സ്‌കൂളില്‍ ക്ലാസെടുക്കേണ്ട സമയത്ത് തലയില്‍ എണ്ണ തേച്ച് മസാജ്; ഒപ്പം മൊബൈലില്‍ പാട്ടും; അധ്യാപികയുടെ പണിപോയി

ലഖ്‌നൗ: സ്‌കൂളില്‍ ക്ലാസെടുക്കേണ്ട സമയത്ത് തലയില്‍ എണ്ണ തേച്ച് മസാജ്. ഉത്തരപ്രദേശില്‍ അധ്യാപികയുടെ ജോലി പോയി. ബുലന്ദ്ശഹര്‍ എന്ന സ്ഥലത്തെ മുണ്ടഖേദ പ്രൈമറി സ്‌കൂള്‍ അധ്യാപികയെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 19നായിരുന്നു സംഭവം. ക്ലാസെടുക്കേണ്ട സമയത്ത് അധ്യാപിക തലയില്‍ എണ്ണതേക്കുന്ന വീഡിയോ പുറത്തു വന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. വിഡിയോയില്‍ എന്ന തേയ്ക്കുകയും ഒപ്പം തന്റെ മൊബൈലില്‍ ഉള്ള സിനിമ ഗാനം പ്ലേയ് ചെയ്യുന്നതായും കാണാം. വിദ്യാര്‍ത്ഥികള്‍ ഇതൊന്നും ശ്രദ്ധിക്കാതെ സംസാരിച്ചും കളിച്ചുമിരിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം …

പത്താംക്ലാസുകാരി പ്രസവിച്ച സംഭവം; പീഡിപ്പിച്ച പ്രതിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും, പ്രതി അടുത്ത ബന്ധുവെന്ന് സംശയം

കാസര്‍കോട്: കാകാഞ്ഞങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി എടുത്തിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ പ്രസവിച്ചത്. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി ചികില്‍സതേടിയിരുന്നു. ആശുപത്രി അധികൃതരാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം പൊലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പ്രതി ഇവരുടെ ഒരു ബന്ധുവാണെന്ന് സംശിയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.

ഏഴു ക്രമിനല്‍ കേസുകള്‍; കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന മഞ്ചേശ്വരം സ്വദേശിയെ കര്‍ണാടക പൊലീസ് അറസ്റ്റുചെയ്തു

പുത്തൂര്‍: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 2021 ലെ ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ വാറണ്ട് പ്രതിയായ മഞ്ചേശ്വരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.34 കാരനായ യതിരാജ് ആണ് അറസ്റ്റിലായത്. കോടതി ഏഴ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടും 2022 മുതല്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. കോടതി ഉത്തരവ് ലംഘിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്ന് ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ സെക്ഷന്‍ 269 ബിഎന്‍എസ് 2023 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പുത്തൂര്‍ സിറ്റി, ബണ്ട്വാള്‍ …

കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ കണ്ടെത്തി, വിമാനത്തിലുണ്ടായിരുന്നത് 49 പേര്‍

മോസ്‌കോ: കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നുവീണ നിലയില്‍. ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് വിമാനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. വിമാനത്തില്‍ 49 യാത്രക്കാരുണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് വിവരം. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയര്‍ലൈന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ വച്ച് എഎന്‍ – 24 യാത്രാവിമാനം റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അമൂര്‍ പ്രവിശ്യയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അങ്കാറ എയര്‍ലൈന്റെ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 43 യാത്രക്കാരും 6 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ച് പേര്‍ കുട്ടികളാണ്. …

കാഞ്ഞങ്ങാട് സൗത്തില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു

കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്തില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു. കൊവ്വല്‍ സ്റ്റോര്‍ റോഡ് മേല്‍ പാലത്തിന് സമീപത്തെ സര്‍വീസ് റോഡിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. ദിശ തെറ്റി വന്ന ബസിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.മംഗളൂരുവില്‍ നിന്നും കോയമ്പത്തൂരിലേക്ക് എച്ച്.പി ഗ്യാസുമായി പോകുവായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഗ്യാസ് ലീക്ക് ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.അപകട സ്ഥലത്തിന് പരിസരത്തുള്ള വീട്ടുകാരോട് ലോറിയെ മാറ്റുന്നതുവരെ മാറി …

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്താം ക്ലാസ് കാരി മരിച്ചു

കാസര്‍കോട്: അസുഖ ബാധിതയായി ചികിത്സയില്‍ ആയിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുമ്പള പള്ളി കരിമ്പില്‍ ഹൈസ്‌ക്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി ശിവാനി ആര്‍ പ്രസാദ് (15) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരണം. കൂടോലിലെ രവി പ്രസാദ്, ശ്രീജ ദമ്പതികളുടെ മകളാണ്. സഹോദരന്‍: സമര്‍ജിത്ത്.(മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കുമ്പളപള്ളി ). സംസ്‌കാരം വീട്ടുവളപ്പില്‍.

ആറളം മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ നിരവധി പേര്‍ ബലിതര്‍പ്പണം നടത്തി

കരിന്തളം: ആറളം ശ്രീ മഹാവിഷ്ണു-ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ദിവസത്തില്‍ നിരവധി പേര്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി. രാവിലെ 6. 30 മുതല്‍ മേക്കാട്ട് ഇല്ലത്ത് ഹരിനാരായണന്‍ നമ്പൂതിരി, മഹേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്. ക്ഷേത്രത്തില്‍ ഈമാസം 17 ന് ആരംഭിച്ച കര്‍ക്കിടക മാസ വിശേഷാല്‍ പൂജ ആഗസ്ത് 16 ന് സമാപിക്കും.

വീരമലക്കുന്നിലെ മണ്ണിടിച്ചില്‍; കാരണമായത് അശാസ്ത്രീയ മണ്ണെടുപ്പ്, ദേശീയപാത അതോറിറ്റിക്ക് വലിയ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കാസര്‍കോട്: ചെറുവത്തൂര്‍ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണമായത് അശാസ്ത്രീയ മണ്ണെടുപ്പാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ മണ്ണിടിഞ്ഞപ്പോള്‍ മേഖലയില്‍ ഡ്രോണ്‍ പരിശോധന നടത്തി മലയില്‍ വിള്ളലുണ്ടന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടര്‍ വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ശേഷമാണ് വീണ്ടും മണ്ണിടിഞ്ഞത്. ജില്ലാ ഭരണകൂടം നല്‍കിയ എല്ലാ നിര്‍ദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മേഘ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് ഇവടെ നിര്‍മാണം നടത്തുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് വീരമലക്കുന്നിലുണ്ട്. സമീപത്തെ വീടുകളിലെ ആളുകള്‍ ഭീതിയിലാണ് കഴിയുന്നത് എന്നും പ്രദേശവാസികള്‍ പറയുന്നു. …

കേരളാ പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍: പ്രസിഡന്റ് എം സുനില്‍കുമാര്‍, സെക്രട്ടറി ബാബു പെരിങ്ങേത്ത്, ട്രഷറര്‍ വി ഉണ്ണികൃഷ്ണന്‍

കാസര്‍കോട്: കേരളാ പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം സുനില്‍ കുമാറിനെയും സെക്രട്ടറിയായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനെയും ട്രഷററായി വിജിലന്‍സ് ഡിവൈഎസ്പി വി ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതി പ്രതിനിധിയായി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സിബി തോമസിനെയും തെരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്.

നെല്ലിക്കുന്നില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി, തിരച്ചില്‍ തുടരുന്നു

കാസര്‍കോട്: നെല്ലിക്കുന്നില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി. ഉത്തര്‍പ്രദേശ്, കനോജ് ജില്ലയിലെ ബുള്‍ബുലിയാപൂര്‍ സ്വദേശി റാനു എന്ന ജയ് വീര്‍സിംഗി (27) നെയാണ് കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ബേക്കല്‍ തീരദേശ പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ട് ബുധനാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ചയും തിരച്ചില്‍ നടത്തുന്നുണ്ട്.

വീരമലക്കുന്ന് വഴി ഹെവി വാഹനങ്ങളും ലോറികളും കടത്തിവിടും; മറ്റുയാത്രാ വാഹനങ്ങള്‍ കടന്നുപോകരുതെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്: മണ്ണിടിച്ചിലുണ്ടായ മയ്യിച്ച വീരമലകുന്ന് റൂട്ടിലൂടെ ഹെവി വാഹനങ്ങളും ലോറികളും കടത്തിവിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അധികൃതരുടെ മേല്‍നോട്ടത്തിലൂടെ മാത്രമേ വാഹനങ്ങളെ പോകാന്‍ അനുവദിക്കൂ. അതേസമയം യാത്രാവാഹനങ്ങള്‍ക്ക് വീരമലകുന്ന് റൂട്ടിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കളക്ടര്‍ കെ ഇമ്പശേഖരന്‍ പറഞ്ഞു. എല്ലാ യാത്രാ വാഹനങ്ങളും പകരമുള്ള വഴികളില്‍ സഞ്ചരിക്കണം. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കോട്ടപ്പുറം -മടക്കര വഴി ചെറുവത്തൂര്‍ ദേശീയ പാതയിലെത്തി യാത്ര ചെയ്യണം. പയ്യന്നൂര്‍ ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍, …

പിതൃസ്മരണയില്‍ വാവുബലി; ബലിതര്‍പ്പണത്തിന് എത്തി ആയിരങ്ങള്‍, തൃക്കണ്ണാട് ക്ഷേത്രത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍

തിരുവനന്തപുരം: കര്‍ക്കടകവാവ് ദിവസമായ ഇന്ന് സംസ്ഥാനത്തെ വിവിധ തീര്‍ഥസ്‌നാനങ്ങളില്‍ വിശ്വസികള്‍ പിതൃദര്‍പ്പണം നടത്തി. വിവിധ തീര്‍ഥസ്‌നാനങ്ങളില്‍ നടന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പൂര്‍വ പിതാക്കളുടെ ആത്മശാന്തിക്ക് ബലിയര്‍പ്പിച്ച് തീര്‍ഥസ്‌നാനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. പിതൃക്കള്‍ക്കു പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കര്‍ക്കടകത്തിലേത്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോവളം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, …

‘നീതി നിയമവ്യവസ്ഥയില്‍ വിശ്വാസം തകര്‍ന്നു, ഒരു പെണ്ണിനും നീതികിട്ടുന്നില്ല, തന്റെയും കുഞ്ഞിന്റെയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവും മാതാവും’; പുഴയില്‍ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

കണ്ണൂര്‍: ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭര്‍ത്താവ് കമല്‍രാജും ഭര്‍ത്താവിന്റെ മാതാവ് പ്രേമയുമാണെന്ന് റീമയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. മാതാവിന്റെ വാക്ക് കേട്ട് തന്നെയും മകനെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടുവെന്നും ചാകാന്‍ പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഭര്‍ത്താവിന്റെ മാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചു. നാട്ടിലെ നിയമവ്യവസ്ഥയില്‍ വിശ്വാസം തകര്‍ന്നു. കുഞ്ഞിനൊപ്പം ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല.എപ്പോഴും വഴക്ക് പറഞ്ഞും എന്നെയും ഭര്‍ത്താവിനെയും തമ്മില്‍ തല്ലിച്ചും ഞങ്ങളുടെ ജീവിതം ഈ അവസ്ഥയില്‍ ആക്കിയെന്നും ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും …

വടക്കൻ ജില്ലകളിൽ മഴ ശക്തം; കാസർകോട് അടക്കം 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ മഴ ശക്തമായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ …

ഭർതൃപിതാവ് കെട്ടിപിടിച്ചു, സ്ത്രീധനം ചോദിച്ചു ശല്യവും; മനംനൊന്ത യുവതി തീകൊളുത്തി മരിച്ചു

ചെന്നൈ: ഭർതൃപിതാവ് കെട്ടിപിടിച്ചുവെന്നും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് യുവതി തീകൊളുത്തി മരിച്ചു. തമിഴ്നാട് രാമനാഥപുരം സ്വദേശി രഞ്ജിത (32) ആണ് മരിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ രഞ്ജിത മധുര രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിക്കുന്നതിന് മുമ്പ് ഇവർ നൽകിയ മരണമൊഴിയിലാണ് ഭർതൃപിതാവിനെതിരെയും ഭർതൃവീട്ടുകാർക്കെതിരെയും കടുത്ത ആരോപണങ്ങളുള്ളത്. ഭർതൃപിതാവ് കെട്ടിപ്പിടിച്ചുവെന്നും തനിക്കത് സഹിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് തീകൊളുത്തിയതെന്നും രഞ്ജിത മരണമൊഴിയിൽ പറയുന്നു. മാതാവ് നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്ന് രഞ്ജിതയുടെ ഏഴാം ക്ലാസുകാരനായ …

തൃക്കണ്ണാട് കാൽനട യാത്രക്കാരനായ മത്സ്യത്തൊഴിലാളിയെ ലോറി ഇടിച്ച് നിർത്താതെ പോയ സംഭവം; യുപി സ്വദേശിയായ ഡ്രൈവർ പിടിയിൽ, ലോറിയും കസ്റ്റഡിയിലെടുത്തു, പ്രതിയെ തിരിച്ചറിഞ്ഞത് നൂറിൽപരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്

കാസർകോട്: തൃക്കണ്ണാട് സംസ്ഥാനപാതയിൽ മത്സ്യ തൊഴിലാളി പ്രകാശനെ ഇടിച്ചു നിർത്താതെ പോയ ലോറിയെയും ഡ്രൈവറെയും കണ്ടെത്തി. യു പി പ്രയാഗ് രാജ് സ്വദേശി നിലേഷ് കുമാർ(37) ആണ് ബേക്കൽ പൊലീസിന്റെ പിടിയിലായത്. ലോറിയും കസ്റ്റഡിയിലെടുത്തു. നൂറിൽപരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജൂൺ ആറിന് പുലർച്ചെ നാലിനു മത്സ്യബന്ധനത്തിനായി കടപ്പുറത്തേക്ക് പോകുന്നതിനിടയിലാണ് കോട്ടിക്കുളം ഹോട്ടൽവളപ്പിൽ ഡി പ്രകാശ(48)നെ ലോറി ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ പ്രകാശൻ ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിലാണ്. വഴിയാത്രക്കാരാണ് ലോറി ഇടിക്കുന്നത് കണ്ടത്. അപകടത്തിന് …

വിഎസ് ഇനി നാടിൻ്റെ വിപ്ലവ ജ്വാല; മൃതദേഹം വലിയ ചുടുകാട്ടില്‍ സംസ്കരിച്ചു

ആലപ്പുഴ: പുന്നപ്രയുടെ സമരനായകൻ തന്റെ പ്രിയ സഖാക്കൾക്കൊപ്പം ചേർന്നു. മുദ്രാവാക്യങ്ങൾക്ക് നടുവിൽ പെരുമഴയെ തോൽപ്പിച്ച്, തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി വിപ്ലവ സൂര്യൻ യാത്രയായി. എല്ലാവർഷവും സഖാക്കൾക്ക് ദീപശിഖ കൈമാറിയിരുന്ന വിഎസ്, നാടിൻ്റെ വിപ്ലവ ദീപമായി. വലിയ ചുടുകാട്ടിൽ പ്രത്യേകം തയാറാക്കിയ ചിതയ്ക്ക് രാത്രി 9.16ന് മകൻ വി.എ.അരുൺ കുമാർ അഗ്നിപകർന്നു. വിഎസിനൊപ്പം പ്രവർത്തിച്ചവർ വിഎസിന്റെ പ്രിയ സഖാക്കൾ ആ കാഴ്ചയ്ക്ക് സാക്ഷിയായി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, മറ്റു മന്ത്രിമാർ. …

ഇന്നോവ കാറിൽ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതിക്ക് 3 വർഷം കഠിന തടവും 30,000 രൂപ പിഴയും

കാസർകോട്: ഇന്നോവ കാറിൽ 6 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് 3 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി കസ്റ്റംസ് ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ വി അർഷാദി (28)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും അനുഭവിക്കണം. കേസിലെ രണ്ടും, മൂന്നും പ്രതികളായ സൽമാൻ എൻകെ, മുഹമ്മദ് ഷെരീഫ് എ എന്നിവർ ഒളിവിലാണ്. 2020 …