പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; ഒളിവില്‍ പോയ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ കോടതിയില്‍ കീഴടങ്ങി

കാസര്‍കോട്: അമ്പലത്തറയില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സ്‌ഫോടക വസതു വെറിഞ്ഞ സംഭവത്തില്‍ ഒളിവില്‍ പോയ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങി. മുട്ടിച്ചരല്‍ കണ്ണോത്ത് സ്വദേശി രതീഷ് എന്ന മന്തി രതീഷ് (42) ആണ് വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരായത്. മെയ് 20ന് രാത്രിയിലാണ് അക്രമം നടന്നത്. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുട്ടിച്ചരല്‍ കണ്ണോത്ത് തട്ടില്‍ വെച്ച് സി.പി.എം അമ്പലത്തറ ലേക്കല്‍ കെ.വി അനൂപ്, ഏഴാം മൈല്‍ ലോക്കല്‍ സെക്രട്ടറി ബാബുരാജ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ വി അനൂപ് എന്നിവര്‍ക്ക് നേരെ രതീഷ് സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസിയായ ആമീന (42) സ്ത്രീക്ക് പരിക്കേറ്റിരുന്നു. വധശ്രമത്തിനാണ് രതീഷിനെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ രണ്ടാം പ്രതി സെമീറിനെ അമ്പലത്തറ ഐപി കെ പ്രജീഷ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page