ് പൊലീസും സംയുക്തമായാണ് ആക്രമണം നടത്തുന്നത്.4 സ്ത്രീകളും മരിച്ച മാവോവാദികളിൽ ഉൾപ്പെടുന്നു. വലിയ തോതിൽ സ്ഫോടക വസ്തുക്കളും ആയുധം നിർമിക്കാനുള്ള സംവിധാനങ്ങളും ഉൾപ്പടെ പിടിച്ചെടുത്തു. 135 ഐഇഡി സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത് നിർവീര്യമാക്കി.ഏറ്റുമുട്ടലിൽ 2 സുരക്ഷാ ഉദ്യോഗസ്ഥർക്കും …

ഇന്ത്യയുടെ മിക് 29 പാക്കിസ്താൻ വെടിവച്ചിട്ടെന്ന വ്യാജ പ്രചാരണവുമായി ചൈനീസ് സർക്കാർ മാധ്യമം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ബെയ്ജിങ്: ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച ചൈനീസ് സർക്കാർ മാധ്യമം ഗ്ലോബൽ ടൈംസിന്റെ നടപടിയെ അപലപിച്ച് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യൻ സൈന്യം പാക് ഭീകരകേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇന്ത്യൻ വ്യോമസേനയുടെ മിക്-29 വിമാനം സാങ്കേതിക തകരാറുകളെ തുടർന്ന് തകർന്നു വീണതിന്റെ പഴയ ചിത്രവും ഗ്ലോബൽ ടൈംസ് ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ മിഗ്-29 വിമാനം പാക്കിസ്താൻ സൈന്യം വെടിവച്ചിട്ടെന്ന പ്രചാരണം ശക്തമായി. സമൂഹമാധ്യമങ്ങളിൽ പാക് അനുകൂലികൾ വ്യാപക പ്രചാരണം നടത്തിയതോടെയാണ് …

കെഎസ്ആർടിസി ബസ് സീറ്റുകളിലെ സ്ത്രീ സംവരണം വിവേചനമാണെന്ന പരാതി തള്ളി മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ മുൻനിര സീറ്റുകൾ സ്ത്രീകൾക്കു സംവരണം ചെയ്തിരിക്കുന്നതിൽ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ വ്യക്തമാക്കി. വിശദമായ പഠനങ്ങൾക്കു ശേഷമാണ് സംവരണം നൽകിയതെന്നും പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്നും കമ്മിഷൻ അംഗം വി. ഗീത ഉത്തരവിട്ടു. സംവരണം വിവേചനമാണെന്നു ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി സ്വദേശി ഇ.ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഇതുസംബന്ധിച്ച് ഗതാഗത സെക്രട്ടറിയിൽ നിന്നു കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ അന്തിമ തീരുമാനത്തിലെത്തിയത്. സംവരണ സീറ്റുകൾ ഒഴികെയുള്ളവയിൽ മറ്റ് യാത്രക്കാർക്കു യാതൊരു നിയന്ത്രണവുമില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിനെതിരെ പോരാടുമെന്ന പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കോടതി നോട്ടിസ്

ലക്നൗ: രാജ്യത്തിനെതിരെ പോരോടുമെന്ന പരാമർശത്തിൽ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കു സമ്പാൽ ജില്ലാ കോടതിയുടെ നോട്ടിസ്. ഹിന്ദു ശക്തി ദൾ ദേശീയ പ്രസിഡന്റ് സിമ്രാൻ ഗുപ്തയുടെ പരാതിയിന്മേലാണ് നടപടി. ജൂൺ 16നകം വിശദീകരണം നൽകണമെന്നാണ് ആവശ്യം.ജനുവരി 15ന് ഡൽഹിയിൽ കോൺഗ്രസിന്റെ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്തു. അതിനാൽ നമ്മൾ പോരാടുന്നത് ബിജെപിയോടും ആർഎസ്എസിനോടും ഇന്ത്യ രാജ്യത്തോടു തന്നെയുമാണ് എന്നായിരുന്നു രാഹുൽ പറഞ്ഞത്. രാഹുലിന്റെ പ്രസ്താവന …

തിരിച്ചടിക്കാനൊരുങ്ങി പാകിസ്താൻ: സൈന്യത്തിനു പ്രതികരിക്കാൻ സ്വാതന്ത്ര്യം നൽകി പാക് സർക്കാർ

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് തിരിച്ചടി നൽകാൻ പാക് സൈന്യത്തിനു സ്വാതന്ത്ര്യം നൽകി ദേശീയ സുരക്ഷാ സമിതി. പ്രതികരണം തീരുമാനിക്കാൻ സർക്കാർ, സൈന്യത്തിനു നിർദേശം നൽകിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കനത്ത തിരിച്ചടി ലഭിച്ചതിനു പിന്നാലെ ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചിരുന്നു.എന്നാൽ ഇന്ത്യ സംഘർഷം ഒഴിവാക്കിയാൽ പ്രശ്നപരിഹാരത്തിനു തയാറാണെന്നു പാക് പ്രതിരോധമന്ത്രി ക്വാജ ആസിഫ് നേരത്തേ പ്രതികരിച്ചിരുന്നു.അതിനിടെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 11നാണ് …

ഡാളസില്‍ പ്രതികളെ പിടികൂടുന്നതിനിടയില്‍ രണ്ട് ഡാര്‍ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

-പി പി ചെറിയാന്‍ ഡാളസ്: ഡാളസില്‍ അഞ്ച് പ്രതികളെ പിടികൂടുന്നതിനിടെ രണ്ട് ഡിഎആര്‍ടി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഡാളസ് പൊലീസിനും അവരുടെ രണ്ട് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്ക്. ഇരുവരെയും പ്രഥമ ചികിത്സ നല്‍കി വിട്ടയച്ചു.ഡാളസ് പൊലീസിന്റെ ഒരു ഉദ്യോഗസ്ഥന്‍ ആയുധധാരിയായ കവര്‍ച്ചക്കാരനെ തിരിച്ചറിഞ്ഞതോടെയാണ് സംഭവത്തിന്റെ തുടക്കം.ഡാളസ് പോലീസിന്റെ അഭിപ്രായത്തില്‍,ഈസ്റ്റ് ഡാളസില്‍ ഒരു കണ്‍വീനിയന്‍സ് സ്റ്റോര്‍ കൊള്ളയടിച്ച, 19 കാരനായ കെന്‍ഡ്രിക് ബ്രാക്സ്റ്റണ്‍ ലൈവ് ഓക്ക് സ്ട്രീറ്റിന്റെയും ലിബര്‍ട്ടി സ്ട്രീറ്റിന്റെയും കവലയിലെ ഒരു കോര്‍ണര്‍ സ്റ്റോറില്‍ തോക്ക് ചൂണ്ടി ഒരാളെ പിടികൂടി.നാല് …

ട്രംപ് ഭരണകൂടം ജയിലിലടച്ച ഇന്ത്യക്കാരന്റെ കേസ് ടെക്സസ് കോടതിയിലേക്ക്

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍, ഡിസി – ഇന്ത്യന്‍ പണ്ഡിതനും ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റി ഗവേഷകനുമായ ബദര്‍ ഖാന്‍ സൂരിയുടെ കേസ് വിര്‍ജീനിയയില്‍ നിന്ന് ടെക്സസിലേക്ക് മാറ്റാന്‍ ട്രംപ് ഭരണകൂടം ശ്രമമാരംഭിച്ചു. നിലവില്‍ സൂരി ഇമിഗ്രേഷന്‍ തടങ്കലിലാണ്. അധികാരപരിധിയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിന്റെ ഭാഗമാണിത്, യാഥാസ്ഥിതിക കോടതിയില്‍ കൂടുതല്‍ അനുകൂലമായ വിധി നേടുന്നതിനായി സര്‍ക്കാര്‍ ‘ഫോറം ഷോപ്പിംഗ്’ നടത്തുകയാണെന്ന് സൂരിയുടെ അഭിഭാഷകര്‍ ആരോപിച്ചു.വിര്‍ജീനിയയില്‍ പഠിക്കുകയും താമസിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ പൗരനായ സൂരിയെ മാര്‍ച്ചില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്റുമാര്‍ കസ്റ്റഡിയിലെടുത്തു. …

ഇന്ത്യാ-പാക് ഏറ്റുമുട്ടല്‍ വളരെ വേഗം അവസാനിക്കും: ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യാ-പാക് ഏറ്റുമുട്ടല്‍ വളരെ വേഗം അവസാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു.പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആക്രമണം നാണക്കേടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചൊവ്വാഴ്ച വൈകുന്നേരം തന്റെ ഓവല്‍ ഓഫീസിലെ പരിപാടിക്ക് മുമ്പാണ് അദ്ദേഹം വാര്‍ത്ത അറിഞ്ഞത്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നുവെന്ന് ആളുകള്‍ക്ക് അറിയാമായിരുന്നു, അവര്‍ വളരെക്കാലമായി പോരാടുകയാണ്. തന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മേല്‍നോട്ടം വഹിച്ച ശേഷം പ്രസിഡന്റ് പറഞ്ഞു.‘ഇത് വളരെ വേഗത്തില്‍ അവസാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’- ട്രംപ് പറഞ്ഞു.ഇന്ത്യ ബുധനാഴ്ച പുലര്‍ച്ചെ …

മഞ്ചേശ്വരത്ത് പത്തു വയസ്സുകാരനെയും 16കാരിയേയും പീഡിപ്പിച്ചു; രണ്ടു പേര്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടിടങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെ പീഡിപ്പിച്ചതായി പരാതി. രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തു.പത്തുവയസുള്ള ആണ്‍കുട്ടിയെ കടയിലേക്ക് വിളിച്ചു കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന കേസില്‍ ഉപ്പള, ആര്‍.എസ് റോഡിലെ റുക്‌സാന മന്‍സിലില്‍ ഷേഖ് മൊയ്തീന്‍(40)ആണ് അറസ്റ്റിലായ ഒരു പ്രതി. ഇയാളെ രണ്ടാഴ്ചത്തേക്ക് കാസര്‍കോട് സബ് ജയിലില്‍ റിമാന്റു ചെയ്തു. മറ്റൊരു കേസില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മാതാവിന്റെ ഉപ്പയാണ് പോക്‌സോ പ്രകാരം അറസ്റ്റിലായത്. മാതാവിന്റെ …

ഓപ്പറേഷൻ സിന്ദൂറിനു പാകിസ്താൻ പ്രകോപനം: നിയന്ത്രണ രേഖയിലെ പാക് ഷെല്ലാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു, തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണ രേഖയിൽ പാക്കിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 3 പ്രദേശവാസികളുടെ മരണം ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പാക് ഷെല്ലിങ്ങിനിടെ ഉറി സലാമാബാദിൽ 3 വീടുകൾക്കും തീപിടിച്ചു.പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിലേക്കു ഇന്ത്യൻ സൈന്യം മിന്നൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക് സൈന്യം നിയന്ത്രണ രേഖയിൽ ആക്രമണം അഴിച്ചുവിട്ടത്. സൈനിക പോസ്റ്റുകൾക്കുനേരെയും ആക്രമണമുണ്ടായി. ഇന്ത്യൻ …

വാഹനാപകടമല്ല, കൊലപാതകമെന്ന് പൊലീസ്: യുവതിയെ മുൻ സുഹൃത്ത് കാറിടിച്ചു കൊലപ്പെടുത്തി

കോട്ടയം: കറുകച്ചാലിൽ യുവതി കാറിടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ചങ്ങനാശ്ശേരി ടെക്സ്റ്റൈൽസിലെ ജീവനക്കാരിയായ നീതു നായർ(35) ആണ് മരിച്ചത്. മുൻ സുഹൃത്ത് അൻഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ കറുകച്ചാൽ വെട്ടുകല്ലിനു സമീപത്ത് വച്ചാണ് നീതുവിനെ കാർ ഇടിച്ചത്. ജോലിക്കു പോകാനായി വീട്ടിൽ നിന്നു ഇറങ്ങിയ നീതുവിനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്താതെ പോയി. വാഹനാപകടമായിരുന്നെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതകമാണെന്ന് പിന്നീട് തെളിയുകയായിരുന്നു. ഏറെക്കാലമായി ഭർത്താവുമായി അകന്നു കഴിയുകയാണ് നീതു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും …

പഹൽഗാമിൽ പൊലിഞ്ഞ ജീവനുകൾക്ക് ഇന്ത്യയുടെ മറുപടി; പാക്കിസ്താനിലും പാക് അധീന കശ്മീരിലും 9 ഭീകര കേന്ദ്രങ്ങൾ തകർത്തു. 12 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്നു പേരു നൽകിയ സൈനിക നീക്കത്തിലൂടെ പാക്കിസ്താനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം മിന്നൽ മിസൈലാക്രമണം നടത്തി. 12 ഭീകരർ കൊല്ലപ്പെട്ടതായും 55 പേർക്ക് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിരിച്ചടിയിലൂടെ നീതി നടപ്പിലായതായി സൈന്യം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.ഇന്ന് പുലർച്ചെ 1.44ഓടെയാണ് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമാക്കി മിസൈൽ ആക്രമണം ആരംഭിച്ചത്. ഭീകരരെ മാത്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാക് സൈനിക …

രാജ്യത്തിന് നിരാശ; മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ഇനിയും കാത്തിരിക്കണം, ഗഗൻയാൻ ദൗത്യം 2027ലേക്ക് നീട്ടി

ന്യൂഡൽഹി : ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യം 2027ലേക്ക് മാറ്റി. ദൗത്യത്തിന്റെ സങ്കീർണതകൾ കണക്കിലെടുത്താണ് നടപടിയെന്ന് ഐഎസ്ആർഒ അറിയിച്ചു. 10,000 കോടി രൂപ ചെലവഴിക്കുന്ന ദൗത്യം അവസാന ഘട്ടത്തിലാണുള്ളത്.ആദ്യം 2022ൽ യാഥാർഥ്യമാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ദൗത്യമാണിത്. പിന്നീട് ഈ വർഷം അവസാനത്തേക്കും 2026ലേക്കും ഇതു മാറ്റി. നിലവിൽ 2027 ആദ്യ പാദത്തിൽ ദൗത്യം നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിജയകരമാകുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ബഹിരാകാശത്ത് മനുഷ്യരെ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള …

അനധികൃത ഖനനകേസ്: ബിജെപി എംഎൽഎയ്ക്ക് 7 വർഷം തടവുശിക്ഷ

ഹൈദരാബാദ്: അധികൃത ഖനനകേസിൽ കർണാടകയിലെ മുൻമന്ത്രിയും ബിജെപി എംഎൽഎയുമായ ജനാർദന റെഡ്ഡിക്കു സിബിഐ പ്രത്യേക കോടതി 7 വർഷത്തെ തടവുശിക്ഷ വിധിച്ചു. റെഡ്ഡിക്കു പുറമെ മറ്റു 3 പേർക്കും 3 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിച്ചു.വിധി പുറത്തു വന്നതിനു പിന്നാലെ റെഡ്ഡിയെ സിബിഐ കസ്റ്റഡിയിലെടുത്തു. കർണാടക- ആന്ധ്രപ്രദേശ് അതിർത്തിയിലെ ബെള്ളാരി സംരക്ഷിത വനമേഖലയിൽ അനധികൃത ഖനനം നടത്തിയെന്ന കേസാണിത്. ഖനനത്തിനായി കരാർ ഏറ്റെടുത്ത റെഡ്ഡിയും മറ്റു പ്രതികളും സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ ലംഘിച്ചു …

റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ സംവിധായകൻ 3 കിലോ കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 3 കിലോഗ്രാം കഞ്ചാവുമായി നവാഗത സംവിധായകനെ എക്സൈസ് അറസ്റ്റ് ചെയ്തു. റിലീസാകാനുള്ള ഗോൾഡൻ ട്രാവൽ എന്ന സിനിമയുടെ സംവിധായകൻ അനീഷ് അലിയാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.അങ്കമാലി ഡയറീസിലെ യൂക്ലാബ് രാജൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ടിറ്റോ വിൽസൻ നായകനാകുന്ന ചിത്രമാണ് ഗോൾഡൻ ട്രാവൽ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും അറസ്റ്റിലായ അനീഷ് അലിയാണ്.അതിനിടെ കണ്ണൂരിലെ പയ്യന്നൂരിൽ കഞ്ചാവുമായി അസോസിയേറ്റ് ഡയറക്ടർ നദീഷ് നാരായണനും പിടിയിലായി. 115 ഗ്രാം …