തളങ്കരയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി മാതാവിനൊപ്പം പോയി

കാസര്‍കോട്: തളങ്കരയില്‍ നിന്ന് കാണാതായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ കോടതി മാതാവിനൊപ്പം വിട്ടയച്ചു. തളങ്കര, ബാങ്കോട്ട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ശെല്‍വം-ജ്യോതി ദമ്പതികളുടെ മകളാണ് ശരണ്യ. ഏതാനും ദിവസം മുമ്പ് കമ്പ്യൂട്ടര്‍ ക്ലാസിന് പോയ ശരണ്യ തിരിച്ചെത്തിയിരുന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടയില്‍ ട്രെയിനില്‍ വെച്ചാണ് ശരണ്യയെ പൊലീസ് കണ്ടെത്തിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ശരണ്യയെ മാതാവിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page