ഇടുക്കി: തൊടുപുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികൾക്ക് സർക്കാർ ഹോസ്റ്റലിൽ പ്രകൃതിവിരുദ്ധ പീഡനം. പീഡിപ്പിച്ച ഹോസ്റ്റല്‍ വാര്ഡന് കരുനാഗപ്പള്ളി സ്വദേശി രാജീവിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായെന്ന് അഞ്ച് കുട്ടികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പട്ടികവർഗ വകുപ്പാണ് വാര്‍ഡനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഹോസ്റ്റലിനുള്ളില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു കുട്ടികളുടെ മൊഴി. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് ചൈൽഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായം തേടും.
പീഡന വിവരം സ്ഥിരീകരിക്കാന്‍ പ്രത്യേക കൗണ്‍സിലിംഗ് നടത്തി. ഇതിനുശേഷമാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കുന്നത്. കുട്ടികളെ ആളില്ലാത്ത സമയത്ത് വാർഡനായ രാജീവ് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പൊലീസ് ഹോസ്റ്റലിലെത്തി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മൊഴിയെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടികളുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. തുടര്‍ന്നാണ് വാർഡന് രാജീവിനെ അറസ്റ്റു ചെയ്യുന്നത്.