തിരുവനന്തപുരം: കണ്ണട വിവാദം കെട്ടടങ്ങും മുമ്പേ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു വീണ്ടും വിവാദക്കുരുക്കിൽ. ഇക്കുറി ചികിത്സ തുക കൈപ്പറ്റിയതുമായി ബന്ധപ്പെട്ടാണ് കുരുക്കിൽ പെട്ടത്. തിരുവനന്തപുരത്തെ ലെജിസ്ലെറ്റേഴ്സ് ഹോസ്റ്റലിലെ ക്ലിനിക്കിൽ ചികിത്സക്ക് ചെലവായ തുക അനുവദിയ്ക്കണം എന്ന് ആവശ്യപ്പെട്ട് മന്ത്രി ആർ ബിന്ദു കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്ന് 1,53,709 രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സാമൂഹ്യക്ഷേമ പെൻഷൻ അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ബിന്ദുവിന് ലക്ഷങ്ങൾ അനുവദിച്ചത്. മന്ത്രിയുടെ അപേക്ഷ ലഭിച്ച് ആറു ദിവസത്തിനകം തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
നേരത്തെ കണ്ണട വാങ്ങിയ ഇനത്തിൽ ചെലവായ 30,500 രൂപ വാങ്ങിയ മന്ത്രി ആർ ബിന്ദുവിന്റെ നടപടി വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. സംഭവം വലിയ ചർച്ചയതോടെ സിപിഎമ്മും സർക്കാരും കടുത്ത പ്രതിരോധത്തിൽ ആകുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും ലക്ഷങ്ങൾ ചികിത്സ ചെലവിനത്തിൽ മന്ത്രി ആർ ബിന്ദു വീണ്ടും കൈപ്പറ്റിയത്.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)