കഞ്ചിക്കട്ടയിലെ മറിയുമ്മ അന്തരിച്ചു

കാസര്‍കോട്: കുമ്പള, കഞ്ചിക്കട്ടയിലെ പരേതനായ സൈനുദ്ദീന്റെ ഭാര്യ മറിയുമ്മ (70) അന്തരിച്ചു. മക്കള്‍: അബ്ദുല്ല (ന്യൂസ് ഏജന്റ് കുമ്പള), ആയിഷ, സഫിയ, അസ്‌കര്‍ (ഓട്ടോ ഡ്രൈവര്‍ കുമ്പള), നസീറ, പരേതനായ ഹൈദര്‍, റിഫായി(സൗദി). മരുമക്കള്‍: മൈമൂന, ഉമൈറ, സാഹിറ, മുഹമ്മദ്, യൂസഫ്, അബൂബക്കര്‍. സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുല്‍ റഹ്‌മാന്‍, പരേതനായ ഹുസൈനാര്‍ കുമ്പള.

ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; സൂത്രധാരന്‍ അറസ്റ്റില്‍, പിടിയിലായത് 16 കേസുകളില്‍ പ്രതിയായ ക്രിമിനല്‍

കണ്ണൂര്‍: ബൈക്കില്‍ കാറിടിച്ചു വീഴ്ത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ സൂത്രധാരനും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 16 കേസുകളില്‍ പ്രതിയുമായ കുപ്രസിദ്ധ ക്രിമിനല്‍ അറസ്റ്റില്‍. ആലപ്പുഴ, കാര്‍ത്തികപ്പള്ളി, മുതുകുളം നോര്‍ത്തിലെ അജി ടി.ജെ എന്ന അജി ജോണ്‍സണ്‍ (32) ആണ് മയ്യില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.സി സഞ്ജയ കുമാറിന്റെ പിടിയിലായത്. കൂട്ടുപ്രതികളായ കായങ്കുളത്തെ ഷാജഹാന്‍ (37), കണ്ണൂര്‍, കണ്ണാടിപ്പറമ്പിലെ നൗഫല്‍ (32) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ഇനി മൂന്നു പ്രതികളെ കിട്ടാനുണ്ടെന്നും പൊലീസ് …

കൊളത്തൂരിൽ കൂട്ടിൽ വീണ പുലിയെ മല കയറ്റിയത് കൊളത്തിലപ്പാറ മറാട്ടി കോളനി ക്കടുത്ത ഫോറസ്റ്റിലെന്നു പ്രചരണം; നാട്ടുകാർ ആശങ്കയിൽ

കാസർകോട്: കൊളത്തൂരിൽ ഞായറാഴ്ച രാത്രി കൂട്ടിൽ വീണ പുലിയെ മലകയറ്റിയതു ബള്ളൂർ പഞ്ചായത്തിലെ കർണാടക അതിർത്തിയിലുള്ള നെട്ടണിഗെ കൊളത്തിലപ്പാറ ഫോറസ്റ്റിൽ ആണെന്ന് നാട്ടിൽ പ്രചരണം. അതേസമയം മറാട്ടി വിഭാഗക്കാരായ പട്ടികജാതി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനിക്ക് അടുത്താണ് പുലിയെ മലകയറ്റി വിട്ടതെന്നാണ് പ്രചരണം. ഞായറാഴ്ച രാത്രി ഫോറസ്റ്റുകാരുടെ രണ്ട് കാറുകളും പച്ച നെറ്റ് പുതിച്ച പെട്ടിയോടുകൂടിയ ഒരു വാനും കൊളത്തില പാറയിലേക്ക് പോകുന്ന സിസിടിവി ദൃശ്യവും പ്രചരിക്കുന്നുണ്ട്. മറാട്ടി കോളനിയിൽ നിന്ന് ആളുകൾ പുറംനാടുകളിൽ എത്തുന്നത് ഈ ഫോറസ്റ്റിനോടു …

കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നും ആവശ്യം: അവഗണനക്കെതിരെ പ്രക്ഷോഭത്തിനു സംഘടനകള്‍

കാസര്‍കോട്: കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കാസര്‍കോട് ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നു വിവിധ പാസഞ്ചര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ആവശ്യത്തിന് അനുകൂല നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചു പ്രത്യക്ഷ സമരത്തിനു സംഘടനകള്‍ തയ്യാറെടുപ്പാരംഭിച്ചു.കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ വികസനം മാത്രമാണ് ജില്ലയില്‍ പൂര്‍ത്തിയായിട്ടുള്ളത്. മറ്റുള്ള സ്റ്റേഷനുകളില്‍ വികസന പ്രവര്‍ത്തനം തുടരുകയാണ്. വടക്കേ മലബാറിലെ റെയില്‍വേ യാത്രക്കാരുടെ ദുരിതം പരിഹരിക്കാന്‍ കോഴിക്കോട്-മംഗളൂരു റൂട്ടില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കണമെന്ന് ആവശ്യവുമായി നേരത്തെ വ്യാപാരികളും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ള …

ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ ചെയര്‍മാന്‍ ജനറല്‍ ചാള്‍സ് ക്യൂ; ബ്രൗണിനെ ട്രംപ് വെള്ളിയാഴ്ച പുറത്താക്കി

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: സൈന്യത്തിലെ വൈവിധ്യത്തെയും തുല്യതയെയും പിന്തുണയ്ക്കുന്ന നേതാക്കളെ ഒഴിവാക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി, ചരിത്രം സൃഷ്ടിച്ച യുദ്ധവിമാന പൈലറ്റും ബഹുമാന്യനുമായ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ ചെയര്‍മാന്‍ ജനറല്‍ ചാള്‍സ് ക്യൂ. ബ്രൗണിനെ ട്രംപ് വെള്ളിയാഴ്ച പുറത്താക്കി. പകരംവിരമിച്ച വ്യോമസേനാ ലഫ്റ്റനന്റ് ജനറല്‍ ഡാന്‍ ‘റാസിന്‍’ കെയ്നെ ചെയര്‍മാനായി നാമനിര്‍ദ്ദേശം ചെയ്തു. 1990-ല്‍ വിര്‍ജീനിയ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ കെയ്ന്‍ ഒരു ത്രീ-സ്റ്റാര്‍ ജനറലാണ്.ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്ന …

ഡാളസ് കേരള അസോസിയേഷന്‍ വാര്‍ഷീക യോഗം ശനിയാഴ്ച

-പി പി ചെറിയാന്‍ ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ വാര്‍ഷിക ജനറല്‍ ബോഡി 22ന് ഉച്ചകഴിഞ്ഞ് 3.30ന് ബ്രോഡ്വേ ബൊളിവാര്‍ഡ്, ഗാര്‍ലന്‍ഡില്‍ ചേരും. അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂല്‍ അധ്യക്ഷത വഹിക്കും.മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അഭ്യര്‍ത്ഥിച്ചു.

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കൊടിയമ്മ സ്വദേശിനി മരിച്ചു

കാസര്‍കോട്: എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊടിയമ്മ, മുളിയടുക്കയിലെ ആനന്ദിന്റെ ഭാര്യ സുന്ദരി (43)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 16ന് ആണ് സുന്ദരിയെ അവശനിലയില്‍ കണ്ടത്. കുമ്പള എസ്‌ഐ ഗണേശിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു.

മകള്‍ പോഷകാഹാരക്കുറവു മൂലം മരിച്ചു; അമ്മ അറസ്റ്റില്‍

പി.പി ചെറിയാന്‍ ബാല്‍ച്ച് സ്പ്രിംഗ് (ഡാളസ്): പോഷകാഹാര കുറവു മൂലം മകള്‍ മരിച്ചതിനു മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു.ബാല്‍ച്ച് സ്പിംഗിലെ ഡലീല (19)ആണ് മരിച്ചത്. ഫെബ്രുവരി 14ന് മകള്‍ക്കു ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മാതാവ് പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഡെലീല മരിച്ചതായി സ്ഥിരീകരിച്ചു. ഡെലീലയുടെ കിടപ്പുമുറിയില്‍ ദുസ്സഹമായ ദുര്‍ഗന്ധമായിരുന്നു. തറയില്‍ ശരീരം കിടന്നതിന്റെ അടയാളം പതിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. മാത്രമല്ല, ശരീരത്തില്‍ ചതവുകളും മുറിവുകളും കണ്ടെത്തുകയും ചെയ്തു. ഡെലീല ഓട്ടിസം രോഗിയായിരുന്നെന്നും സംസാരിക്കാന്‍ കഴിയില്ലായിരുന്നുവെന്നും …

കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം

കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ ആറു ജില്ലകളില്‍ ശനിയാഴ്ച മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നേരിയ മഴയ്ക്കുള്ള സാധ്യതയാണ് നിലവിലുള്ളതെന്നു കാലാവസ്ഥാ നിരീക്ഷണ വൃത്തങ്ങള്‍ പറഞ്ഞു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് മഴയ്ക്കു സാധ്യതയുള്ള മറ്റു ജില്ലകള്‍. അതേ സമയം സംസ്ഥാനത്ത് ചൂട് അനുദിനം വര്‍ധിച്ചു വരികയാണ്. ജലസ്രോതസ്സുകളിലെല്ലാം വെള്ളം കുറഞ്ഞു കൊണ്ടിരിക്കുന്നു.

കുതിരയോട്ടക്കാരുടെ ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍; പണം ആഡംബര ജീവിതത്തിനു ഉപയോഗിച്ചതായി മൊഴി

ബംഗ്‌ളൂരു: കുതിരയോട്ടക്കാര്‍ക്കു വിദേശത്തു തൊഴില്‍ വിസ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് 2.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. കേസെടുത്ത പൊലീസ് പ്രതികളായ ദമ്പതികളെ അറസ്റ്റു ചെയ്തു. തിലക്‌നഗര്‍ സ്വദേശികളായ സഖ്‌ലെയിന്‍ സുല്‍ത്താന്‍, ഭാര്യ നിഖിത് സുല്‍ത്താന്‍ എന്നിവരെയാണ് സൗത്ത് ഈസ്റ്റ് സിഇഎന്‍ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നു രണ്ടു കാറുകള്‍, ബൈക്ക്, 24ഗ്രാം സ്വര്‍ണ്ണം, 66 ലക്ഷം രൂപ എന്നിവ പിടികൂടി.നിഖാത്ത് സുല്‍ത്താന്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ബംഗ്‌ളൂരുവിലെ ഒരു റേസ്‌കോഴ്‌സില്‍ കുതിര സവാരി പഠിക്കുന്നതിനിടയില്‍ …

കടയില്‍ അതിക്രമിച്ചു കയറി പ്രഷര്‍ കുക്കറെടുത്ത് യുവതിയുടെ തലയ്ക്കടിച്ചു; യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: കടയില്‍ അതിക്രമിച്ചു കയറി പ്രഷര്‍ കുക്കറെടുത്തു ജീവനക്കാരിയായ യുവതിയുടെ തലക്കടിച്ച യുവാവ് അറസ്റ്റില്‍. ഇരിണാവ്, തൈക്കോട്ട് വളപ്പില്‍ സുദീപ് (30) ആണ് പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഏഴോം, കണ്ണോത്തെ കെ.വി സീമ (43)യാണ് അക്രമത്തിനു ഇരയായത്. പൂര്‍വ്വ വൈരാഗ്യമാണ് അക്രമണത്തിനു കാരണമെന്നു സംശയിക്കുന്നു. കടയില്‍ അതിക്രമിച്ചു കയറിയ ഉടന്‍ അലമാരയില്‍ വച്ചിരുന്ന പ്രഷര്‍ കുക്കറെടുത്ത് സീമയുടെ തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ സീമ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

പെരിയ, ആയംപാറയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; കാല്‍പാടുകള്‍ കണ്ടെത്തി, ക്യാമറ സ്ഥാപിച്ചു, മാളങ്ങളില്‍ പരിശോധന

കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ആയംപാറയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനംവകുപ്പിന്റെ ആര്‍.ആര്‍ ടീം നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെയാണിത്. വ്യാഴം, വെള്ളി ദിവങ്ങളില്‍ രാത്രിയിലാണ് തൊട്ടോട്ട്, മാരാങ്കാവ് പരിസരങ്ങളില്‍ പുലിയെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ബിന്ദു എന്ന സ്ത്രീയുടെ വീട്ടിലെത്തിയ പുലി വളര്‍ത്തു പട്ടിയെ കടിച്ചു കൊന്നിരുന്നു. വെള്ളിയാഴ്ച പുലി ഒരു വാഹനത്തിനു കുറുകെ മൂന്നു തവണ ഓടുന്നതും പാറപ്പുറത്തെ കുഴിയില്‍ നിന്നു വെള്ളം കുടിക്കുന്നതും സ്ഥലവാസിയായ ഒരാള്‍ നേരില്‍ കണ്ടിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് …

ടെക്‌സസില്‍ അഞ്ചാംപനി 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ടെക്‌സാസ്: വെസ്റ്റേണ്‍ ടെക്‌സസില്‍ പകര്‍ച്ച വ്യാധിയായ അഞ്ചാംപനി 90 ശതമാനമായി വര്‍ധിച്ചു.30 വര്‍ഷത്തിനിടെ അഞ്ചാം പനി ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി. നാലുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമാണ് രോഗം കൂടുതലായി പടരുന്നത്. ഗെയിന്‍സ് കൗണ്ടിയിലാണ് രോഗം കൂടുതല്‍ പ്രകടമായിട്ടുള്ളത്. വാക്‌സിന്‍ എടുക്കാത്തവരാണ് രോഗബാധിതരില്‍ അധികവും. വാക്‌സിനേഷന്‍ എടുക്കാത്തവര്‍ ഉടന്‍ അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയ്ക്കുള്ള വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മൃദുല്‍രാജ് ബൈക്കുമായി വന്നു വിളിച്ചു; ഹരിപ്രീതി കൂടെ പോയി, രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: കള്ളാര്‍, കൊട്ടോടിയിലെ ഹരിപ്രീതി (18)യെ കാണാതായതായി പരാതി. പിതാവ് ഹരിദാസ് നല്‍കിയ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫെബ്രുവരി 17ന് വീട്ടില്‍ നിന്നു ഇറങ്ങിയ ഹരിപ്രീതി വാഴവളപ്പ് എന്ന സ്ഥലത്ത് എത്തുകയും ബൈക്കുമായെത്തിയ മൃദുല്‍രാജ് എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.

പൂച്ചക്കാട്ട് ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി ചിക്കന്‍ വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച കേസ്; ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച മുഖ്യപ്രതി ഗോവ എയര്‍പോര്‍ട്ടില്‍ പിടിയില്‍

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ട് വീടിനു തീവെയ്ക്കുകയും കേസ് പിന്‍വലിക്കാത്തതില്‍ പ്രകോപിതനായി പരാതിക്കാരന്റെ സഹോദരനെ ബൈക്കില്‍ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ സൂത്രധാരന്‍ പിടിയില്‍. മുഹമ്മദ് റാഫി എന്നയാളാണ് വെള്ളിയാഴ്ച രാത്രി ഗോവ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായത്. ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഫുട്‌ബോള്‍ കളിക്കിടയിലുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ പൂച്ചക്കാട്ടെ ഫൈസലിന്റെ വീടിനു തീവച്ചിരുന്നു. ഈ സംഭവത്തില്‍ മുഹമ്മദ് റാഫി അടക്കമുള്ളവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. പ്രസ്തുത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് റാഫി …

പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കം

കാസര്‍കോട്: പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഇന്നാരംഭിക്കും. 22 മുതല്‍ 27 വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച തന്ത്രി പ്രകാശ് കാവു മഠത്തിന്റെ കാര്‍മികത്വത്തില്‍, ഗണപതി ഹോമം നടന്നു. രക്തേശ്വരി, ബ്രഹ്‌മ രക്ഷസ്, ഗുളികന്‍, നാഗന്‍ തമ്പിലം, ശുദ്ധികലശം, പ്രസാദ വിതരണം, അന്നദാനം എന്നിവയ്ക്കു പുറമെ വൈകുന്നേരം ആനപന്തല്‍ കയറ്റല്‍, ഭണ്ഡാര ക്ഷേത്രത്തില്‍ ഭണ്ഡാരം എഴുന്നള്ളിക്കല്‍, കലശാട്ട്, കൊടിയിലവെക്കല്‍. ഓഫീസ് ഉദ്ഘാടനം ശ്രീ ഭഗവതി മഹിളാ സംഘത്തിന്റെ നൃത്ത നൃത്ത്യങ്ങള്‍, …

ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ശിങ്കാരി ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ്; സൂത്രധാരനായ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍, പിടിയിലായത് തട്ടിപ്പ് കേസില്‍ നേരത്തെ അറസ്റ്റിലായ എ.എസ്.ഐയുടെ കൂട്ടാളി, അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി

കാസര്‍കോട്: ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന കര്‍ണ്ണാടകയിലെ ശിങ്കാരി ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ നിന്നു ലക്ഷങ്ങള്‍ കവര്‍ച്ച ചെയ്ത കേസിന്റെ സൂത്രധാരന്മാരില്‍ ഒരാളായ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. വാരം, ഏച്ചൂര്‍ സ്വദേശിയായ അബ്ദുല്‍ നാസിറി(52)നെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസില്‍ നേരത്തെ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഷഫീര്‍ ബാബുവിന്റെ അടുത്ത ആളാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഷഫീര്‍ ബാബുവും അബ്ദുല്‍ നസീറും ചേര്‍ന്നാണ് തട്ടിപ്പിന്റെ തിരക്കഥ ഒരുക്കിയതെന്നു പൊലീസ് പറഞ്ഞു.2025 ജനുവരി മൂന്നിനു രാത്രിയിലാണ് …

ഹൊസങ്കടിയിലെ ഹൈടെക് സ്റ്റുഡിയോ ഉടമ ചിതാനന്ദ അന്തരിച്ചു

കാസര്‍കോട്: ഹൊസങ്കടിയിലെ ഹൈടെക് സ്റ്റുഡിയോ ഉടമ ചിതാനന്ദ (57) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ചേശ്വരം, അരിബയല്‍ സ്വദേശിയാണ്. സഞ്ജീവ മടിവാള-പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: രോഹിണി. മക്കള്‍: സാഗര്‍, സാത്വിക്. സഹോദരങ്ങള്‍: പ്രഫുല്ല, പരേതനായ ശിവാനന്ദ.