സ്റ്റോക്ക് മാർക്കറ്റ് പ്രതിനിധികളെന്ന് തെറ്റിദ്ധരിപ്പിച്ച് പടന്ന സ്വദേശിയായ യുവാവിൽ നിന്ന് തട്ടിയത് 9 ലക്ഷം; സമർത്ഥമായ ഇടപെടലിലൂടെ പണം തിരിച്ചുപിടിച്ച് കാസർകോട് സൈബർ പൊലീസ്

കാസർകോട്: സ്റ്റോക്ക് മാർക്കറ്റ് പ്രതിനിധികൾ എന്ന് തെറ്റിദ്ധരിപ്പിച്ച് ഓഹരി വിപണിയിൽ ഷെയർ തരാം എന്ന് വിശ്വസിപ്പിച്ചു 9 ലക്ഷം തട്ടിയ സംഘത്തിൽ നിന്ന് പണം തിരികെ പിടിച്ച് കാസർകോട് സൈബർ പൊലീസ് അഭിമാനമായി. പടന്ന സ്വദേശിയുടെ പണമാണ് സൈബർ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് സംഭവം. എം സ്റ്റോക്ക് മാർക്കറ്റ് പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിച്ചു എച്ച് സി എൽ ടെക് എന്ന കമ്പനിയുടെ ഓഹരികൾ വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് സംഘം പലതവണ പണം തട്ടിയെടുത്തത്. …

ഷാഫി തെരുവത്തിന്റെ ‘മക്ക മദീന പുണ്യഭൂമിയിലൂടെ’ പ്രകാശനം ചെയ്തു

കാസര്‍കോട്: മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് എഴുതിയ മക്ക മദീന പുണ്യഭൂമിയിലൂടെ പുസ്തകം പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ മുക്താര്‍ ഉദരംപൊയില്‍ പ്രകാശനം ചെയ്തു. സാഹിത്യ വേദി പ്രസിഡന്റ് എഎസ് മുഹമ്മദ് കുഞ്ഞി പുസ്തകം ഏറ്റുവാങ്ങി. പുണ്യഭൂമിയിലൂടെയുള്ള തീര്‍ഥയാത്ര വായനക്കാരെ അനുഭവിപ്പിക്കാന്‍ ഈ പുസ്തകത്തിലൂടെ ഷാഫിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മുക്താര്‍ പറഞ്ഞു. അനുഭവങ്ങളും അനുഭൂതിയും കൈമുതലായുള്ള ഷാഫിക്ക് ഉദാത്തമായ കൃതികള്‍ ഇനിയും മലയാണ്മയ്ക്ക് കാഴ്ചവക്കാന്‍ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍, സിഎല്‍ …

പട്ടികയില്‍നിന്ന് ഒഴിവാക്കിയ ദുരിതബാധിതര്‍ക്കും നീതിവേണം; എന്‍ഡോസള്‍ഫാന്‍ സമരസമിതിയുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട 1031 പേരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരസമിതി കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സൗജന്യ മരുന്നു വിതരണം തുടരുക, മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണം ചെയ്യുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, മുഖ്യമന്ത്രി ഉറപ്പുനല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് മാര്‍ച്ച്. കവി പ്രൊഫ. വീരാന്‍ കുട്ടി ഉദ്ഘടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ സി.എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷ വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആമുഖ …

14 കാരിയെ കടത്തിക്കൊണ്ടുവന്ന് പീഡനം; നഗ്ന ഫോട്ടോ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിയും മര്‍ദ്ദനവും; പോക്‌സോ കേസില്‍ അസം സ്വദേശിയായ 20 കാരന്‍ പിടിയില്‍

കോഴിക്കോട്: 14 കാരിയെ പീഡിപ്പിച്ച അസം സ്വദേശി ഗൊളാബ് ഹുസൈനെ (20) വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ അസം സ്വദേശിനിയെ ജനുവരിയില്‍ എറണാകുളത്തുള്ള സഹോദരിയുടെ വീട്ടില്‍നിന്നും കടത്തിക്കൊണ്ടുവന്നാണ് പീഡിപ്പിച്ചത്. പ്രതിയുടെ മുക്കത്തുള്ള താമസ സ്ഥലത്തായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോകള്‍ അവളുടെ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്താണ് പീഡനം. ഈ മാസം 23ന് കോഴിക്കോടുള്ള മറ്റൊരു താമസസ്ഥലത്തേക്ക് കൊണ്ടുവന്ന് പെണ്‍കുട്ടിയെ മര്‍ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഇതോടെയാണ് യുവാവിന്റെ ബ്ലാക് മെയിലിങ് പുറത്തായത്. വിവരം …

കേണമംഗലം പെരുങ്കളിയാട്ടം: വരച്ചുവെക്കല്‍ ചടങ്ങ് നടന്നു; പ്രസാദ് കര്‍ണ്ണമൂര്‍ത്തിക്ക് കേണമംഗലത്ത് ഭഗവതിയുടെ കോലമണിയാന്‍ നിയോഗം

നീലേശ്വരം: പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതിക്ഷേത്രത്തില്‍ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തില്‍ പ്രധാന ആരാധനമൂര്‍ത്തിയായ കേണമംഗലത്ത് ഭഗവതിയുടെ കോലധാരിയെ നിശ്ചയിക്കുന്ന വരച്ചുവെക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കഴക സന്നിദ്ധിയില്‍ നടന്നു.കോലധാരിയെ കണ്ടെത്തുന്നതിനുള്ള രാശിയില്‍ പള്ളിക്കര പ്രസാദ് കര്‍ണ്ണമൂര്‍ത്തിക്ക് കേണമംഗലത്ത് ഭഗവതിയുടെ കോലമണിയാന്‍ നിയോഗം ലഭിച്ചു. ഇതോടെ പ്രസാദ് കര്‍ണ്ണമൂര്‍ത്തി ക്ഷേത്രപരിസരത്ത് പ്രത്യേകം സജ്ജമാക്കിയ കുച്ചിലില്‍ വ്രതം ആരംഭിച്ചു. മാര്‍ച്ച് 4 മുതല്‍ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ 11 തോറ്റങ്ങള്‍ ആടി ഭഗവതിയെ മനസിലേക്കും ശരീരത്തിലേക്കും ആവാഹിച്ചാണ് …

ആശാ വര്‍ക്കര്‍മാരുടെ സമരം; പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രകടമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വനിത പ്രവര്‍ത്തകരുമായി പൊലീസ് വാക്കേറ്റമുണ്ടായി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. സെക്രട്ടേറിയറ്റിലേക്ക് ചാടി കയറാന്‍ ശ്രമിച്ച …

മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റു രേഖപ്പെടുത്തി, അഫാന്റെ കുടുംബത്തിന് വായ്പ നല്‍കിയവരും കേസില്‍ സാക്ഷികളാക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ അഫാനെ അറസ്റ്റുചെയ്തു. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. മുത്തശ്ശി സല്‍മാബീവിയുടെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരം. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അഫാന്റെ ഡിസ്ചാര്‍ജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇനി പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. അതേസമയം, കേസില്‍ അഫാന്റെ കുടുംബത്തിന് വായ്പ നല്‍കിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. കുടുംബാംഗങ്ങള്‍ക്ക് പുറമെ പുറത്തു നിന്നും …

എഴുത്തിന്റെ വഴിയില്‍ ദീപസ്തംഭമായി ഒമ്പതു വയസ്സുകാരന്‍ അയാന്‍

അബുദാബി: എഴുത്തിന്റെ ലോകത്ത് വഴിവിളക്കായി ഒമ്പതുകാരന്‍ അയാന്‍. അയാന്‍ മജീദ് എന്ന കുഞ്ഞ് എഴുത്തുകാരന്‍ മൈക്കിന്റെയും ഡീനിന്റെയും സാഹസിക വര്‍ത്തമാനങ്ങള്‍ പറഞ്ഞു വായനക്കാരെ സംഭ്രമിക്കുകയാണ്.ആദ്യ പുസ്തകമായ ദി അഡ്വഞ്ചേഴ്സ് ഓഫ് മൈക്ക് ആന്റ് ഡിനില്‍ നാടിന്റെ നന്മക്കു വേണ്ടി അവര്‍ അനുഭവിക്കുന്ന സാഹസങ്ങള്‍ ആകര്‍ഷകമായി സമൂഹത്തോടു വിളിച്ചു പറയുന്നു. അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ എഴുത്തുകാരന്‍, സര്‍ഗ്ഗാത്മകതയ്ക്കു പ്രായം ഒരു മാനദണ്ഡമല്ലെന്ന് തന്റെ കൃതിയിലൂടെ തെളിയിക്കുന്നു.അയാന്റെ കുടുംബത്തിന്റെയും അധ്യാപകരുടെയും മാസങ്ങളുടെ കഠിനാധ്വാനവും പ്രോത്സാഹനവും …

ബണ്ട്‌വാളില്‍ കള്ളനോട്ട് പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ ചെങ്കള സ്വദേശി പിടിയില്‍

കാസര്‍കോട്: ബണ്ട്‌വാള്‍ ബിസി റോഡിലെ കടകളില്‍ കള്ളനോട്ട് പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ ചെങ്കള സ്വദേശി പിടിയിലായി. ചെങ്കള സ്വദേശി ഷെരീഫിനെയാണ് വിദ്യാനഗറില്‍ വച്ച് ബണ്ട്‌വാള്‍ പോലീസ് സംഘം അറസ്റ്റുചെയ്തത്. 2024 മെയ് പത്തിന് കാസര്‍കോട് ചൂരി സ്വദേശി സിഎ മുഹമ്മദ്, ഭാര്യ ഖമറുന്നീസ എന്നിവരെ കള്ളനോട്ടുമായി ബണ്ട് വാളില്‍ വച്ച് പൊലീസ് പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിയാണ് ഷെരീഫ്. ദമ്പതികളില്‍ നിന്ന് അഞ്ഞൂറ് രൂപയുടെ 46 കള്ളനോട്ടുകളാണ് കണ്ടെടുത്തത്. പിന്നീട് കസ്റ്റഡിയില്‍ …

വര്‍ക്ക് ഷോപ്പുടമ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

വര്‍ക്ക് ഷോപ്പുടമയെ വീടിന്നുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കണ്ണൂര്‍ മുണ്ടയാട് പള്ളിപ്രം റോഡിലുള്ള കായക്കല്‍ ഹൗസില്‍ ഷീബനാണ് (57)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ വീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നേരത്തെ വിദേശത്തായിരുന്ന ഷീബന്‍ വീടിനോട് ചേര്‍ന്ന് വര്‍ക്ക് ഷോപ്പ് നടത്തിവരികയായിരുന്നു. സംസ്‌കാരം വൈകീട്ട് നടക്കും. പരേതനായ ഗോവിന്ദന്റേയും നളിനിയുടേയും മകനാണ്. ഭാര്യ: ജൂലി. മക്കള്‍: ശ്രാവണ്‍, ഷില്‍ജു. സഹോദരങ്ങള്‍: ഷീല, ഷാജി, ഷൈജു, ഷീന്‍.

ബൈക്കിലെത്തി സ്ത്രീയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയ സംഘം അറസ്റ്റില്‍; പിടിയിലായത് ചന്തേരയില്‍ മാല പൊട്ടിച്ച കേസിലെ പ്രതികള്‍

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്കിലെത്തി വഴി യാത്രക്കാരിയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ കേസിലെ പ്രതികള്‍ സമാനമായ മറ്റൊരു കേസില്‍ അറസ്റ്റില്‍. കൂത്തുപറമ്പ്, കതിരൂരിലെ ടി മുദസിര്‍ (35), മലപ്പുറം, വാഴയൂര്‍, പുതുക്കോട്ടെ എ.ടി ജാഫര്‍ (28) എന്നിവരെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. ജനുവരി ഒന്‍പതിനു വൈകുന്നേരം ആറരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഐവര്‍ കുളം സ്വദേശിനിയായ എ പ്രേമജ (57)യുടെ മൂന്നേകാല്‍ പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചോടിയ …

ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയിലേക്ക് മുള്ളന്‍പന്നി പാഞ്ഞുകയറി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയ്ക്ക് അകത്തേക്ക് മുള്ളന്‍ പന്നി പാഞ്ഞു കയറി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മയ്യില്‍, കൊളച്ചേരി, പൊന്‍കുത്തി ലക്ഷം വീട് സങ്കേതത്തിലെ ഇടച്ചേരിയന്‍ വിജയന്‍ (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരമണിയോടെ കണ്ണാടിപ്പറമ്പ്, വാരംകടവ് റോഡ് പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം. ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ സീറ്റിനടിയിലേക്കാണ് മുള്ളന്‍ പന്നി ഓടിക്കയറിയത്. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തി വിജയനെ കണ്ണൂരിലെ …

ജിംനേഷ്യത്തില്‍ വ്യായാമത്തിനിടെ 57 കാരന്‍ കുഴഞ്ഞ് വീണു മരിച്ചു

പാലക്കാട്: ജിംനേഷ്യത്തില്‍ വ്യായാമത്തിനിടെ മണ്ണാര്‍ക്കാട് വട്ടമ്പലം സ്വദേശി കുഴഞ്ഞ് വീണു മരിച്ചു. വട്ടമ്പലം കടമ്പോട്ടു പാടത്ത് സന്തോഷ് കുമാര്‍ (57) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വാഹന ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്റാണ് മരിച്ച സന്തോഷ് കുമാര്‍.

ഗാനഗന്ധര്‍വന്‍ യേശുദാസ് ചെന്നൈയിലെ ആശുപത്രിയിലെന്ന് പ്രചരണം? പ്രതികരിച്ച് മകന്‍ വിജയ് യേശുദാസ്

ഗായകന്‍ യേശുദാസ് ആശുപത്രിയിലെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗായകനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ വാര്‍ത്തകള്‍ തള്ളി മകനും ഗായകനുമായ വിജയ് യേശുദാസ് രംഗത്തെത്തി. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും വിജയ് വ്യക്തമാക്കി. അദ്ദേഹം ഇപ്പോഴും അമേരിക്കയിലാണെന്നും വിജയ് പറഞ്ഞു. മുന്‍പും യേശുദാസിന്റെ ആരോഗ്യനിലയെ കുറിച്ച് വ്യാജവാര്‍ത്തകള്‍ വന്നിരുന്നു. അദ്ദേഹത്തിന് ഡയാലിസിസ് ആണെന്നും അത്യന്തം ഗുരുതരാവസ്ഥയിലുമാണെന്നൊക്കെയാണ് മുന്‍പ് പ്രചരിച്ചത്. കൊവിഡ് കാലം മുതല്‍ വര്‍ഷങ്ങളായി അമേരിക്കയില്‍ …

പെരിയ, പുക്കളത്ത് പട്ടാപ്പകല്‍ പുലി ഇറങ്ങി; ആള്‍ക്കാരെ കണ്ടതോടെ ഓടിപ്പോയി, സംഭവം വ്യാഴാഴ്ച രാവിലെ 9 മണിയോടെ, വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായി പഞ്ചായത്ത് മെമ്പര്‍

കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വ്വകലാശാലയ്ക്കു സമീപത്തെ കമ്മാടത്തു പാറയില്‍ വളര്‍ത്തുന്ന നായയെ പുലി കൊന്നതിനു പിന്നാലെ പെരിയ ബസാറിനു സമീപത്തെ പുക്കളത്ത് പട്ടാപ്പകല്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. വ്യാഴാഴ്ച രാവിലെ പുക്കളത്തെ കാലിച്ചാന്‍മരത്തിലാണ് നാട്ടുകാരായ അശോകന്‍ നായര്‍, മുരളി പുക്കളന്‍ തുടങ്ങിയവര്‍ പുലിയെ കണ്ടത്. ശബ്ദം ഉണ്ടാക്കിയതോടെ പുലി സ്ഥലം വിട്ടതായി നാട്ടുകാര്‍ പറഞ്ഞു. കാലിച്ചാന്‍മരത്തിനു അകത്തു തമ്പടിച്ചിരുന്ന മയില്‍ക്കൂട്ടം പ്രത്യേക ശബ്ദം ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പെട്ടാണ് നാട്ടുകാര്‍ നോക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ടി.വി അശോകന്‍ വിവരം …

ഭരണി മഹോത്സവം: പ്രൊഫഷണല്‍ പോക്കറ്റടി-മാലപൊട്ടിക്കല്‍ സംഘം പാലക്കുന്നില്‍ എത്തിയതായി സൂചന, കര്‍ശന നടപടിയെന്ന് ഡോ. അപര്‍ണ്ണ ഐ.പി.എസ്, ഗതാഗത നിയന്ത്രണം വൈകിട്ട് നാലു മണി മുതല്‍

കാസര്‍കോട്: പതിനായിരക്കണക്കിനു പേര്‍ പങ്കെടുക്കുന്ന പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം വ്യാഴാഴ്ച നടക്കും. ഉച്ചയോടെ തന്നെ ക്ഷേത്രത്തിലേക്കു ഭക്തജനങ്ങളുടെ ഒഴുക്ക് തുടങ്ങി. ജനത്തിരക്ക് പരിഗണിച്ചു വൈകുന്നേരം നാലു മണി മുതല്‍ കളനാടിനും മഡിയനും ഇടയില്‍ കെ.എസ്.ടി.പി പാതയില്‍ വലിയ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇതിനിടയില്‍ പ്രൊഫഷണല്‍ പരിശീലനം ലഭിച്ച പോക്കറ്റടിക്കാരും മാലപൊട്ടിക്കല്‍ സംഘവും പാലക്കുന്നില്‍ എത്തിയിട്ടുള്ളതായി പൊലീസിനു വിവരം ലഭിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്സവ നഗരിയില്‍ ശക്തമായ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തുമെന്ന് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് …

കായ്ച്ചു നിന്ന 28 കവുങ്ങുകള്‍ വെട്ടിനിരത്തിയ കെ.എസ്.ഇ.ബി യെ വെറുതെ വിടരുത്: യുഡിഎഫ്

സീതാംഗോളി: പുത്തിഗെ ചക്കിണിഗെയിലെ ബാലസുബ്രഹ്‌മണ്യ ഭട്ടിന്റെ കുലച്ചു നില്‍ക്കുന്ന 28 കവുങ്ങുകള്‍ വെട്ടി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് യു.ഡി.എഫ് ചെയര്‍മാന്‍ സുലൈമാന്‍ ഊജംപദവ് ഉദ്ഘാടനം ചെയ്തു. മുന്നറിയിപ്പു പോലുമില്ലാതെ കെ.എസ്.ഇ.ബി ജീവനക്കാര്‍ കമുക് വെട്ടി നശിപ്പിച്ചതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, നഷ്ട പരിഹാരം നല്‍കണമെന്നും സുലൈമാന്‍ ആവശ്യപ്പെട്ടു.അബ്ദുല്ല കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഷാനീദ്, ഷുക്കൂര്‍ കാണാജെ, ജുനൈദ് ഉറുമി, കെഎം അയ്യൂബ്, എസ് എന്‍ റാവു, …

ദക്ഷിണ കന്നഡ ജില്ലയില്‍ 5000 ത്തോളം കുട്ടികള്‍ക്ക് കാഴ്ചാ പ്രശ്‌നങ്ങള്‍; കാരണം അമിത മൊബൈല്‍ ഉപയോഗമോ?

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ സ്‌കൂളുകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരം. 5000 ത്തോളം കുട്ടികള്‍ക്ക് കാഴ്ചാ പ്രശ്‌നങ്ങള്‍ കണ്ടെത്തി. 4000 ത്തിലധികം കുട്ടികളും ദിവസവും കണ്ണട ധരിക്കണം. 1,376 സ്‌കൂളുകളിലാണ് ആരോഗ്യ വകുപ്പ് നേത്രപരിശോധന നടത്തിയത്. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ 1,01,592 വിദ്യാര്‍ത്ഥികളെയും എയ്ഡഡ് സ്‌കൂളുകളിലെ 44,359 വിദ്യാര്‍ത്ഥികളെയും പരിശോധിച്ചു. ഇതില്‍ 1,106 സര്‍ക്കാര്‍ സ്‌കൂളുകളും 270 എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ 3,738 വിദ്യാര്‍ത്ഥികളിലും എയ്ഡഡ് സ്‌കൂളുകളിലെ 660 വിദ്യാര്‍ത്ഥികളിലും …