ദാദ്രി പോലീസ് സ്റ്റേഷൻ പരിധിയിലെ കാന്ത് മണ്ടി പ്രദേശത്ത് രാവിലെ 8.30 യോടെയാണ് സംഭവം. തനൂജ് നഗർ രണ്ട് വർഷം മുമ്പ് ഋഷഭ് ഗുപ്തയ്ക്ക് 15 ലക്ഷം രൂപ കടം നൽകിയിരുന്നു. എന്നാൽ ഋഷഭ് തിരിച്ചടവ് വൈകിച്ചു. പണം തിരികെ നല്കാന് തനൂജ് ഋഷഭിന്റെ വീട്ടിലെത്തി ആവശ്യപ്പെട്ടു.
പണം തിരികെ കിട്ടില്ലെന്ന് തോന്നിയ തനൂജ് തോക്ക് എടുത്ത് കൈയിൽ സ്വയം വെടിവച്ചതിനുശേഷം ഋഷഭിന്റെ വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. ഋഷഭിനെ ക്രിമിനൽ കേസിൽ കുടുക്കാൻ വേണ്ടിയാണ് തനൂജ് ഇത് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തനൂജിനെ പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും, അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു. നിയമനടപടികൾ ആരംഭിക്കുന്നതിന് മുമ്പ് കാര്യത്തിന്റെ വസ്തുതകൾ കണ്ടെത്തുകയും തോക്കിന്റെ രേഖകൾ പരിശോധിക്കുകയും ചെയ്യുകയാണ് പോലീസ്.