ഗര്‍ഭിണിയാകാന്‍ മന്ത്രവാദം; അഴുക്കുചാലിലെയും ശുചിമുറിയിലെയും വെള്ളം കുടിപ്പിച്ചു, 35 കാരിക്ക് ദാരുണാന്ത്യം

ലക്നൗ: കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദ ചികിത്സ നടത്തുന്നതിനിടെ യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയായ അനുരാധ(35) ആണ് മരിച്ചത്. സംഭവത്തില്‍ മന്ത്രവാദിയായ ചന്തു എന്നയാള്‍ അറസ്റ്റിലായി. ജൂലൈ ആറിന് വൈകുന്നേരമായിരുന്നു സംഭവം. വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് പരിഹാരം തേടാന്‍ അനുരാധ പ്രദേശത്തുള്ള മന്ത്രവാദിയായ ചന്ദ്രുവിനെ കാണാന്‍ പോയിരുന്നു. ശരീരത്തില്‍ ദുഷ്ടാത്മാവുണ്ട് എന്നും അതിനെ നീക്കം ചെയ്താല്‍ അനുരാധ ഗര്‍ഭിണിയാകുമെന്നുമായിരുന്നു ചന്ദു പറഞ്ഞത്. ബാധയൊഴിപ്പിക്കാനായി പ്രത്യേക കര്‍മങ്ങളും ചികിത്സകളും വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മന്ത്രവാദം …

എക്സൈസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസിലെ പ്രതി സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടിയില്‍

കാസര്‍കോട്: എക്സൈസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസിലെ പ്രതി സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടിയില്‍. കളനാട് കൈനോത്ത് സ്വദേശി ഡി ഉദയന്‍ ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മേല്‍പ്പറമ്പ് നടക്കാനില്‍ വച്ചാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലായത്. ജൂപ്പിറ്റര്‍ സ്‌കൂട്ടിയില്‍ അഞ്ചുലിറ്റര്‍ ഗോവന്‍ മദ്യവും 4.14 ലിറ്റര്‍ കര്‍ണാടക മദ്യവും എക്‌സൈസ് കണ്ടെടുത്തു. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പ്രമോദ് കുമാറും സംഘവുമാണ് റെയ്ഡിനെത്തിയത്. കേസ് രേഖകളും തൊണ്ടി സാധനങ്ങളും പ്രതിയേയും …

സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവത്ക്കരിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു

കണ്ണൂര്‍: സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് എസ്എഫ്‌ഐ സര്‍വകലാശാലകളിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയിലും കണ്ണൂര്‍ സര്‍വകലാശാലയിലും രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തി. സംഘര്‍ഷത്തിലെത്തിയതോടെ രണ്ടിടത്തും പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ സര്‍വകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകര്‍ക്കൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനുള്ളിലുണ്ട്. കേരള കാലിക്കറ്റ് സര്‍വകലാശാലകളിലെ വൈസ് ചാന്സലര്‍മാര്‍ രാജി വെക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് …

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; ആര്‍സിബി താരം യാഷ് ദയാലിനെതിരെ കേസ്

ബംഗളൂരു: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) പേസര്‍ യാഷ് ദയാലിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള യുവതിയാണ് പരാതിക്കാരി. യാഷ് ദയാലുമായി അഞ്ച് വര്‍ഷമായി ഡേറ്റിംഗിലായിരുന്നു ഇവര്‍. ഈ സമയത്താണ് തന്നെ ശാരീരികവും മാനസികവുമായി താരം പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ ആരോപണം. പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ താരത്തിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ദയാലിനെതിരെ യുവതി ഇലക്ട്രോണിക് തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് പൊലീസ് ഇപ്പോള്‍ പരിശോധിച്ചു വരികയാണെന്നും …

‘എന്തു വിധിയിത്.. ഡോക്ടറാകാനുള്ള ആഗ്രഹം നടക്കുന്നില്ല’; ദൈവത്തിന് കത്തെഴുതി 25 കാരന്‍ ജീവനൊടുക്കി

ബംഗളൂരു: ആഗ്രഹിച്ച കാര്യം ഒന്നും നടക്കുന്നില്ല. ശിവ ഭഗവാന് വികാരഭരിതമായ ഒരുകത്തെഴുതി 25 കാരന്‍ ജീവനൊടുക്കി. തെലങ്കാനയിലെ രാജന്ന നിര്‍സില്ല ജില്ലയിലാണ് സംഭവം. രോഹിത് എന്ന യുവാവാണ് ഡോക്ടറാകാനുള്ള ആഗ്രഹം നടക്കത്തതില്‍ മനം നൊന്ത് ആത്മഹത്യചെയ്തത്.ഡോക്ടറാകണമെന്ന് അവന്‍ എപ്പോഴും സ്വപ്നം കണ്ടിരുന്നുവെന്നും എന്നാല്‍ അത് നേടാന്‍ കഴിഞ്ഞില്ലെന്നും അത് അവനെ വളരെയധികം അസ്വസ്ഥനാക്കിയെന്നും കുടുംബം പറഞ്ഞു.എംഎസ്സി പൂര്‍ത്തിയാക്കിയ യുവാവ് ഡോക്ടറാകാനുള്ള ആഗ്രഹം നടക്കാതെ വന്നപ്പോള്‍ ബിഎഡിന് ചേരുകയായിരുന്നു. ‘ശിവാ, എന്തിനാണ് എന്റെ വിധി ഇങ്ങനെ എഴുതിയത്? നിന്റെ …

പ്രമുഖ വ്യവസായിയും ബിജെപി അനുഭാവിയുമായ ഗോപാല്‍ ഖേംകയുടെ കൊല; പ്രതി പൊലിസിന്റെ വെടിയേറ്റ് മരിച്ചു

പട്ന: പട്‌നയിലെ പ്രമുഖ വ്യവസായിയായ ഗോപാല്‍ ഖേംകെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലിസിന്റെ വെടിയേറ്റ് മരിച്ചു. ആയുധം നല്‍കി സഹായിച്ച ആളെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് പ്രതി വികാസ് എന്ന രാജ(29)യ്ക്ക് വെടിയേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതി വെടിയേറ്റ് മരിച്ച വിവരം ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടത്. പട്ന നഗരത്തിലെ മാല്‍ സലാമി പ്രദേശത്ത് വെച്ചാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. മുഖ്യപ്രതിയായ ഇയാള്‍ക്ക് കൊലപാതകം നടത്തിയ ഉമേഷുമായി അടുത്ത …

മാതാവിന് പ്രേതബാധയുണ്ടെന്ന് സംശയം, ചികില്‍സയ്ക്കായി മന്ത്രവാദിയെ വരുത്തിച്ചു; ചൂരല്‍ കൊണ്ട് അടിയേറ്റ 55 കാരി മരിച്ചു

ബംഗളൂരു: പ്രേതബാധയെന്ന് ആരോപിച്ച് മന്ത്രവാദിനിയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ വയോധികയ്ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍ ശിവമോഗ ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചേയാണ് മരണപ്പെട്ടവിവരം പുറത്തറിയുന്നത്. ജംബര്‍ഗട്ടയില്‍ താമസിക്കുന്ന 55 കാരി ഗീതമ്മയാണ് മന്ത്രവാദിനി ആശയുടെ ചൂരല്‍ പ്രയോഗത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗീതമ്മയുടെ മകന്‍ സഞ്ജയ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഗീതമ്മയ്ക്ക് പ്രേതബാധയേറ്റതായി വിശ്വസിച്ച മകന്‍ ഞായറാഴ്ച വൈകീട്ട് മന്ത്രവാദിനിയായ ആശയെന്ന സ്ത്രീയെ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആശയും ഭര്‍ത്താവ് സന്തോഷും ചേര്‍ന്ന് ബാധയൊഴിപ്പിക്കല്‍ ആരംഭിച്ചു. തനിക്ക് ചൗഡമ്മ ദേവിയുടെ അനുഗ്രഹമുണ്ടെന്ന് …

കുളിക്കാൻ പോകുന്നതിനിടെ അസ്വസ്ഥത; എൻജിനീയറിങ് വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു

മംഗളരു: എഞ്ചിനീയറിങ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. സൂറത്ത്കലിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ വിദ്യാർഥിയും കൃഷ്ണപുര ഹിൽസൈഡ് താമസക്കാരനുമായ അസ്ഗർ അലിയുടെ മകൻ അഫ്താബ് (18) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. 12 മണിയോടെ അഫ്താബ് വീട്ടിൽ കുളിക്കാൻ പോകുന്നതിനിടെ ഹൃദയാഘാതം മൂലം പെട്ടെന്ന് കുഴഞ്ഞുവീണു എന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറായ അലി ഉച്ചവരെ മകനോടൊപ്പം വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ജോലിക്ക് പോയതിനു ശേഷമാണ് സംഭവം. 3 സഹോദരിമാരും വിവാഹിതരാണ്. കോവിഡ് ബാധിച്ച് അഫ്താബിന്റെ മാതാവ് …

മദ്യ ലഹരിയിൽ വാഹനം ഓടിച്ചതിന് കേസെടുത്തു; കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കൊണ്ടുവരവേ പൊലീസുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു, 46 കാരനെതിരെ 2 കേസ്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാൾ ജീപ്പിൽ കൊണ്ടുവരവേ അടുത്തിരുന്ന പൊലീസുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു. പ്രതിക്കെതിരെ രണ്ട് കേസടുത്ത് പൊലീസ്. ബാലരാമപുരം സ്വദേശി സിജു പി. ജോൺ(46) ആണ് പ്രതി. ശനിയാഴ്ച വൈകീട്ട് മുക്കോല ഭാഗത്തുനിന്ന് മദ്യപിച്ച് ബൈക്കോടിച്ച് വരവേ പൊലീസ് സംഘം സിജുവിനെ പിടികൂടിയിരുന്നു. തുടർന്ന് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുവരുമ്പോൾ സമീപത്തിരുന്ന പൊലീസുകാരന്റെ മൊബൈൽഫോണെടുത്ത് പോക്കറ്റിലിടുകയായിരുന്നു. ഇതറിയാതെ രാത്രിയോടെ ഇയാളെ ജാമ്യത്തിൽ വിട്ടു. പിന്നീട് ഫോൺ കാണാത്തത്തിനെത്തുടർന്ന് സിപിഒ സൈബർ പൊലീസിന്റെ സഹായംതേടി. ഞായറാഴ്ചയോടെ …

കോന്നി ക്വാറി അപകടം ; കാണാതായ തൊഴിലാളിക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും, ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കലക്ടർ

പത്തനംതിട്ട: കോന്നി പയ്യനാമൺ ക്വാറിയിൽ പാറ ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ രണ്ടാമത്തെ തൊഴിലാളിക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഹിറ്റാച്ചി ഡ്രൈവറായിരുന്ന ബിഹാർ സ്വദേശി അജയരാജാണ് അപകടത്തിൽപെട്ടത്. വീണ്ടും പാറ ഇടിഞ്ഞതോടെ ഇന്നലെ സന്ധ്യയോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടമുണ്ടായത്. പണി നടക്കുന്നതിനിടെ പാറ ഇടിഞ്ഞ് ഹിറ്റാച്ചിക്കു മുകളിലേക്ക് വീഴുകയായിരുന്നു. ഹിറ്റാച്ചിയുടെ ഹെൽപ്പറായിരുന്ന ഒഡിഷ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.അതിനിടെ ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താൻ തൊഴിൽ വകുപ്പും …

ആ മെസേജുകൾ എന്റേതല്ല; തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് ഉണ്ണി മുകുന്ദൻ

കൊച്ചി: നടൻ ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും അതിൽ നിന്ന് പുതിയതായി വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഏതെങ്കിലും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യരുതെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രശ്നം പരിഹരിക്കാൻ ഉള്ള ശ്രമം നടക്കുകയാണെന്നും തുടർന്നുള്ള വിവരങ്ങൾ എല്ലാവരെയും അറിയിക്കുമെന്നും നടൻ കുറിച്ചു. ഉണ്ണി മുകുന്ദൻ ഫിലിംസ്’ എന്ന പേരിലുള്ള നിർമാണ കമ്പനിയുടെ പേജും ഹാക്ക് …

സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു; കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു. ഗതാഗത കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ബസ് ഉടമകളുടെ സംയുക്ത സമിതി സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി വർധിപ്പിക്കണം, വിദ്യാർഥി കൺസെഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കണം, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പുനപരിശോധിക്കണം, ബസ് ഉടമകളിൽ നിന്നു അമിതമായി പിഴ ഈടാക്കുന്ന നടപടി …

എറണാകുളത്ത് പനിബാധിച്ചു മരിച്ച കുട്ടിക്ക് പേവിഷബാധയെന്ന് സംശയം; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

എറണാകുളം : അങ്കമാലി അയ്യമ്പുഴയിൽ പനി ബാധിച്ചു സ്കൂൾ വിദ്യാർഥി മരിച്ച സംഭവം പേവിഷബാധയേറ്റെന്ന് സംശയം. കുട്ടിയുടെ അയൽ വീട്ടിലെ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെയാണിത്.ശനിയാഴ്ചയാണ് പടയാട്ടിൽ ഷിജുവിന്റെ മകൾ ജലീറ്റ മരിച്ചത്. അന്നേ ദിവസം തന്നെയാണ് നായയും ചത്തത്. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല. പ്രദേശവാസികളെ പരിശോധിക്കാനും വളർത്തുമൃഗങ്ങൾക്കു കുത്തിവയ്പെടുക്കാനും ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു.

മദ്യലഹരിയിൽ മകൻ അമ്മയെ തല്ലിക്കൊന്നു; പിതാവിനെയും മർദിച്ചു

ആലപ്പുഴ: അമ്പലപ്പുഴയിൽ മദ്യപിച്ചെത്തിയ മകന്റെ മർദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനിയാണ് മരിച്ചത്. മകൻ ജോൺസൺ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലുണ്ടായ തർക്കത്തിനു പിന്നാലെ മദ്യപിച്ചെത്തിയ ജോൺസൺ അമ്മയെ ക്രൂരമായി മർദിച്ചത്. തടയാൻ ശ്രമിച്ച പിതാവ് ജോയിയെയും മർദിച്ചു. തുടർന്ന് ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ ആനിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ തിങ്കഴാഴ്ച വൈകുന്നേരമാണ് മരിച്ചത്.ജോൺസൺ സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി …

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി; യാത്രക്കാരനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിൽ യാത്രക്കാരനു നൽകിയ ഭക്ഷണത്തിൽ നിന്ന് ചത്തപല്ലിയെ കിട്ടി. കറി കഴിച്ചു തുടങ്ങിയതിനു ശേഷമാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ഇതോടെ യാത്രക്കാരൻ കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സി-5 കോച്ചിലെ 75-ാം നമ്പർ സീറ്റിലിരുന്ന യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്.എറണാകുളത്തുവച്ചാണ് വന്ദേഭാരതിൽ ഭക്ഷണം വിതരണം ചെയ്തിരുന്നതെന്ന് യാത്രക്കാർ പറയുന്നു. പലരും ഭക്ഷണം കഴിച്ചതിനു ശേഷമാണ് ഇദ്ദേഹം ഒരു പാത്രവുമായെത്തി ബഹളമുണ്ടാക്കിയത്.എന്താണു പ്രശ്നമെന്നു ആദ്യം പറഞ്ഞിരുന്നില്ലെന്നും പിന്നീട് കാറ്ററിങ് സർവീസ് മാനേജർ അന്വേഷിച്ചപ്പോഴാണ് ചത്ത …

2 കോടി രൂപ നഷ്ടപരിഹാരം വേണം; സാന്ദ്രാ തോമസിനെതിരെ മാനനഷ്ടകേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി അപമാനിക്കുന്നതായി ചൂണ്ടിക്കാട്ടി നിർമാതാവ് സാന്ദ്രാ തോമസിനെതിരെ മറ്റൊരു നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ മാനനഷ്ടകേസ് ഫയൽ ചെയ്തു. 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലിസ്റ്റിൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കേസ് നൽകിയത്.തമിഴ്നാട്ടിലെ വട്ടപ്പലിശക്കാരനിൽ നിന്ന് പണം വാങ്ങി മലയാളത്തിലെ നിർമാതാക്കൾക്ക് നൽകി ലിസ്റ്റിൻ സിനിമയെ നശിപ്പിക്കുന്നുവെന്ന് സാന്ദ്ര പറഞ്ഞത്. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും …

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; സുരക്ഷാ ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി, നടപടിയുണ്ടാകും

കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തിയതായി കണ്ടെത്തി. കെഎപി രണ്ടാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. സംശയം തോന്നിയ മറ്റു ഉദ്യോഗസ്ഥർ ഇയാളെ രക്തപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. ഇയാൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് വിവരം.ഉച്ചയ്ക്ക് 1.35നാണ് ഉപരാഷ്ട്രപതി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. 1.48ന് ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങി. 2.15ന് ശ്രീകൃഷ്ണ ഹെലിപാഡിൽ നിന്ന് നെടുമ്പാശേരിയിലേക്ക് പുറപ്പെട്ടു. തുടർന്ന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. നേരത്തേ രാവിലെ 9 …

അവിവാഹിത, 40ാം വയസില്‍ ആറുമാസം ഗര്‍ഭിണി; നടി ഭാവനയുടെ വെളിപ്പെടുത്തല്‍, ആശംസാപ്രവാഹവുമായി സോഷ്യല്‍ മീഡിയ

താന്‍ ഗര്‍ഭിണിയായെന്നു വെളിപ്പെടുത്തി നര്‍ത്തകിയും അഭിനേത്രിയുമായ കന്നഡ താരം ഭാവന രാമണ്ണ. അവിവാഹിതയായ താരത്തിന്റെ പുതിയ വിശേഷം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. ഐവിഎഫ് വഴി ഇരട്ടക്കുട്ടികളുടെ അമ്മയാകാന്‍ പോവുകയാണെന്നും ഇപ്പോള്‍ ആറു മാസമായെന്നും ഭാവന രാമണ്ണ വെളിപ്പെടുത്തി. നിറവയറിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചത്.‘തന്റെ 20കളിലും 30കളിലും അമ്മയാകണമെന്ന് എനിക്ക് തോന്നിയിട്ടില്ല, പക്ഷേ 40 വയസ് ആയപ്പോള്‍ ആ ആഗ്രഹം എനിക്ക് തോന്നി. അവിവാഹിതയായ സ്ത്രീ എന്ന നിലയില്‍ അത് അത്ര എളുപ്പമായിരുന്നില്ല.ആഗ്രഹം അറിയിച്ചപ്പോള്‍ ഐവിഎഫ് …