നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി എടുത്തു നടക്കുന്നതിനിടെ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി എടുത്തു നടക്കുന്നതിനിടെ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണു പരിക്കേറ്റ നാലുവയസുകാരന്‍ മരിച്ചു. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്റെയും ധന്യയുടെയും ഏക മകനായ ഇമാനാ(4)ണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്.നഴ്സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുങ്ങിയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും …

ആദ്യം മധുരിക്കും പിന്നീടും മധുരിക്കും; കുട്ടികൾക്കായി ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക, ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ ഉദ്ഘാടന ചടങ്ങ് നടക്കും.കുട്ടികൾക്കിടയിൽ മാനസിക സംഘർഷങ്ങൾ, ആത്മഹത്യ, ലഹരി ഉപയോഗം എന്നിവ വർധിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.റേഡിയോ നെല്ലിക്ക ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും കേൾക്കാനാകും. തുടക്കത്തിൽ പ്രതിദിനം 4 മണിക്കൂറുള്ള പരിപാടികളാണ് സംപ്രേഷണം ചെയ്യുക. തിങ്കൾ മുതൽ വെള്ളി വരെ വിനോദവും വിജ്ഞാനവും …

ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു, അഞ്ചു ദിവസം വ്യാപക മഴ, കാസർകോടും കണ്ണൂരും ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായി കേരളത്തില്‍ മഴ ശക്തമാകും. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി മാറി. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിന് മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ …

സ്റ്റഡി ലീവിന് വീട്ടിലെത്തി, മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് 19കാരി തൂങ്ങിമരിച്ചു

കോഴിക്കോട്: ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് പയ്യോളി ബീച്ച് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കറുവക്കണ്ടി മനോജിന്റെ മകള്‍ മഞ്ജിമ(19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ജോലിക്ക് പോയിരുന്ന മനോജ് ഉച്ചയ്ക്ക് 11.30 ഓടെ വീട്ടില്‍ തിരികെയെത്തിപ്പോഴാണ് മഞ്ജിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് കണ്ണൂരിലെ സ്ഥാപനത്തില്‍ പഠിച്ചുവരികയായിരുന്നു മഞ്ജിമ. ഒരാഴ്ച മുമ്പാണ് പഠനാവധിക്ക് വീട്ടിലെത്തിയത്. ഈ മാസം …

കർണാടക സ്വദേശിയായ യുവതി കോഴിക്കോട്ട് ദുരൂഹ സാഹചര്യത്തിൽ, മൈസൂരുവിൽ നിന്നെത്തിയത് 3 മലയാളികൾക്കൊപ്പം

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ കർണാടക സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. ഈങ്ങാപ്പുഴ എലോക്കരയിൽ ദേശീയ പാതയോരത്താണ് യുവതിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മലയാളികളായ 3 പേർക്കൊപ്പമാണ് മൈസൂരുവിൽ നിന്ന് കാറിൽ എത്തിയതെന്ന് യുവതി പറഞ്ഞു. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്കു കൊണ്ടു പോയി.

ഇസ്രയേൽ-ഇറാൻ സംഘർഷം: ടെഹ്റാനിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു തുടങ്ങി; ആദ്യ സംഘം ഇന്ന് ഡൽഹിയിലെത്തും

ടെഹ്റാൻ: ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് 110 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചു. ഇന്നു വിമാനത്തിൽ ഡൽഹിയിലെത്തിക്കും. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽ നിന്നു റോഡു മാർഗമാണ് ഇവരെ അർമീനിയയിൽ എത്തിച്ചത്. ഇറാനിൽ 1500 ഇന്ത്യൻ വിദ്യാർഥികൾ ഉണ്ടെന്നാണ് കണക്ക്. ഭൂരിഭാഗവും കശ്മീർ സ്വദേശികൾ. ഇവരെ അർമീനിയ, യുഎഇ വഴി ഇന്ത്യയിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. കഴിയുമെങ്കിൽ സ്വന്തം നിലയ്ക്ക് ടെഹ്റാൻ വിടാനും എംബസി നിർദേശിച്ചിട്ടുണ്ട്.

നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് അമ്മയായ 21കാരിയുടെ കുറ്റസമ്മതം, മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീട്ടിലെ പറമ്പിൽ ഉപേക്ഷിച്ചു

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ നിന്നു കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് 22 വയസ്സുകാരിയായ അമ്മ കുറ്റസമ്മതം നടത്തി. കാമുകനിൽ നിന്നാണ് ഗർഭിണിയായത്. പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചു. അനക്കമില്ലാതായപ്പോൾ മൃതദേഹം അടുത്ത പുരയിടത്തിൽ കൊണ്ടു പോയി കളഞ്ഞു.പ്രസവിക്കുന്ന സമയത്ത് ആരും ഒപ്പമുണ്ടായിരുന്നില്ല. വീട്ടുകാർക്ക് താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4നാണ് പ്രസവം നടന്നത്. പൊക്കിൽക്കൊടി മുറിച്ചു മാറ്റിയതിനു ശേഷം കുഞ്ഞിനെ ശുചിമുറിയിൽ വച്ചു. …

മംഗളൂരുവിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു, ഒപ്പം സഞ്ചരിച്ച വിദ്യാർഥിനിക്ക് പരിക്ക്

മംഗളൂരു: നന്തൂർ ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു. അഴീക്കോട് താഴെ കൊഴക്കോട്ടൂർ എംപി ഹൗസിൽ അബ്ദുൽ കബീറിന്റെ മകൻ മുഹമ്മദ് അമൽ (29) ആണ് മരിച്ചത്. തിങ്കളാഴ്ച അർദ്ധ രാത്രി 12 മണിയോടെയാണ് അപകടം. സുഹൃത്തിനൊപ്പം യാത്ര ചെയ്യവേ ദേശീയപാത നന്തൂർ തൊരേതോട്ടയിൽ വച്ച് അമിതവേഗതയിൽ എത്തിയ കാർ തെന്നിമാറി ഡിവൈഡറിൽ ഇടിച്ച് രണ്ടോ മൂന്നോ തവണ മറിഞ്ഞാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഫിസിയോതെറാപ്പി ബിരുദം പൂർത്തിയാക്കി ദേരളക്കട്ടെയിലെ …

കാസര്‍കോട് ബേവിഞ്ചയിൽ ദേശീയപാത തകർന്ന സംഭവം; മേഘ കൺസ്ട്രക്ഷൻ കമ്പനിക്ക് പണികിട്ടി, പുതിയ ടെണ്ടറുകളിൽ നിന്ന് വിലക്കി, ഒമ്പതു കോടി പിഴ

കാസര്‍കോട്: ബേവിഞ്ചയില്‍ ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ദേശീയ പാത അതോറിറ്റി. കമ്പനിയെ പുതിയ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. വിലക്കിന് പുറമെ ഒമ്പതു കോടി പിഴയും അടക്കണം. ഭാവിയിലുള്ള നിര്‍മാണ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് കമ്പനിയെ വിലക്കിയത്. ബേവിഞ്ചയില്‍ തിങ്കളാഴ്ച റോഡിന്റെ സുരക്ഷാഭിത്തി തകര്‍ന്നതടക്കമുള്ള സംഭവത്തിലാണ് നടപടി. അശാസ്ത്രീയമായ ഡിസൈന്‍, ഓവുചാല്‍ സംവിധാനത്തിലെ അപാകത, സംരക്ഷണ ഭിത്തി നിര്‍മാണത്തിലെ അപാകത തുടങ്ങിയ കാര്യങ്ങള്‍ മൂലമാണ് തകര്‍ച്ചയുണ്ടായതെന്നും ദേശീയപാത …

ഒന്നരകിലോ കഞ്ചാവുമായി പിടിയിലായ കേസ്; പടന്ന സ്വദേശിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

കാസർകോട്: ഒന്നരകിലോ കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പടന്നയിൽ താമസിക്കുന്ന റത്തീക്കി(54)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട് ) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. 2020 ഫെബ്രുവരി 12ന് രാവിലെ 10 മണിക്ക് പടന്ന ഗവ. ആശുപത്രിക്ക് സമീപം വെച്ചാണ് നീലേശ്വരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ സാദിഖും സംഘവും പ്രതിയെ ഒന്നര കിലോ കഞ്ചാവുമായി പിടികൂടിയത്. തുടർന്ന് അന്വേഷണം …

വാദ്യമേളത്തിനു കൊഴുപ്പ് കൂട്ടാൻ ലഹരി വിൽപന; 2 യുവാക്കൾ എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റിൽ

തിരുവനന്തപുരം: ജില്ലയിലെ ശിങ്കാരി മേളക്കാർക്കിടയിൽ എംഡിഎംഎയും കഞ്ചാവും വൻതോതിൽ വിൽപന നടത്തിയിരുന്ന യുവാക്കൾ പിടിയിൽ. സച്ചിൻ, എബിൻ സന്തോഷ് എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ബൈക്കിൽ കഞ്ചാവുമായി വന്ന പ്രതികൾ പിടിയിലായത്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ മലയിൻകീഴുള്ള എബിൻ സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 14.517 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികൾ ലഹരി വിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന ഐഫോണുകളും ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.

നിർണായക ഉത്തരവ്; മലയോര മേഖലയിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: മലയോര മേഖലയിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു. വരുന്ന ഗാന്ധി ജയന്തി ദിനം മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.2 ലീറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികൾ മലയോര മേഖലകളിൽ ഉപയോഗിക്കരുത്. 5 ലീറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി …

കൈക്കൂലി കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ഇഡി; കേരളത്തിൽ നിന്ന് ഷില്ലോങ്ങിലേക്ക് മാറ്റം

കൊച്ചി: വിജിലൻസ് റജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ ഇഡി സ്ഥലംമാറ്റി. ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെയാണ് കേരളത്തിൽ നിന്നു മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്കു സ്ഥലം മാറ്റിയത്.കേസ് ഒതുക്കാൻ കോഴ വാങ്ങിയെന്ന വിജിലൻസ് കേസിലെ ഒന്നാം പ്രതിയാണ് ശേഖർ കുമാർ. കേസിൽ നിന്ന് ഒഴിവാക്കാൻ ഇഡി ഉദ്യോഗസ്ഥർ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബു നൽകിയ പരാതിയിന്മേലാണ് കേസ്. നേരത്തേ ശേഖർകുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി …

അടിമുടി ദുരൂഹത; രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ചികിത്സയില്‍, അയല്‍വാസിയുടെ പറമ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം, പൊലീസ് അന്വേഷണം തുടങ്ങി

പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് പരിശോധന നടത്തിയപ്പോഴാണ് അയല്‍ വാസിയുടെ പറമ്പില്‍ നിന്നു കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. 21 വയസ്സുകാരിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് ആള്‍ താമസമില്ലാത്ത അയല്‍വീട്ടിലെ പറമ്പില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

നിലമ്പൂരില്‍ അവസാന നിമിഷം പി.വി അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് ദള്‍ സ്ഥാനാര്‍ഥി: കൊട്ടിക്കലാശം തുടങ്ങി മുന്നണികള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ രാഷ്ട്രീയ സമാജ് ദള്‍ സ്ഥാനാര്‍ഥി എന്‍. ജയരാജന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിന് പിന്തുണ പ്രഖ്യാപിച്ചു. ടെലിവിഷന്‍ ചിഹ്നത്തില്‍ സ്വതന്ത്രനായാണ് ജയരാജന്‍ മത്സരിച്ചിരുന്നത്.വിശ്വകര്‍മ ഐക്യവേദിയും അന്‍വറിനു പിന്തുണയുമായി രംഗത്തെത്തി. നേരത്തേ വിശ്വ കര്‍മ മഹാസഭ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങളാണ് യഥാര്‍ഥ വിശ്വകര്‍മ സമുദായ സംഘടനയെന്ന് അവകാശപ്പെട്ടാണ് വിശ്വകര്‍മ ഐക്യവേദി ചെയര്‍മാന്‍ കെ.കെ. ചന്ദ്രന്‍ പി.വി. അന്‍വറിനു പിന്തുണ പ്രഖ്യാപിച്ചത്. …

സാങ്കേതിക തകരാര്‍; അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം മുടങ്ങി, ദുരന്തത്തിനു ശേഷമുള്ള ആദ്യ സര്‍വീസ്

അഹമ്മദാബാദ്: വിമാന അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് എഐ 159 പറന്നുയരേണ്ടിയിരുന്നത്. അപകടത്തിനുശേഷം അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേയ്ക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസ് ഉണ്ടായിരുന്നില്ല.എയര്‍ ഇന്ത്യ ഇന്ന് അഞ്ച് രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി. ഡി.ജി.സി.എ നിര്‍ദേശിച്ച പരിശോധനകള്‍ വിമാനങ്ങളില്‍ നടത്തേണ്ടതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത് എന്നാണ് …

വാട്ടര്‍ പമ്പ് ഓണ്‍ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു

വാട്ടര്‍ പമ്പ് ഓണ്‍ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു. കര്‍ണാടക കഡബ താലൂക്കിലെ ദോലാടി സ്വദേശിയായ പുരന്ദരയുടെ ഭാര്യ ജലജാക്ഷി എന്ന രേഖ(38) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കഡബ താലൂക്കിലെ എടമംഗലയ്ക്കടുത്തുള്ള ചാര്‍വാകയില്‍ വാട്ടര്‍ പമ്പ് ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അവരെ കടബ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കഡബ പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണം; യുവതിക്ക് ദാരുണമരണം

ഭുവനേശ്വര്‍: ഒഡീഷയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. കേന്ദ്രപാര ജില്ലയിലെ രാജ്നഗര്‍ ഫോറസ്റ്റ് റേഞ്ചിന് സമീപം തന്‍ലാഡിയ ഗ്രാമത്തിലാണ് സംഭവം. കാജല്‍ മൊഹന്തി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രാവിലെ പുഴയില്‍ കുളിക്കുന്നതിനിടെ കാജല്‍ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. മറ്റു സ്ത്രീകളുടെ കണ്‍മുന്നില്‍വച്ചാണ് സംഭവം. ഉടന്‍ തന്നെ നാട്ടുകാര്‍ നദിയിലില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഉച്ചകഴിഞ്ഞ് യുവതിയുടെ പകുതി തിന്ന മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തു.മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു തുക നല്‍കുമെന്ന്ഫോറസ്റ്റ് …