ചീമേനിയിലെ കളിക്കള നിര്‍മ്മാണത്തില്‍ അഴിമതിക്കളി; മന്ത്രിയുടെ ഉദ്ഘാടനം മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ്

ചെറുവത്തൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയ്യൂര്‍- ചീമേനി ഗ്രാമ പഞ്ചായത്തിലെ ചീമേനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു കോടി രൂപ ചിലവില്‍ കളിക്കളം നിര്‍മ്മിച്ചതില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. 50 ലക്ഷം രൂപ വീതം കായിക വകുപ്പില്‍ നിന്നും എംഎല്‍എ ഫണ്ടില്‍ നിന്നും ചെലവഴിച്ചു നിര്‍മിക്കുന്ന കളിക്കളത്തിന് 25 ലക്ഷം രൂപ പോലും ചിലവാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും 21 ന് …

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ ആലോചന; 1800 രൂപയാക്കും, പ്രഖ്യാപനം അടുത്തമാസം

തിരുവനന്തുപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. 1800 രൂപയാക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനം വന്നേക്കുമെന്നാണ് വിവരം. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് 2021 ലാണ് അവസാനമായി പെന്‍ഷന്‍ കൂട്ടി 1600 രൂപയാക്കിയത്. പെന്‍ഷന്‍ 2500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞത്. എന്നാല്‍ 1800 രൂപയെന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോകുന്നത്. കേരളപ്പിറവി …

തണ്ടപ്പേരിനായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയത് 6 മാസം; മനംനൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി

പാലക്കാട്: അട്ടപ്പാടിയില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (72) ആണ് മരിച്ചത്. കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വില്ലേജ് ഓഫീസില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ ബിസിഎ വിദ്യാര്‍ത്ഥി മരിച്ചു

തളിപ്പറമ്പ്: പുഷ്പഗിരി കയറ്റത്തില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കുപ്പം പുളിയോട് മദീന നഗറിലെ അപ്സര്‍ ഹൗസില്‍ ഷാമില്‍ മഹമൂദ് സിദിഖ് (19)ആണ് മരിച്ചത്. ആലക്കോട് റോഡില്‍ നിലംപതി കയറ്റത്തില്‍ ഞായറാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. ബൈക്കില്‍ പുഷ്പഗിരി ഭാഗത്തേക്ക് പോവുകയായിരുന്നു ഷാമിലും സുഹൃത്ത് തളിപ്പറമ്പിലെ അഫ്സലും. ഇതിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. അഫ്സലിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും പിന്നീട് മരിച്ചു. തലക്കേറ്റ പരിക്കാണ് മരണ കാരണം. സുഹൃത്ത് …

കവ്വായിക്കായലില്‍ മീന്‍പിടുത്തത്തിനിടെ തോണി മറിഞ്ഞു കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: കവ്വായി കായലില്‍ മീന്‍പിടുത്തത്തിനിടെ തോണിമറിഞ്ഞു കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വലിയപറമ്പയിലെ എന്‍.പി താമ്പാ(61)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ബോട്ട് ജട്ടിക്ക് സമീപം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് തോണി മറിഞ്ഞത്. വലിയപറമ്പ് പാലത്തിനു താഴെ കവ്വായികായലില്‍ തോണിയിലിരുന്ന് മീന്‍ പിടിക്കുന്നതിനിടയിലാണ് അപകടം. മുങ്ങിത്താണ തമ്പാനെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും രാത്രി വരെ തെരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ 11.15 ഓടെ ഫയര്‍ഫോഴ്‌സ് മൃതദേഹം കണ്ടെത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. …

ബദിയടുക്ക ബാറഡുക്കയിലെ രതാവതി അന്തരിച്ചു

കാസര്‍കോട്: ബദിയടുക്ക ബാറഡുക്ക കനകപ്പാടിയില സഞ്ജീവ ചൗട്ടയുടെ ഭാര്യ രതാവതി(58) അന്തരിച്ചു. ഹൃദയാഘാതം മൂലം ആണ് മരണം. അസ്വസ്ഥതയെതുടര്‍ന്ന് ഞായറാഴ്ച രാത്രി കുമ്പളയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏക മകന്‍ അശ്വിന്‍.

കച്ചവടം ഉറപ്പിച്ചത് 12 ലിറ്റര്‍ പാല്‍ കിട്ടുമെന്ന് വിശ്വസിപ്പിച്ച്, കിട്ടിയതോ ആറു ലിറ്റര്‍; 56,000 രൂപ കൊടുത്ത് പശുവിനെ വാങ്ങിയ ആള്‍ക്ക് 82,000 രൂപ നഷ്ടപരിഹാരം

കൊല്ലം: നാടോടിക്കാറ്റ് സിനിമയില്‍ ദാസനും വിജയനും പശുവിനെ വാങ്ങി വെട്ടിലായതുപോലെ, പശുക്കച്ചവടത്തിലെ തട്ടിപ്പില്‍ ഉപഭോക്തൃ തകര്‍ക്ക പരിഹാര ഫോറത്തിന്റെ ഇടപെടല്‍.പറഞ്ഞത്രയും പാല്‍ ലഭിച്ചില്ലെന്ന പരാതിയെത്തുടര്‍ന്ന്, പശുവിനെ വാങ്ങിയ ആള്‍ക്ക് 82,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. 12 പന്ത്രണ്ട് ലിറ്റര്‍ പാല്‍ കിട്ടുമെന്ന് ഉറപ്പിച്ച് കച്ചവടം ചെയ്ത പശുവിന് ആറ് ലിറ്റര്‍ മാത്രം കിട്ടിയെന്നാണ് പരാതി.കുളക്കട മഠത്തിനാപുഴ സുധാ വിലാസത്തില്‍ രമണന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഇടനിലക്കാര്‍ വഴി56,000 രൂപ …

അനധികൃതമായി സൂക്ഷിച്ച 8893 കിലോ സ്‌ഫോടക വസ്തുക്കള്‍ കടയില്‍ നിന്നും പിടികൂടി, കാസര്‍കോട്ടെ കടയുടമക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട്ടെ പടക്ക കടയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 8893.745 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഉടമക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. അടുക്കത്ത് ബയല്‍ കേളുഗുഡെയില്‍ പ്രവര്‍ത്തിക്കുന്ന ബീബീ ഫയര്‍ വര്‍ക്‌സ് എന്നസ്ഥാപനത്തിലാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്. ഉടമ ആര്‍ഡി നഗറിലെ സിഎച്ച് മുഹമ്മദ് കുഞ്ഞി(55)ക്കെതിരെ കേസെടുത്തു. ടൗണ്‍ എസ് ഐ എന്‍ അന്‍സാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന റെയ്ഡിലാണ് പടക്കശേഖരം കണ്ടെത്തിയത്. അനുവദിച്ചതില്‍ കൂടുതല്‍ അളവില്‍ ഉദാസീനമായി ഗോഡൗണില്‍ സൂക്ഷിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. …

സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക് മെയിലിങ്; ഹണിട്രാപ്പ് കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍

മംഗളൂരു: സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ യുവതിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമഗളൂരു സ്വദേശിയും കങ്കനാടിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന നിരീക്ഷയെയാണ് പൊലീസ് പിടികൂടിയത്. യുവതിയുടെ പേരില്‍ കദ്രി പൊലീസില്‍ ഹണിട്രാപ്പ് പരാതിയുണ്ടായിരുന്നു. ഉഡുപ്പി കാര്‍ക്കാളയിലെ അഭിഷേക് ആചാര്യ ആത്മഹത്യ ചെയ്ത സംഭവത്തിലും യുവതി പ്രതിയാണ്. മറ്റൊരു യുവതിയുമായുള്ള അഭിഷേകിന്റെ സ്വകാര്യ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. ഇയാളുടെ ആത്മഹത്യാകുറിപ്പില്‍ യുവതിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. …

14 കാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയായ 20 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ 20 കാരന്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശി ഇജാസ് അഹമ്മദി(20)നെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ട് നടന്ന ഒരു പരിപാടിക്കിടെ യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടിരുന്നു. ആ പരിചയം മുതലെടുത്ത് യുവാവ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയിരുന്നു. പിന്നീട് പല ദിവസങ്ങളിലായി പെണ്‍കുട്ടിയുമായി സംസാരിക്കുകയും ചാറ്റിങ് നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഇജാസ് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. അടുത്തിടെയാണ് യുവാവ് ഗള്‍ഫില്‍ …

ഒരുദിവസത്തെ പരിചയം; ഒന്നര വയസുള്ള കുഞ്ഞിനെയും കൂട്ടി ഭര്‍തൃമതി അസം സ്വദേശിക്കൊപ്പം ഒളിച്ചോടി, കമിതാക്കളെ ഷൊര്‍ണൂരില്‍ കണ്ടെത്തി

കാസര്‍കോട്: ഒന്നരവയസുള്ള കുഞ്ഞിനെയും കൂട്ടി ഭര്‍തൃമതി അസം സ്വദേശിക്കൊപ്പം ഒളിച്ചോടിപ്പോയതായി പരാതി. അസം അമ്പാഗന്‍ സ്വദേശിനിയും അനന്തപുരത്തെ വാടകവീട്ടില്‍ താമസക്കാരിയുമായ അജിത ഖാത്തൂണ്‍(22) ആണ് നാടുവിട്ടത്. അനന്തപുരത്തെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ നൂറുള്‍ ഇസ്ലാമിന്റെ ഭാര്യയാണ് യുവതി. കഴിഞ്ഞദിവസം അസം സ്വദേശിയായ ഒരു യുവാവ് അനന്തപുരത്ത് ജോലിക്ക് എത്തിയിരുന്നു. അയാളെ യുവതിയും ഭര്‍ത്താവും പരിചയപ്പെട്ടിരുന്നു. ആ യുവാവിനൊപ്പം ഭാര്യയും കുഞ്ഞും നാടുവിട്ടെന്നാണ് ഭര്‍ത്താവ് കുമ്പള പൊലീസില്‍ നല്‍കിയ പരാതി. കേസെടുത്ത കുമ്പള പൊലീസ് റെയില്‍വേ പൊലീസിനും മറ്റും …

യുവാവ് കിണറിൽ വീണു മരിച്ചു, രക്ഷിക്കാനിറങ്ങി കിണറിൽ കുടുങ്ങിയ സഹോദരനെ ഫയർഫോഴ്സ് കരക്കെത്തിച്ചു, സംഭവം നാരായണമംഗലത്ത്

കാസർകോട്: സർക്കാർ ജീവനക്കാരനായ യുവാവ് കിണറിൽ വീണുമരിച്ചു. രക്ഷിക്കാൻ ഇറങ്ങിയ സഹോദരനെ ഫയർഫോഴ്സ് എത്തി കരക്കെത്തിച്ചു. കുമ്പള നാരായണമംഗലം സ്വദേശി വിവേക് ഷെട്ടി (28) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി ഒൻപതരയോടെയാണ് സംഭവം. വിവേക് കിണറിൽ വീഴുന്നത് കണ്ട സഹോദരൻ തേജസ്‌ അപ്പോൾ തന്നെ കിണറിൽ എടുത്തു ചാടുകയായിരുന്നു. എന്നാൽ തേജസ്‌ കിണറിൽ കുടുങ്ങി. നാട്ടുകാരുടെ വിവരത്തെത്തുടർന്നു ഉപ്പളയിൽ നിന്ന് ഫയർഫോഴ്സ് എത്തി ആദ്യം തേജസിനെ കരക്കെത്തിച്ചു. വിവേകിനെ കരക്കെത്തിച്ച് കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. …

രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ അന്തരിച്ചു, സംസ്കാരം നാളെ

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ (91) അന്തരിച്ചു. മുന്‍ ചെന്നിത്തല പഞ്ചായത്തംഗമായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെന്നിത്തല കുടുംബവീട്ടില്‍. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി. രാമകൃഷ്ണന്‍ നായരാണ് ഭർത്താവ്. മറ്റു മക്കള്‍: കെ.ആര്‍. രാജന്‍ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍), കെ.ആര്‍. വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ.ആര്‍. പ്രസാദ് (റിട്ട. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്).മരുമക്കള്‍: അനിതാ …

ഓർഡർ നൽകിയത് വെജിറ്റബിൾ ബിരിയാണിക്ക്, കിട്ടിയത് നോൺ- വെജും; ഹോട്ടലുടമയെ വെടിവെച്ചു കൊന്നു

റാഞ്ചി: വെജിറ്റേറിയൻ ബിരിയാണി ആവശ്യപ്പെട്ട ഉപഭോക്താവിന് നോൺ–വെജ് ഭക്ഷണം നൽകിയതിന്റെ പേരിൽ ഹോട്ടൽ ഉടമയെ വെടിവച്ചു കൊലപ്പെടുത്തി. റാഞ്ചിയിലെ കാങ്കെ–പിതോറിയ റോഡിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭിത്വ സ്വദേശി വിജയ് കുമാർ നാഗ് (47)ആണ് കൊല്ലപ്പെട്ടത്. രാത്രിയിൽ ഹോട്ടലിൽ എത്തിയ ഒരാൾ വെജ് ബിരിയാണി ഓർഡർ ചെയ്തിരുന്നു. ഹോട്ടലിലെ ജീവനക്കാർ ബിരിയാണി പാഴ്സൽ നൽകുകയുമായിരുന്നു. പാഴ്സലുമായി പോയ ഇയാൾ, കുറച്ചു സമയത്തിനുശേഷം ഒരു സംഘം ആളുകൾക്കൊപ്പം തിരികെ എത്തി. വെജ് ബിരിയാണിക്കു പകരം നോൺ വെജ് ബിരിയാണിയാണ് …

ലിവ് ഇന്‍ പങ്കാളിയെ ഒഴിവാക്കി ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തീരുമാനം; കാമുകന്റെ കുത്തേറ്റ് ഗര്‍ഭിണിയായ യുവതി മരിച്ചു, യുവതിയുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് കാമുകനും മരിച്ചു

ന്യൂഡല്‍ഹി: പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കുത്തേറ്റ് ഗര്‍ഭിണിയായ യുവതിയും ലിവ് ഇന്‍ പങ്കാളിയും മരിച്ചു. പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലാണ് സംഭവം. ശാലിനി(22), ലിവ് ഇന്‍ പങ്കാളി ആഷു എന്ന ശൈലേന്ദ്ര(34) എന്നിവരാണ് കൊല്ലപ്പെട്ടത്. ശാലിനിയുടെ ഭര്‍ത്താവ് ആകാശാ(23)ണ് ചികിത്സയിലുള്ളത്. യുവതിയെ ലിവ് ഇന്‍ പങ്കാളി ആഷു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. പ്രണയ ബന്ധത്തിലുള്ള പ്രശ്‌നങ്ങളേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് …

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; വീട്ടുപരിസരത്ത് കൊന്നുകുഴിച്ചുമൂടി യുവാവ്

കോട്ടയം: അയര്‍ക്കുന്നം ഇളപ്പാനിയില്‍ ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ ഭര്‍ത്താവ് പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശിനി അല്‍പ്പാന ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് സോണി ആണ് പിടിയിലായത്. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊല. കല്ലില്‍ തലയിടിച്ചാണ് കൊലപ്പെടുത്തിയത്. മരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം തൊട്ടടുത്ത പറമ്പില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു.കഴിഞ്ഞ ദിവസം അല്‍പ്പനയെ കാണാന്‍ ഇല്ലെന്ന് …

ഇടുക്കി മാങ്കുളത്ത് മിനിബസ് തലകീഴായി മറിഞ്ഞു; 24 പേര്‍ക്ക് പരിക്ക്, അപകടത്തില്‍ പെട്ടത് തമിഴ് നാട് സ്വദേശികള്‍

ഇടുക്കി: തമിഴ് നാട്ടില്‍ നിന്ന് വിനോദയാത്രയ്ക്ക് വരികയായിരുന്ന മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 24 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ മാങ്കുളം വിരിപ്പാറയിലാണ് അപകടമുണ്ടായത്. തിരുപ്പൂരില്‍ നിന്ന് തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്നു സംഘം. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാരും മറ്റുവാഹന യാത്രക്കാരും ചേര്‍ന്ന് അടിമാലിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റോഡിന് അരികിലായി തലകീഴായിട്ടാണ് ബസ് മറിഞ്ഞത്.

കാറില്‍ കടത്തിയ കാല്‍ലക്ഷം പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി; മുട്ടത്തൊടി സ്വദേശിയായ യുവാവ് പിടിയില്‍

കാസര്‍കോട്: കാറില്‍ കടത്തിയ കാല്‍ലക്ഷം പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കാസര്‍കോട് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ മധൂര്‍ മുട്ടത്തൊടി സ്വദേശി ടിഎം അബൂബക്കര്‍ സിദ്ദീഖ്(33) പിടിയിലായി. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ടൗണ്‍ എസ് ഐ എന്‍ അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘം പുത്തൂര്‍ കുന്നില്‍ നീര്‍ച്ചാലില്‍ വച്ചാണ് പുകയില കടത്ത് പിടികൂടിയത്. പട്രോളിങിനിടെ സംശയം തോന്നിയ കാര്‍ തടഞ്ഞു നിര്‍ത്തി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മിണ്ടാതിരുന്നതോടെ പൊലീസ് കാറനുള്ളില്‍ പരിശോധന നടത്തുകയായിരുന്നു. കാറിന്റെ ഡിക്കിയിലും …