ട്രെയിന്‍ യാത്രയ്ക്കിടെ യുവാവിനെ ബന്ധുക്കള്‍ സീറ്റിനടിയില്‍ കെട്ടിയിട്ടു; മാനസികാസ്വാസ്ഥ്യമുള്ള യുവാവിനു ദാരുണാന്ത്യം

ചെന്നൈ: ട്രെയിന്റെ സീറ്റിനടിയില്‍ കെട്ടിയിട്ട മാനസികാസ്വാസ്ഥ്യമുള്ള യുവാവിനു ദാരുണാന്ത്യം.
കൊച്ചുവേളി- ഗൊരഖ്പൂര്‍ രപ്തി സാഗര്‍ എക്സ്പ്രസ് ട്രയിനിലാണ് സംഭവം നടന്നത്. ഛത്തീസ്ഗഡ് സ്വദേശി പ്രകാശ് (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തി. പോലീസ് ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. യാത്രയ്ക്കിടെ പ്രകാശ് ബഹളം വച്ചതോടെ ഇരുവരും ചേര്‍ന്ന് കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ചു സീറ്റിനടിയിലുള്ള ഇരുമ്പ് ദണ്ഡില്‍ കഴുത്ത് ബലമായി കെട്ടിയിട്ടു. കഴുത്തുമുറുകിയതോടെ ശ്വാസം കിട്ടാതെ പ്രകാശ് മരിക്കുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ രാംകുമാറിനെയും 15 വയസ്സുകാരനെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ബന്ധുക്കള്‍ക്കൊപ്പം പാറമടയില്‍ ജോലിക്കായിട്ടാണ് പകാശ് ഈറോഡിലെത്തിയത്. എന്നാല്‍, ഇയാള്‍ മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണെന്ന് ബോധ്യമായതോടെ കരാറുകാരന്‍ തിരിച്ചയക്കുകയായിരുന്നു. വിവാഹിതനായ പ്രകാശിന് ഒരു കുഞ്ഞുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page