തലപ്പാടിയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പൊതുമരാമത്തു ജീവനക്കാരന്‍ മരിച്ചു; അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത് കുംബഡാജെ സ്വദേശിയുടേത്

കാസര്‍കോട്: തലപ്പാടി ദേശീയപാതയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പൊതുമരാമത്തു ജീവനക്കാരന്‍ മരിച്ചു. ഉപ്പള, മണ്ണംകുഴിയിലുള്ള പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലെ ജീവനക്കാരനായ കെ. സതീശന്‍ (46) ആണ് മരിച്ചത്. കുംബഡാജെ, പൊടിപ്പള്ളം സ്വദേശിയാണ്.ശനിയാഴ്ച രാത്രി എട്ടു മണിയോടെ തലപ്പാടി ദേശീയ പാതയിലാണ് അപകടം. സുഹൃത്ത് ചന്ദ്രൻ ഓടിച്ചിരുന്ന സ്‌കൂട്ടറിലെ പിന്‍സീറ്റ് യാത്രക്കാരനായിരുന്നു സതീശന്‍. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെയും സുഹൃത്ത് ചന്ദ്രനെയും ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ സതീശനെ രക്ഷിക്കാനായില്ല. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി …

പിണറായി കേരളത്തെ നരക കേരളമാക്കിയെന്നു ജി. സുധാകരൻ

ആലപ്പുഴ: കേരളത്തെ പിണറായി സർക്കാർ നരക കേരളമാക്കിയെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി സുധാകരൻ ആരോപിച്ചു. കേരളത്തെ നരകമാക്കിയ ഇടതുമുന്നണിയെ ഈ തിരഞ്ഞെടുപ്പിൽ കുത്തുപാള എടുപ്പിക്കണമെന്ന് സിപിഎം നേതാവായിരുന്ന അദ്ദേഹം പറഞ്ഞു. തെറി പറയുന്നതാണ് രാഷ്ട്രീയം എന്നാണ് സിപിഎം കാർ ഇപ്പോൾ കരുതുന്നത്. യുഡിഎഫ് നന്നായി വിചാരിച്ചാൽ ഇടതുമുന്നണിയെ കേരളത്തിൽ രണ്ട് സീറ്റിൽ ഒതുക്കാമെന്ന് അദ്ദേഹം പറഞ്ഞു. മണൽ- റിയൽ എസ്റ്റേറ്റ് മാഫിയകളാണ് സിപിഎം ഭരണത്തിന്റെ നേട്ടമെന്ന് സുധാകരൻ പറഞ്ഞു. താൻ രാഷ്ട്രീയത്തിൽ വരുമ്പോൾ പിണറായി ആരുമല്ലായിരുന്നു. …

തിരഞ്ഞെടുപ്പ് പ്രചരണം :കാർഗെ ഇന്ന് കൊട്ടാരക്കരയിലും പീരുമേട്ടിലും; രാഹുൽഗാന്ധി നാളെ വീണ്ടും ;കോൺഗ്രസ് ദേശീയ നേതാക്കൾ കൂട്ടത്തോടെ

കൊല്ലം : വാശിയേറിയ തിരഞ്ഞെടുപ്പ് മത്സരം നടക്കുന്ന കൊല്ലത്തെ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജു ന ബാർഗെ ഇന്ന് പ്രചരണത്തിന് എത്തുന്നു. കൊട്ടാരക്കരയിൽ മൂന്നുതവണ സിപിഎം എംഎൽഎ ആയിരുന്ന ആയിഷ പോറ്റി യുടെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ അദ്ദേഹം പ്രസംഗിക്കും. ആയിഷ പോറ്റി ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് കൊട്ടാരക്കരയിൽ മത്സരിക്കുന്നത്. ധനമന്ത്രി ബാലഗോപാലാണ് ഈ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി . ഇടുക്കി ജില്ലയിലെ പീരുമേലിലും ഇന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കും. അതേസമയം …

വീടിനുള്ളിൽ സ്ഫോടനം: കുന്ദമംഗലത്ത് രണ്ടു മരണം

കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുള്ളിൽ ഉണ്ടായ ഭയാനക സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. വീട് ഉടമയായ രാഹുലും ഇയാളുടെ സഹോദരി ഭർത്താവ് രാഹുലമാണ് മരിച്ചത്. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് ഗുരുതരമായ പൊള്ളലേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. അതേസമയം പടക്ക നിർമ്മാണത്തിന് ഇടയിലായിരിക്കാം സ്ഫോടനം ഉണ്ടായത് എന്ന് സംശയമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു

ഇന്നത്തെ പ്രധാന വാർത്തകൾ

​യുഎസ് – ഇറാൻ സംഘർഷം മുറുകുന്നു ​അന്ത്യശാസനം: ഹൊർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതിനോ സമാധാന കരാറിൽ എത്തുന്നതിനോ ഇറാന് നൽകിയ സമയം അവസാനിക്കാൻ ഇനി 48 മണിക്കൂർ മാത്രമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ​മിസൈൽ ആക്രമണം: ഡൽഹിയിലേക്ക് വരാനിരുന്ന വിമാനത്തിന് നേരെ ഇറാനിലെ വിമാനത്താവളത്തിൽ വച്ച് യുഎസ് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ​യുഎസിന്റെ രണ്ട് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതായും പൈലറ്റിനായി തിരച്ചിൽ ഊർജിതമാക്കിയതായും വാർത്തകളുണ്ട്. ഇറാന്റെ ‘ഹിറ്റ് ലിസ്റ്റിൽ’ സൗദി അറേബ്യയിലെയും യുഎഇയിലെയും പ്രധാനപ്പെട്ട …