നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ ഭദ്രാസനം സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ് 12നു 8 മണിക്ക്

-പി പി ചെറിയാന്‍ന്യൂയോര്‍ക്: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ ഭദ്രാസനം സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ 12നു (തിങ്കള്‍) രാത്രി 8മണിക്കും സൂം പ്ലാറ്റഫോമില്‍ പ്രയര്‍ മീറ്റിംഗ് നടത്തും. റവ. ജോയല്‍ എസ് തോമസ് മുഖ്യ സന്ദേശം നല്‍കും.സൂം ഐഡി: 890 2005 9914. പാസ്‌കോഡ്: പ്രാര്‍ത്ഥന.

അതിർത്തിയിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിൽ പാക്കിസ്താൻ നടത്തിയ വെടിവപ്പിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് സൈനികന് വീരമൃത്യു. ആർഎസ്പുര സെക്ടറിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ മണിപ്പൂർ സ്വദേശി ദീപക്ചിങ്കാമാണ് വീരമൃത്യു വരിച്ചത്. ശനിയാഴ്ച പാക്കിസ്താൻ നടത്തിയ ആക്രമണത്തിലാണ് ദീപക്ക് ഉൾപ്പെടെ 8 ബിഎസ്എഫ് ജവാന്മാർക്കു പരുക്കേറ്റത്. ഇതോടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാക് ആക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം 7 ആയി. 18 സാധാരണക്കാരും പാക് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ നാൽപതോളം പാക് സൈനികർ മരിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

സൈക്കിൾ പമ്പിൽ കാറ്റിനു പകരം കഞ്ചാവ്; കൊച്ചിയിൽ 24 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികൾ അറസ്റ്റിൽ

കൊച്ചി: സൈക്കിൾ പമ്പ് കച്ചവടക്കാരെന്ന വ്യാജേന കഞ്ചാവ് കച്ചവടം നടത്തിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല, സിറാജുൽ മുൻഷി, റാബി, സെയ്ദുൽ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. കഞ്ചാവ് സെക്കിൾ പമ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഇവർ വിൽപന നടത്തിയിരുന്നത്. 200 സൈക്കിൾ പമ്പുകളിൽ നിന്നായി 24 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്നു പിടിച്ചെടുത്തു. ഒഡിഷയിൽ നിന്നു ഒരു കിലോ കഞ്ചാവ് 2000 രൂപയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് 20,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു സംഘം …

ഓപ്പറേഷൻ സിന്ദൂരിനെതിരെ വിമർശനം: ഹിന്ദി ചിത്രത്തിൽ നിന്നു പാക് നടിയെ ഒഴിവാക്കി

മുംബൈ: ഹിന്ദി ചിത്രം ‘സനം തേരി കസമി’ന്റെ രണ്ടാം ഭാഗത്തിൽ നിന്നു പാക്കിസ്താൻ നടി മവ്റ ഹോകെയ്നെ ഒഴിവാക്കി. സിനിമയുടെ സംവിധാകരായ രാധിക റാവു, വിനയ് സപ്രു എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. പാക് ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെ മവ്റ വിമർശിച്ചിരുന്നു. പിന്നാലെ കടുത്ത പ്രതിഷേധവുമായി സിനിമയുടെ ഒന്നാം ഭാഗത്തിലെ നായകനായ ഹർഷ് വർധൻ റാണെയും രംഗത്തെത്തി. ആദ്യ ഭാഗത്തിലെ അഭിനേതാക്കൾ തുടരുകയാണെങ്കിൽ രണ്ടാം ഭാഗത്തിൽ നിന്നു താൻ പിന്മാറുമെന്നും നടൻ വ്യക്തമാക്കിയിരുന്നു.ഹർഷ് വർധൻ റാണെയും …

പരേതനായ പള്ളിക്കാൽ മുഹമ്മദിൻ്റെ ഭാര്യ മറിയം അന്തരിച്ചു

കാസർകോട്: ബേഡകം പള്ളിക്കാലിലെ പരേതനായ മുഹമ്മദിൻ്റെ ഭാര്യ മറിയം (77) അന്തരിച്ചു. മക്കൾ : ഖദീജ ബെണ്ടിച്ചാൽ, ജലീൽ (ദുബായ്),ലത്തീഫ്,അബ്ദുല്ല ദ്രുബായ്),നൗഷാദ് (അബുദാബി), മിസിരിയ. മരുമക്കൾ :പരേതനായ ഷാഫി ബെണ്ടിച്ചാൽ,മജീദ് കുറ്റിക്കോൽ( പൂടംകല്ല്ആശുപത്രി ) , ജാസ്മിൻ,മൈമൂന, റഷീദ, തസ്രിഫ.

വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്ന് വനിതകൾ ഉൾപ്പെടെ നാല് പേർ മരിച്ചു

കോഴിക്കോട് : വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്ന് വനിതകൾ ഉൾപ്പെടെ നാലുപേർ മരിച്ചു. പുന്നോലിലെ റോജ, ജയവല്ലി, കുഞ്ഞിപ്പള്ളിയിലെ രഞ്ജു, മാഹി സ്വദേശി ഷിഗിൻ ലാൽ എന്നിവരാണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റു.ഞായറാഴ്ച്ച വൈകിട്ട് ആയിരുന്നു അപകടം.പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഒരു കുട്ടി ഉൾപ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ തകർന്ന കാർ വെട്ടി പൊളിച്ചാണ് അതിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത് വടകര ഭാഗത്തേക്ക് പോവുകയായിരുന്നു വാൻ. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രി മോർച്ചറിയിൽ …

ചുമട്ടു തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണം:ബി.എം.എസ്.

കാസർകോട് :കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ചുമട്ട് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണമെന്ന് ഹെഡ് ലോഡ് ആൻഡ് ജ നറൽ മസ്ദൂർ സംഘ് (ബി. എം. എസ് )ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ഈ വിഭാഗം തൊഴിലാളികളെ ദ്രോഹിക്കുന്നനടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നു ജില്ലാസമ്മേളനം ആരോപിച്ചു . 26 എ കാർഡുള്ള തൊഴിലാളികൾ ചെയ്യേണ്ട ജോലി ഇതര സംസ്ഥാന തൊഴിലാളികൾ തുച്ഛമായ വേതനത്തിന് ചെയ്യുന്നു. അതുമൂലം നാട്ടുകാരായ തൊഴിലാളികൾക്ക് ജോലിയും കൂലിയും നഷ്ടപ്പെടുന്നു.ജില്ലാ അധ്യക്ഷൻ കെ. വി. ബാബു അധ്യക്ഷത വഹിച്ചു. …

വെടിനിർത്തൽ ലംഘിച്ച് പാക്കിസ്താൻ: ശ്രീനഗറിനു നേരെ പാക് ഡ്രോൺ ആക്രമണം

ശ്രീനഗർ: സമാധാന ധാരണയിലെത്തി മണിക്കൂറുകൾ മാത്രം പിന്നിടവെ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്താൻ. പാക് ഡ്രോണുകൾ ശ്രീനഗറിലും ജയ്സാൽമാറിലും ബാർമാറിലും ഉദംപൂരിലുമെത്തി. ശ്രീനഗറിൽ എട്ടോളം സ്ഫോടനങ്ങളുണ്ടായതായും റിപ്പോർട്ടുണ്ട്. പാക്കിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല സ്ഥിരീകരിച്ചു.

വെടിനിർത്തൽ മാത്രം: സിന്ധുനദീതട കരാർ മരവിപ്പിച്ചതടക്കം പാക്കിസ്താനോടുള്ള നിലപാടുകളിൽ ഇന്ത്യ മാറ്റം വരുത്തില്ല, കർതാർപുർ ഇടനാഴിയും തുറക്കില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പാക്കിസ്താനുമായി വെടിനിർത്തൽ ധാരണയിലെത്തിയെങ്കിലും സിന്ധുനദീതട കരാർ മരവിപ്പിച്ചതടക്കം കർശന നിലപാടുകൾ ഇന്ത്യ തുടരും. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടച്ച കർതാർപൂർ ഇടനാഴി തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.പാക്കിസ്താൻ സൈന്യം നേരിട്ടു ബന്ധപ്പെട്ടതിനാലാണ് വെടിനിർത്തൽ കരാരിലൊപ്പിട്ടത്. എന്നാൽ പാക്കിസ്താന്റെ തുടർ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഭീകരർക്കെതിരായ കർശന നടപടി തുടരും. അതിനാൽ നയതന്ത്രബന്ധത്തിൽ വരുത്തിയ മാറ്റങ്ങളിൽ നിന്നു പിന്നോട്ടു പോകാൻ ഇന്ത്യ തയാറല്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ത്യ-പാക് വെടിനിർത്തൽ: ആശ്വാസകരമെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി, സ്വാഗതം ചെയ്ത് സിപിഎം. ആവശ്യങ്ങൾ മുന്നോട്ടുവച്ച് കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്താൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ. പ്രഖ്യാപനം ആശ്വാസകരമെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി മുഖ്യമന്ത്രി ഒമർ അബ്ദുല്ല പ്രതികരിച്ചു. ജില്ലാ കലക്ടർമാർ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജനങ്ങൾക്കു പുറത്തിറങ്ങാൻ ഇളവ് നൽകും. ദുരിതാശ്വാസ ക്യാംപിലുള്ളവരെ വീട്ടിലെത്തിക്കാനും ശ്രമം തുടരും. ആക്രമണങ്ങളിൽ മരണപ്പെട്ടവർക്കുള്ള ധനസഹായം ഉടൻ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ശശിതരൂർ എംപി എന്നിവരും നടപടിയെ സ്വാഗതം ചെയ്തു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. …

അന്‍വറോര്‍മ്മയില്‍ അലിഞ്ഞ് കാസര്‍കോട് : സി ഒ എ സ്ഥാപക നേതാവും,സാഹിത്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിനെ അനുസ്മരിച്ച് സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും

കാസര്‍കോട് : അന്‍വറോര്‍മ്മകൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിച്ചു. കാസര്‍കോട്ട് നടന്ന ഒൻപതാം അനുസ്മരണം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ അന്‍വര്‍ ഓര്‍മ്മയില്‍ ഒത്തുചേര്‍ന്നു.ഭാവിയുടെ ദൃശ്യ സംസ്‌കാരത്തിന് പുതിയ ചിറകുകള്‍ നല്‍കിയ, വര്‍ത്തമാന ദൃശ്യസാധ്യതകളെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവന്ന , എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മകള്‍ അനുസ്മരണത്തിൽ തെളിഞ്ഞു നിന്നു.അന്‍വറിന്റെ സ്നേഹത്തണലില്‍ വിശ്രമിച്ചവര്‍ അന്‍വറോര്‍മകളിൽ മുഴുകി. കാലത്തെ അടയാളപ്പെടുത്തിയ സിദ്ധിയാണ് എന്‍ എച് അന്‍വര്‍ എന്ന് നഗരസഭ ചെയര്‍മാന്‍ അബാസ് ബീഗം …

കൃത്യമായ വിവരങ്ങൾ പക്കലുണ്ട്: മലയാള സിനിമയിലെ ലഹരി ഇടപാടുകൾക്കു പൂട്ടിടാൻ കേന്ദ്ര ഏജൻസിയും

കൊച്ചി: മലയാള സിനിമയിലെ ലഹരി ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടികളുമായി കേന്ദ്ര ഏജൻസിയായ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) രംഗത്തിറങ്ങുന്നു. രാജ്യവ്യാപകമായി സിനിമ മേഖലയിലെ ലഹരി ഇടപാടുകൾ കണ്ടെത്താൻ കടുത്ത നടപടികളിലേക്കു കടക്കുകയാണെന്നും മലയാള സിനിമയിലും കർശന ഇടപെടലുകൾ ഉണ്ടാകുമെന്നും എൻസിബി വ്യക്തമാക്കി. ലഹരി ഉപയോഗം സംബന്ധിച്ചു എൻസിബി ഡപ്യൂട്ടി ഡയറക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ സിനിമ സംഘടനകൾക്കു ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകി.മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ട്. എക്സൈസിനെയും പൊലീസിനെയും …

ഇൻഡ്യാ-പാക് സംഘർഷം: 5 മണിക്ക് വെടി നിറുത്തൽ പ്രാബല്യത്തിൽ വന്നു

ന്യൂഡൽഹി: പഹൽഗാമിൽ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തെത്തുടർന്നു അതിർത്തിയിൽ ഉടലെടുത്ത സംഘർഷവും സൈനിക നടപടികളും നിറുത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. വെടി നിറുത്തൽ ശനിയാഴ്ച വൈകിട്ട് 5 മണിക്കു നിലവിൽ വന്നു. വൈകിട്ട് മൂന്നു മണി കഴിഞ്ഞു 35 മിനിറ്റിനു പാകിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറ ക്ടർ ജനറൽ, ഇൻഡ്യൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറലിനെ ബന്ധപ്പെട്ട് വെടി നിറുത്തൽ സന്നദ്ധത അറിയിക്കുകയായിരുന്നു. ഈ നിർദ്ദേശം ഇൻഡ്യ സ്വാഗതം ചെയ്തു .ഇരു വിഭാഗവും ഇക്കാര്യം ഉടൻ സൈനിക വിഭാഗങ്ങളെ …

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം: 13 പവൻ കാണാനില്ലെന്ന് പൊലീസിൽ പരാതി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു സ്വർണം മോഷണം പോയതായി പരാതി. 13 പവൻ സ്വർണം മോഷണം പോയെന്നാണ് പ്രാഥമിക നിഗമനം. സ്വർണം കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസർ പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച രാവിലെ ലോക്കറിലെ കണക്കെടുപ്പിനിടെയാണ് 107 ഗ്രാം സ്വർണം മോഷണം പോയതായി കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ പൂശാൻ വച്ച സ്വർണമാണ് കാണാതായത്. അർധ സൈനിക വിഭാഗങ്ങളുടെ സുരക്ഷയിലാണ് ക്ഷേത്രമുള്ളത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ഒക്ടോബറിൽ ക്ഷേത്രത്തിൽ നിന്നു …

വൻ ലഹരിവേട്ട; 3.62 ലക്ഷം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ ബിസ്ക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: ലോറി ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: ലോറിയിൽ കടത്താൻ ശ്രമിച്ച 3.62 ലക്ഷം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. തൃശൂർ ചാലക്കുടി നാടുകുന്നിലാണ് വൻ ലഹരിവേട്ട നടന്നത്. ലോറി ഡ്രൈവർ മലപ്പുറം മഞ്ചേരി മേലാക്കം സ്വദേശി അബ്ദുൽ മനാഫിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് ബിസ്ക്കറ്റ് പാക്കറ്റുകളുടെ ബോക്സിനിടയിൽ ഒളിപ്പിച്ച നിരോധിത പുകയില ഉത്പന്ന പാക്കറ്റുകൾ കണ്ടെത്തിയത്. ഏകദേശം അഞ്ഞൂറോളം ചാക്കുകളിൽ നിറച്ച നിലയിലാണ് പാക്കറ്റുകൾ ഉണ്ടായിരുന്നത്. ഉത്തരേന്ത്യയിൽ നിന്നു നിരോധിത പുകയില ഉത്പന്നങ്ങൾ 10 …

കാലവര്‍ഷം ഇത്തവണ നേരത്തേയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കാസര്‍കോട് ഉള്‍പ്പെടെ 11 ജില്ലകളില്‍ ഇന്നും നാളെയും കനത്ത ചൂട്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മേയ് 27ന് എത്തുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ഇതു മാറാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം മേയ് 31നാണ് സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചത്.ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും …

ഐ പി എല്‍ പതിനൊന്നാമത് വാര്‍ഷിക സമ്മേളനം 13നു ബിഷപ്പ് ഡോ.സി വി മാത്യു സന്ദേശം നല്‍കും

ന്യൂയോര്‍ക്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ 13ന് നടത്തുന്ന 11-മത് വാര്‍ഷിക സമ്മേളനത്തില്‍ മുന്‍ പ്രീസൈഡിങ് ബിഷപ്പ് ഓഫ് സെന്റ് തോമസ് ഇവന്‍ജലിക്കല്‍ ചര്‍ച്ച ഓഫ് ഇന്ത്യ മോസ്റ്റ് റൈറ്റ് റവ. ഡോ. സി വി മാത്യു സന്ദേശം നല്‍കും.വിവിധ രാജ്യങ്ങളിലുള്ളവര്‍ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ പ്ലാറ്റുഫോമില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍.വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും സന്ദേശം നല്‍കും. ചൊവ്വാഴ്ചയിലെ പ്രയര്‍ലൈനില്‍ ബിഷപ്പ് …

5 പാക് നഗരങ്ങളിൽ സ്ഫോടനം; വ്യോമാതിർത്തി പൂർണമായും അടച്ച് പാക്കിസ്താൻ

ഇസ്ലാമാബാദ്: തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെ പാക്കിസ്താനിലെ 5 നഗരങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇസ്ലാമാബാദിലും ലഹോർ, ഷോർകോട്ട്, ഝാങ്, റാവൽപിണ്ടി നഗരങ്ങളിലും സ്ഫോടനം നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നേരത്തേ ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 26 ഇടങ്ങൾ ലക്ഷ്യമാക്കി പാക്കിസ്താൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക് നഗരങ്ങളിൽ സ്ഫോടനമുണ്ടായത്. സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ സൈന്യം വാർത്താസമ്മേളനം വിളിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു.ആക്രമണങ്ങളെ പ്രതിരോധിക്കാൻ യാത്രാവിമാനങ്ങളെ മറയാക്കുന്നുവെന്ന ആരോപണം ഇന്ത്യ ഉന്നയിച്ചതിനു പിന്നാലെ വ്യോമാതിർത്തി …