കുവൈറ്റ് തീപിടിത്തം: ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചെന്നു റിപ്പോര്‍ട്ട്

കുവൈറ്റ്‌സിറ്റി: കുവൈറ്റ് തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരനിലയില്‍ ആശുപത്രിയിലുണ്ടായിരുന്ന ഒരു ഇന്ത്യക്കാന്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയെന്നു കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ച ആളുടെ വിവരം അറിവായിട്ടില്ല. തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

അതിരേത് ഭാഗം – 8

എ.സിയുടെ തണുപ്പില്‍ പട്ടുമെത്തയില്‍ കിടന്ന് മേല്‍പ്പോട്ട് നോക്കുമ്പോള്‍ ഇപ്പോഴും ഉള്ള് പൊള്ളിക്കുന്ന ഒരു മുഖം എന്റെ ഉള്ളിലുണ്ട്. ഇന്നോളം എവിടെയും ഞാനടയാളപ്പെടുത്തിയിട്ടില്ലാത്ത എന്റെ ഉപ്പയുടെ മുഖം. ഓര്‍മ്മവച്ച നാള്‍ മുതല്‍ ഞാന്‍ കണ്ടുവളര്‍ന്നത് ആ മനുഷ്യന്റെ കഷ്ടപ്പാട് തന്നെയായിരുന്നു. കിണര്‍ പണിയായിരുന്നു ഉപ്പയുടെ ജോലി.പൊരി വെയിലത്ത് ആഴമുള്ള കിണറ്റിലേക്കിറങ്ങി നിന്ന് മണ്ണ് വെട്ടുമ്പോഴും, കനമുള്ള കല്ല് ചുമക്കുമ്പോഴും ഭാരം കൊണ്ട് ആ കാലുകള്‍ ഇടറുന്നത് നിസ്സഹായതയോടെ ഞാന്‍ നോക്കി നിന്നിട്ടിട്ടുണ്ട്. എങ്കിലും ഒരിക്കല്‍ പോലും എന്റെ ഉപ്പ …

പ്ലസ് ടു സേ പരീക്ഷയിലും ആള്‍മാറാട്ടം; 2 പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു

കാസര്‍കോട്: പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ പേരില്‍ ചന്തേര പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ഉദിനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. മാട്ടൂല്‍ നോര്‍ത്തിലെ പി.മഷൂദിന്റെ മകന്‍ ആലക്കല്‍ വീട്ടില്‍ എ.നിഹാദ്(18), കടപ്പുറത്ത് വീട്ടില്‍ പുതിയപുരയില്‍ കെ.കെ.സലാമിന്റെ മകന്‍ കെ.പി.സുഹൈല്‍(18) എന്നിവരുടെ പേരിലാണ് ആള്‍ മാറാട്ടത്തിന് കേസെടുത്തത്. നിഹാദിനു വേണ്ടിയാണ് സുഹൈല്‍ സേ പരീക്ഷ എഴുതിയത്.പരീക്ഷ സൂപ്പര്‍വൈസറായ ചീമേനി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എന്‍.നിവേദിതയാണ് ആള്‍മാറാട്ടത്തിലൂടെ നടന്ന പരീക്ഷയെഴുത്ത് കണ്ടെത്തിയത്.

അര്‍ളടുക്കയില്‍ കൊപ്രമില്ല് കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: മുളിയാര്‍, അര്‍ളടുക്ക, കോപ്പാളംകൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കൊപ്ര മില്ല് കത്തി നശിച്ചു. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ മൂന്നു മണിക്കൂറോളം നേരം കഠിന പ്രയത്നം നടത്തി തീയണച്ചുവെങ്കിലും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. യൂസഫ് കളരി എന്നയാളുടെ ഉടമസ്ഥതയിലുള്ള കൊപ്ര മില്ലിനാണ് ഇന്നലെ രാത്രി തീപിടിച്ചത്. വിവരമറിഞ്ഞ് എത്തിയ കാസര്‍കോട് ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സന്തോഷ് കുമാറും സംഘവും മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്താണ് തീയണച്ചത്. തേങ്ങയും കൊപ്രയും കത്തി നശിച്ചു. മില്ലും കത്തി നശിച്ചിട്ടുണ്ട്.

വാക്കുകൾക്ക് വേദനയെ സുഖപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞാൻ ഒപ്പമുണ്ടാകും’; കുവൈറ്റ് ദുരന്തത്തിൽ മോഹൻലാലും മമ്മൂട്ടിയും

കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാംമ്പിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരെ അനുശോചിച്ച് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. ദുരന്തത്തിൽ താനും തന്റെ പ്രാർത്ഥനയും താനും ഒപ്പമുണ്ട് എന്നും മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻലാൽ അനുശോചനം പങ്കുവെച്ചത്.‘കുവൈറ്റ് തീപിടുത്തത്തിൽ ദുരന്തത്തിനിരയായ എല്ലാവർക്കും എൻ്റെ നെഞ്ചുലഞ്ഞുള്ള പ്രാർത്ഥനകൾ. ഈ വലിയ ദുരന്തത്തിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്. വാക്കുകൾക്ക് വേദനയെ സുഖപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകും,’ താരം കുറിച്ചുകുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് നടൻ മമ്മൂട്ടി. ഈ …

17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വാറണ്ടുമായി സിഐഡി; ബിജെപി നേതാവ് യെദ്യൂരപ്പ അറസ്റ്റിലാവും

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗളൂരു പ്രത്യേക കോടതി. ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് അന്വേഷിക്കുന്ന സിഐഡി വിഭാഗം കോടതിയെ സമീപിച്ചത്. ഡൽഹിയിൽ ആണെന്നും 17ന് ഹാജരാകാമെന്നും യെദ്യൂരപ്പ അറിയിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയാലുടൻ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന. 17കാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി. ഈ വര്‍ഷം ഫെബ്രുവരി രണ്ടിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി …

‘ഉറ്റവരുടെ വേര്‍പാടില്‍ തങ്ങളും അതിയായി ദുഃഖിക്കുന്നു’; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കമ്പനിയായ എൻടിബിസി; ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും

കുവൈറ്റ് സിറ്റി: തീപിടിത്തത്തിൽ മരിച്ച മലയാളികൾ അടക്കമുള്ള ജീവനക്കാരുടെ കുടുംബത്തിന് കമ്പനിയായ എൻടിബിസി എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു. തൊഴിലാളികളുടെ ഇൻഷ്വറൻസ് തുക,​ മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സർക്കാരിനും എംബസിക്കും ഒപ്പം നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും എൻബിടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉറ്റവരുടെ വേര്‍പാടില്‍ തങ്ങളും അതിയായി ദുഃഖിക്കുന്നു. അവര്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനയും നേരുന്നു. മരണപ്പെട്ടവരുടെ …

കുവൈറ്റിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പോകുന്നതിന് ഇന്നലെ രാത്രി കൊച്ചിയിലെത്തിയ മന്ത്രി വീണയ്ക്ക് കേന്ദ്ര അനുമതി ലഭിച്ചില്ല; കാത്തിരുന്ന് മടങ്ങി

കൊച്ചി: കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും ഇന്നലെ രാത്രി കുവൈറ്റിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിലെത്തിയ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് യാത്രാ നുമതി ലഭിച്ചില്ല. ഇതേത്തുടർന്നു വിമാനത്താവളത്തിൽ കാത്തിരുന്ന മന്ത്രി പിന്നീട് മടങ്ങി. മന്ത്രിയോടൊപ്പം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു ഉണ്ടായിരുന്നു. കേന്ദ്രാനുമതി ലഭിക്കാതിരുന്നതിനെ തുടർന്നണ് യാത്ര മുടങ്ങിയത്. രാത്രി 9.40നുള്ള വിമാനത്തിൽ പോകാനാണ് മന്ത്രിയെത്തിയത്. എന്നാൽ, വിമാനം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ചെക്-ഇൻ സമയം …

കുവൈറ്റ് തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ എട്ടരയോടെ കൊച്ചിവിമാനത്താവളത്തിലെത്തും; ഇൻഡ്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം കുവൈറ്റിൽ നിന്നു പുറപ്പെട്ടു

കുവൈറ്റ് സിറ്റി: ബുധനാഴ്ച കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മലയാളികൾ അടക്കമുള്ള 31 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം കുവൈറ്റിൽ നിന്നു പുലർച്ചെ ഒന്നേ കാലോടെ കൊച്ചി വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. വിമാനം രാവിലെ എട്ടരയോടെ കൊച്ചിയിലെത്തും. അപകടത്തിൽ മരിച്ച 49 പേരിൽ 45 പേർ ഇൻഡ്യക്കാരാണ്. ഇവരിൽ മലയാളികളായ 23 പേരുടെയും തമിഴ് നാട്, കർണ്ണാടക സ്വദേശികളുടെയും മൃതദേഹങ്ങളാണ് കൊച്ചി വിമാനത്താവളത്തി എത്തിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്, കേന്ദ്ര ഉദ്യോഗസ്ഥ …

മാതാവ് മരിച്ചു; പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി; വിശന്നു വലഞ്ഞു കരഞ്ഞ 37 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന ആസ്സാം സ്വദേശിയായ യുവതിയുടെ മൃതദേഹത്തിനരികെ, മുപ്പത്തിഎഴ് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ കരച്ചിൽ. അമ്മിഞ്ഞപാൽ ലഭിക്കാതെ വിശപ്പടക്കാൻ കഴിയാതെ കരയുകയായിരുന്നു കുഞ്ഞ്. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് എങ്ങനെ മുലപ്പാൽ കൊടുക്കാനാവും എന്ന വിഷമത്തിലായിരുന്നു ബന്ധുക്കൾ. ഇതറിഞ്ഞ ആശുപത്രി അധികൃതർ കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിനെ കുറിച്ച് ആലോചന നടത്തി. അപ്പോഴാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് ഓഫീസർ മെറിൻ മുലപ്പാൽ കൊടുക്കാൻ സന്നദ്ധയായി മുന്നോട്ട് വന്നത്. മുലപ്പാൽ നൽകിയതോടെ വിശപ്പു …