പൊലീസിനെ കണ്ടപ്പോള്‍, ഇപ്പോള്‍ കൊണ്ടുവരേണ്ടെന്നു പറഞ്ഞ് ഫോണ്‍ കട്ടാക്കി; 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍, താമസസ്ഥലത്തെ കട്ടിലിനു അടിയില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു

കാസര്‍കോട്: 98 വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കാഞ്ഞങ്ങാട്, മഡിയനിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍. കാസര്‍കോട്, തളങ്കര, കൊറക്കോട് റൈഹാന മന്‍സിലിലെ കെ എം ജാബിറി (40)നെയാണ് ഹൊസ്ദുര്‍ഗ്ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച സന്ധ്യയ്ക്ക് ഏഴുമണിയോടെ ഇന്‍സ്‌പെക്ടറും സംഘവും അപ്രതീക്ഷിതമായി സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തുകയായിരുന്നു. ഈ സമയത്ത് കടയുടമ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ …

ഓട്ടോ യാത്രയ്ക്കിടയില്‍ യുവതിയുടെ പഴ്‌സില്‍ നിന്നു സ്വര്‍ണ്ണവള മോഷണം പോയ കേസ്: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; ഉപ്പളയിലെ ജ്വല്ലറിയില്‍ 91,000 രൂപയ്ക്കു വിറ്റ വള കണ്ടെടുത്തു

കാസര്‍കോട്: ഓട്ടോ യാത്രയ്ക്കിടയില്‍ യുവതിയുടെ ഒന്നേ മുക്കാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണവള മോഷ്ടിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഉപ്പള, മണ്ണംകുഴിയിലെ മുഹമ്മദ് സാക്കിബി (22)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയിലെ ഒരു ജ്വല്ലറിയില്‍ നടത്തിയ പരിശോധനയില്‍ മോഷണം പോയ വള കണ്ടെടുത്തു. 91,000 രൂപയ്്ക്കാണ് വള വില്‍പ്പന നടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.മാര്‍ച്ച് 24ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. ഉപ്പള, കോടിബയലിലെ ആയിഷത്ത് …

ഒന്നാം ക്ലാസ്സ് പ്രവേശനം ഇനി ആറാം വയസ്സിൽ ; പ്രവേശന പരീക്ഷയും പ്രവേശനത്തിനു പണം വാങ്ങുന്നതും ശിക്ഷാർഹമെന്നു മന്ത്രി

തിരുവനന്തപുരം: അടുത്തവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസിലേ നടത്താവു എന്ന് മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു .ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ രക്ഷിതാക്കളിൽ നിന്ന് ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹവും ആണെന്ന് മന്ത്രി പറഞ്ഞു നിർദേശങ്ങൾ ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചില വിദ്യാലയങ്ങൾ ഇതു സംബന്ധിച്ച നിയമങ്ങൾ പതിവായി ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

കേരള കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. ആല്‍ഗുര്‍ ചുമതലയേറ്റു

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ നാലാമത് വൈസ് ചാന്‍സലറായി പ്രൊഫ. സിദ്ദു പി. ആല്‍ഗുര്‍ ചുമതലയേറ്റു. വൈസ് ചാന്‍സിലറായി താത്കാലിക ചുമതല വഹിച്ചിരുന്ന പ്രൊഫ. വിന്‍സന്റ് മാത്യു, രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ഡീനുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സെക്യൂരിറ്റി ഓഫീസര്‍ ഇന്‍ ചാര്‍ജജ് സുമേഷ് പി.പി, സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍ ടി. വിനയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.കര്‍ണാടക ധാര്‍വാര്‍ഡ് സ്വദേശിയായ …

എസ്എസ്എല്‍സി പരീക്ഷ ബുധനാഴ്ച തീരും; ചങ്കിടിപ്പോടെ രക്ഷിതാക്കള്‍, സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് നിരീക്ഷണം, മക്കളെ രക്ഷിതാക്കള്‍ കൂട്ടിക്കൊണ്ടു പോകണമെന്ന് അധികൃതര്‍

കാസര്‍കോട്: എസ്എസ്എല്‍സി പരീക്ഷ ബുധനാഴ്ച തീരും. പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യത. ഇതു കണക്കിലെടുത്തു സ്‌കൂള്‍ പരിസരങ്ങളില്‍ നിരീക്ഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. ആവശ്യമെന്നു തോന്നുന്ന സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും.പരീക്ഷ കഴിയുന്ന ദിവസം സ്‌കൂളിലോ പരിസരങ്ങളിലോ യാതൊരു തരത്തിലുമുള്ള ആഘോഷങ്ങള്‍ പാടില്ലെന്നു അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ ഇല്ലാതാക്കുന്നതിനു കുട്ടികളെ പരീക്ഷ കഴിയുന്ന മുറയ്ക്ക് രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടു പോകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ പേരില്‍ നടത്തിയ വഴിപാട് രശീത് ചോര്‍ത്തിയത് ആര്? വിവാദം മുറുകുന്നു, വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: നടന്‍ മമ്മൂട്ടിയുടെ പേരില്‍ മോഹന്‍ലാല്‍ നടത്തിയ വഴിപാട് രശീത് ചോര്‍ന്നത് വിവാദത്തില്‍. വഴിപാട് വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരസ്യപ്പെടുത്തിയതാണെന്ന മോഹന്‍ലാലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണവുമായി രംഗത്തുവന്നു.മോഹന്‍ലാലിന്റെ പരാമര്‍ശം തെറ്റിദ്ധാരണ മൂലമാണെന്നു ബോര്‍ഡ് വിശദീകരിച്ചു. അദ്ദേഹം ശബരിമല ദര്‍ശനം നടത്തിയ സമയത്ത് നടന്‍ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് രശീതിന്റെ ഭക്തനു നല്‍കുന്ന ഭാഗമാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. കൗണ്ടര്‍ ഫോയില്‍ മാത്രമാണ് വഴിപാടിന് പണം അടയ്ക്കുമ്പോള്‍ സൂക്ഷിക്കുക. ബാക്കി ഭാഗം വഴിപാട് …

പെരിയ ചെക്കിപ്പള്ളത്തെ മോഹനന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, ചെക്കിപ്പള്ളത്തെ പരേതനായ കൊട്ടന്റെ മകന്‍ മോഹനന്‍ (63) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: പത്മാവതി. മക്കള്‍: പ്രമീഷ്, പ്രമിത. മരുമകന്‍: തരുണ്‍. സഹോദരങ്ങള്‍: ബാലാമണി, തങ്കമണി, താരമണി, പുരുഷോത്തമന്‍, ഹരീശന്‍, സതീശന്‍, അനിത.

നാടന്‍തോക്കിന് ലൈസന്‍സ് നേടാന്‍ ശ്രമം; മധ്യവയസ്‌കന്റെ തോക്കും പോയി; കേസിലും കുടുങ്ങി

കണ്ണൂര്‍: നാടന്‍ തോക്കിനു ലൈസന്‍സ് നേടാന്‍ അപേക്ഷ നല്‍കിയ മധ്യവയസ്‌കന്‍ കുടുങ്ങി. ഇരിട്ടി, വള്ളിത്തോട് നിരങ്ങന്‍ ചിറ്റയില്‍ കല്ലൂരാന്‍ ഹൗസില്‍ കെ. ജോസഫിനെ ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീന്‍ അറസ്റ്റു ചെയ്തു. തോക്കും ഒന്‍പതു തിരകളും പിടികൂടി. വീട്ടിനകത്തെ മുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു തോക്കും വെടിയുണ്ടകളും കണ്ടെടുത്തത്.നാടന്‍ തോക്കിനു ലൈസന്‍സ് കിട്ടില്ലെന്ന് ജോസഫിനു അറിയില്ലായിരുന്നുവത്രെ. തോക്കിനു അപേക്ഷ നല്‍കിയ വിവരം അറിഞ്ഞ പൊലീസ് ജോസഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് തോക്കും തിരകളും പിടികൂടിയത്.

ലോട്ടറി സ്റ്റാള്‍ കുത്തിത്തുറന്ന് കവര്‍ച്ച; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ മൗവ്വല്‍ ലത്തീഫും കൂട്ടാളിയും അറസ്റ്റില്‍, കവര്‍ച്ചാ മുതല്‍ വിറ്റത് കാസര്‍കോട്ട്

കണ്ണൂര്‍: വലിയന്നൂര്‍, പാറക്കണ്ടിയില്‍ ലോട്ടറി സ്റ്റാള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ പള്ളിക്കര, മൗവ്വല്‍ സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍. മൗവ്വലിലെ അബ്ദുല്‍ ലത്തീഫ് (26), കാഞ്ഞങ്ങാട് സൗത്ത് കല്ലൂരാവിയിലെ 17കാരന്‍ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.മാര്‍ച്ച് 12ന് രാത്രിയിലാണ് പൂക്കണ്ടി ഹൗസിലെ കെപി നാരായണന്റെ ഉടമസ്ഥതയിലുള്ള അയ്യപ്പ ലോട്ടറി സ്റ്റാളിന്റെ ഷട്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. 35000 രൂപയും 10,000 രൂപ വില വരുന്ന മൊബൈല്‍ ഫോണുമാണ് കവര്‍ച്ച …

കടല്‍കൊള്ളക്കാര്‍ റാഞ്ചികൊണ്ടുപോയ കപ്പല്‍ ജീവനക്കാരില്‍ പനയാല്‍, കോട്ടപ്പാറ സ്വദേശിയും; ആശങ്കയോടെ കുടുംബം

കാസര്‍കോട്: ആഫ്രിക്കന്‍ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്തു നിന്നു കാമറൂണിലേയ്ക്കു പോകുന്നതിനിടയില്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ ജീവനക്കാരെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ കുടുംബങ്ങള്‍. കാസര്‍കോട് ജില്ലയിലെ പനയാല്‍, കോട്ടപ്പാറയിലെ രജീന്ദ്രന്‍ ഭാര്‍ഗവന്‍ (35), കൊച്ചി സ്വദേശിയായ ഒരാള്‍ ഉള്‍പ്പെടെ പത്തു പേരെയാണ് കടല്‍ കൊള്ളക്കാര്‍ റാഞ്ചിക്കൊണ്ടുപോയത്. ഇവരില്‍ ഏഴുപേരും ഇന്ത്യക്കാരാണ്. ബേക്കല്‍, കോട്ടിക്കുളം, ഗോപാല്‍പ്പേട്ട സ്വദേശിയായ രജീന്ദ്രന്‍ ഭാര്‍ഗവനും കുടുംബവും നാലുമാസം മുമ്പാണ് കോട്ടപ്പാറയില്‍ വീട് വാങ്ങി താമസം മാറിയത്. സെപ്തംബര്‍ 10ന് ആണ് അവധിയിലെത്തി …

കാസര്‍കോട് നഗരത്തില്‍ ജനറല്‍ ആശുപത്രിക്കു സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ജനറല്‍ ആശുപത്രിക്കു സമീപത്തെ 250 കിലോ വാട്ട് ട്രാന്‍സ്‌ഫോര്‍മറില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ചൊവ്വാഴ്ച രാവിലെ 7.40മണിയോടെയാണ് വലിയ ശബ്ദത്തോടു കൂടി തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് സീനിയര്‍ ഓഫീസര്‍ വി സുകുവിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘം വെള്ളം ചീറ്റിയാണ് തീയണച്ചത്. കൂടുതല്‍ നേരം തീപിടുത്തം തുടര്‍ന്നിരുന്നുവെങ്കില്‍ പൊട്ടിത്തെറി വരെ ഉണ്ടാകുമായിരുന്നുവെന്നു അധികൃതര്‍ പറഞ്ഞു. സംഭവം രാവിലെയായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ റോഡില്‍ ഇല്ലാതിരുന്നതും ഭാഗ്യമായി. …

മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയത് ശരിയായില്ല; മമ്മൂട്ടി മുസ്ലിം സമൂഹത്തോട് മാപ്പു പറയണമെന്ന് ഒ. അബ്ദുല്ല, മതപണ്ഡിതന്മാര്‍ ഇടപെടണമെന്ന് ആവശ്യം

കോഴിക്കോട്: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ വഴിപാട് നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ. അബ്ദുല്ല. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരില്‍ മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയതും അതിന്റെ രശീതി ഉള്‍പ്പെടെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച ശബ്ദസന്ദേശത്തിലൂടെ ഒ അബ്ദുല്ല വിമര്‍ശനവുമായി രംഗത്തെത്തിയത്.മോഹന്‍ലാല്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണ്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹന്‍ലാല്‍ വഴിപാട് നടത്തിയതെങ്കില്‍ …

ഇരിയണ്ണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പുലി; ബേപ്പില്‍ വളര്‍ത്തു നായയെ കടിച്ചുകൊണ്ടു പോയി, മഞ്ചേശ്വരം, കനിലയിലും പുലിയിറങ്ങിയതായി സംശയം

കാസര്‍കോട്: ഇരിയണ്ണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പുലിയിറങ്ങി. ബേപ്പിലെ ഉദയന്‍ എന്നയാളുടെ വീട്ടുമുറ്റത്തേക്കാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പുലി എത്തിയത്. നായയുടെ കരച്ചില്‍ കേട്ട് ഉദയന്‍ പുറത്തിറങ്ങി വെളിച്ചം തെളിച്ചപ്പോള്‍ നായയെ പുലി പിടിച്ചു കൊണ്ടു പോകുന്ന കാഴ്ചയാണ് കണ്ടത്. പ്രസ്തുത വീട്ടില്‍ രണ്ടു വളര്‍ത്തു നായകള്‍ ഉണ്ട്. കൂട്ടിനു പുറത്തു ഉണ്ടായിരുന്ന നായയാണ് പുലിയുടെ ഇരയായത്. ഇരിയണ്ണി, തീയടുക്കത്ത് തിങ്കളാഴ്ച പുലര്‍ച്ചെ പുലിയിറങ്ങിയിരുന്നു. റബ്ബര്‍ ടാപ്പിംഗിനു പോയ മാലോം, വള്ളിക്കടവ് സ്വദേശി ആര്‍ ജ്യോതിഷ് (42) ആണ് …

നാടിനെ കണ്ണീരിലാഴ്ത്തി മുള്ളേരിയ, പാര്‍ത്ഥകൊച്ചിയിലെ ശ്രേയസ് യാത്രയായി

കാസര്‍കോട്: സ്‌കൂള്‍ അധികൃതരെയും നാട്ടുകാരെയും വീട്ടുകാരെയും തീരാ കണ്ണീരിലാഴ്ത്തി ശ്രേയസ് (11) യാത്രയായി. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന ശ്രേയസ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് വിട വാങ്ങിയത്. മുള്ളേരിയ, പാര്‍ത്ഥകൊച്ചിയിലെ ശരത്-അനുപമ ദമ്പതികളുടെ മകനാണ്. മുള്ളേരിയയിലെ വിദ്യാശ്രീ വിദ്യാഭ്യാസ കേന്ദ്രത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ശ്രേയസിനു ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. വിദഗ്ധ പരിശോധനയിലാണ് ഗുരുതരമായ വൃക്കരോഗമാണെന്നു സ്ഥിരീകരിച്ചത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ ഒത്തു ചേര്‍ന്ന് സാമ്പത്തിക സമാഹരണം നടത്തി …

കാസര്‍കോട്ടെ കവുങ്ങ് കര്‍ഷകരുടെ പ്രതിസന്ധി: പഠനത്തിനു വിദഗ്ധ സംഘത്തെ നിയോഗിക്കും; മൊറട്ടോറിയവും പരിഗണനയില്‍: മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കാസര്‍കോട്ടെ കവുങ്ങ് കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് പഠിക്കുവാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കവുങ്ങ് കര്‍ഷകരുടെ ആശങ്കകളും പ്രയാസങ്ങളും അറിയിച്ചു കൊണ്ട് കവുങ്ങ് കൃഷി മേഖലയിലെ ജനപ്രതിനിധികളുടെ പ്രത്യേക ആവശ്യപ്രകാരം നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കവുങ്ങുകളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ച് പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും നാശനഷ്ടങ്ങളെ വിലയിരുത്താനുമാണ് വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതെന്നു മന്ത്രി പറഞ്ഞു. …

ഉംറ തീര്‍ത്ഥാടനത്തിനിടയില്‍ മക്കയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയെ അഞ്ചു ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തി

കണ്ണൂര്‍: ഉംറ തീര്‍ത്ഥാടനത്തിനിടയില്‍ മക്കയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയെ ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തി. കണ്ണൂര്‍, കൂത്തുപറമ്പ്, കൈതേരി, കപ്പണ ഉള്ളി വീട്ടില്‍ റഹീമ(60)യെയാണ് കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് റഹീമയെ കാണാതായത്. അഞ്ചു ദിവസം മുമ്പാണ് മകനും മരുമകള്‍ക്കും ഒപ്പം ബഹ്റൈനില്‍ നിന്നു മക്കയില്‍ എത്തിയത്.വ്യാഴാഴ്ച രാത്രി ഹറമില്‍ ത്വവാഹ് നടത്തിയതിനു ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കാന്‍ പോകുന്നതിനിടയിലാണ് റഹീമയെ ആള്‍ത്തിരക്കില്‍ കാണാതായത്.മകന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസും മലയാളി സംഘടനകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മക്കയില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയാണ് …

മുന്‍ സിപിഎം നേതാവ് കളത്തൂരിലെ വസന്ത ആള്‍വ അന്തരിച്ചു

കാസര്‍കോട്: മുന്‍ സിപിഎം നേതാവ് ബംബ്രാംണ, കളത്തൂരിലെ വസന്ത ആള്‍വ (75) അന്തരിച്ചു.സിപിഎം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ: ജലജാക്ഷി. മക്കള്‍: അരുണ്‍ കുമാര്‍ ആള്‍വ, അഡ്വ. സത്യനാരായണ ആള്‍വ. മരുമക്കള്‍: അശ്വിത, സുസ്മിത. സഹോദരി: രതി.

ഗള്‍ഫുകാരന്റെ ഭാര്യയെ വശീകരിച്ച് കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു; ഭര്‍തൃസുഹൃത്തിനെതിരെ വനിതാ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഗള്‍ഫുകാരന്റെ ഭാര്യയെ വശീകരിച്ച് കോഴിക്കോട്ടെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചതായി പരാതി. 25കാരിയുടെ പരാതി പ്രകാരം ഭര്‍ത്താവിന്റെ സുഹൃത്തും കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ യുവാവിനെതിരെ വനിതാ പൊലീസ് സ്‌റ്റേഷനില്‍ ബലാത്സംഗത്തിനു കേസെടുത്തു.2024 ഡിസംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്റെ സുഹൃത്തും ബന്ധുവുമായ യുവാവ് പരാതിക്കാരിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.